Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മേഘൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ട/ീളീിേ> ബാലൻ കെ. നായർ
‘‘നല്ല കാശും പത്രാസുമൊക്കെയുള്ള വില്ലനായിരുന്നു അച്ഛൻ. കോട്ടും സ്യൂട്ടും കാറും ബംഗ്ലാവും, കഴിക്കാൻ സ്കോച്ച് വിസ്കിയുംവലിക്കാൻ വിലകൂടിയ സിഗററ്റും എല്ലാം തികഞ്ഞൊരു വില്ലൻ.എന്റെ കാലമായപ്പോഴേക്കും വില്ലന്‍ ദാരിദ്ര്യമായി. കോട്ടും സ്യൂട്ടും പോയിട്ട് നല്ലൊരു ഷർട്ടുപോലുമുണ്ടാവില്ല. പഴകിയ ഷർട്ടും മുഷിഞ്ഞ ഒരു ലുങ്കിയുമാണ് എനിക്ക് മിക്കപ്പോഴും കിട്ടിയത്. വിലകൂടിയ സിഗരറ്റൊക്കെ എരിഞ്ഞുതീർന്നത് സ്വപ്നത്തിൽ മാത്രമാണ്. ചുണ്ടിൽ ഒരു ബീഡിക്കുറ്റി കിട്ടും. കാറൊന്നും പറഞ്ഞിട്ടേയില്ല. വിലകൂടിയ സ്കോച്ചിനു പകരം ചാരായം കുടിച്ച് നായകനോട് ഏറ്റുമുട്ടി തോൽക്കുന്ന വില്ലൻ. ദാരിദ്ര്യം പിടിച്ച വില്ലൻ. ബ്ലാക്ക് ആൻഡ് വൈറ്റിലും കളർപടത്തിലും അച്ഛൻ സമ്പന്ന വില്ലൻ തന്നെ’’ –പറഞ്ഞുതീർന്നതും ആ പാവം വില്ലൻ പൊട്ടിച്ചിരിച്ചു.
ബാലൻ കെ. നായർ എന്ന തറവാടി വില്ലന്റെ അതേ ശബ്ദഗാംഭീര്യം. കെട്ടിലും മട്ടിലും അസൽ വില്ലൻ തെളിഞ്ഞുനില്ക്കുന്ന ആണഴക് മേഘം പോലെ തെളിഞ്ഞു. അടുത്തിടെ നമ്മെ വല്ലാതെ പിടിച്ചുലച്ച ആ പാവം വില്ലൻ–മേഘനാഥൻ. ബാലൻ കെ. നായർ എന്ന പ്രതാപിയുടെ ഇടിവെട്ടുന്ന ശബ്ദവും മിന്നൽപ്പിണർ പോലുള്ള ഭാവവും ഒന്നിച്ചുതെളിഞ്ഞുകത്തി.
മേഘനാഥന്റെ ചിരിക്ക് ഒരു ഓർമപ്പെടുത്തലുണ്ട്. ജയനോടും പ്രേംനസീറിനോടും സുകുമാരനോടും സോമനോടുമൊക്കെ ഏറ്റുമുട്ടിയ സാക്ഷാൽ ബാലൻ കെ. നായരുടെ വിശ്വപ്രസിദ്ധമായ പൊട്ടിച്ചിരി. രൂപത്തിലും ഭാവത്തിലും ഇത്രയേറെ അച്ഛനെ കൊത്തിവച്ച മകൻ മലയാള സിനിമയിൽ വേറെയുണ്ടോ എന്ന് സംശയമാണ്.
അച്ഛനെയും മകനെയും വച്ച് സിനിമ ചെയ്ത ഒരു സംവിധായകൻ വർഷങ്ങൾക്കുമുമ്പ് ഒരു സിനിമയുടെ ഡബ്ബിംഗിനിടെ പറഞ്ഞതും അതാണ്. മേഘനാഥൻ ഡബ്ബു ചെയ്യുമ്പോൾ കൺസോളിലേക്ക് നോക്കാതെ കണ്ണടച്ചുനിന്ന് ആ ശബ്ദം മാത്രം കേട്ടു നോക്കു. നമ്മുടെ പഴയ ബാലൻചേട്ടൻ കൺസോളിനകത്തുനിന്ന് ഡബ്ബു ചെയ്യുകയാണെന്ന് തോന്നും.
ശരിയാണ്, കൺസോളിനകത്തേക്ക് മേഘനാഥൻ കയറുമ്പോൾ ഒപ്പം ബാലൻ കെ. നായരും ചെല്ലുന്നുണ്ട്. നായകനെ തരിമ്പും പേടിയില്ലാത്ത വില്ലന്റെ രൂപഭാവങ്ങളിലേക്ക് മേഘനാഥൻ മാറുമ്പോൾ ആ കഥാപാത്രത്തിന്റെ ശബ്ദഗാംഭീര്യത്തിനു വേണ്ട എല്ലാ നീട്ടിക്കുറുക്കലുകളും ശബ്ദഭാവ വ്യതിയാനങ്ങളും ബാലൻ കെ. നായർ പകരുന്നുണ്ട്.
ബാലൻ കെ. നായരുടെ വില്ലൻ പാരമ്പര്യം അതേപടി നിലനിർത്തുകയായിരുന്നു മേഘനാഥൻ. വില്ലൻ വേഷത്തിൽനിന്നും കാരക്ടർ റോളിലേക്ക് കളംമാറ്റി ചവിട്ടി അച്ഛൻ വാങ്ങിയ അതേ കൈയടി ഇതാ മകനും നേടിയിരിക്കുന്നു. ഓപ്പോളിൽ അച്ഛൻ തെളിയിച്ച അഭിനയത്തിന്റെ പത്തരമാറ്റ് ആക്ഷൻ ഹീറോ ബിജുവിലൂടെ മേഘനും ഉരച്ചെടുത്തു കഴിഞ്ഞു.
സിനിമ കണ്ട ശേഷം സംവിധായകൻ മേജർ രവി മേഘനാഥനെ വിളിച്ച് അഭിനന്ദിച്ചു. ചെറിയൊരു സീനേ ഉണ്ടായിരുന്നുള്ളു എന്ന് മേഘനാഥന്റെ വാക്കുകൾക്ക് മേജറുടെ മറുവാക്കുകൾ ഇങ്ങിനെ–
നൂറു സീനുകളിൽവന്ന് നിറഞ്ഞുനിന്നിട്ടും മനസിൽ പതിയാതെ പോകുന്നതിനേക്കാൾ ഇതുപോലെ ഒരൊറ്റ സീനിൽ മാത്രം വന്ന് പിടിച്ചുലച്ച് മനസിൽ പതിയുന്നതാണ്.’ മനസുനിറച്ച നിരവധി വിളികളും ആശംസകളുമാണ് തന്നെ ഇതുവരേയും തേടിയെത്തിയതെന്ന് പറയുമ്പോൾ മേഘനാഥനിൽ സന്തോഷം ഇരച്ചെത്തുകയാണ്.
ഹൃദയത്തിൽതൊട്ട്...
മലയാളത്തിലെ നല്ല എണ്ണം പറഞ്ഞ വില്ലൻമാരെല്ലാം കോമഡിയിലേക്കു കൂടുമാറിയപ്പോൾ കൂടുവിട്ടു കൂടുമാറാതെ തന്റെ വില്ലത്തരങ്ങളും കൊണ്ട് കഴിച്ചുകൂട്ടിയ നടനാണ് മേഘനാഥൻ. മേഘനാഥൻ ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നു. ഇടയ്ക്കിടെ ചില നല്ല വില്ലത്തരങ്ങളുമായി വന്ന് അഭിനയിച്ച് മടങ്ങുന്ന വില്ലൻ.
സ്ഥിരമായി ഒരു ടൈപ്പ് വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഒട്ടും താത്പര്യമില്ലാത്തതുകൊണ്ട് സിനിമകളുടെ എണ്ണം അമ്പതിലേറെ മാത്രം. അതൊരു വലിയ കുറവായി തോന്നുന്നില്ലെന്ന് മേഘനാഥൻ പറയുന്നു. കാമ്പില്ലാത്ത വില്ലൻ വേഷങ്ങൾ ചെയ്തുകൂട്ടിയിട്ട് എന്തുകാര്യം?
ഒപ്പമുണ്ടായിരുന്ന വില്ലന്മാരെപ്പോലെ കോമഡി ചെയ്യാൻ വലിയ താത്പര്യം മേഘനാഥനില്ല. ഹൃദയസ്പർശിയായ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഇഷ്ടം. അൽപ്പം സെന്റിമെന്റ്സൊക്കെയുള്ള കഥാപാത്രങ്ങൾ കിട്ടിയാൽ നന്നായി അഭിനയിക്കാമെന്നാണ് വിശ്വാസം–കേരള സംഗീതനാടക അക്കാദമിയുടെ ആർട്ടിസ്റ്റ് കോട്ടേജിനു മുന്നിലെ പടിക്കെട്ടിലിരുന്ന് മേഘനാഥൻ മനസുതുറന്നു.
ബിജുവിൽ അഭിനയിക്കാൻ എബ്രിഡ് ഷൈൻ വിളിച്ച് കഥ പറഞ്ഞപ്പോൾ ആദ്യം ഉന്നയിച്ചത് എന്തു ധൈര്യത്തിലാണ് എന്നെ ഈ കഥാപാത്രം ഏൽപ്പിക്കുന്നതെന്ന ചോദ്യമാണ്. നല്ല പോലെ ആലോചിച്ചിട്ടാണെന്നും വീട്ടിൽ കഥാപാത്രത്തെക്കുറിച്ച് ചർച്ചചെയ്തപ്പോൾ മേഘനാഥൻ ഈ കഥാപാത്രത്തെ അവതരിപ്പിച്ചാൽ നന്നാകുമെന്ന് ഭാര്യയാണ് ആദ്യം പറഞ്ഞതെന്നുമായിരുന്നു എബ്രിഡ് ഷൈന്റെ മറുപടി. അങ്ങനെയാണ് ബിജുവിലെ ഗൃഹനാഥന്റെ വേഷം ലഭിക്കുന്നത്. ബിജു റിലീസായ സമയത്തായിരുന്നു നടൻ വിജയരാഘവന്റെ മകന്റെ വിവാഹം. റിസപ്ഷന് മലയാളത്തിലെ മിക്ക താരങ്ങളുമുണ്ട്. മേഘനാഥൻ എത്തിയതോടെ എല്ലാവരും ചുറ്റിലുമെത്തി ആശംസകളാൽ പൊതിഞ്ഞു. സന്തോഷം കൊണ്ട് കണ്ണും മനസും നിറഞ്ഞെന്ന് മേഘനാഥൻ പറയുന്നു.
<യ>വില്ലത്തരം മാറ്റാൻ മോഹം...യ>
വീട്ടുകാരുമൊത്ത് ഒരു മാളിലെ മൾട്ടിപ്ലെക്സിലാണ് ആക്ഷൻ ഹിറോ ബിജു കാണാൻ പോയത്. പ്രേക്ഷക പ്രതികരണം മൾട്ടിപ്ലെക്സ് തിയറ്ററിലെ പോലെ തന്നെ തണുത്തുറഞ്ഞിരുന്നു. പിന്നെ സാധാരണ തിയറ്ററിൽ പോയി പടം കണ്ടു. കുടുംബാംഗങ്ങളെ എല്ലാം കൂട്ടിയാണ് പോയത്. അമ്മയും അനിയനും സീൻ കണ്ട് കരഞ്ഞു. സ്ത്രീകളേക്കാൾ കൂടുതൽ ആണുങ്ങൾക്കാണ് ആ സീൻ ഫീൽ ചെയ്തത്. അവരാണ് കൂടുതൽ കരഞ്ഞതും സങ്കടപ്പെട്ടതുമെന്ന് മേഘനാഥൻ പറയുന്നു. ബിജുവിനു ശേഷം ഗൗരവമുള്ള കഥാപാത്രങ്ങൾ തേടി വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും വീണ്ടും വില്ലൻ വേഷം തന്നെ തേടിയെത്തുന്നതിലുള്ള വിഷമം മേഘനാഥൻ ഒളിപ്പിക്കുന്നില്ല.
വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് വല്ലാത്ത ആഗ്രഹമുണ്ട്. അത് ചെയ്യാൻ സാധിക്കുമെന്നും ഉറപ്പുണ്ട്. സംവിധായകരും എഴുത്തുകാരുമാണ് അത് തരേണ്ടത്. വില്ലൻകഥാപാത്രങ്ങളിൽ വ്യത്യസ്തത കൊണ്ടുവരുന്നതിന് പരിമിതികളുണ്ട്. എങ്കിൽപോലും അതിനും ശ്രമിക്കാറുണ്ട്. എന്നാലും നല്ല അഭിനയസാധ്യതയുള്ള കഥാപാത്രങ്ങൾ കിട്ടിയാൽ കൊള്ളാമെന്ന് ആഗ്രഹിക്കുന്നു. ഭരതനും എം.ടിയും ഹരിഹരനുമൊക്കെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയ മേഘനാഥന്റെ വാക്കുകളിൽ വില്ലത്തരം വിട്ടൊഴിയാൻ വല്ലാത്ത മോഹം.
<യ>മാറുന്ന വില്ലനിസം...യ>
’വില്ലന്മാരെ പോലും ഇപ്പോൾ മറ്റു ഭാഷകളിൽനിന്ന് ഇറക്കുമതി ചെയ്യുകയല്ലേ. അവിടത്തെ മാർക്കറ്റുകൂടി കണ്ടുകൊണ്ടാണിത്. നിർമാതാക്കളേയും കുറ്റം പറഞ്ഞിട്ടുകാര്യമില്ല. മുടക്കുന്ന പണം തിരിച്ചുകിട്ടാനല്ലേ അവരും ആഗ്രഹിക്കൂ. സിനിമയിൽ വില്ലന്മാരില്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഇമേജ് നോക്കാതെ ഹീറോ തന്നെ വില്ലനാകുകയാണ്. പണ്ടൊക്കെ പ്രധാന വില്ലനും അയാൾക്ക് അഞ്ചാറ് അസിസ്റ്റന്റുമാരുമൊക്കെ സ്ക്രീനിൽ നിറഞ്ഞിരുന്നു. ഇന്ന് അങ്ങനെയൊന്നുമില്ല. മലയാളത്തിലെ മാറിയ വില്ലനിസം ഇതൊക്കെയാണ്.
വില്ലൻ കഥാപാത്രങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ എളുപ്പല്ല. ചില സംവിധായകർ നമ്മുടെ നിർദേശങ്ങൾ കേൾക്കാറുണ്ട്. തച്ചിലേടത്ത് ചുണ്ടൻ എന്ന സിനിമയിൽ മമ്മുക്കയുടെ നിർദേശപ്രകാരമാണ് വില്ലൻ വേഷത്തിന് വ്യത്യസ്തമായ ഹെയർ സ്റ്റൈൽ പരീക്ഷിച്ചതെന്നും മേഘനാഥൻ പറയുന്നു.
<യ>വില്ലനെ അടുത്തറിയുമ്പോൾ...യ>
നേരിൽ കാണുമ്പോൾ ഒരു പാവം നാട്ടിൻപുറത്തുകാരനാണ് മേഘനാഥനെന്ന് ബോധ്യപ്പെടും. പേടി തോന്നിപ്പിച്ച വില്ലൻ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ നിന്ന് വിട്ടൊഴിയുന്നില്ലെങ്കിൽ പെട്ടെന്ന് അടുക്കാൻ പേടി തോന്നും. പക്ഷേ എല്ലാവരോടും മടിയില്ലാതെ ചിരിക്കാനും അടുക്കാനും സംസാരിക്കാനും ഇഷ്ടമുള്ള മേഘനാഥൻ നാട്ടിൻപുറത്തിന്റെ എല്ലാ നിഷ്കളങ്കതയുമുള്ള ഒരു പാവം വില്ലനാണ്. സ്ക്രീനിൽ നിറഞ്ഞുനിന്ന് വില്ലത്തരവും വഷളത്തരവും കാണിക്കുന്നത് ഈ സാധു മനുഷ്യനാണോ എന്നുപോലും സംശയം തോന്നും.
മേഘനാഥന്റെ കരിയറിന്റെ തുടക്കത്തിൽ ഒരു നായകനും ഈ സംശയമുണ്ടായിരുന്നു. മേഘനാഥനെ കണ്ടപ്പോൾ ഈ പയ്യൻ വില്ലനാകാൻ മതിയോ എന്ന് സംശയിച്ചെങ്കിലും സ്ക്രീനിൽ തന്റെ നേരേ നെഞ്ചുവിരിച്ച് തലയുയർത്തി നിന്ന മേഘനാഥനെ കണ്ടപ്പോൾ ആ നായകനു പോലും അത്ഭുതമായിരുന്നു. വല്ലാത്തൊരു സ്ക്രീൻ പ്രസൻസാണ് മേഘനാഥന്. ദാരിദ്ര്യം പിടിച്ച വില്ലനാണെങ്കിൽ പോലും പ്രേക്ഷകനിലേക്ക് ആ വില്ലനിസം പകരാൻ ഈ നടന് വല്ലാത്തൊരു കഴിവുണ്ട്. ബാലൻ കെ. നായരെ സ്ക്രീനിൽ കാണുമ്പോൾ പേടിച്ചിരുന്ന സ്ത്രീകളുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. മകനെ കാണുമ്പോഴും അങ്ങനെ തന്നെ.
ഭർത്താവ് വില്ലനിൽ വില്ലൻ. മകനാണെങ്കിൽ അതിലേറെ വില്ലൻ. എങ്ങനെ സഹിക്കുന്നു അമ്മ എന്നൊരു കുസൃതിച്ചോദ്യം ചോദിച്ചപ്പോൾ ഇതൊക്കെ അഭിനയമാണെന്ന് അമ്മയ്ക്കറിയാലോ എന്ന് മേഘനാഥന്റെ സിംപിൾ മറുപടി.
<യ>മണ്ണിൽ ചവിട്ടുന്ന സാധാരണക്കാരൻ...യ>
ബാലൻ കെ. നായരുടെ മക്കളിൽ കൃഷിയോട് ഏറെ താത്പര്യം മകൻ മേഘനാഥനാണ്. സിനിമയിൽനിന്നുള്ള ആദ്യ സമ്പാദ്യത്തിൽനിന്നും സ്വന്തമാക്കിയ വാഹനം ട്രാക്്ടർ ആയതും അതിനാലാണ്. അതിപ്പോഴും ഷൊർണൂരിലുണ്ട്. പാടത്ത് ട്രാക്്ടറും കൊണ്ട് പൂട്ടാനിറങ്ങുന്ന മേഘനാഥൻ ഷൊർണൂർ വാടാനംകുറിശിക്കാർക്ക് പുതുമയല്ലാത്ത കാഴ്ചയാണ്. ഇപ്പോൾ കൃഷി അത്ര ലാഭകരമല്ലെന്നും പത്തിറക്കി എട്ടു കിട്ടുന്ന പണി പറ്റില്ലെന്നും മേഘനാഥൻ പറയുമ്പോൾ വാക്കുകളിൽ പാലക്കാടൻ കർഷകന്റെ വീര്യവും വിഷമവും ഒരുപോലെ നിഴലിച്ചു.
വെയിലും മഴയും കൊള്ളാൻ ഇവിടെയുള്ളോർക്ക് പറ്റില്ല. മറ്റു ജോലിക്കുള്ള അവസരങ്ങൾ ധാരാളംണ്ടല്ലോ. ചെളിയിലിറങ്ങാൻ ആളെകിട്ടാതായി. അഞ്ചക്ക ശമ്പളമില്ലാത്ത പണിക്ക് ആളില്ലാതായി. ഇവിടെ എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ടായിട്ടും നമ്മൾ എല്ലാം തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്നു–ഇടയ്ക്കെപ്പോഴോ മേഘനാഥന്റെ വാക്കുകളിൽ ഒരു തനി പാലക്കാട്ടുകാരൻ കടന്നുവന്നു.
മലയാള സിനിമയിലേക്ക് തൊടുത്തുവിട്ട ജ്വലിക്കുന്ന അസ്ത്രമാണ് മേഘനാഥൻ. ചമയങ്ങൾക്കപ്പുറമുള്ള ഭാവഗാംഭീര്യത്തോടെ, പഞ്ചാഗ്നിമധ്യേ നെഞ്ചുവിരിച്ച്്, അഭിനയത്തിന്റെ ചെങ്കോലേന്തി മേഘനാഥൻ അഭിനയമികവിന്റെ ഓരോ പുഴയും കടന്ന് പ്രയാണം തുടരുകയാണ്.
<യ>തയാറാക്കിയത്: ഋഷിയ>
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top