Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ബംഗാളിൽനിന്നുള്ള ഉണർത്തുപാട്ടുകൾ...
മൗസം എന്നുപേരുള്ള ഒരു യുവാവുണ്ട്. ബംഗാളിലെ മുർഷിദാബാദിനടുത്തുനിന്നാണ് വരവ്. ഭംഗിയായി തറയോടുകൾ വിരിക്കും. മൗസം എന്ന വാക്കിന് ഹിന്ദിയിൽ കാലാവസ്ഥയെന്നോ ഋതുവെന്നോ ഒക്കെയാണ് അർഥം. പൊതുവേ പെൺകുട്ടികൾക്കിടുന്ന പേരാണെങ്കിലും ഈ യുവാവിനും ആ പേരു കിട്ടി– ഒരുപക്ഷേ ഭംഗിയുള്ള ചിരി കണ്ടിട്ടാകാം. കേരളത്തിൽ ഒട്ടും നല്ല കാലാവസ്ഥയല്ലെങ്കിലും മൗസമിന്റെ മുഖത്തുനിന്ന് ആ ചിരി ഒരിക്കലും മായാറില്ല. കഠിനമായി ജോലി ചെയ്യുമ്പോഴും ഒരു മൂളിപ്പാട്ടുണ്ടാകും അയാളുടെയുള്ളിൽ.
പരിഭവിക്കരുത്, തൊഴിലാളി എന്നോർക്കുമ്പോൾ മൗസമിനെപ്പോലെ ഒരു ബംഗാളിയുടെ മുഖമാണ് കൺമുന്നിൽ തെളിയുന്നത്. നമ്മുടെ തൊഴിലാളികളെയും കർഷകരെയും പാടേ മറന്നതുകൊണ്ടല്ല. വടക്കുകിഴക്കുനിന്ന് കാതങ്ങൾ കാലടികളിലാക്കിവന്ന് കാലംനോക്കാതെ പണിയെടുക്കുന്ന ബംഗാളി ഒരു പ്രതീകമായതുകൊണ്ടാണ്... നോക്കുന്നിടത്തെല്ലാം അവരെ കാണുന്നതുകൊണ്ടു കൂടിയാണ്...
മിക്കവാറുംപേർക്ക് ഒരേ മുഖച്ഛായ.., ഒരേ ചലനരീതികൾ.., ഒരേ അംഗവിക്ഷേപങ്ങൾ... സമാനമായ ആവശ്യങ്ങൾ... ആവശ്യങ്ങളെക്കുറിച്ചു പറഞ്ഞപ്പോഴാണ്– ഭക്ഷണം, മൊബൈൽ, ഒരു പരിധിവരെ പുകയില... ഇത്രയും പൊതുവായ ആവശ്യങ്ങളാണ്. ഉച്ചത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ചു നടക്കും അവർ. അല്ലാത്തപ്പോൾ ഇയർഫോണുകൾ ചെവിയിൽ തിരുകിയിരിക്കും. അതെ, അവർ പാട്ടുകേൾക്കുന്നുണ്ട്. അടിപൊളിയെന്നു വിശേഷിപ്പിക്കാവുന്ന ഹിന്ദി പാട്ടുകൾക്കപ്പുറം അവർ സ്വന്തം നാടിന്റെ സംഗീതം കേൾക്കുന്നുണ്ടാവുമോ?.. പണിയെടുത്തു തളരുമ്പോൾ അവർ ഏതു മൂളിപ്പാട്ടാവും പാടുക?!..
ബംഗാളിൽ സൊനാർപുർ എന്നൊരു ഗ്രാമമുണ്ട്. തൊണ്ണൂറു വർഷങ്ങൾക്കപ്പുറത്ത് അവിടെയൊരു ആൺകുട്ടി ജനിച്ചു. അല്പം സംഗീതവാസനയുള്ള ഒരു ഡോക്ടറായിരുന്നു അവന്റെ അച്ഛൻ. ആസാമിൽ ജോലിചെയ്തിരുന്ന അദ്ദേഹം മകനെയും കൂടെക്കൂട്ടി. അച്ഛനിൽനിന്നു കിട്ടിയ പാശ്ചാത്യ സംഗീതവും, ആസാമിൽ കുട്ടിക്കാലത്തുകേട്ട നാടോടി ഗാനങ്ങളും അവന്റെ മനസിൽ ഈണങ്ങൾ നിറച്ചു. ആ ഈണങ്ങൾ പിന്നീടു പലവഴിയായൊഴുകിപ്പരന്നു. ലോകത്തിന് അങ്ങനെയൊരു സംഗീതജ്ഞനെ വരമായിക്കിട്ടി– സലിൽ ദാ എന്ന സലിൽ ചൗധരിയെ!
ഉപരിപഠനത്തിനായി 1944–ൽ കൊൽക്കത്തയിലെത്തിയ സലിൽ ചൗധരിക്കു മുന്നിൽ ഒരു വാതിൽ തുറന്നു– ഇടതുപക്ഷ കലാകാരന്മാരുടെ സംഘടനയായ ഇപ്റ്റ (ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ)യുടേതായിരുന്നു അത്. ബൽരാജ് സാഹ്നി, കൈഫി ആസ്മി, കെ.എ. അബ്ബാസ് തുടങ്ങിയവർക്കൊപ്പം സലിൽ ചൗധരി ഇപ്റ്റയുടെ മുൻനിരയിൽ അണിചേർന്നു. ഇപ്റ്റയ്ക്കുവേണ്ടി അദ്ദേഹം ഒട്ടേറെ ഗാനങ്ങൾ എഴുതി ഈണമിട്ടു. ബംഗാൾ ജനതയുടെ ഹൃദയത്തിൽ സമരാവേശത്തിന്റെ തിരമാലകൾ ഉയർത്തി ആ ഗാനങ്ങൾ.
എന്തൊരു കാലമായിരുന്നു അത്! മനസുനിറയെ സംഗീതത്തിന്റെയും കവിതയുടെയും കനലുമായി ഒരു യുവാവ്. രവീന്ദ്രനാഥ ടാഗോർ, പങ്കജ് മല്ലിക്ക്, ജ്യോതിരിന്ദ്ര മിത്ര തുടങ്ങിയവരുടെ മഹത്തായ പ്രചോദനം... സലിൽ ചൗധരി അന്ന് പടുത്തുവച്ചത് ബംഗാളി സംഗീതത്തിലെ നാഴികക്കല്ലുകളാണ്. തന്റെ സാമൂഹ്യ– രാഷ്ര്ടീയ നിലപാടുകളാണ് സലിൽ ദാ ഗാനങ്ങളാക്കിയതെന്നും പറയാം. ആ പാട്ടുകളെക്കുറിച്ചറിഞ്ഞാൽ അദ്ദേഹം ആരെന്നറിയാം. ഹിന്ദിയും മലയാളവുമടക്കമുള്ള സിനിമകളിലെ സലിൽ ചൗധരിയുടെ പാട്ടുകൾ മാത്രം കേട്ടാൽ പോരാ എന്നു ചുരുക്കം.
നാല്പതുകളുടെ തുടക്കംമുതലുള്ള അസംഖ്യം പാട്ടുകളാണത്. റെക്കോർഡ് ചെയ്യപ്പെടാത്തവയുമുണ്ട്. ഇപ്റ്റയിലെ മുതിർന്ന അംഗങ്ങളുടെ സഹായത്തോടെ ചിലർ ആ പാട്ടുകൾ സമാഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഗൗതം ചൗധരിയാണ് അതിലൊരാൾ. ഗാനസംഗീത് സംഗ്രഹ എന്ന പേരിൽ പുസ്തകമെഴുതിയ സുബ്രത രുദ്രയും പാട്ടുകളുടെ കണക്കെടുപ്പു നടത്തിയയാളാണ്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടുള്ള സലിൽ ചൗധരിയുടെ ചില വരികൾ അത്രമേൽ തീക്ഷ്ണമാകയാൽ പലപ്പോഴും വേദികളിൽ അവതരിപ്പിക്കുന്നതിനു മുമ്പ് സെൻസറിംഗിനു വിധേയമാക്കാറുണ്ടെന്ന് ഇവർ പറയുന്നു.
ബംഗാളി കർഷകത്തൊഴിലാളികളുടെ വിളവെടുപ്പുവേളയ്ക്കായുള്ള ഉരു തക തക തകിന തകിന എന്ന ഗാനം 1944–45 കാലത്ത് ഒരുക്കിയതാണ്. നാടൻ ഈണത്തിന്റെ മനോഹരമായ ആവിഷ്കാരമാണിത്. ഇതേ ഈണം പ്രശസ്തമായ ദോ ബിഗാ സമീൻ എന്ന ഹിന്ദി ചിത്രത്തിലെ ഹരിയാലി സാവൻ ഡോൽ ബജാതാ ആയാ എന്ന പാട്ടിനുവേണ്ടി സലിൽ ദാ ഉപയോഗിച്ചു.
ഭൂവുടമകളുടെ ചൂഷണത്തിനെതിരേ ശക്തമായ ശബ്ദമുയർത്തിയ ആയിരേ ഓ ആയിരേ എന്ന ഗാനം 1946 കാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു. ഘൂം ബൻഗാർ ഗാൻ എന്ന ആൽബത്തിനുവേണ്ടി സലിൽ ദാ ഈ ഗാനം 1980ൽ വീണ്ടും റെക്കോർഡ് ചെയ്തിട്ടുണ്ട്.
ശക്തിയുടെ സംഗീതമാണ് 1948ൽ ഒരുക്കിയ മാൻബോ നാ ബന്ധനേ എന്ന പാട്ടിന്. സാമൂഹ്യ ഉച്ചനീചത്വങ്ങൾ, ദാരിദ്ര്യം, പൂഴ്ത്തിവയ്പുകാർ, അഴിമതിക്കാരായ രാഷ്ട്രീയക്കാർ എന്നിവയ്ക്കെതിരേയാണ് ആ പാട്ട് ശബ്ദമുയർത്തിയത്. കൂടുതൽ നല്ലൊരു സമൂഹവും, സ്വാതന്ത്ര്യവും ആ വരികൾ ലക്ഷ്യമിട്ടു. സാക്ഷാൽ മന്നാഡേയുടെ ശബ്ദത്തിലാണ് മാൻബോ നാ ആദ്യം റെക്കോർഡ് ചെയ്തത്. ഇന്നും പുതുമ നഷ്ടപ്പെടാത്ത ഈണമാണത്.
ആമാർ പ്രൊതിബാദേർ ഭാസാ ഒരേസമയം പ്രാർഥനയും പ്രതിജ്ഞയുമായാണ് കണക്കാക്കുന്നത്. ചൂഷണം ചെറുക്കുക, ചൂഷകരെ ആട്ടിപ്പായിക്കുക എന്ന സന്ദേശം ഈ പാട്ടിൽ നിറയുന്നു. 1963ൽ ദേബബ്രത ബിശ്വാസിന്റെ ശബ്ദത്തിൽ 78ആർപിഎമ്മിലാണ് ആദ്യമായി ആലേഖനം ചെയ്തത്. പിന്നീട് നിരവധിതവണ റീ–റെക്കോർഡ് ചെയ്യപ്പെട്ടു. ഇന്നും ബംഗാളിൽ ഈ ഗാനം മുഴങ്ങുന്നുണ്ട്.
ഏതാണ്ട് അമ്പതുവർഷം.., ഇങ്ങനെ ഒട്ടേറെ ഗാനങ്ങൾ.. സലിൽ ദായുടെ വരികളും ഈണങ്ങളും അക്ഷരാർഥത്തിൽ ബംഗാളിലെ ഒരു സമൂഹത്തെയാകെ കൈപിടിച്ചു നടത്തുകയായിരുന്നു. അവർക്ക് പാട്ടിലൂടെ അറിവും ഊർജവും പകരുകയായിരുന്നു. ഒരുമിച്ച് മുന്നോട്ട് എന്ന മനോഭാവം ഉണ്ടാക്കിയെടുക്കുകയായിരുന്നു...
ഇന്ന് മൗസമിനെപ്പോലുള്ളവർ പാടുന്നതും കേൾക്കുന്നതും സലിൽ ചൗധരിയെന്ന മഹാപ്രതിഭയുടെ ആ അപൂർവ ഗാനങ്ങളാകണമെന്നില്ല. അവരത് ഒരുപക്ഷേ ഒരിക്കലും കേട്ടിട്ടുണ്ടാകില്ല. പണിയെടുത്തു തളരുമ്പോൾ മനസുണർത്താനും വേദനകൾ മറക്കാനും ഏതുപാട്ടും ഉതകുമല്ലോ..
<ആ>ഹരിപ്രസാദ്ആ>
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
Latest News
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top