Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ആൺകുട്ടികളും ഭയക്കണം
<യ> അംബ്രലാ പോയിന്റിലെ കാണാകാഴ്ചകൾ–4/ സീമ മോഹൻലാൽയ>
പതിനാലുകാരനുണ്ടായ അനുഭവം പങ്കുവച്ചത് നഗരത്തിലെ ഒരു സ്കൂൾ അധ്യാപികയാണ്. *കൂലിവേലക്കാരായ മാതാപിതാക്കളുടെ മൂത്തമകൻ. പഠനത്തിൽ ഉന്നതനിലവാരമില്ലെങ്കിലും കായികമത്സരങ്ങളിൽ അവൻ എന്നും മുൻപന്തിയിലായിരുന്നു. ക്രിസ്മസ് പരീക്ഷയ്ക്കു ശേഷം അവൻ ക്ലാസിൽ ഇടയ്ക്കിടെ വരാതിരിക്കും. കൂട്ടുകാരോടു ചോദിച്ചപ്പോൾ ആർക്കും അറിയില്ലെന്നായിരുന്നു മറുപടി. പക്ഷേ, ടീച്ചറുടെ അന്വേഷണത്തിൽ അവന്റെ കൂട്ട് സമയപ്രായക്കാരോട് അല്ലെന്ന് അറിഞ്ഞു. മാതാപിതാക്കളെ വിവരം അറിയിച്ചെങ്കിലും അവർ അത് കാര്യമായി എടുത്തില്ലെന്നായിരുന്നു ടീച്ചറുടെ അഭിപ്രായം.
ക്ലാസ് കട്ട് ചെയ്ത് മറൈൻഡ്രൈവിൽ മുതിർന്ന ചേട്ടന്മാർക്കൊപ്പം ഇരിക്കുന്നത് അവന്റെ പതിവ് ഏർപ്പാടുകളിൽ ഒന്നായിരുന്നു. വീട്ടിൽ നിന്നു കൊടുക്കുന്ന ചില്ലറ കാശുകൊണ്ടു വാങ്ങാൻ പറ്റാത്ത തരത്തിലള്ള സാധനങ്ങൾ അവന്റെ ബാഗിൽ കണ്ടപ്പോഴാണ് അവനെ അമ്മ ചോദ്യം ചെയ്തത്. വില കൂടിയ മൊബൈൽ ഫോൺ കൂടി മകന്റെ കൈയിൽ കണ്ടതോടെ രക്ഷിതാക്കൾ അങ്കലാപ്പിലായി.
കുട്ടിയോട് കാര്യങ്ങൾ തിരക്കിയെങ്കിലും കൂടുതലൊന്നും പറയാൻ അവൻ ഒരുക്കമല്ലായിരുന്നു. രക്ഷിതാക്കൾ കുട്ടിയുമായി സ്കൂളിലെത്തി, ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു. അവൻ അപ്പോൾ കാര്യങ്ങൾ തുറന്നു പറഞ്ഞു. കൂട്ടത്തിലെ ചേട്ടന്മാരിൽ ഒരാൾക്ക് അവനോട് വല്യ ഇഷ്ടമാണ്. ചേട്ടൻ ഇടയ്ക്കൊക്കെ അവൻ കുറേ കാശു കൊടുക്കും. ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊടുക്കും. പക്ഷേ ഇതൊന്നും ആരോടും പറയരുതെന്ന് ചേട്ടൻ സത്യം ചെയ്യിച്ചിട്ടുമുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചേട്ടനെ സഹായിക്കണം. ചേട്ടൻ തരുന്ന പൊതികൾ ചില സ്ഥലങ്ങളിൽ എത്തിച്ചു കൊടുത്താൽ മതി. അതിനുള്ളിൽ എന്താണെന്നൊന്നും തനിക്ക് അറിയില്ലെന്ന് ആ നിഷ്കളങ്കബാല്യം അവരോടു പറഞ്ഞു. നാലഞ്ചുമാസമായി അവൻ ഈ സഹായം ചെയ്തു കൊടുക്കുകയാണ്. തന്റെ കൈവശം തന്നുവിടുന്നത് കഞ്ചാവ് ആണെന്ന കാര്യം ആ 14കാരന് അറിയില്ലായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ പല കേസുകളിലും പ്രതിയാണ് ഇയാളെന്ന് മനസിലായി. സ്കൂൾ ബാഗിൽ വച്ച് ലഹരി വസ്തുക്കൾ കടത്തിയാൽ ആർക്കും സംശയം തോന്നില്ലെന്ന കാര്യവും യുവാവിന് ബോധ്യമുണ്ടായിരുന്നു. അതിനു പറ്റിയ ആളായിട്ടാണ് സ്കൂൾ കുട്ടിയെ കണ്ടെത്തിയതും. തങ്ങളുടെ മകൻ കഞ്ചാവിന് അടിമയായില്ലല്ലോയെന്ന സമാധാനത്തിൽ ആ രക്ഷിതാക്കൾ തുടർ നടപടികൾക്കൊന്നും പോയില്ല.
ആൺകുട്ടികൾ പോലും സുരക്ഷിതമല്ലാത്ത ഈ സാഹചര്യത്തിൽ മക്കളുടെ കൂട്ടുകെട്ടുകളെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കണം എന്ന വസ്തുതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. സമപ്രായക്കാരെവിട്ടുള്ള കൂട്ടുകെട്ട് ചതിക്കുഴിയിലേക്ക് നയിക്കുമെന്ന കാര്യം കൗമാരക്കാരും ഓർക്കണം.
ലൈംഗിക ചൂഷണവും പതിവ്
ആൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുമോയെന്ന് പലരും ചോദിക്കാറുണ്ട്. മറൈൻഡ്രൈവിലും സുഭാഷ് പാർക്കിലുമൊക്കെ ഒറ്റയ്ക്കിരുന്നാൽ മാനം പോകുമെന്നാണ് ചില യുവാക്കൾ പറയുന്നത്. സ്വവർഗ രതിക്കാർ മുതൽ നല്ല രീതിയിൽ വസ്ത്രധാരണം ചെയ്ത ‘മാന്യന്മാർ’വരെ പീഡകരുടെ റോളിലെത്തുന്നു.
മറൈൻഡ്രൈവിൽ വച്ചു പരിചയപ്പെട്ട സെയിൽസ് റെപ്രസന്റേറ്റീവ് അജിത്തിന്റെ വാക്കുകൾ കേൾക്കാം... ‘ജോലിയുടെ ഇടവേളകളിലൊക്കെ ഞാൻ ഇവിടെ പതിവായി വന്നിരിക്കാറുണ്ട്. വൈകുന്നേരങ്ങളിലാണ് പ്രശ്നം. ഒറ്റയ്ക്കിരുന്നാൽ അവന്മാർ പണി തരും. അടുത്തു വന്നിരുന്ന് ചിരിയായി, കണ്ണിറുക്കലായി, പിന്നെ പരിചയപ്പെടലായി, അവസാനം റൂമിലേക്ക് ക്ഷണിക്കും... രണ്ടു മൂന്നു പേർ ഇതിനായി സ്ഥിരം ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ മറൈൻഡ്രൈവിലേക്കുള്ള വരവ് കുറച്ചു..’ *സ്കൂൾ വിദ്യാർഥികളാണ് പലപ്പോഴും ഇത്തരക്കാരുടെ ചൂഷണത്തിന് ഇരകളാകുന്നതെന്ന് അജിത് പറഞ്ഞു. സൗഹൃദം കൂടി മൊബൈൽ ഫോണിലെ അശ്ലീല വീഡിയോകൾ കാട്ടിയാണ് ഇവർ കൗമാരക്കാരെ കുടുക്കുന്നത്. കൗമാരക്കാർക്കൊപ്പം കമ്പനി അടിച്ചിരിക്കുന്ന ചിലരെ അജിത്ത് ചൂണ്ടിക്കാണിച്ചു തന്നു. ചെറുചിരി ലൈംഗിക ചൂഷണത്തിലേക്കാണ് പലപ്പോഴും നയിക്കുന്നത്.
കുറച്ചുകൂടി മുന്നോട്ട് നടന്നപ്പോൾ അജിത്തിന്റെ വാക്കുകൾ ശരിയാണെന്നു തോന്നി. സൈഡ് ബെഞ്ചിൽ മധ്യവയസ്ക്കനൊപ്പം ഇരിക്കുന്ന 25കാരൻ. അവരുടെ അതിരുവിട്ടുള്ള പെരുമാറ്റം കണ്ട് അറപ്പു തോന്നിപ്പോയി. പിന്നെയും ഇത്തരത്തിലുള്ള ചിലരെ അവിടെ കണ്ടു. ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടി വരുന്ന കുട്ടികൾക്കുണ്ടാകുന്ന മാനസികാഘാതത്തിന്റെ ആഴം വളരെ വലുതാണ്.
<ശാഴ െൃര=/ളലമേൗൃല/െുലരശമഹബ2016ാമൃരവ21വമ3.ഷുഴ മഹശഴി=ഹലളേ>
കൗതുകത്തിനു തുടങ്ങുന്ന കൗമാരശീലം
മറൈൻഡ്രൈവിലും സുഭാഷ് പാർക്കിലും എത്തുന്ന യുവാക്കളിൽ ചിലരെങ്കിലും കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് പോലീസുകാർ വ്യക്തമാക്കുന്നു. അടുത്തിടെ ഇവിടെയെത്തിയ പെൺകുട്ടികളുടെ ഗ്യാങ് കഞ്ചാവ് ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരം പോലീസിന് ലഭിക്കുകയുണ്ടായി. ഇവിടെ നിന്നെല്ലാം കഞ്ചാവ് വിൽപനയ്ക്കായി യൂത്ത് ഒത്തുചേരാറുണ്ടെന്നാണ് കോളജ് വിദ്യാർഥികൾ തന്നെ പറയുന്നത്. പത്താം ക്ലാസിൽ ഉന്നതവിജയം നേടിയവർ മുതൽ കൊച്ചുകുട്ടികൾ വരെ കഞ്ചാവ് വിൽപനക്കാരുടെ കണ്ണികളാണ്. രാവിലെ സ്കൂളിലേക്കെന്നു പറഞ്ഞു പോരുന്നവരിൽ പലരും വിൽപന കഴിഞ്ഞ് പതിവ് സമയത്ത് വീട്ടിൽ തിരിച്ചെത്തുന്നതിനാൽ മാതാപിതാക്കൾ സംഭവങ്ങൾ അറിയാതെ പോകുന്നു. പോലീസ് പരിശോധന ശക്തമാക്കിയതിനാൽ വിദ്യാർഥികളിൽ ചിലരെങ്കിലും പിടിയിലാകുന്നുമുണ്ട്. ഒരു പൊതി കഞ്ചാവ് വിറ്റാൽ പ്രതിഫലമായി രണ്ടു കഞ്ചാവ് ബീഡി ലഭിക്കും. കൂട്ടുകാർക്കൊപ്പമിരുന്ന് ലഹരിയുടെ പുതിയ മേച്ചിൽപ്പുറം തേടാൻ ഇത് ധാരാളമെന്ന് സാരം. സ്കൂളിന്റെയും കോളജിന്റെയും സത്പേരിനു കളങ്കം വരുമെന്നതിനാൽ കഞ്ചാവ് കൈവശം വയ്ക്കുന്ന കുട്ടികളെക്കുറിച്ച് പരാതിപ്പെടാൻ സ്കൂൾ അധികൃതർ തയാറാകുന്നില്ലെന്ന് പോലീസ്–എക്സൈസ് അധികൃതർ പറയുന്നു.
ഡിജെ പാർട്ടിയിൽ ലഹരി നുണഞ്ഞ് പെൺകുട്ടികളും
അടുത്തിടെ എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പോലീസ് നടത്തിയ റെയ്ഡിൽ അവിടെ ലഹരി നുണയാൻ എത്തിയവരിൽ മുപ്പതു ശതമാനവും പെൺകുട്ടികളായിരുന്നുവെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കാമുകനൊപ്പം എത്തുന്ന പെൺകുട്ടികൾ മദ്യത്തിൽ തുടങ്ങി സിഗരറ്റിലൂടെ മയക്കുമരുന്നിലേക്ക് എത്തുകയാണ് പതിവ്.
കഞ്ചാവിനായി എത്തുന്ന പത്തു കോളും ഗേൾസിന്റേത്
എറണാകുളം ജില്ലയിലെ പല കോളജുകളിലെയും വിദ്യാർഥിനികൾ മയക്കുമരുന്നിന് അടിമകളാണെന്ന് ഉന്നതപോലീസ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്. അടുത്തിടെ തലസ്ഥാനത്തു നടന്ന ഹൈടെക് പെൺവാണിഭത്തിൽ പോലീസ് അന്വേഷിച്ചെത്തിയത് എറണാകുളത്തെ പ്രമുഖ കോളജ് വിദ്യാർഥിനിയെയായിരുന്നു.
അടുത്തിടെ കഞ്ചാവ് കേസിൽ വൈപ്പിൻ സ്വദേശിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ചോദ്യം ചെയ്യലിൽ അയാൾ ഒരു കാര്യം പോലീസിനോട് സമ്മതിച്ചു. മയക്കുമരുന്ന് ആവശ്യപ്പെട്ട് പ്രതിദിനം വരുന്ന 20 കോളുകളിൽ പത്തും നഗരത്തിലെ കോളജ്കുമാരികളുടേതാണെന്ന്. കോളജ് ഹോസ്റ്റലുകളിലും കൂട്ടുകാർ ചേർന്നു വീടെടുത്തു താമസിക്കുന്ന സ്ഥലങ്ങളിലും മയക്കുമരുന്ന് ഉപയോഗം വ്യാപകമാണ്. അന്യജില്ലകളിൽ നിന്ന് നഗരത്തിലെത്തി പഠിക്കുന്ന കുട്ടികളാണ് പലപ്പോഴും ഇത്തരം ചതിയിൽപ്പെടുന്നത്. കാമുകന്മാർക്കൊപ്പം മറൈൻഡ്രൈവ് പോലുള്ള സ്ഥലങ്ങളിലെ നിത്യസന്ദർശകരാകുന്ന ഇവർക്ക് കാമുകന്റെ കൂട്ടുകാരും വിശ്വസ്തരായി മാറുന്നു. ഇങ്ങനെ രസത്തിനായി തുടങ്ങിയ മയക്കുമരുന്ന് ഉപയോഗം അവസാനം ഊരാക്കുടുക്കിലാണ് കൊണ്ടുചെന്ന് എത്തിക്കുന്നത്. ഇത്തരത്തിൽ ധാരാളം കൗമാരക്കാർ മാനസിക ചികിത്സ തേടിയെത്തുന്നുണ്ടെന്ന് എറണാകുളത്തെ മനോരോഗവിദഗ്ധർ പറയുന്നു. (തുടരും...)
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
Latest News
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top