കോപം ഹൃദയത്തിന് നല്ലതല്ല; ദേഷ്യം ഹൃദ്രോഗത്തെ ക്ഷണിച്ചു വരുത്തും...
കോപം ഹൃദയത്തിന് നല്ലതല്ല; ദേഷ്യം ഹൃദ്രോഗത്തെ ക്ഷണിച്ചു വരുത്തും...
എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ പറ്റുന്നില്ല... ദേഷ്യംകൊണ്ട് കലി തുള്ളുമ്പോള്‍ ചിലര്‍ പറയുന്നതാണിത്. അതെ, കോപമില്ലാത്തവര്‍ വളരെ ചുരുക്കം മാത്രം.

എന്നാല്‍, കോപം നമ്മുടെ ഹൃദയത്തിന് ഒട്ടും ഗുണകരമല്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതായത്, എല്ലാ കാര്യങ്ങളും ക്ഷമയോടെ ചെയ്യുന്നതാണ് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറ്റവും നല്ലത്.

കോപം എവിടെ എങ്ങനെ...

കുട്ടികളോട്, ഫോണ്‍ ചെയ്യുമ്പോള്‍ എന്നു തുടങ്ങി വഴിയില്‍ സിഗ്നല്‍ ലൈറ്റില്‍ അല്പം താമസിക്കുമ്പോള്‍ വരെ രക്തം തിളയ്ക്കുന്നതിനെ കോപം എന്നു വിളിക്കാം.

അതായത് ചെറിയ കാര്യം മുതല്‍ വലിയ കാര്യംവരെ വിവിധ സാഹചര്യങ്ങളില്‍ നമ്മള്‍ പ്രകോപിതരോ ദേഷ്യത്തിലോ ആകുന്നു. ദേഷ്യവും ഹൃദ്രോഗവും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണ് എന്നതാണ് വാസ്തവം.

എന്നാല്‍, ചെറിയ ദേഷ്യം ഹൃദ്രോഗത്തിനു കാരണമാകില്ല. കോപംകൊണ്ട് കലിതുള്ളുന്നതിനെയാണ് പ്രശ്‌നമായി കാണേണ്ടത്. എന്നുവച്ച് ചെറിയ ദേഷ്യം ആകാമെന്നല്ല.

ചെറിയ ദേഷ്യംവരെ ഹൃദയത്തില്‍ സമ്മര്‍ദം വര്‍ധിപ്പിക്കും. എന്നുവച്ച് ദേഷ്യം വന്നാല്‍ പ്രകടിപ്പിക്കാതിരിക്കണം എന്നല്ല. കോപം ഉള്ളില്‍ അടിച്ചമര്‍ത്തുന്നതും ഗുണകരമല്ല.

കൊറോണറി ആര്‍ട്ടറി ഡിസീസ്

രക്തസമ്മര്‍ദമുള്ളവര്‍ക്ക്‌ കൊറോണറി ആര്‍ട്ടറി ഡിസീസ്(സിഎഡി) അല്ലെങ്കില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കോപം ഉണ്ടാകുമ്പോള്‍ രക്തസമ്മര്‍ദവും ഉയരും.

അതുകൊണ്ടാണ് ദേഷ്യം കൂടുതലുള്ള ആളുകള്‍ക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് വിദഗ്ധര്‍ പറയുന്നത്.

ഉത്കണ്ഠയും വിഷാദവും ഹൃദയാഘാതത്തിന്‍റെ കാണങ്ങളായി ഭവിക്കാറുണ്ട് എന്നതും ശ്രദ്ധേയം. കോപം ഹൃദയത്തിലും ധമനികളിലും നേരിട്ട് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.

"സ്‌ട്രെസ് ആക്‌സിസ്' ഉത്തേജിപ്പിക്കപ്പെടുന്നതാണ് പ്രശ്‌നകാരണം. അമിതമായ അളവിലുള്ള സ്‌ട്രെസ് ഹോര്‍മോണുകള്‍ രക്തധമനികളില്‍ ഫാറ്റി പ്ലേക്കുകള്‍ രൂപപ്പെടുന്ന രക്തപ്രവാഹത്തിന് കാരണമാകുന്നു.

കോപം ഹൃദയത്തിന്‍റെ വൈദ്യുത പ്രേരണകളെ തടസപ്പെടുത്തുകയും അപകടകരമായ ഹൃദയമിടിപ്പിനു കാരണമാകുകയും ചെയ്യും.

കോപം എങ്ങനെ നിയന്ത്രിക്കാം

കോപം ഹൃദയത്തെ ദോഷകരമായി ബാധിക്കുന്നതിനാല്‍ അത് നിയന്ത്രിക്കുന്നതാണ് ഏറ്റവും ഉത്തമം. കൗണ്‍സിലിംഗ്, കോപം നിയന്ത്രിക്കല്‍ ക്ലാസുകള്‍ എന്നിവ ഇത്തരം വികാരങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

സ്വയം എങ്ങനെ ശാന്തമാകാമെന്ന് കണ്ടെത്തുന്നതാണ് ഇത്തരം കേന്ദ്രങ്ങളില്‍ ചെല്ലുന്നതിനേക്കാള്‍ നല്ലത്.

അതിനുള്ള ചില ഉദാഹരങ്ങള്‍ ഇവയാണ്:

- മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിലൂടെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. മറ്റുള്ളവരാണ് കുറ്റക്കാരെങ്കിലും മറ്റൊരു മാര്‍ഗത്തിലൂടെ കാര്യങ്ങളെ പരിഹരിക്കാന്‍ ശ്രമിച്ച് നോക്കാം

- ഇത് ഒരു അനന്തമായ പ്രശ്‌നം അല്ലല്ലോ. ഇപ്പോള്‍ മുതല്‍ അഞ്ച് വര്‍ഷം കഴിഞ്ഞ് ഇത് പ്രശ്‌നമാകുമോ? അഞ്ച് മണിക്കൂര്‍, അഞ്ച് മിനിറ്റ്... ഇല്ലെങ്കില്‍ പിന്നെന്ത്...

- നാളെയും ഇത്തരം സാഹചര്യം ഉണ്ടായേക്കാം. അപ്പോള്‍ ഇതിലും ശാന്തമായി അത് കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റും.

- ദേഷ്യം ആളുകളെ എന്നില്‍ നിന്ന് അകറ്റിയേക്കും. വിപരീത ഫലമായിരിക്കും പിന്നീട് ഉണ്ടാകുക. പിന്നെന്തിന് ദേഷ്യം...?

ഇത്തരത്തില്‍ മനസിനെ പരുവപ്പെടുത്തിയാല്‍ കോപത്തില്‍നിന്ന് ഒരുപരിധിവരെ മുക്തി നേടാം. അതുപോലെ പതിവ് വ്യായാമം സമ്മര്‍ദത്തിനും കോപത്തിനും ഒരു പ്രതിവിധിയാണ്.