നോട്ട് പിൻവലിക്കൽ, ജിഎസ്ടി നടപ്പാക്കൽ എന്നിവയ്ക്കുശേഷം സന്പദ്ഘടനയിൽ ചെറിയൊരു അസന്നിഗ്ധാവസ്ഥ ഉണ്ടായിട്ടുണ്ട്. സന്പദ്ഘടനയ്ക്ക് വ്യക്തമായ ദിശ ഇനിയും ലഭിക്കേണ്ടതായിട്ടുണ്ട്. സാന്പത്തിക വിദഗ്ധർ ഇതിനായാണ് കാത്തിരിക്കുന്നത്.
സന്പദ്ഘടന നേരിടുന്ന പ്രശ്നങ്ങളെ ഗവണ്മെന്റ് എങ്ങനെ നേരിടുന്നുവെന്നതാണ് പ്രശ്നം . ഫലപ്രദമായ നടപടികളിലൂടെ ഇപ്പോഴത്തെ സ്ഥിതിയിൽനിന്നു വളർച്ചയിലേക്കു സന്പദ്ഘടനയെ എത്തിക്കാനുള്ള കരുത്തു സർക്കാരിനുണ്ട്. നോട്ട് പിൻവലിക്കൽ, ജിഎസ്ടി നടപ്പാക്കൽ എന്നിവ ചില പോക്കറ്റുകളിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. അത് അവർ വിശകലനം ചെയ്തു പല പരിഹാര നടപടികളും സ്വീകരിച്ചുപോരുകയും ചെയ്യുന്നുണ്ട്.
അത ുകൊണ്ടാണ് നോട്ട് പിൻവലിക്കൽ, ജിഎസ്ടി നടപ്പാക്കൽ എന്നിവയെ ഒരു ശുദ്ധീകരണ പ്രക്രിയയായി ലോകബാങ്ക്, ഐഎംഎഫ്, മറ്റ് ആഗോള ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവ കാണുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ വളർച്ചയിൽ അവർ ആവർത്തിച്ചു വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്യുന്നു.
വളർച്ച കുറഞ്ഞിട്ടും നോട്ട് പിൻവലിക്കൽ, ജിഎസ്ടി നടപ്പാക്കാൽ തുടങ്ങിയവയെ പോസീറ്റീവായിട്ടാണ് വിപണി എടുത്തിട്ടുള്ളത്. ഈ ശുദ്ധീകരണ പ്രക്രിയ സന്പദ്ഘടനയെ ശക്തമായ വളർച്ചയിലേക്കു കൊണ്ടുവരുമെന്നു വിപണി വിശ്വസിക്കുന്നു. വളർച്ച കുറഞ്ഞിട്ടും വിപണി പുതിയ ഉയർച്ചകൾ സൃഷ്ടിക്കുന്നതിന്റെ കാരണം ഈ ആത്മവിശ്വാസമാണ്.
നോട്ട് പിൻവലിക്കൽ മറ്റൊരു മാറ്റവും ഇന്ത്യൻ സമൂഹത്തിലുണ്ടാക്കിയിട്ടുണ്ട്. ഭൗതിക ആസ്തിയോടുള്ള ഇന്ത്യക്കാരുടെ ആഭിമുഖ്യം കുറയ്ക്കാൻ ഇതിനു സാധിച്ചിട്ടുണ്ട്. ഭൗതിക ആസ്തിയിൽനിന്നു ഓഹരിയുൾപ്പെടെയുള്ള ധനകാര്യ ആസ്തിയിലേക്കു നിക്ഷേപം മാറുന്ന പ്രവണതയ്ക്കു ഗതിവേഗം വയ്ക്കുകയാണ്. ഓഹരി വിപണിയിൽ റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം ഇടതടവില്ലാതെ വർധിക്കുകയാണ്. ഇപ്പോഴത്തെ വിപണിയുടെ മുന്നേറ്റത്തിന് ഇതും കാരണമാണ്.
വിദേശ നിക്ഷേപകസ്ഥാപനങ്ങൾ വിൽപ്പനക്കാരായിട്ടും റീട്ടെയിൽ മേഖലയിൽനിന്നും ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകളിൽനിന്നും ശക്തമായ പിന്തുണയാണ് വിപണിക്കു ലഭിക്കുന്നത്. വിദേശനിക്ഷേപസ്ഥാപനങ്ങൾ തിരിച്ചുവന്നാൽ വിപണി പുതിയ പുതിയ ഉയരങ്ങളിലേക്കു പോകും.
ഈയവസരത്തിൽ നിക്ഷേപകന് ചെയ്യാനുള്ളത് നല്ല മാനേജ്മെന്റും നല്ല പ്രമോട്ടർമാരുമൊക്കെയുള്ള നല്ല പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഓഹരികൾ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുകയെന്നതാണ്. ഓഹരി പോലെ തന്നെ നല്ല ട്രാക്ക് റിക്കോർഡ് ഉള്ള മ്യൂച്വൽ ഫണ്ടുകളും തെരഞ്ഞെടുക്കാം.
മറ്റൊരു കാര്യം പലിശ നിരക്കും കുറഞ്ഞു നിൽക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ ഇതു വലിയൊരു അവസരമാണ് നിക്ഷേപകർക്കു മുന്നിൽ തളികയിൽ വച്ചു തന്നിട്ടുള്ളത്. ദീർഘകാലം ലക്ഷ്യമിട്ട് വേണം നിക്ഷേപം നടത്താൻ.
കഴിഞ്ഞ 15-25 വർഷക്കാലത്ത് ഓഹരി വിപണിയിൽനിന്നു ലഭിച്ച റിട്ടേണ്‍ അടുത്ത പത്തുവർഷം കൊണ്ടു കിട്ടാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
ആഭ്യന്തരമായി സന്പദ്ഘടനയെ ബാധിക്കുന്ന എന്തു പ്രശ്നങ്ങൾക്കും പരിഹാരം കാണുവാൻ സാധിക്കുന്ന ഗവണ്മെന്റാണ് നിലവിലുള്ളത്. ആഭ്യന്തര രാഷ്ട്രീയ സ്ഥിരത വിപണിക്കു സഹായകമാണ്. 2019-ലെ പൊതു തെരഞ്ഞെടുപ്പു കണ്ടു ജനപ്രിയ പദ്ധതികളിലേക്കു ഗവണ്മെന്റ് പോയാൽ പോലും താൽക്കാലികമായ ഇടിവേ വിപണിയിലുണ്ടാവുകയുള്ളു. പെട്ടെന്നുതന്നെ വിപണി തിരിച്ചുവരും. അടുത്ത തെരഞ്ഞെടുപ്പിൽ ഈ ഗവണ്മെന്റ് മാറാനുള്ള സാധ്യത കുറവാണെന്നതും ഇപ്പോഴത്തെ മുന്നേറ്റത്തിനു കാരണമാണ്. ഇടിവുകളെ നിക്ഷേപാവസരമായി എടുക്കുകയാണ് നിക്ഷേപകർക്കു ചെയ്യാനുള്ളത്.
ഇന്ത്യൻ വിപണി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇന്ത്യയ്ക്കു പുറത്തുനിന്നുമാണ്. നോർത്ത് കൊറിയൻ പ്രശ്നം വഷളായാൽ ആഗോളതലത്തിൽ വിപണികളിൽ തിരുത്തലുണ്ടാകും. അത് ഇന്ത്യയേയും ബാധിക്കും. ഇതു വിപണിയിൽ വന്യമായ വ്യതിയാനത്തിനുമിടയാക്കും. ഇത്തരത്തിലെ വ്യതിയാനങ്ങളെ ദീർഘകാല കാഴ്ചപ്പാടോടെ അവസരമാക്കി മാറ്റുക എന്നതാണ് സംവത് 2074-ൽ നിക്ഷേപകന് ചെയ്യാനുള്ളത്.
ഈ പശ്ചാത്തലത്തിൽ സംവത് 2074-ൽ നിക്ഷേപത്തിനു യോജിച്ച അഞ്ച് ഓഹരികൾ ചുവടെ നൽകുകയാണ്.
ബജാജ് ഫിനാൻസ് ലിമിറ്റഡ്
വായ്പ, അതുമായി ബന്ധപ്പെട്ട സേവനങ്ങൾ തുടങ്ങിയവ നൽകുന്ന ബാങ്കേതര ധനകാര്യ സ്ഥാപനമാണ് ബജാജ് ഫിനാൻസ് ലിമിറ്റഡ്. കണ്‍സ്യൂമർ വായ്പ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കുള്ള വായ്പ,വാണിജ്യ വായ്പ, ഗ്രാമീണമേഖലയിലെ വായ്പ, സ്ഥിരനിക്ഷേപം തുടങ്ങിയ ധനകാര്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.
ഇരുചക്ര വാഹനം, മുചക്രവാഹനം, കണ്‍സ്യൂമർ ഡ്യൂറബിൾ, ഡിജിറ്റൽ ഉത്പന്നങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനു ഉപഭോക്താക്കൾക്കു വായ്പ നൽകുന്നു.ശന്പളക്കാർക്ക് വ്യക്തിഗത വായ്പ നൽകും. ഭവന വായ്പയാണ് മറ്റൊരു ഉത്പന്നം. ഇ-കൊമേഴ്സ് കണ്‍സ്യൂമർ ഫിനാൻസ്, ഇ-കൊമേഴ്സ് സെല്ലർ ഫിനാൻസ് തുടങ്ങിയവയും കന്പനിയുടെ ധനകാര്യ ഉത്പന്നങ്ങളിലുണ്ട്. ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്ക് ബിസിനസ് വായ്പ, പ്രോപ്പർട്ടി വായ്പ എന്നിവ നൽകുന്നുണ്ട്. ഓഹരികളുടെ ഈടിൽ വാണിജ്യ വായ്പ നൽകുന്നു.
വ്യക്തിഗത വായ്പകൾ, സ്വർണപ്പണയത്തിൻമേൽ വായ്പ തുടങ്ങിയവയാണ് ഗ്രാമീണ ധനകാര്യ ഉത്പന്നങ്ങളിൽ ഉൾപ്പെടുന്നത്.
ചില്ലറ, മൊത്ത സ്ഥിരനിക്ഷേപമാണ് കന്പനി നൽകുന്ന മറ്റൊരു ഉത്പന്നം. ലൈഫ്, ജനറൽ ഇൻഷുറൻസ് ഉത്പന്നങ്ങൾ, മ്യച്വൽ ഫണ്ട് പദ്ധതികൾ എന്നിവയുടെ വിതരണത്തിലും കന്പനി ശക്തമായി പ്രവർത്തിക്കുന്നു.
കഴിഞ്ഞ ഏതാനും വർഷമായി വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ബജാജ് ഫിനാൻസ്. നാലു വർഷക്കാലത്ത് കന്പനിയുടെ വായ്പയുടെ വലുപ്പം നാലിരട്ടികണ്ടു വളർന്നു.
സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ്
ഇന്ത്യയിലെ സെക്യൂരിറ്റി ഡെപ്പോസിറ്ററി സേവനങ്ങൾ നൽകുന്ന കന്പനിയാണ് സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ലിമിറ്റഡ് ( സിഡിഎസ്എൽ). ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റ്, മൂലധന വിപണിയിലെ മധ്യവർത്തികൾ, കന്പനികൾ, ഇൻഷുറൻസ് കന്പനികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് സേവനം നൽകി വരുന്നു. ഓഹരി, മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ, ഡെറ്റ് ഉപകരണങ്ങൾ ഗവണ്മെന്റ് സെക്യൂരിറ്റീസ് തുടങ്ങിയവയ്ക്ക് ഇലക്ട്രോണിക് രൂപത്തിൽ കൈവശം വയ്ക്കുന്നതിനുള്ള സേവനം ലഭ്യമാക്കുന്നു. ഇങ്ങനെ ഇലക്ട്രോണിക് രൂപത്തിലാക്കുന്ന നിക്ഷേപങ്ങൾ കൈമാറ്റം ചെയ്യുന്നത് ബുക്ക് എൻട്രി വഴി ഉറപ്പാക്കുന്നു.
മ്യൂച്വൽ ഫണ്ട് ഉൾപ്പെടെയുള്ള മൂലധന വിപണിയിലെ മധ്യവർത്തികൾക്ക് കെവൈസി സർവീസും കന്പനി നൽകുന്നു. ഇ-വോട്ടിംഗ്, ഇ- ലോക്കർ, ഇലക്ട്രോണിക് ആക്സസ് ടു സെക്യൂരിറ്റി ഇൻഫോമേഷൻ തുടങ്ങിയ ഓണ്‍ലൈൻ സേവനങ്ങളും കന്പനി ലഭ്യമാക്കിയിട്ടുണ്ട്.
ബ്ലൂസ്റ്റാർ ലിമിറ്റഡ്
എയർ കണ്ടീഷനിംഗ്, വാണിജ്യാടിസ്ഥാനത്തിലള്ള റെഫ്രജിറേഷൻ എന്നിവയിൽ ഏർപ്പെട്ടിരുക്കുന്ന കന്പനിയാണ് ബ്ലൂസ്റ്റാർ ലിമിറ്റഡ്. ഇലക്ട്രിക്കൽ, പ്ലംബിംഗ്, ഫയർഫൈറ്റിംഗ് സേവനങ്ങൾ എന്നിവയും കന്പനി നൽകുന്നു. ഇലക്ട്രോ-മെക്കാനിക്കൽ പ്രോജക്ട്സ്, പാക്കേജ്ഡ് എയർ കണ്ടീഷനിംഗ് സിസ്റ്റം, യുണിറ്ററി പ്രോഡക്ട്സ് എന്നിവയും കന്പനിയുടെ പ്രവർത്തനമേഖലയിൽ ഉൾപ്പെടുന്നു.
സെൻട്രൽ എയർ കണ്ടീഷനിംഗ് പദ്ധതികൾ, ഇലക്ട്രിക്കൽ കോണ്ട്രാക്ടിംഗ് ബിസിനസ്, പാക്കേജ്ഡ് എയർകണ്ടീഷനിംഗ് ബിസിനസ് തുടങ്ങിയവും കന്പനി നടപ്പിലാക്കുന്നു. ഇവയുടെ മാനുഫാക്ചറിംഗ്, വിൽപനാനന്തര സേവനവും ചെയ്യുന്നുണ്ട്.
കൂളിംഗ് ഉപകരണങ്ങൾ, കോൾഡ് സ്റ്റോറേജ് ഉത്പന്നങ്ങൾ എന്നിവയാണ് യുണിറ്ററി ഉത്പന്ന വിഭാഗത്തിൽ വരുന്നത്. ഇവയുടെ ഉത്പാദനം, വിൽപനാനന്തര സേവനം എന്നിവയും കന്പനി നടത്തുന്നു.
സെൻട്രൽ എയർകണ്ടീഷനിംഗ്, മുറിയിൽ വയ്ക്കുന്ന എയർ കണ്ടീഷണർ, പ്രത്യേക കൂളിംഗ് ഉത്പന്നങ്ങൾ എന്നവയാണ് കന്പനിയുടെ ഉത്പന്നനിരയിൽ വരുന്നവ. ഇറക്കുമതി ചെയ്യുന്ന പ്രഫഷണൽ ഇലക്ട്രോണിക് ഉപകരണങ്ങൾ, ഇൻഡസ്ട്രിയൽ പ്രോഡക്ടസ്, സിസ്റ്റം തുടങ്ങിയവയുടെ വിപണനവും അറ്റകുറ്റപ്പണികളും കന്പനി ചെയ്യുന്നുണ്ട്. ബ്ലൂസ്റ്റാർ എൻജിനീയറിംഗ് ആൻഡ് ഇലക്ട്രോണിക്സ് ആണ് ഇവ കൈകാര്യം ചെയ്യുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ്ബിഐ) വ്യക്തികൾ, വാണിജ്യ സ്ഥാപനങ്ങൾ, വൻ കന്പനികൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന വിഭാഗങ്ങൾക്കായി വൈവിധ്യമാർന്ന ധനകാര്യ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നു. വിവിധ ട്രഷറി ഇടപാടുകൾ, കോർപറേറ്റ്/ഹോൾസെയിൽ ബാങ്കിംഗ്, റീട്ടെയിൽ ബാങ്കിംഗ് എന്നിവയിലേർപ്പെട്ടിരിക്കുന്നു. വായ്പ, െ ഡേ പ്പാസിറ്റ് എന്നിവയും ഇതിലുൾപ്പെടുന്നു.
എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എസ്ബിഐ ജനറൽ ഇൻഷുറൻസ് തുടങ്ങിയ ബാങ്കിംഗേതര സബ്സിഡിയറികളും ബാങ്കിന്റെ കീഴിലുണ്ട്.
ഇന്ത്യയിലെ വാണിജ്യ ബാങ്കിംഗിലെ നിക്ഷേപ, വായ്പാ ബിസിനസുകളുടെ അഞ്ചിലൊന്നും എസ്ബിഐയാണ് ചെയ്യുന്നത്. ബാങ്കിന് രാജ്യമൊട്ടാകെ 22500 ശാഖകളും 58000 എടിഎമ്മുകളുമുണ്ട്. രണ്ടു ലക്ഷം കോടി രൂപയിലേറെ വിപണി മൂല്യമുള്ള ബ്ലൂചിപ് ഓഹരി കുറഞ്ഞ വിലയിൽ വ്യാപാരം ചെയ്യപ്പെടുകയാണിപ്പോൾ.
കിട്ടാക്കടത്തിൽ മുങ്ങിനിൽക്കുകയാണ് പൊതുമേഖല ബാങ്കുകൾ. ഈ പ്രശ്നം അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുകയാണ്. അത് ഇവയുടെ ഓഹരികളിൽ പ്രതിഫലിക്കുകയും ചെയ്തുകഴിഞ്ഞു. ഇനി തിരിച്ചുവരവിനുള്ള സമയമാണ്. ഈ സാഹചര്യം എസ്ബിഐ ഓഹരിയിൽ പ്രവേശിക്കുവാൻ നിക്ഷേപകർക്ക് ഉപയോഗപ്പെടുത്താം.
ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ്
പാന്റലൂണ്‍ ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ് ഏറ്റെടുത്തുകൊണ്ടാണ് കുമാർ മംഗളം ബിർള ഗ്രൂപ്പ് ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിനു രൂപം നൽകിയിട്ടുള്ളത്. ഇതൊരു ഫാഷൻ- ലൈഫ് സ്റ്റൈൽ കന്പനിയാണ്.
ബ്രാൻഡഡ് ഫാഷൻ തുണിത്തരങ്ങളും അനുബന്ധ സാമഗ്രികളും നൽകുന്നു. വസ്ത്രങ്ങൾ, ചെരുപ്പ്, ലെതർ ഉത്പന്നങ്ങൾ എന്നിവയും കന്പനിയുടെ റീട്ടെയിൽ ഷോപ്പിലൂടെ വിറ്റഴിക്കുന്നു. പാന്റലൂണ്‍, മധുര ഫാഷൻ ആൻഡ് ലൈഫ്സ്റ്റൈൽ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലൂടെയാണ് കന്പനിയുടെ പ്രവർത്തനങ്ങൾ.
ബ്രാൻഡഡ് ഫാഷൻ വസ്ത്രങ്ങൾ, അവയുടെ അനുസാരികൾ തുടങ്ങിയവയുടെ ഉത്പാദനവും വിതരണവുമാണ് മധുര ഫാഷൻ ആൻഡ് ലൈഫ്സറ്റൈൽ വിഭാഗം ചെയ്യന്നത്. ഏതാണ്ട് 1800 സ്വന്തം ഒൗട്ട് ലെറ്റുകളും 15 വാല്യു സ്റ്റോറുകളും വഴിയാണ് വിൽപ്പന.
വസ്ത്രങ്ങളുടേയും അനുസാരികളുടേയും റീട്ടെയിലിംഗ് ആണ് പാന്റലൂണ്‍ നിർവഹിക്കുന്നത്. ഒരു പാന്റലൂണ്‍ കിഡ്സ് സ്റ്റോർ ഉൾപ്പെടെ 160 സ്റ്റോറുകൾ, 30 ഫാക്ടറി ഒൗട്ട് ലെറ്റ് എന്നവയാണ് പാന്റലൂണ്‍ വിഭാഗത്തിന്റെ കീഴിലുള്ളത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഉപഭോക്തൃനിരയാണ് പാന്റലൂണിനുള്ളത്.
ലൂയിഫിലിപ്പ്, വാൻഹുസേൻ, അലൻ സോളി, പീറ്റർ ഇംഗ്ലണ്ട് തുടങ്ങിയവയെല്ലാം കന്പനിയുടെ ബ്രാൻഡുകളാണ്.
ഇന്ത്യയിലെ റീട്ടെയിൽ മേഖല സ്ഥിരതനേടി പതിയെ വളർച്ചയിലേക്ക് എത്തിയിരിക്കുകയാണ്. ഈ രംഗത്തെ കന്പനികൾ പതിയെ ലാഭത്തിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.
ഭുവനേന്ദ്രൻ
സിഇഒ, ഹെഡ്ജ് ഇക്വിറ്റീസ്