വാനാക്രൈക്കു പിന്നാലെ ലോക്കി!
വാനാക്രൈക്കു പിന്നാലെ ലോക്കി!
Monday, September 4, 2017 4:20 AM IST
കരയണോ..? കരയേണ്ടെങ്കിൽ പണം നൽകൂ. വാനാക്രൈ റാൻസംവേർ സൈബർ ആക്രമണത്തിൽ മനംനൊന്തു കരഞ്ഞവർ ഏറെയാണ്. പണം നഷ്ടപ്പെട്ടവർ, വിലപ്പെട്ട വിവരങ്ങൾ നഷ്ടമായവർ, ആക്രമണത്തെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്ന സ്ഥാപനങ്ങളുടെ ഉടമകൾ തുടങ്ങി ദുരിതത്തിലായവർക്ക് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല.

എന്നാൽ, സൈബർ മേഖലയിൽ വിനാശം വിതയ്ക്കുന്ന റാൻസംവേർ ആക്രമണങ്ങൾ അവസാനിക്കുന്നില്ലെന്ന വാർത്തയാണ് ഭീതിയുണർത്തി പുറത്തുവന്നിരിക്കുന്നത്. ലോക്കിയാണ് ഇക്കുറി വില്ലൻ. രൂപം റാൻസംവേറിന്‍റേതുതന്നെ. പ്രവർത്തനം വാനാക്രൈക്കു സമാനം. സ്പാം ഇ-മെയിലുകളിലൂടെ കംപ്യൂട്ടറുകളിലെത്തി ഫയലുകൾ കെെക്കലാക്കുന്നു. പിന്നീട് ഫയലുകൾ തിരികെ നല്കാൻ പണം ആവശ്യപ്പെടുന്നു. ബിറ്റ്കോയിനായാണ് പണം നല്കേണ്ടത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലോക്കിയുടെ ആക്രമണത്തിനിരയായവർ പരാതിയും പരിഭവവുമായി രംഗത്തെത്തിക്കഴിഞ്ഞു.

ഇന്ത്യയിലും ലോക്കി വിനാശം വിതച്ചുതുടങ്ങിയെന്നാണ് അറിയുന്നത്. എന്നാൽ, ലോക്കിയുടെ ഇന്ത്യയിലെ ആക്രമണതിന്‍റെ വ്യാപ്തി കണക്കാക്കാൻ ഇതുവരെ സൈബർ വിദഗ്ധർക്കു സാധിച്ചിട്ടില്ല. എന്തായാലും ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീം (സിഇആർടി-ഇൻ)ഇന്ത്യക്കാർക്കു ജാഗ്രതാ നിർദേശം നല്കിക്കഴിഞ്ഞു.

ലോക്കി റീലോഡഡ്

ലോക്കി ഇന്നലെ പൊട്ടിമുളച്ചവനല്ല. ഒരു വർഷം മുൻപുതന്നെ ലോക്കിയുടെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എക്സിക്യൂഷൻ പ്രോഗാമിലെ ചില പാകപ്പിഴകൾ മൂലം ലോക്കിക്ക് അന്നു വേരാഴ്ത്താൻ സാധിക്കാതെവരികയായിരുന്നു. ഇത് ലോക്കിയുടെ രണ്ടാം വരവാണ്. കൂടുതൽ കരുത്തോടെയുള്ള വരവ്. കഴിഞ്ഞ മാസം ഒന്പതിനാണ് തന്‍റെ രണ്ടാം വരവ് ലോക്കി ലോകരെ അറിയിച്ചത്. ഇതുവരെ ഏകദേശം 2.3 കോടി റാൻസംവേർ സന്ദേശങ്ങൾ ലോക്കി അയച്ചിട്ടുണ്ടെന്നാണ് സൈബർ വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത്. ഈ സന്ദേശങ്ങൾ എല്ലാം പണി തുടങ്ങിയിട്ടുണ്ടെങ്കിൽ... പ്രത്യാഘാതം ഉൗഹിക്കാവുന്നതിലും അപ്പുറം.


പ്രവർത്തനം

.diablo6 എന്ന ഫയൽ എക്സ്റ്റൻഷനിലൂടെയാണ് ലോക്കിയുടെ പ്രവർത്തനം. ഈ എക്സ്റ്റൻഷനിലേക്ക് " .Lukitus' എന്ന വേരിയന്‍റുകൂടി ചേർത്തിട്ടുണ്ട്. ലോക്ക് എന്ന ഇംഗ്ലീഷ് പദത്തിനു സമാനമായ ഫ്രഞ്ച് പദമാണ് ലുക്കിറ്റസ്. പേര് അർഥമാക്കുന്നതുപോലെ കംപ്യൂട്ടറുകളിലേ വിവരങ്ങൾ തുറക്കാൻ കഴിയാത്ത വിധത്തിൽ പൂട്ടിവയ്ക്കും. അപകടകരമായ സിപ് ഫയലുകൾ ഉൾച്ചേർത്തിട്ടുള്ള സ്പാം ഇ-മെയിലുകളിലൂടെയാണ് ലോക്കിയുടെ വ്യാപനം നടക്കുന്നത്. വിഷ്വൽ ബേസിക് സ്ക്രിപ്റ്റുകൾ അടങ്ങിയിട്ടുള്ളതാണ് ഈ സിപ് ഫയലുകൾ. പ്ലീസ് പ്രിന്‍റ്, ഡോക്യുമെന്‍റ്സ്, ഫോട്ടോ, ഇമേജസ്, സ്കാൻസ്, പിക്ചേഴ്സ് തുടങ്ങിയ സബ്ജെക്ടുകളിലുള്ള ഇ-മെയിലുകളാണ് വില്ലൻ. ഇതു തുറന്നാൽ ലോക്കി കംപ്യൂട്ടറുകളിലെത്തുകയായി. നിമിഷങ്ങൾക്കുള്ളിൽ പണി തുടങ്ങുകയും ചെയ്യും. കംപ്യൂട്ടറിന്‍റെ ഡെസ്ക്‌ ടോപ് പശ്ചാത്തലം മാറി Lukitus[dot]htm എന്ന ഫയൽ ദ്യശ്യമായിട്ടുണ്ടെങ്കിൽ ഉറപ്പിക്കാം കംപ്യൂട്ടർ ലോക്കി കൈവശപ്പെടുത്തിക്കഴിഞ്ഞു. ബാധിച്ച കംപ്യൂട്ടറുകളിൽ 0.5 ബിറ്റ്കോയിൻ വേണമെന്ന അറിയിപ്പുമുണ്ടാകും. ഒന്നര ലക്ഷം രൂപയ്ക്കു സമമാണിത്.

രക്ഷാമാർഗങ്ങൾ അഥവാ മുൻകരുതൽ

ലോക്കിയുടെ പിടിയിലായ കംപ്യൂട്ടറുകളെ മോചിപ്പിക്കാൻ പറ്റിയ വജ്രായുധങ്ങളൊന്നുംതന്നെ സൃഷ്ടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ, ലോക്കിയുടെ വിനാശമേൽക്കാതിരിക്കാൻ ചില മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്.

സുരക്ഷിതമായ ഇടങ്ങളിൽ ഫയൽസ് ബാക്ക് അപ് ചെയ്തിടുക.

മികച്ച ആന്‍റിവൈറസുകൾ ഉപയോഗിക്കുക, അവ കൃത്യമായ ഇടവേളകളിൽ അപ്ഡേറ്റ് ചെയ്യുക.

അപരിചിത സ്രോതസുകളിൽനിന്നു വരുന്ന ഇ-മെയിലുകളെ ജാഗ്രതയോടെ സമീപിക്കുക.

അലക്സ് ചാക്കോ