പേടിക്കണം, ട്രക്ക് ഹാക്കർമാരെ!
പേടിക്കണം, ട്രക്ക് ഹാക്കർമാരെ!
Tuesday, August 29, 2017 4:04 AM IST
ഡ്രൈവറില്ലാതെ ഓടുന്ന വണ്ടികൾ ഇന്ന് ലോകത്തുണ്ട്. ഗൂഗിളിനെപ്പോലുള്ള വന്പന്മാർ അഹോരാത്രം പണിയെടുത്താണ് തനിയെ ഓടുന്ന കാറുകൾ യാഥാർഥ്യമാക്കിയത്. കാമറകളും സെൻസറുകളും ഉപയോഗിച്ച്, സോഫ്റ്റ് വെയറിന്‍റെ സഹായത്തോടെ ഒരിടത്തും ഇടിക്കാതെ കൃത്യമായ വഴികളിലൂടെ കാറുകൾ ഓടിത്തുടങ്ങിയിരിക്കുന്നു, പരീക്ഷണാടിസ്ഥാനത്തിലാണെങ്കിലും.

ഇനി ഡ്രൈവർമാർ ആവശ്യമില്ലാതാവുന്നത് ട്രക്കുകളിലാണ്. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന പാതകളിലൂടെ, ചിലപ്പോഴെങ്കിലും ഒരു മനുഷ്യജീവിപോലും കൂട്ടില്ലാതെ ട്രക്കുകൾ ഓടിക്കുന്നത് അത്യന്തം വിരസമായ ജോലിയാണ്. തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നുമൊക്കെ ചരക്കുകളുമായി കേരളത്തിലെത്തുന്ന ലോറികളുടെ എണ്ണംതന്നെ നോക്കൂ. അതുപോലെ എത്രലക്ഷം ലോറികൾ ലോകത്തിന്‍റെ നാനാഭാഗങ്ങളിലുള്ള പാതകളിലൂടെ യാത്രചെയ്യുന്നുണ്ടാകും!

സെൽഫ് -ഡ്രൈവിംഗ് ട്രക്കുകൾ

തനിയേ ഓടുന്ന കാറുകൾ വന്നതുപോലെ ടെക് ലോകം ഇനി പ്രതീക്ഷിക്കുന്നത് ഡ്രൈവർമാർ ആവശ്യമില്ലാത്ത ട്രക്കുകളാണ്. വിരസമായ പാതകളിലൂടെ പ്രതികൂല കാലാവസ്ഥ കണക്കിൽപ്പോലുമെടുക്കാതെ തനിയെ ചീറിപ്പായുന്ന ട്രക്കുകൾ. സ്വയം വഴികണ്ടെത്തി, വാഹനങ്ങളിൽ മുട്ടാതെ, ഗതാഗതക്കുരുക്കുകൾ പരമാവധി ഒഴിവാക്കി അവ ലക്ഷ്യത്തിലെത്തും. ഈ ട്രക്കുകൾ യാഥാർഥ്യമാകാൻ ഇനിവേണ്ടത് ഏതാനും വർഷങ്ങൾ മാത്രം.
ട്രക്ക് -ഭീകരർക്കും പ്രിയം

വിദേശങ്ങളിൽ അടുത്തയിടെ നടന്ന ഏതാനും ഭീകരാക്രമണങ്ങളിൽ പുതിയൊരു രീതി അവതരിച്ചു- ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റൽ. ബോംബാക്രമണംപോലെ നാശം വിതയ്ക്കാൻ ശേഷിയുണ്ട് ഇത്തരം ആക്രമണങ്ങൾക്ക്. മരണം ചീറിപ്പാഞ്ഞെത്തുന്പോൾ ജനക്കൂട്ടം നിസഹായരായി ആർത്തലച്ച് ഓടും.


ഇവിടെയാണ് ഡ്രൈവറില്ലാത്ത ട്രക്കുകളെക്കുറിച്ച് കൂടുതൽ ഗൗരവത്തോടെ ചിലരെങ്കിലും ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്. തനിയെ ഓടാൻ ട്രക്കിനെ സഹായിക്കുന്ന സോഫ്റ്റ് വെയറിൽ ഹാക്കർമാർ നുഴഞ്ഞുകയറിയാലോ? വലിയ ആൾക്കൂട്ടങ്ങളെ ലക്ഷ്യമാക്കി ട്രക്കിനെ വഴിതിരിച്ചുവിട്ടാലോ? വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേകളിൽ ട്രക്കുകളിലൊന്നിനെ പൊടുന്നനെ നിർത്തിയാലോ?

കാര്യം നിസാരമല്ല. ഹാക്കർമാർക്ക് ചെറുവിരലിന്‍റെ പണിയേയുള്ളൂ അതിന്.
ഏയ്, അങ്ങനെയുണ്ടാകുമോ?

പുഴയിലെ വെള്ളം വറ്റുക, നായയുടെ തുടൽ പൊട്ടുക തുടങ്ങിയ വിദൂര സാധ്യതകൾ വച്ചുള്ള സമാധാനത്തിന് ഇവിടെ ഇടമില്ല. സ്വയം ഓടുന്ന വണ്ടികളെ യന്ത്രഭാഷയിൽ കടന്നുകയറി വഴിതിരിച്ചുവിടാനും അപകടമുണ്ടാക്കാനും ഹാക്കർമാർക്ക് നിഷ്പ്രയാസം കഴിയും. ജോലി നഷ്ടപ്പെടുന്ന ഡ്രൈവർമാർപോലും നുഴഞ്ഞുകയറ്റക്കാർക്കിടയിൽ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ട്രക്കുകളുടെ കാര്യത്തിൽ മാത്രമല്ല, സ്വയം ഓടുന്ന കാറുകളിലും ഇതു സംഭവിക്കാം. തുടക്കത്തിൽ അതേക്കുറിച്ച് കന്പനികൾ ചിന്തിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ ഗൗരവമായ പഠനങ്ങൾ തുടങ്ങിയിരിക്കുന്നു. ഗൂഗിളിനു പുറമേ ഫോർഡ്, നിസാൻ കന്പനികളും സ്വയം നിയന്ത്രിത വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് കാര്യമായി ചിന്തിക്കുന്നു.

തൽക്കാലം ഹാക്കർമാരെ പേടിച്ചേ മതിയാകൂ. തനിയേ പായുന്ന വണ്ടികളിൽ കയറി ധൈര്യത്തോടെയിരിക്കാൻ സമയമായിട്ടില്ല എന്നു ചുരുക്കം.

വി.ആർ. ഹരിപ്രസാദ്