ക്വിഡും തിയാഗോയും ഒപ്പത്തിനൊപ്പം
ക്വിഡും തിയാഗോയും ഒപ്പത്തിനൊപ്പം
Tuesday, July 11, 2017 4:29 AM IST
ന്യൂഡൽഹി: രാജ്യത്ത് ചരക്കുസേവന നികുതി നടപ്പാകുന്പോൾ വാഹനങ്ങൾക്ക് വില കുറയുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നതിനാൽ വിപണിയിൽ തളർച്ച നേരിട്ടു. മാരുതി സുസുകി ഇന്ത്യ‍യും ഹോണ്ട കാർസ് ഇന്ത്യയും വളർച്ച രേഖപ്പെടുത്തിയപ്പോൾ ടൊയോട്ട, ഫോർഡ്, റെനോ തുടങ്ങിയ കമ്പനികളുടെ വില്പന താഴ്ന്നു. മികച്ച വില്പനയുള്ള വാഹനങ്ങളുടെ പട്ടികയിലെ ആദ്യ പത്തു റാങ്കുകളിലുള്ള വാഹനങ്ങൾക്കും മേയിലെ വില്പനയെ അപേക്ഷിച്ച് ഇടിവുണ്ടായി. മികച്ച വില്പനയുള്ള മോഡലുകളാ‍യ ആൾട്ടോ, സ്വിഫ്റ്റ്, വാഗൺ ആർ, ക്വിഡ്, തിയാഗോ, ക്രെറ്റ മോഡലുകളുടെ വില്പന പോയ മാസം കുറഞ്ഞു. അതേസമയം ബലേനോ, വിറ്റാര ബ്രെസ, തിയാഗോ തുടങ്ങിയ മോഡലുകൾ പഴയ ഓർഡറുകൾ ഉള്ളതിനാൽ വില്പനയിൽ കുതിച്ചു.


ചെറുകാറുകളുടെ വിഭാഗത്തിലേക്ക് കൊടുങ്കാറ്റുപോലെ അവതരിച്ച ടാറ്റാ തിയാഗോയും റെനോ ക്വിഡും ഇപ്പോൾ ഒപ്പത്തിനൊപ്പമാണ്. പോയ മാസം 5,438 തിയാഗോ കാറുകൾ നിരത്തിലിറങ്ങിയപ്പോൾ ക്വിഡ് 5,439 എണ്ണമാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ വർഷം ഏപ്രിലിൽ വിപണിയിലെത്തിയ തിയാഗോയുടെ ബുക്കിംഗുകൾ ഒരു ലക്ഷം കവിഞ്ഞു. മികച്ച ബുക്കിംഗ് വളർച്ചയുള്ളതിനാൽ മാസംതോറും മികച്ച കുതിപ്പ് കാഴ്ചവയ്ക്കാൻ തിയാഗോയ്ക്കു കഴിയും. അടുത്തിടെ പുറത്തിറങ്ങിയ തിയാഗോ എഎംടിക്കും മികച്ച പ്രതികരണമുണ്ട്. ആകെ ബുക്കിംഗിൽ 15-20 ശതമാനവും എഎംടിയുടേതാണ്. അതേസമയം, റെനോ ക്വിഡിന്‍റെ വില്പനയിൽ 42 ശതമാനം ഇടിവുണ്ടായി.