കാർ + ഓട്ടോറിക്ഷ = മൾട്ടിക്സ്
കാർ + ഓട്ടോറിക്ഷ = മൾട്ടിക്സ്
Tuesday, June 6, 2017 2:29 AM IST
നമ്മുടെ നാട്ടിൽ ഇരുചക്രവും മുച്ചക്രവും നാലുചക്ര വാഹനങ്ങളും സജീവമാണെങ്കിലും അടുത്ത കാലംവരെ ഒന്ന് വേറൊന്നിനു വെല്ലുവിളിയായിരുന്നില്ല. എന്നാൽ, ഏതാണ്ട് ഒരു വർഷത്തോളമായി കാറുകളെയും ഓട്ടോറിക്ഷയെയും വെല്ലുവിളിച്ച് ചില വിരുതന്മാർ നിരത്തുകളിൽ വിലസുണ്ട്. ടാറ്റയുടെ ഐറിസാണ് ഇവരിലെ ഒന്നാമൻ. ഫലത്തിൽ ഓട്ടോറിക്ഷയുടെയും കാറിന്‍റെയും ഗുണമാണ് ഈ വാഹനങ്ങൾ നല്കുന്നത്. ഐറിസിനു പിന്നാലെ അല്പംകൂടി മെച്ചപ്പെട്ട നിലയിൽ ഇപ്പോൾ നിരത്തിൽ സജീവമാകുകയാണ് ഐഷർ-പൊളാരിസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മൾട്ടിക്സ്. രണ്ടു നിര സീറ്റുകളും ഒരു ഗുഡ്സ് കാബിനും നല്കിയാണ് പോളാരിസ് പുറത്തിറക്കിയിരിക്കുന്നത്.

ചെറിയ ഗുഡ്സ് വെഹിക്കിൾ നിർമിക്കുന്നതിനായാണ് ജർമൻ കന്പനിയായ ഐഷറും അമേരിക്കൻ കന്പനിയായ പൊളാരിസും ഒന്നിച്ചത്. എന്നാൽ, പിന്നീടാണ് ഒരു മൾട്ടിപർപ്പസ് വെഹിക്കിൾ എന്ന ആശയത്തിലേക്ക് എത്തിയത്. ആളുകൾക്ക് സുഖയാത്രയ്ക്കൊപ്പം 550 കിലോ വരെയുള്ള ലോഡ് കൊണ്ടു പോകാനും ഉതകുന്ന തരത്തിലാണ് ‌മൾട്ടിക്സിന്‍റെ നിർമാണം.

പുറംമോടി: ടാറ്റയുടെ ഏറ്റവും ചെറിയ മോഡലായ നാനോയുടേതിനു സമാനമായ രീതിയിലാണ് മുൻവശത്തിന്‍റെ നിർമിതി. വിൻഡ് ഷീൽഡിൽനിന്ന് അല്പം മാത്രം മുന്നിലേക്കു തള്ളിനിൽക്കുന്ന ബോണറ്റാണ് ഇതിൽ നല്കിയിരിക്കുന്നത്. ബോണറ്റിന്‍റെ മധ്യത്തിൽ ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിംഗിൽ അല്പം അകത്തേക്ക് തള്ളിയാണ് ഹെഡ്‌ലൈ‌റ്റിന്‍റെ സ്ഥാനം. ബംപറിനു പകരം വാഹനത്തിനും ചുറ്റും നീളുന്ന ക്ലാഡിംഗുകളാണുള്ളത്.

വശങ്ങൾ കാറിനോടു സാമ്യം പുലർത്തുന്നുണ്ട്. വലുപ്പമേറിയ ഡോറുകളും ബി പില്ലറുകളും ഈ മോഡൽ വാഹനങ്ങളിൽനിന്നു മൾട്ടിക്സിനെ വ്യത്യസ്തമാക്കുന്നു. വളരെ ഉയർന്ന വീൽ ആർച്ചിൽ ബ്ലാക്ക് ഫിനീഷിംഗ് ക്ലാഡിംഗ് നല്കിയിട്ടുണ്ട്.


പിൻഭാഗത്തിന് പൂർണമായും ഒരു പിക്ക് അപ് വാനിന്‍റെ രൂപമാണ്. അല്പം ഉയർന്ന പിൻഭാഗം സ്റ്റോറേജ് സ്പേസായാണ് ക്രമീകരിച്ചിരിക്കുന്നത്.

ഉൾവശം: ചെറുകാറുകളുടെ രീതിയിലുള്ള ഇന്‍റീരിയറാണ് മൾട്ടിക്സിലുള്ളത്. നിറയെ സ്റ്റോറേജ് സ്പേസുള്ള രീതിയിലാണ് ഡാഷ്ബോർഡിന്‍റെ രൂപകല്പന. ഡാഷ്ബോർഡിൽ തന്നെ ഗിയർ ലിവർ ഉറപ്പിച്ചിട്ടുള്ളത് ഡ്രൈവിംഗ് കൂടുതൽ സുഗമമാക്കുന്നുണ്ട്.
ടിൽറ്റ് ചെയ്യാൻ സാധിക്കുന്ന സമാന്യം വലിയ സ്റ്റിയറിംഗ് വീലാണ് മൾട്ടിക്സിന്‍റേത്. മൂന്ന് അനലോഗ് മീറ്ററുകളുള്ള വളരെ ചെറിയ മീറ്റർ കണ്‍സോളും വാഹനത്തിൽ സ്ഥാനംപിടിച്ചിരിക്കുന്നു.

ബക്കറ്റ് സീറ്റ് അല്ലാത്തതിനാൽ മുൻനിര സീറ്റിൽ ഡ്രൈവറെ കൂടാതെ രണ്ടു പേർക്ക് സുഖമായി യാത്ര ചെയ്യാം. രണ്ടാം നിരയിലും മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റുകളാണ് നല്കിയിരിക്കുന്നത്. രണ്ട് നിരയിലെ സീറ്റുകളും ചായിക്കാൻ സാധിക്കില്ല എന്നത് പോരായ്മയാണ്.

3,235 എംഎം നീളവും 1,585 എംഎം വീതിയും 1,856 എംഎം ഉയരവുമുള്ള മൾട്ടിക്സ് ഒരു ശരാശരി ഹാച്ച്ബാക്കിനെക്കാളും വലുപ്പമേറിയതാണ്. കൂടാതെ, 225 എംഎം എന്ന ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിനുണ്ട്.

സുരക്ഷ: വാഹനത്തിന്‍റെ പരിമിതികളിൽനിന്നുള്ള സുരക്ഷാ സംവിധാനം ഒരുക്കുന്നുണ്ട്. കൂടുതൽ കാര്യക്ഷമമായ ഹൈഡ്രോളിക് ബ്രേക്കിംഗ് സംവിധാനമാണ് അതിലൊന്ന്. കൂടാതെ കൂടുതൽ ദൃഢമായ മെറ്റീരിയലാണ് മൾട്ടിക്സിന്‍റെ ബോഡിയിൽ ഉപയോഗിച്ചിരിക്കുന്നത്.

എൻജിൻ: 650 സിസി സിംഗിൾ സിലിണ്ടർ നാലു സ്പീഡ് ഡീസൽ എൻജിൻ 12.98 പിഎസ് കരുത്തും 37 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.
മൈലേജ്: 28.45 കിലോമീറ്റർ.

ടെസ്റ്റ് ഡ്രൈവ് കൈനിക്കര മോട്ടോഴ്സ് നാട്ടകം, കോട്ടയം. ഫോൺ: 7034922666.

ഓട്ടോസ്പോട്ട് /അജിത് ടോം