കെട്ടിക്കിടക്കുന്നത് 5,000 കോടിയുടെ വാഹനങ്ങൾ
കെട്ടിക്കിടക്കുന്നത് 5,000 കോടിയുടെ വാഹനങ്ങൾ
Saturday, April 15, 2017 3:48 AM IST
ന്യൂഡൽഹി: രാജ്യത്ത് വിൽക്കാനാവാതെ കെട്ടിക്കിടക്കുന്നത് 5000 കോടി രൂപയുടെ ബിഎസ് മൂന്ന് ടെക്നോളജിയിലുള്ള വാഹനങ്ങൾ. വാഹന നിർമാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് ബിഎസ് (ഭാരത് സ്റ്റേജ്) മൂന്നിലുള്ള വാഹനങ്ങൾ വിൽക്കരുതെന്ന സുപ്രീം കോടതി വിധിയിൽ എട്ടു ലക്ഷത്തിൽപരം വാഹനങ്ങളാണ് ഉൾപ്പെട്ടിരുന്നത്, ഏകദേശം 20,000 കോടി രൂപയുടെ വാഹനങ്ങൾ. എന്നാൽ, ഏപ്രിൽ ഒന്നിനു ശേഷം 1.2 ലക്ഷം വാഹനങ്ങൾ മാത്രമാണ് വിൽക്കാനാവാതെ കെട്ടിക്കിടക്കുന്നത്. ഇതിൽ ഏറിയപങ്കും ഡീലർമാരുടെ കൈവശമാണെന്നും സിയാം വ്യക്തമാക്കി.

മാർച്ച് അവസാന വാരം ഇരുചക്ര വാഹന നിർമാതാക്കൾ വ്യാപകമായി വലിയ കിഴിവുകൾ നല്കിയതാണ് കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ എണ്ണം കുറച്ചത്. കിഴിവുകൾ നല്കിയതിലൂടെ 1,200 കോടി രൂപയുടെ നഷ്ടം വാഹനനിർമാണമേഖലയ്ക്കു വന്നിട്ടുണ്ട്.


സമീപ കാലത്ത് ഇത് രണ്ടാം തവണയാണ് വാഹനമേഖലയ്ക്ക് കനത്ത നഷ്ടം നേരിടേണ്ടിവന്നത്. നേരത്തെ കഴിഞ്ഞ വർഷം ഡൽഹിയിൽ 2000 സിസിക്കു മുകളിലുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വാഹന നിർമാതാക്കൾക്കു കനത്ത നഷ്ടം വരുത്തിവച്ചിരുന്നു. എട്ടു മാസത്തെ നിരോധനത്തിനു ശേഷം വാഹനവിലയുടെ ഒരു ശതമാനം ഹരിത സെസ് എന്ന രീതിയിൽ ഈടാക്കിത്തുടങ്ങി. രണ്ടു നടപടികളും ലോകത്തൊരിടത്തും നടക്കാത്തതും പ്രതീക്ഷിക്കാത്തതുമാണെന്നാണ് സിയാമിന്‍റെ ആരോപണം.