സുരക്ഷിതമാക്കൂ, ഡിജി ജീവിതം
സുരക്ഷിതമാക്കൂ,  ഡിജി  ജീവിതം
Friday, April 7, 2017 2:03 AM IST
സ്വകാര്യവിവരങ്ങൾ ചോരാതിരിക്കാൻ എന്താണ് വഴി- ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരുടെ പ്രധാന ചോദ്യമാണിത്. ഫോൺ- കംപ്യൂട്ടർ ഹാക്കിംഗ്, ഇ-മെയിൽ ഹാക്കിംഗ്, വൈറസ് ബാധ തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഡിജിറ്റൽ ലോകം അഭിമുഖീകരിക്കുന്നത്. ഇവയെ ഇല്ലാതാക്കാൻ ഒരിക്കലും കഴിയില്ല എന്നതാണ് സത്യം. സ്വകാര്യതയെക്കുറിച്ച് ചർച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ ഡിജിറ്റൽ ലൈഫിൽ സുരക്ഷിതമാവാനുള്ള ചില മുൻകരുതലുകളെ പരിചയപ്പെടാം.

എൻക്രിപ്റ്റഡ് മെസേജ്

മെസേജ് അയയ്ക്കുക എന്നത് ഇന്ന് ചെലവേറിയ കാര്യമല്ല. സാധാരണ ടെക്സ്റ്റ് ചാറ്റിംഗ് ചോർത്താൻ താരതമ്യേന ഏളുപ്പമാണ്. വ്യക്തിവിവരങ്ങളടക്കം പല കാര്യങ്ങളും ഇത്തരം മെസേജുകളിലൂടെ നാം പങ്കുവയ്ക്കാറുണ്ട്. ചില പ്രധാനപ്പെട്ട പാസ് വേഡുകളും ഇത്തരത്തിൽ ബന്ധുക്കൾക്കോ, കൂട്ടുകാർക്കോ അയച്ചു കൊടുക്കാറുണ്ട്. ഇതെല്ലാം ചോർത്തപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണ്. വിലപ്പെട്ട പലവിവരങ്ങളും മെസേജുകളിലൂടെ കൈമാറുന്നത് എത്രമാത്രം സുരക്ഷിതമാണ് എന്ന ചോദ്യത്തിനുള്ള ഉത്തരവുമായാണ് വാട്സ്ആപ്പ് എൻക്രിപ്ഷൻ ഫീച്ചർ അവതരിപ്പിച്ചത്. വാട്സ്ആപ്പിനു പുറമെ സിഗ്നൽ എന്ന ആപ്പും എൻക്രിപ്റ്റഡ് മെസേജ് അയയ്ക്കാൻ സഹായിക്കുന്ന ആപ്പാണ്. ഐഫോൺ ഉപയോക്താക്കൾക്ക് ഐ മെസേജ് ഉപയോഗിച്ച് സുരക്ഷിതമായി മെസേജ് അയയ്ക്കാം. ഫേസ്ബുക്ക് മെസഞ്ചറും ഗൂഗിളിന്‍റെ അല്ലോ (Allo) യും എൻക്രിപ്ഷൻ സംവിധാനം നൽകുന്നുണ്ടെങ്കിലും ഒാപ്ഷൻ പ്രത്യേകം ഒാൺ ചെയ്താൽ മാത്രമേ എൻക്രിപ്റ്റഡ് രൂപത്തിൽ മെസേജുകൾ അയയ്ക്കാൻ സാധിക്കു.

ആപ് പ്രൊട്ടക്ഷൻ

കംപ്യൂട്ടറിന് പകരക്കാരനായാണ് ഇന്ന് സ്മാർട്ട് ഫോണിന്‍റെ സ്ഥാനം. നിർണായകമായ പല വിവരങ്ങളും ഫോണിലാണ് നാം ഇന്ന് സൂക്ഷിക്കുന്നത്. പല ആപ്പുകളും സൈറ്റുകളും ഫോണിലൂടെ ലോഗിൻ ചെയ്തശേഷം ലോഗ്ഒൗട്ട് ചെയ്യാത്തതിന്‍റെ കാരണവും ഫോൺ നാം മാത്രമേ ഉപയോഗിക്കുന്നുള്ളു എന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഏതെങ്കിലും സാഹചര്യത്തിൽ ഫോൺ നഷ്ടപ്പെട്ടാൽ എന്താവും അവസ്ഥ. ഫയൽ വാലറ്റ്, ബിറ്റ് ലോക്കർ എന്നീ ആപ്പുകൾ ഫോൺ സുരക്ഷിതമാക്കാൻ സഹായിക്കുന്നവയാണ്. ഫോൺ മുഴുവനായും ആപ്പുകൾ പ്രത്യേകമായും പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കാൻ ഈ ആപ്പുകൾ സഹായിക്കും. ആപ്പ് ലോക്ക് ചെയ്യാൻ സഹായിക്കുന്ന പ്രീ ഇൻസ്റ്റാൾഡ് ആപ്പുകളുമായാണ് ചില ഫോണുകൾ ഇപ്പോൾ വിപണിയിലെത്തുന്നത്. അവയുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെ ഫോണും ഒപ്പം അതിലെ വിവരങ്ങളെയും സുരക്ഷിതമാക്കാം.

മികച്ച ‌പാ‌സ്‌വേഡ്

പാസ്‌വേഡുകൾ ബുദ്ധിപരമായി തെരഞ്ഞെടുക്കുക എന്നത് ഡിജിറ്റൽ മേഖലയിൽ പ്രധാനമാണ്. സ്ഥിരമായി ഉപയോഗിക്കുന്ന പാസ്‌വേഡുകളാണ് 123456, password എന്നിവ. ഏറ്റവുമധികം ഹാക്ക് ചെയ്യപ്പെടുന്നതും ഇത്തരം പാസ്‌വേഡുകൾ ഉപയോഗിച്ച അക്കൗണ്ടുകളാണ്. ചിലർ സ്വന്തം മൊബൈൽനന്പറും ജനനത്തീയതിയുമൊക്കെയാണ് പാസ്‌വേഡായി ഉപയോഗിക്കുന്നത്. അക്ഷരങ്ങൾ, അക്കങ്ങൾ ചിഹ്നങ്ങൾ തുടങ്ങിയവ അടങ്ങിയ പാസ്‌വേഡായിരിക്കണം ഉപയോഗിക്കേണ്ടത്. മാത്രമല്ല മാസത്തിലൊരിക്കലോ മൂന്നു മാസം കൂടുന്പോഴോ നിർബന്ധമായും പാസ്‌വേഡുകൾ മാറ്റണം.


പ്രൈവറ്റ് ബ്രൗസർ അത്ര പ്രൈവറ്റല്ല

പബ്ലിക് കംപ്യൂട്ടറിൽ ഇന്‍റർനെറ്റ് ഉപയോഗിക്കുന്ന പലർക്കും അതിൽ നമ്മുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താതെ ഉപയോഗിക്കാൻ കഴിയുന്ന ഓപ്ഷനെക്കുറിച്ച് അറിയില്ല. പ്രൈവറ്റ് / ഇൻകോഗ്നിറ്റോ മോഡിൽ ഉപയോഗിച്ചാൽ നമ്മുടെ ബ്രൗസിംഗ് ഹിസ്റ്ററി ആർക്കും അറിയാൻ സാധിക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഈ മോഡിൽ ഇന്‍റർനെറ്റ് ഉപയോഗിച്ചാലും ഇന്‍റർനെറ്റ് സേവനം നൽകുന്നയാൾക്കും നാം സന്ദർശിക്കുന്ന വെബ്സൈറ്റുകൾക്കും നമ്മുടെ വിവരങ്ങൾ കാണാൻ സാധിക്കും. എന്നാൽ സ്വകാര്യത വെളിപ്പെടുത്താത്ത ബ്രൗസറാണ് ടോർ (Tor). എന്നാൽ‌ ടോർ ഉപയോഗിച്ചുള്ള ബ്രൗസിംഗിന് താമസമുണ്ടെന്നുള്ളത് ഒരു പേരായ്മയാണ്. ആപ്പിളിന്‍റെ വെബ്‌ബ്രൗസറായ സഫാരിയും സുരക്ഷയുടെ കാര്യത്തിൽ മുന്നിലാണ്.

ഇരട്ട പരിശോധന

സോഷ്യൽ മീഡിയ സൈറ്റുകളിലും വിവിധ ആപ്പുകളിലും ഭൂരിഭാഗം ആളുകളും ലോഗിൻ ചെയ്യുന്നത് ഇ-മെയിൽ അഡ്രസ് ഉപയോഗിച്ചാണ്. അക്കൗണ്ടിൽ അപരിചിതർ ലോഗിൻ ചെയ്യാൻ ശ്രമിച്ചാൽ ആ വിവരവും പാസ്‌വേഡുകൾ റീസെറ്റ് ചെയ്യാനുള്ള ലിങ്കും ലഭിക്കുന്നത് ഇ-മെയിലിലേക്കാണ്. എന്നാൽ ഇ-മെയിലിന്‍റെ പാസ്‌വേഡ് നൽകുന്നത് വളരെ എളുപ്പം ഹാക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ്. 2 സ്റ്റെപ്പ് വേരിഫിക്കേഷനുള്ള ഒാപ്ഷൻ മെയിലുകളിൽ ഉണ്ടെങ്കിലും ചുരുക്കം ആളുകൾ മാത്രമേ ഇത് ആക്ടിവേറ്റ് ചെയ്തിട്ടുള്ളൂ. പാസ്‌വേഡ് നൽകിയ ശേഷം രജിസ്റ്റേഡ് മൊബൈൽ നന്പറിലേക്ക് OTP ലഭിക്കുന്ന തരത്തിലാണ് 2 സ്റ്റൈപ്പ് വേരിഫിക്കേഷൻ സെറ്റ് ചെയ്തിരിക്കുന്നത്. അതിനാൽ ആരെങ്കിലും ലോഗിൻ ചെയ്യാൻ ശ്രമിച്ചാൽ മൊബൈലിൽ മെസേജ് ലഭിക്കും.

ഡക്ക്ഡക്ക് ഗോ (DuckDuckGo)

സെർച്ച് എഞ്ചിനിൽ ഗൂഗിൾ ഒന്നാം സ്ഥാനത്താണ്. എന്നാൽ പരസ്യതാത്പര്യത്തിനായി സെർച്ച് ചെയ്യുന്നവരുടെ വിവരങ്ങൾ ഗൂഗിൾ വിൽക്കുന്നുണ്ടെന്നുള്ള ആക്ഷേപം പലപ്പോഴും ഉയർന്നിട്ടുള്ളതാണ്. എന്നാൽ ഡക്ക്ഡക്ക്ഗോ എന്ന സെർച്ച് എഞ്ചിൻ ഇക്കാര്യത്തിൽ പൂർണ സുരക്ഷിതത്ത്വം വാഗ്ദാനം ചെയ്യുന്നു. പലപ്പോഴും ഗൂഗിളിൽ സെർച്ച് ചെയ്ത വിഷയവുമായുള്ള നോട്ടിഫിക്കേഷൻ സോഷ്യൽ മീഡിയയിലെ അക്കൗണ്ടിൽ വരുന്നതും മെയിലുകൾ വരുന്നതും നമ്മൾ സെർച്ച് ചെയ്ത വിവരം ഗൂഗിൾ കൈമാറുന്നതിനാലാണ്.

വെബ് കാമറ മൂടിവയ്ക്കുന്നതും സുരക്ഷയ്ക്കു അനിവാര്യമാണ്. ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് തന്‍റെ ലാപ്ടോപ്പിന്‍റെ കാമറയും മൈക്കും ടേപ്പ് ഉപയോഗിച്ച് അടച്ച് വച്ചിരുന്നത് വലിയ വാർത്തയായിരുന്നു. ഡിജിറ്റൽ അക്കൗണ്ടുകൾക്കും ഡിവൈസുകൾക്കും നേരേയുളള ആക്രമണം ഒരിക്കലും അവസാനിക്കില്ല. പലരൂപത്തിൽ ഭാവത്തിൽ അവയുടെ ആക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. ശക്തമായ പ്രതിരോധ നടപടികളിലൂടെ മാത്രമേ ഇവയുടെ ആക്രമണത്തെ തടയാനാവൂ.

സോനു തോമസ്