ഇന്ത്യൻ സ്മാർട്ട് ഫോണ്‍ കമ്പനികളെ പിന്തള്ളി വിദേശ ബ്രാൻഡുകൾ കുതിക്കുന്നു
ഇന്ത്യൻ സ്മാർട്ട് ഫോണ്‍ കമ്പനികളെ പിന്തള്ളി വിദേശ ബ്രാൻഡുകൾ കുതിക്കുന്നു
Monday, February 13, 2017 6:29 AM IST
മുംബൈ: സ്വദേശി പ്രചാരണം നാട്ടിൽകൊണ്ടുപിടിച്ചു നടക്കുന്പോഴും ഇന്ത്യൻ മൊബൈൽ ഫോണ്‍ ഉപയോക്താക്കൾക്കു പ്രിയം വിദേശ ബ്രാൻഡുകളോട്. സ്മാർട്ട് ഫോണ്‍ വിപണിയിൽ ഇന്ത്യൻ കന്പനികളെ വിദേശ ബ്രാൻഡുകൾ ബഹുദൂരം പിന്തള്ളി. മാർക്കറ്റിംഗ് ഗവേഷണ സ്ഥാപനമായ ഇന്‍റർനാഷണൽ ഡേറ്റ കോർപറേഷൻ (ഐഡിസി) പുറത്തുവിട്ട കണക്കിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോണ്‍ വിൽക്കുന്ന കന്പനികളുടെ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിൽ ഇന്ത്യൻ കന്പനികളില്ല.

ഷവോമി, ലെനോവോ, ഓപ്പോ, വിവോ എന്നീ ചൈനീസ് കന്പനികളുടെ കുതിപ്പാണ് ഇന്ത്യൻ ബ്രാൻഡുകളെ പിന്നോട്ടടിച്ചത്. ബാറ്ററി പൊട്ടിത്തെറിക്കലും ഫോണ്‍ നിരോധനവുമൊക്കെ നേരിട്ടെങ്കിലും സാംസംഗ് തന്നെയാണ് ഇപ്പോഴും ഇന്ത്യൻ സ്മാർട്ട് ഫോണ്‍ വിപണിയിലെ രാജാവ്. ആകെ വിൽപനയുടെ 25.1 ശതമാനം സാംസംഗ് സ്വന്തമാക്കി. ഇതിനു പിന്നിൽ നാലു സ്ഥാനങ്ങൾ ചൈനീസ് കന്പനികൾ പിടിച്ചടക്കി. സാംസംഗിനു പിന്നിൽ ഷവോമിയാണ്. വിപണി വിഹിതം 10.7 ശതമാനം. അവസാന പാദത്തിൽ 15 ശതമാനം വളർച്ചയാണ് ഷവോമി രേഖപ്പെടുത്തിയത്. മൂന്നാം സ്ഥാനത്ത് ലെനോവോയാണ്. 9.9 ശതമാനം വിപണി വിഹിതം. നാല്, അഞ്ച് സ്ഥാനങ്ങളിൽ യഥാക്രമം ഓപ്പോ, വിവോ എന്നിവയാണ്.



ഇന്ത്യൻ വിപണിയിലെ ചൈനീസ് കന്പനികളുടെ കുതിപ്പ് സ്വദേശി സ്മാർട്ട് ഫോണ്‍ കന്പനികളെ ഞെട്ടിച്ചിരിക്കുകയാണ്. ജെ സീരിസ്, അതിൽത്തന്നെ ജെടു ആണ് സാംസംഗിന്‍റെ കുതിപ്പിന് ഇന്ധനം പകർന്നത്. റെഡ്മി ത്രീ എസ് പ്ലസ് ഷവോമിക്കു നേട്ടമുണ്ടാക്കിക്കൊടുത്തു. ലെനോവോയുടെ കെ5 സീരിസ് ഫോണുകളും മോട്ടോ ഇ ത്രീ പവറും വലിയ സ്വീകാര്യത നേടി.

ഓപ്പോ 29.9 ശതമാനം വളർച്ചയാണ് ഇന്ത്യൻ മാർക്കറ്റിൽ രേഖപ്പെടുത്തിയത്. ശക്തമായ റീട്ടെയ്ൽ ശൃംഖല രൂപപ്പെടുത്തുന്നതിലും ഓപ്പോ കാര്യമായി ശ്രദ്ധിച്ചിട്ടുണ്ട്. വിവോ 50.8 ശതമാനം വളർച്ച രേഖപ്പെടുത്തി.

ഇന്ത്യയിലെ രണ്ടാമത്തെ സ്മാർട്ട് ഫോണ്‍ നിർമാതാക്കൾ എന്ന സ്ഥാനം ഉണ്ടായിരുന്ന ഇന്ത്യൻ കന്പനി മൈക്രോമാക്സിനു 20 ശതമാനം വില്പന ഇടിവാണ് നേരിട്ടത്്. വില്പനാനന്തര സേവനങ്ങളിൽ വരുന്ന പോരായ്മകളാണു മൈക്രോമാക്സിനും മറ്റും വിനയായതെന്നു പറയുന്നവരുണ്ട്. ഇന്‍റക്ട്സ്, ലാവ, കാർബണ്‍ തുടങ്ങിയ കന്പനികളുടെയും വില്പന ഇടിവ് രണ്ടക്കം കണ്ടു. 10.91 കോടി മൊബൈൽ ഫോണുകളാണ് 2016ൽ ഇന്ത്യയിൽ വിറ്റഴിഞ്ഞതെന്ന് ഐഡിസിയുടെ കണക്കിൽ പറയുന്നു. 5.2 ശതമാനം വാർഷിക വളർച്ചയാണ് ഈ രംഗത്തു പ്രകടമാകുന്നത്.



അതേസമയം, കേന്ദ്രസർക്കാരിന്‍റെ നോട്ടുനിരോധനം മൊബൈൽഫോണ്‍ വിപണിക്കും തിരിച്ചടിയായി. മികച്ച വില്പന നടക്കേണ്ട നവംബർ, ഡിസംബർ മാസങ്ങളിൽ വില്പനയിൽ കാര്യമായ ഇടിവുണ്ടായി. വർഷാന്ത്യ പാദത്തിൽ 20.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സോഷ്യൽ മീഡിയയും മറ്റും പ്രചാരം നേടിയതോടെ സ്മാർട്ട് ഫോണുകളുടെ വില്പനയാണ് വർധിക്കുന്നത്. ഫീച്ചർ ഫോണുകളുടെ വില്പന താഴേയ്ക്കാണ്.

സ്മാർട്ട് ഫോണുകളുടെ വില്പനയിൽ 31.2 ശതമാനവും ഓണ്‍ലൈൻ വഴിയുള്ളതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വില്പനയുടെ അൻപതു ശതമാനവും കൈയടക്കി വച്ചിരിക്കുന്നത് ഷവോമിയും ലെനോവോയും ചേർന്നാണ്.