Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
Previous
Next
Karshakan
പഠിക്കാം, നാറ്റ്വേക്കോ ഫാമിംഗ്
Friday, December 16, 2016 6:28 AM IST
വ്യത്യസ്തവും വിഭിന്നവുമായ ഒട്ടേറെ കൃഷിരീതികളെ കുറിച്ച് നമുക്കറിയാം. ഓരോ കാലഘട്ടത്തിലും വിവിധ ദേശങ്ങളിലെ ജനങ്ങൾ കാലാവസ്‌ഥക്കും പ്രകൃതിക്കും ഇണങ്ങുന്ന പുതിയ കണ്ടെത്തലുകൾ നടത്തി, കാർഷിക വൃത്തിയിൽ വേറിട്ട വഴികളിലൂടെ മുന്നേറി. സമ്പൂർണ ജൈവകൃഷി നടപ്പാക്കുന്ന നറ്റ്വേക്കോ ഫാമിംഗ് രീതി തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ കർഷകർ ആവേശത്തോടെ ഇതു നടപ്പിലാക്കുന്നു.
എസ്. ഒബോൽക്കർ എന്ന ഗണിതശാസ്ത്രജ്‌ഞൻ തന്റെ നാൽപതു വർഷത്തെ പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ ശാസ്ത്രീയ കൃഷി ദർശനമാണ് നറ്റ്വേക്കോ ഫാമിംഗ്. ഇദ്ദേഹം ഗണിതശാസ്ത്രജ്‌ഞൻ എന്നതിലുപരി സസ്യശാസ്ത്രജ്‌ഞൻ, പരിസ്‌ഥിതി പ്രവർത്തകൻ, കൃഷി വിദഗ്ധൻ, എന്നീ നിലകളിലൊക്കെ ഒട്ടേറെ കണ്ടത്തലുകൾ നടത്തി.
ജൈവ വൈവിധ്യത്തെ സംരക്ഷിക്കുന്നതാണ് നാറ്റ്വേക്കോഫാമിംഗ്. ഓർഗാനിക് ഫാമിംഗ്, പ്രകൃതി സൗഹൃദ കൃഷി എന്നിവ പോലെ തന്നെ ഇതും കർഷകർക്ക് ഏറെ ആത്മവിശ്വാസം നൽകുന്നു.
ചെടികളുടെ വളർച്ച
സൂര്യപ്രകാശത്തെ ചെടികളിലേക്ക് ആഗിരണം ചെയ്യിക്കുകയും, ഇതിന് ആവശ്യമായശേഷി ചെടിക്ക് ഉണ്ടാക്കിയെടുക്കുകയുമാണ് ആദ്യപടി. ചെടിയുടെ എല്ലാവിധ ആന്തരീക പ്രവർത്തനങ്ങളും നടക്കുന്നത് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിലാണ്. നാറ്റ്വേക്കോ ഫാമിം ഗിൽ ചെടികളുടെ വളർച്ചയെ അഞ്ചു ഘട്ടങ്ങളായി തിരിക്കുന്നു.
1. വളർച്ചയുടെ ആരംഭം (രണ്ടിലപ്രായം)
2. കരുത്തോടെയുള്ള വളർച്ച
3. പൂവിടൽഘട്ടം
4. വിളവെടുപ്പ്
5. അനാരോഗ്യാവസ്‌ഥ.
മേൽപറഞ്ഞ എല്ലാഘട്ടങ്ങൾക്കും ഏകദേശം ഒരേ കാലയളവാണുള്ളത്. കായ്പിടുത്തം കുറഞ്ഞ് ചെടി അനാരോഗ്യകരമായ അവസ്‌ഥയിലേക്ക് പോകുന്ന ഘട്ടത്തിൽ യാതൊരുവിധ വളപ്രയോഗത്തിന്റെയും ആവശ്യമില്ല. ഈ ഘട്ടത്തിൽ ജലസേചനം മാത്രം മതിയാവും. വിത്തുമുളച്ച് ആദ്യ 15–20 ദിവസം ചെടിയിൽ പോഷണം ആഗിരണം ചെയ്യുന്ന വേരുകൾ വളരില്ല. ഈ സമയം വളപ്രയോഗത്തിന്റെ ആവശ്യമില്ല. അടുത്തഘട്ടത്തിൽ പുതുനാമ്പുകൾ വളരുകയും ശിഖരങ്ങൾ ഉണ്ടാവുകയും ആദ്യ ഇലകൾ പൊഴിയുകയും ചെയ്യുന്നു. തുടർന്നുള്ള വളർച്ചാഘട്ടത്തിൽ വേരുകൾ മണ്ണിലേക്ക് പടർന്നിറങ്ങും. ഈ അവസരത്തിൽ ചെടിക്കാവശ്യമായ പോഷകങ്ങൾ മണ്ണിൽ സമൃദ്ധമായിരിക്കണം. ഇത് ചെടിയുടെ കരുത്തറ്റ വളർച്ചക്ക് അത്യന്താപേക്ഷിതമാണ്.
ചെടികൾ കരുത്തോടെ വളരുന്നതിന് രണ്ടു കാര്യങ്ങൾ ചെയ്യ ണം. ചെടിയുടെ തണ്ടിന് മുകളിലെ ഭാഗങ്ങളിൽ (മണ്ണിന് മുകൾഭാഗം) ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കുകയും എന്നാൽ ചെടിയുടെ ചുവട്ടിൽ (തടം) സൂര്യപ്രകാശം ഒട്ടും ഏൽക്കാതിരിക്കുകയും വേണം. മണ്ണിൽ വസിക്കുന്ന കോടാനുകോടി സൂക്ഷ്മ ജീവികളുടെ സമ്പന്നതയാണ് കൃഷിയിടത്തെ ജീവനുള്ളതാക്കുന്നത്.
നമ്മുടെ ചുറ്റുവട്ടത്തുള്ള മണ്ണിൽ ലയിച്ചു ചേരുന്ന ഏതു പാഴ്വസ്തുക്കളും കൃഷിസ്‌ഥല ത്ത് നിക്ഷേപിക്കുമ്പോൾ സൂക്ഷമജീവികളുടെ പ്രവർത്തനഫലമായി വിഘടിച്ച് മണ്ണിൽ ലയിക്കുന്നു. ഇത് ചെടികളുടെ വളർച്ചക്ക് ആവശ്യമായ ഊർജ്‌ജം നൽകുന്നു. വേരുപടലങ്ങളിൽ കാണപ്പെടുന്ന നാരുകൾ മണ്ണിൽ നിന്ന് യഥേഷ്ടം മൂലകങ്ങളെ ആഗിരണം ചെയ്ത് ചെടിയെ കരുത്തോടെ വളർത്തുന്നു. വലിപ്പവും കരുത്തുമുള്ള ഇലകൾ കൂടുതൽ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുകയും പ്രകാശ സംശ്ലേഷണ പ്രവർത്തനങ്ങൾ കൂട്ടുക വഴി ഉത്പാദനം കൂട്ടുകയും ചെയ്യുന്നു. സൗരോർജത്തിന്റെ നേരിട്ടുള്ള ലഭ്യതയാണ് കൃഷിയുടെ വിജയത്തിനടിസ്‌ഥാനം. ഇലകളിൽ പതിക്കുന്ന സൂര്യപ്രകാശം ആഗിരണം ചെയ്യുന്നതിനുള്ള കരുത്തുണ്ടാ ക്കിയെടുക്കുന്നത് ഏറെ പ്രധാന്യമർഹിക്കുന്നു.
ഓരോ ചെടിയും കൃത്യമായി വളരുന്നതിന് ചെടികൾ തമ്മിലുള്ള അകലം കൃത്യമായിരിക്കണം. ശിഖരങ്ങൾ വളരുമ്പോൾ ഇലകൾ വിസ്തൃതമാകും. സൂര്യപ്രകാശം ഇലകളിൽ പൂർണമായും പതിക്കണം. സൂര്യപ്രകാശത്തെ കൂടുതൽ ആഗിരണം ചെയ്യാൻ ശേഷിയുണ്ടാകുന്നത് പൂർണ വളർച്ചയെത്തിയ ഇലകൾക്കാണ്. കുരുന്നിലകളും പ്രായമായ ഇലകളും പൂർണമായും സൂര്യപ്രകാശം ആഗിരണം ചെയ്യാൻ ശേഷിയില്ലാത്തവയാണ്. പൂർണവളർച്ചയെത്തിയ ഇലകൾക്ക് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ കൂടുതൽ പ്രകാശ സംശ്ലേഷണ പ്രവർത്തനങ്ങൾ നടത്താൻ കഴിയും.
അധിക വിളവിനും കൂടുതൽ ഉത്പാദനമുണ്ടാവുന്നതിനും കൃഷിലാഭകരമാകുന്നതിനും മണ്ണിനെ ജീവസുറ്റതാക്കണം. കാർബൺ ഡൈ ഓക്സൈഡ്, ഓക്സിജൻ, നൈട്രജൻ, ധാതുസമ്പുഷ്ടമായ മണ്ണ്, ജലം ഇവ കൃത്യമാക്കിയെടുത്തുകൊണ്ട് കൃഷി ആദായകരമാക്കാം. മണ്ണിലെ ധാതുക്കളുടെ ലഭ്യതയും ജൈവാംശവും തുല്യമാക്കുകയാണ് കൃഷിയുടെ അടിസ്‌ഥാനം. ജൈവവസ്തുക്കൾ ജീർണിച്ച് മണ്ണിൽ ലയിച്ചു ചേരുകയും, ധാതുക്കൾ വിഘടിച്ച് വാതകാവസ്‌ഥയിൽ മണ്ണിൽ ചേരുകയും ചെയ്യുമ്പോൾ ജൈവ വ്യവസ്‌ഥ സമ്പൂർണമാകുന്നു.
ചെടികളുടെ ഹരിതവർണവും കാർബോഹൈഡ്രേറ്റും സംയോജിച്ച് പ്രകൃതിദത്തമായ ഭക്ഷ്യ ശൃംഗല രൂപപ്പെടുന്നു. ജൈവാവശിഷ്ടങ്ങൾ അഴുകിച്ചേർന്ന് സൂക്ഷ്മ ജീവികളുടെ പ്രവർത്തനഫലമായി വ്യത്യസ്‌ഥങ്ങളായ മൂലകങ്ങളും സൂക്ഷ്മ മൂലകങ്ങളും മണ്ണിലും അന്തരീക്ഷത്തിലും ഉണ്ടാവുന്നു. ഈ പ്രക്രിയകളെല്ലാം തന്നെ പ്രകൃതിയിൽ സ്വാഭാവികമായിനടക്കുന്ന താണ്. എന്നാൽ പ്രസ്തുത പ്രവർത്തനത്തെ വേഗത്തിലാക്കുന്നതിന് മനുഷ്യപ്രയത്നം ആവശ്യമാണ്. പകൃതിദത്തമായ എന്തിനെയും സംയോജിപ്പിച്ച് മണ്ണിന്റെ ജൈവഘടനയെ വളരെ വേഗത്തിൽ പുഷ്ടിപ്പെടുത്തും.
നാറ്റ്വേക്കോ ഫാമിംഗ്
ഒരുചെടി കരുത്തോടെ വളർന്ന് പൂവും കായുമൊക്കയായി നിറയുന്നതിന് 104 മൂലകങ്ങൾ ആവശ്യമാണെന്ന് നാറ്റ്വേക്കോ ഫാമിംഗ് പഠിപ്പിക്കുന്നു. ഇതിൽ നാലു മൂലകങ്ങൾ ചെടി ഏറ്റവും കൂടുതലായി ആഗിരണം ചെയ്യുന്നു. കാർബൺ, ഓക്സിജൻ, നൈട്രജൻ, ഹൈഡ്രജൻ എന്നിവയാണ് ഇവ. അന്തരീക്ഷത്തിൽ നിന്നാണ് ഈ മൂലകങ്ങൾ വലിച്ചെടുക്കുന്നത്. ശേഷിക്കുന്ന 100 മൂലകങ്ങൾ ചെടി മണ്ണിൽ നിന്ന് സ്വീകരിക്കുന്നവയാണ്.
ചെടിയുടെ വളർച്ചയിൽ 98ശതമാനം ആദ്യത്തെ നാലു മൂലകങ്ങളാണ് ഇതിൽ കാർബൺ 48 ശതമാനം, ഓക്സിജൻ 44 ശതമാനം, നൈട്രജൻ രണ്ടു മുതൽ നാലു ശതമാനം വരേയും ഹൈഡ്രജൻ ആറു ശതമാനവും എന്ന് കണക്കാക്കുന്നു. 100 ശതമാനം വരുന്ന മറ്റു മൂലകങ്ങൾ രണ്ടു ശതമാനം മാത്രമാണ് ചെടി പ്രയോജനപ്പെടുത്തുന്നത്. എന്നാൽ മണ്ണിലൂടെ വലിച്ചെടുക്കുന്ന രണ്ടു ശതമാനം മൂലകങ്ങളാണ് ചെടിയുടെ വളർച്ച തന്നെ നിശ്ചയിക്കുന്നത്.
സാധാരണ കൃഷിരീതിയിൽ രാസവള പ്രയോഗത്തിലൂടെ മൂലകങ്ങൾ ചെടിക്ക് ലഭ്യമാകുന്നു. എന്നാൽ നാറ്റ്വേക്കോ ഫാമിംഗിൽ ചെടിക്ക് ലഭ്യമാക്കേണ്ട മുലകങ്ങൾ പ്രകൃതിയിൽ നിന്ന് യഥേഷ്ഠം ലഭ്യമാക്കുന്നു. വ്യത്യസ്‌ഥ ചെടികളുടെ കരുന്ന് ഇലകൾ, പ്രായമായ ഇലകൾ, ശിഖരങ്ങൾ, പൂവുകൾ, തണ്ട്, വേര്, ഉണങ്ങിയ ഇലകൾ, എന്നിവ മണ്ണിൽ ചേർത്തു കൊടുക്കുമ്പോൾ, സൂക്ഷ്മജീവികളുടെ പ്രവർത്തനഫലമായി മൂലകങ്ങൾ ചെടിക്കു ലഭ്യമാകുന്നു.
ജലം
മണ്ണിൽ സമൃദ്ധമായ മൂലകങ്ങളെ ലയിപ്പിച്ച് ജലത്തോടൊപ്പം വേരുകളിലൂടെ ചെടികൾ വലിച്ചെടുത്ത്, ചെടിയുടെ ഭാഗങ്ങളിലേക്ക് എത്തിക്കുന്നു. അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോൾ ചെടിയെ തണുപ്പിക്കുന്നതിനും, പ്രകാശസംശ്ലേഷണ പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് ജലം ചെടി പ്രയോജനപ്പെടുത്തുന്നത്.
നാറ്റ്വേക്കോ ഫാമിംഗിൽ പക്ഷി മൃഗാദികളും മറ്റു ചെറു ജീവികളും മണ്ണിനെ ജീവനുള്ളതാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്. എലിവർഗ ത്തിൽപ്പെട്ട ജീവികൾ (മണ്ണിൽ മാളങ്ങൾ ഉണ്ടാക്കുന്നവ) മണ്ണിൽ മാളങ്ങൾ ഉണ്ടാവുന്നതിനും ജലാംശം പിടിച്ചു നിർത്തുന്നതിനുമുള്ള സാഹചര്യം ഉണ്ടാക്കുന്നു. മൃഗങ്ങൾ പച്ചിലകളും പുല്ലുകളും തിന്നുകയും, വിസർജ്യത്തിലൂടെ മണ്ണിൽ ഒട്ടനവധി മൂലകങ്ങൾ ലഭ്യമാവുകയും ചെയ്യും. മൂത്രത്തിലൂടെ നെട്രെജൻ, ആസിഡ്, ഉപ്പ്, എന്നിവയും വിസർജ്യത്തിലൂടെ പൊട്ടാസ്യം, നൈട്രജൻ, സൂക്ഷ്മ മൂലകങ്ങൾ, സൂക്ഷ്മജീവികൾ എന്നിവയും മണ്ണിനെ പരിപോക്ഷിപ്പിക്കുന്നു. മണ്ണിരകൾ മണ്ണിനടിയിൽ നിന്നും ധാതുക്കൾ ഭൂമിയുടെ ഉപരിതലത്തിലെത്തിക്കുന്നു. ഇത് ചെടിയിൽ മൂലകങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനും, മണ്ണിൽ വായൂപ്രവാഹം ഉണ്ടാക്കുന്നതിനും എൻസൈമുകൾ, മിത്രബാക്ടീരികൾ ഇവ ചെടിയുടെ വളർച്ചക്കും കാരണമാവുന്നു. പക്ഷികൾ–ചെറുപ്രാണികളെയും കീടങ്ങളെയും ഭക്ഷണമാക്കുന്നതിനാൽ കീടബാധ കുറയുന്നു.
കൃഷിസ്‌ഥലത്ത് തെക്കുവടക്ക് ദിശയിൽ തടങ്ങളെടുത്ത് ചെടികൾ നടുമ്പോൾ കൂടുതൽ സൂര്യപ്രകാശത്തെ ഉൾക്കൊള്ളുവാൻ ചെടികൽക്കാവുന്നു. കരുത്തോടെ വളരുകയും ഉത്പാദനം കൂടുകയും ചെയ്യും. കൃഷിസ്‌ഥലത്തിന് കിഴക്കുഭാഗത്തുനിന്ന് താഴെക്ക് ചരിവ് ഉണ്ടാകുന്ന രീതിയിൽ കൃഷിനടപ്പിലാക്കുന്നത് ജലസേചനം സൗകര്യപ്രദമാക്കി കുറഞ്ഞ ചെലവിൽ നടപ്പാക്കാനുപകരിക്കുന്നു.
രണ്ടുരീതിയിലുള്ള വളക്കൂട്ടുകൾ അമൃത് ജാൽ (ജീവാമൃതം)
ജലം, ശർക്കര, ചാണകം, ഗോമൂത്രം, ഇവയാണ് അമൃത് ജാലിന്റെ പ്രധാന ചേരുവകൾ. സൂക്ഷ്മാണുക്കളെ വളർത്തിയെടുക്കുക എന്നതാണ് ഇതിന്റെ ദൗത്യം. മണ്ണിന്റെ രാസപ്രക്രിയയും ജീവാപചയപ്രവർത്തനങ്ങളും വർധിപ്പിക്കുകയും ജൈവ സമ്പുഷ്ടമാക്കുകയും ചെയ്യുന്നു. കുറഞ്ഞ ചെലവിൽ ഈ വളക്കൂട്ടു നിർമിക്കാം. ഒരു കിലോ പച്ചചാണകം, ഒരു ലിറ്റർ ഗോമൂത്രം, 110 ലിറ്റർ ജലം, അരക്കിലോ ശർക്കര എന്നിവയാണ് ചേവുകൾ.
തയാറാക്കുന്ന വിധം
ഒരു ബക്കറ്റിൽ ചാണകവും ഗോമൂത്രവും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അരക്കിലോ ശർക്കര നന്നായി ഇളക്കി ചേർക്കുക. ഇത് 10 ലിറ്റർ ജലവുമായി നന്നായി കലർത്തി, ഘടികാരസൂചി കറങ്ങുന്ന ദിശയിൽ 12 പ്രാവശ്യം നന്നായി ഇളക്കുക. എതിർ ദിശയിലേക്കും ആവർത്തിക്കുക. തുടർന്ന് പാത്രം നന്നായി അടച്ചുവയ്ക്കുക. ദിവസം മൂന്നുപ്രാവശ്യം നേരത്തേ ചെയ്തതുപോലെ ഇളക്കുക. മൂന്ന് ദിവസം കഴിയുമ്പോൾ സൂക്ഷ്മാണുക്കൾ പെരുകും. നാലാം ദിവസം കൂട്ട് 100 ലിറ്റർ ജലവുമായി കലർത്തി കൃഷിയിടത്തിൽ ഉപയോഗിച്ചു തുടങ്ങാം. ഒരു സ്ക്വയർ ഫീറ്റിൽ ഒരു ലിറ്റർ എന്ന കണക്കിൽ കൃഷിയിടത്തിൽ പ്രയോഗിക്കണം. മണ്ണിൽ ആവശ്യത്തിന് ഈർപ്പം നിലനിർത്താനും ശ്രദ്ധിക്കണം. ആദ്യവർഷം 15 പ്രാവശ്യം ഈ കൂട്ട് കൃഷിയിടത്തിൽ പ്രയോഗിക്കണം.
അമൃത് മിട്ടി
ജൈവവസ്തുക്കളെ മണ്ണിൽ വിഘടിപ്പിച്ചു ചേർക്കുകയും ചെടിയുടെ വേരുകൾക്ക് ആഗിരണം ചെയ്യാൻ പാകത്തിന് അവയെ മാറ്റിയെടുക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് അമൃത് മിട്ടി. ഒട്ടനവധി മൂലകങ്ങളെ വിഘടിപ്പിച്ച് ചെടിക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. അമൃത് മിട്ടി തയാറാക്കുന്നതിന് 12 ഃ 5 സ്‌ഥലം ആവശ്യമാണ്.
ആവശ്യമായ വസ്തുക്കൾ
400 ലിറ്റർ അമൃത്ജാൽ, ജൈവവസ്തുക്കൾ (ഉണങ്ങിയ പച്ച ഇലകൾ, ചെടിയുടെ അവശിഷ്ടങ്ങൾ, വൈക്കോൽ മുതലായവ) 85 കിലോ. മണ്ണ് 45 കിലോ, മണൽ 10 കിലോ വിത്തുകൾ 300 ഗ്രാം.
തയാറാക്കുന്ന വിധം
85 കിലോ ജൈവവസ്തുക്കൾ വെട്ടിനുറുക്കുക, ഇത് 24 മണിക്കൂർ അമൃത് ജാലിൽ മുക്കിവെയ്ക്കുക. നേരത്തേ തയാറാക്കിയ സ്‌ഥലത്ത് ഇവ വിരിച്ചിടുക. ഇതിനുമുകളിൽ കാൽ ഇഞ്ച് ഘനത്തിൽ മണ്ണു വിതറുക. ഈ രീതി ആറു പ്രാവശ്യം ആവർത്തിക്കുക. ബെഡ്ഡിന്റെ ആറു ലയറിനു മുകളിൽ ഘനം കുറച്ച് മണൽ വിതറുക.
മുപ്പതു ദിവസം കഴിഞ്ഞ് രണ്ടിഞ്ചു ഘനത്തിൽ മണ്ണ് വിരിക്കുക. അമൃത് ജാൽ ഈർപ്പം നിലനിർത്തുന്നതിന് ഇടക്ക് തളിച്ചു കൊടുക്കുക. ആയുർവേദവിധി പ്രകാരമുള്ള ആറു രസങ്ങളോടുകൂടിയ വിത്തുകൾ തയാറാക്കിയ തടത്തിൽ വിതറണം. മധുരം, എരിവ്, ചവർപ്പ്, കുത്തൽ, കയ്പ്, ഉപ്പു രസം ഇവ യഥാക്രമം പയർ വർഗത്തിനുള്ള വിത്തുകൾ, മുളക്, പാവൽ, ടൊമാറ്റോ, ആര്യവേപ്പിൻ കുരു, ചീരയരി, എന്നിവയാകാം. അമൃത് ജാൽ ലായനികൊണ്ട് ബെഡ് നന്നായി നനയ്ക്കുക. അമൃത്ജാലിൽ നനച്ചെടുത്ത ജൈവവസ്തുക്കൾ ബെഡിൽ പുതയിടുക. ഈർപ്പം നഷ്ടപ്പെടാത്ത വിധത്തിൽ ബെഡ്ഡുകൽ നനയ്ക്കുക. വിത്തുകൾ മുളക്കുന്ന സമയം പുതമാറ്റുക. വിത്ത് മുളച്ച് 42 ദിവസം കഴിഞ്ഞ് വളർന്നു വരുന്ന ചെടിയുടെ മുകളിൽ നിന്ന് താഴെക്ക് 25 ശതമാനം മുറിച്ചെടുക്കുക. ഇത് നേരത്തെ കൂട്ടിയിട്ടിരിക്കുന്ന ചപ്പ് ചവറുകളുമായി കലർത്തുക തുടർന്ന് 63–ാം ദിവസം പൂവിടൽ ഘട്ടത്തിൽ ചെടികൾ മുറിച്ച് നേരത്തേയുള്ള ജൈവവസ്തുക്കളുമായി കലർത്തി ഇവ അമൃത് ജാലിൽ നനച്ച് നാലു മണിക്കൂർ വയ്ക്കണം. ഈ ജൈവ വേസ്റ്റുകൾ നേരത്തേയുള്ള ബെഡ്ഡിൽ ചേർത്ത് ആഴ്ചയിൽ ഒരുപ്രാവശ്യം വീതം ഇളക്കിക്കൊടുക്കുക. 140–150 ദിവസം കഴിയുമ്പോൾ കൃഷിയിടത്തിൽ ഉപയോഗിക്കത്തക്കവണ്ണം അമൃത് മിട്ടി തയാറായിരിക്കും. ഒരു സ്ക്വയർഫീറ്റ് സ്‌ഥലത്ത് രണ്ടു കിലോ അമൃത് മീട്ടി ഉപയോഗിക്കാം.
ആദ്യം ബെഡ്ഡിൽ വിതച്ച വിത്തുകൾ മുളച്ചു വരുമ്പോൾ മുറിച്ചെടുത്ത് ജൈവവേസ്റ്റിൽ ചേർത്തു കൊടുക്കുന്ന പ്രക്രിയകൊണ്ട് ചെടിയുടെ ഇളം നാമ്പുകളിൽ അടങ്ങിയിരിക്കുന്ന സിങ്ക് ഫോസ്ഫേറ്റ്, ബോറോൺ, മോളിബിനം എന്നീ മൂലകങ്ങൾ വേസ്റ്റിൽ ലയിച്ചു ചേരുന്നു. തുടർന്ന് ചെടി വീണ്ടും വളർച്ച പ്രാപിക്കുമ്പോൾ രണ്ടാമതും മുറിച്ചെടുത്ത് ജൈവവേസ്റ്റുമായി കലർത്തുമ്പോൾ പൊട്ടാസ്യം, നൈട്രജൻ എന്നിവയും തുടർന്ന് 63–ാം ദിവസം ചെടികൾ മുറിച്ചെടുത്ത് വേസ്റ്റുമായി കലർത്തുമ്പോൾ കാൽസ്യം, സിലിക്ക, അയേൺ, മാഗനീസ് എന്നീ മൂലകങ്ങളും ലഭ്യമാകുന്നു. നാറ്റ്വേക്കോ ഫാമിംഗിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി വളക്കൂട്ടുകൾ കൃഷിയിടത്തിൽ ഉപയോഗിച്ചാൽ ശുദ്ധ ഭക്ഷണ സംസ്കാരത്തെ തിരികെ കൊണ്ടുവരാൻ നമുക്കു സാധിക്കും.
ഫോൺ: ഹരിഹരൻ–9048002625.
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top