Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
വൃദ്ധകേരളം
Friday, October 28, 2016 3:39 AM IST
പൂമുഖത്തെ ചാരുകസേരയിൽ കിടക്കുന്ന മുത്തൾൻ. നിലത്തിരുന്നു പേരക്കുട്ടികൾക്ക് കഥകൾ പറഞ്ഞുകൊടുക്കുന്ന മുത്തൾി.... വയസായവർ വീടിന്റെ ഐശ്വര്യമായി കരുതിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. കുടുംബബന്ധങ്ങളിലും ജീവിതരീതിയിലും തൊഴിൽ അവസ്ഥകളിലും ഉണ്ടായ മാറ്റം കൂട്ടുകുടുംബത്തെ എങ്ങനെയൊക്കെ മാറ്റിയെന്നു നാം അറിഞ്ഞുകൊണ്ടിരിക്കുകയാണിപ്പോൾ.
ആയുസ് മുഴുവൻ മക്കൾക്കായി അധ്വാനിച്ചു പ്രായാധിക്യത്തിലെത്തുമ്പോൾ ഒന്നു വിശ്രമിക്കാമെന്നു കരുതും നേരം സ്വന്തം മാർഗം തേടി മറുനാട്ടിലേക്കും വിദേശത്തേക്കുമൊക്കെ പറക്കുന്ന മക്കൾ... മരണത്തെക്കുറിച്ചു ഭീതിയോടെ ചിന്തിക്കുന്ന സമയം, അടുത്ത് മക്കളില്ലെന്ന ആധി, ശാരീരിക അവശതകൾ, മങ്ങുന്ന കാഴ്ചയും കുറയുന്ന കേൾവിയും... സംരക്ഷിക്കാൻ ആളുണ്ടായിട്ടും തങ്ങൾ ഒറ്റപ്പെട്ടു പോയല്ലോയെന്ന വ്യാകുലതയുമായി വൃദ്ധസദനങ്ങളിലേക്ക് ചേക്കേറുന്നവർ... മറുനാട്ടിൽ കഴിയുന്ന മക്കൾക്കൊപ്പം പോകാതെ സ്വന്തം മണ്ണിൽ അന്തിയുറങ്ങാൻ കൊതിക്കുന്ന മറ്റൊരു കൂട്ടർ... അച്ഛനമ്മമാരെ മനഃപൂർവം വൃദ്ധസദനങ്ങളിലേക്ക് നടതള്ളുന്ന വേറൊരു കൂട്ടർ...
വൃദ്ധകേരളത്തിന്റെ അവസ്ഥ നമ്മെ നിരാശരാക്കുന്നു. നൂതന ചികിത്സാരീതികളും മെച്ചപ്പെട്ട ജീവിത നിലവാരവും മൂലം ആയുർദൈർഘ്യം കേരളത്തിൽ കൂടുതലാണ്. മക്കളുടെ എണ്ണം കുറവും. മാതാപിതാക്കളെ തനിച്ചാക്കി ജോലി തേടി മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന മക്കളുടെ എണ്ണവും കൂടുന്നു. വാർധക്യത്തിലെ ഏകാന്തതയെക്കുറിച്ചാണ് ഈ ലക്കം സ്ത്രീധനം മാസിക ചർച്ച ചെയ്യുന്നത്. വിവിധ മേഖലയിലുള്ളവരുടെ പ്രതികരണങ്ങളിലൂടെ...
സൗഹാർദ്ദ പൂർണമായ സാമൂഹ്യ ഇടപെടലുകൾ ഉണ്ടാകണം
ഡോ.കെ.എസ്.ഷാജി
പ്രഫസർ, സൈക്യാട്രി വിഭാഗം, ഗവ.മെഡിക്കൽ കോളജ്, തൃശൂർ
ഏകാന്തതയും അനാരോഗ്യവും സാധാരണ കണ്ടുവരുന്ന വാർധക്യപ്രശ്നങ്ങളാണ്. പ്രായമായവരിൽ കൂടുതൽ പേർ സ്ത്രീകളും അവരിൽ തന്നെ പലരും വിധവകളുമാണ്. സൗഹൃദം പങ്കുവയ്ക്കാനും മറ്റു ബന്ധുമിത്രാദികളുമായി ഇടപഴകാനുമുള്ള അവസരങ്ങൾ കുറയുന്നത് ഇവരുടെ ഏകാന്തത വർധിപ്പിക്കുന്നു. സാമൂഹ്യമായ ഒറ്റപ്പെടൽ ആനന്ദദായകമായ ജീവിതാനുഭവങ്ങൾക്കുള്ള അവസരങ്ങൾ പരിമിതപ്പെടുത്തുന്നു. ഇത് വിഷാദാവസ്ഥയിലേക്കു നയിക്കാനുള്ള കാരണമായേക്കാം. സൗഹാർദ്ദ പൂർണമായ സാമൂഹ്യ ഇടപെടലുകൾ നൽകുന്ന സന്തോഷം വിഷാദം തടയാനും ലഘൂകരിക്കാനും ഏറെ സഹായിക്കും. മസ്തിഷ്കപ്രവർത്തനത്തിന്റെ ഊർജസ്വലത നിലനിർത്താൻ ഇത് ഉപകരിക്കും.
വ്യായാമത്തിനും പ്രാധാന്യമുണ്ട്. ദിവസേനയുള്ള ശാരീരികവ്യായാമം ഉണർവിനും ഉന്മേഷത്തിനും സഹായിക്കും. ശാരീരിക വ്യായാമം പോലെതന്നെ മസ്തിഷ്ക വ്യായാമവും വേണം. ബുദ്ധിശക്തിയും മേധാശക്തിയും ഉപയോഗിച്ചുള്ള പ്രവൃത്തികളിൽ വ്യാപൃതരാകുകയാണ് ഇതിനുള്ള വഴി. വായിക്കുക, ചിന്തിക്കുക. ആസൂത്രണം ചെയ്യുക തുടങ്ങിയ പ്രവൃത്തികൾ ഏറെ പ്രയോജനകരമാണ്. വർത്തമാനകാല കാര്യങ്ങളെപ്പറ്റിയുള്ള ധാരണ നിലനിർത്തുന്നതും അവയെപ്പറ്റി ചിന്തിക്കുന്നതും ചർച്ച ചെയ്യുന്നതും പൊതുവേ നല്ലതാണ്.
ഉണർന്നിരിക്കുന്ന സമയങ്ങളിൽ പ്രവർത്തനനിരതമായിരിക്കുക എന്നതാണ് പ്രധാനം. മാനസികോല്ലാസം നൽകുന്ന ഹോബികൾ, ജോലികൾ, സാമൂഹ്യപ്രവർത്തനം തുടങ്ങിയവയിൽ വ്യാപൃതരാകുന്നത് നല്ലതാണ്. വെറുതെയിരിക്കാതെ കഴിയുന്നത്ര കർമനിരതരാകാൻ ശ്രദ്ധിക്കുക. ഓർമക്കുറവ്, വിഷാദം തുടങ്ങിയ ബുദ്ധിമുട്ടുകൾ തടയാൻ ഇതു സഹായിക്കും.
വയോജനങ്ങളുടെ ഗ്രൂപ്പുണ്ടാക്കണം
ബിജു മാത്യു
സ്റ്റേറ്റ് ഹെഡ് (കേരള) ഹെൽപ് ഏജ് ഇന്ത്യ
ഒറ്റപ്പെടൽ, ഏകാന്തത എന്നിവയാണ് പ്രായമായവർ പറയുന്ന പ്രധാന പരാതി. വൃദ്ധജനങ്ങൾ ജീവിക്കുന്ന കുടുംബവും സമൂഹവും അറിഞ്ഞോ അറിയാതെയോ ചുമത്തുന്നതാണ് ഈ ഏകാന്തത. ഈ ഒറ്റപ്പെടൽ അവരുടെ ജീവിതത്തിന്റെ പൂർണമായ പതനത്തിലേക്കാണ് നയിക്കുന്നത്.
ജീവിതമൂല്യങ്ങളിലെ മാറ്റം, ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ടുള്ള വീടുമാറ്റം, അണുകുടുംബത്തിലേക്കുള്ള ചേക്കേറൽ എന്നിവയാണ് പ്രധാനമായും ഏകാന്തതയിലേക്കു നയിക്കുന്നത്. വൈധവ്യം അനുഭവിക്കുന്നവരിലും ജോലിയിൽ നിന്നു വിരമിച്ച മുതിർന്ന പൗരന്മാരിലുമാണ് കൂടുതലായും ഈ ഏകാന്തത കാണുന്നത്. ഒരിക്കൽ പൂർണ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു നടത്തിയിരുന്നവർ പെട്ടെന്ന് അതിൽ നിന്ന് പിന്മാറുമ്പോഴും ഈ വിഷമതകൾ കാണാം. 2014–ലെ യുഎൻഎഫ്പിഎയുടെ സർവേ പ്രകാരം സാമൂഹ്യജീവിതത്തിലും പൊതുചടങ്ങുകളിലും മതപരമായ കാര്യങ്ങളിലും പ്രായമായവരുടെ സാന്നിധ്യം കുറവാണെന്ന് കണ്ടെത്തുകയുണ്ടായി. ഒരിടത്തും പോകുവാനില്ലാത്ത, സുഹൃത്തുക്കളും സഹായികളുമില്ലാത്ത വ്യക്തിയാണ് താനെന്നാണ് പ്രായമായവരിൽ ഭൂരിഭാഗവും സ്വയം കാണുന്നത്. ഇത് പൂർണമായ ഏകാന്തതയിലേക്കും തിരസ്കരണത്തിലേക്കും ആത്മവിശ്വാസമില്ലായ്മയിലേക്കും അവരെ നയിക്കും. ഇത് ആരോഗ്യപ്രശ്നങ്ങൾക്കും നിരാശയ്ക്കും കാരണമാകും.
പ്രശ്നപരിഹാരമായി ഒരേ ചിന്താഗതിയുള്ള വയോജനങ്ങൾ ഒരേ ഗ്രൂപ്പുണ്ടാക്കണം. എന്നിട്ട് സാമൂഹികമായ കാര്യങ്ങളിൽ അവർ കാര്യക്ഷമമായി ഇടപെടണം. ഹെൽപ് ഏജ് ഇന്ത്യയുടെ വയോജന സേവനകേന്ദ്രങ്ങൾ ഇതിനൊരു ഉദാഹരണമാണ്.
വൃദ്ധർക്കായി കൂട്ടായ്മകൾ സംഘടിപ്പിക്കാം
സി.എൻ പ്രഭാകരൻ
സെക്രട്ടറി , സ്ഥാപകാംഗം, കർമ ചാരിറ്റബിൾ ട്രസ്റ്റ്, പാലക്കാട്
വാർധക്യത്തിലെത്തിയാൽ ഇനി എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ ആവില്ല, ആർക്കും ബുദ്ധിമുട്ടൊന്നും ഉണ്ടാക്കാതെ ഒരിടത്ത് ഒതുങ്ങിക്കൂടണം എന്നാണ് ഒരു വിഭാഗം ആളുകൾ ചിന്തിക്കുന്നത് . ചിലപ്പോൾ മക്കളുടെ സമീപനവും അതുതന്നെയാകും. ഈ പ്രവണത ശരിയല്ല. ഒരിടത്ത് ഒതുങ്ങിക്കൂടുമ്പോൾ ആവശ്യമില്ലാത്ത ചിന്തകൾ മനസിനെ വേട്ടയാടും. ബിപിയും മറ്റു രോഗങ്ങളും ഇതുമൂലം ഉണ്ടാകാം.
ഞാൻ 79–ാം വയസിലും സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആളാണ്. എന്റെ ഭാര്യ മരിച്ചു കഴിഞ്ഞപ്പോൾ മക്കൾ പറഞ്ഞത് ഒരിടത്ത് ഒതുങ്ങിക്കൂടാതെ അച്ഛൻ മുമ്പ് എത്ര ആക്ടീവായിരുന്നോ അതുപോലെതന്നെ പ്രവർത്തിക്കണമെന്നാണ്. മക്കൾ അടുത്തില്ലെങ്കിലും കർമയിലെത്തുന്ന വൃദ്ധർക്കായി പ്രവർത്തിക്കുമ്പോൾ ഏകാന്തതയോ മറ്റൊന്നും ചിന്തിക്കാനോ ഉള്ള സമയം കിട്ടാറില്ല.
എന്റെ അഭിപ്രായത്തിൽ വൃദ്ധർക്കായി അതതു സ്ഥലങ്ങളിൽ ഒരു ഫോറം രൂപീകരിക്കുന്നത് നല്ലതായിരിക്കും. ആഴ്ചയിലോ മറ്റോ ഇവർ ഒത്തുകൂടി തങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ അതിലൂടെ മനോസന്തോഷം ലഭിക്കും. കൗൺസലിംഗും അതിൽ ഉൾപ്പെടുത്താവുന്നതാണ്. വെറുതെ ഇരുന്ന് ചിന്തിക്കുമ്പോഴാണ് മനസ് വിഷമിക്കുന്നത്.
ഏകാന്തത ഒഴിവാക്കാൻ വൃദ്ധസദനങ്ങൾ നല്ലത്
പി.വി ആൽബി
വിവർത്തകൻ
വൃദ്ധരായ മാതാപിതാക്കളെയും മറ്റും മരണംവരെ പരിപാലിക്കുക എന്നതാണ് അഭിലഷണീയം. എങ്കിലും അത് പ്രായോഗികമല്ലാതെ വരുന്ന സ്ഥിതി ഇന്നുണ്ട്. കുട്ടികളുടെ എണ്ണം കുറയുന്നതും അവർ തൊഴിലിനായി ദൂരെദിക്കുകളിലേക്ക് പോകുകയും ചെയ്യുന്ന അവസ്ഥയിൽ പല പ്രായോഗിക പ്രശ്നങ്ങളും ഉണ്ടാകാം. ആ സ്ഥിതിയിൽ, അവരെ വീടുകളിലെ ഏകാന്തതയിൽ വിടുന്നതിനു പകരം മികച്ച വൃദ്ധസദനങ്ങളിൽ പ്രവേശിപ്പിക്കുന്നതു നല്ലതാണ്. നല്ല പരിചരണവും കൂട്ടായ്മയും ലഭിക്കുന്ന അത്തരം ഇടങ്ങളിൽ വൃദ്ധർക്ക് താരതമ്യേന ആശ്വാസം കിട്ടും. മക്കളും പേരക്കുട്ടികളും വാരാന്ത്യങ്ങളിലും മറ്റും അവരെ സന്ദർശിക്കുകയും പുറത്തു കൊണ്ടുപോകുകയും ചെയ്യുക. ഇതിനായി പാശ്ചാത്യനാടുകളിലും മറ്റും ഉള്ള രീതിയിൽ നല്ല നിലവാരമുള്ള വൃദ്ധസദനങ്ങൾ ഉണ്ടാകുന്നതാണ് അഭികാമ്യം.
വൃദ്ധസദനങ്ങളിൽ ഏകാന്തത ഇല്ല
പി.കെ സുകുമാരൻ നായർ
സെക്രട്ടറി, എൽഡേഴ്സ് ഫോറം, എറണാകുളം
മക്കൾ ജോലിസംബന്ധമായി പുറത്തായതിനാൽ വർഷങ്ങളായി വൃദ്ധസദനത്തിൽ താമസിക്കുന്ന ആളാണ് ഞാൻ. വൃദ്ധസദനങ്ങളിൽ ഏകാന്തത അനുഭവപ്പെടുമെന്ന ധാരണയാണ് പൊതുവേയുള്ളത്. അതു തെറ്റാണ്. കാരണം ഞാൻ താമസിക്കുന്ന ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ 60 ഓളം വൃദ്ധരാണുള്ളത്. എല്ലാവരും പെൻഷൻകാർ ആയതിനാൽ പണത്തിന്റെ കുറവില്ല. സമ്പന്നമായ ജീവിതം തന്നെയാണ് ഇവിടെ നയിക്കുന്നത്. ഞങ്ങൾ തമ്മിൽ സംസാരിക്കുകയും തമാശകൾ പങ്കുവയ്ക്കുകയും ചെയ്യുന്നതിനാൽ ഏകാന്തത എന്ന അവസ്ഥ ഇവിടെയില്ല. പിന്നെ ഇടയ്ക്കൊക്കെ മക്കൾ കൂടെയില്ലെന്ന വ്യഥ ചിലർ പങ്കുവയ്ക്കാറുണ്ട്.
യാഥാർഥ്യങ്ങൾ അംഗീകരിക്കണം
എൻ.വി സാജു
മാനേജർ സമത ചാരിറ്റബിൾ ട്രസ്റ്റ്, എറണാകുളം
വാർധക്യം ഒരു അനിവാര്യതയാണ്. അത് സ്വീകരിക്കുവാൻ സജ്ജമാവുക എന്നതാണ് വൃദ്ധരുടെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെയുള്ള പരിഹാരം. മക്കളുടെ തിരക്കുപിടിച്ച ജീവിതത്തിൽ മാനസികവും വൈകാരികവുമായി ഒറ്റപ്പെട്ടു പോകുന്ന വൃദ്ധമാതാപിതാക്കളിൽ പലരും തങ്ങളുടെ പേരക്കുട്ടികളെ കൂടുതൽ ലാളിച്ചു ശിഷ്ടകാലം കഴിച്ചുകൂട്ടുന്നവരാണ്. സ്വന്തം മാതാപിതാക്കളെ കുട്ടികളുടെ മുന്നിൽ വച്ചു ശാസിക്കുകയും കുട്ടികൾ അവരുടെ ഇഷ്ടങ്ങൾക്കുവേണ്ടി നിർബന്ധം കൂട്ടുമ്പോൾ അത് സാധിച്ചുകൊടുക്കുകയും ചെയ്യുമ്പോൾ പ്രായമായവർ ഉപയോഗശൂന്യരാണെന്നുള്ള ചിത്രമാണ് കുട്ടികളുടെ മനസിലുണ്ടാവുന്നത്. മുതിർന്നവരെ ബഹുമാനിക്കണമെന്ന സാമാന്യ ചിന്തപോലുമില്ലാത്ത സ്വാർഥ താൽപര്യങ്ങൾ മാത്രമുള്ള പുതുതലമുറയാണ് വളർന്നുവരുന്നത്. അവിടെ പങ്കുവയ്ക്കാനോ ഇല്ലാത്തവന്റെ ദുഃഖം മനസിലാക്കാനോ ഒന്നും ആരും ശ്രമിക്കുന്നില്ല.
ഇതൊക്കെ തിരുത്താനുള്ള ഒരു വിദ്യാഭ്യാസവും സമാന്തര പദ്ധതികളും നടപ്പിലാക്കണം. സർക്കാർതലങ്ങളിൽ വിവിധ പദ്ധതികൾ ആവിഷ്കരിക്കുക. പ്രായമായവർക്കുള്ള സദനങ്ങൾക്കു പുറമേ, അവർക്കായി വിവിധ തരം ക്ഷേമപദ്ധതികൾ, ചികിത്സാപദ്ധതികൾ എന്നിവ നടപ്പിലാക്കണം. സൗജന്യ നിയമ സഹായവും വൈദ്യസഹായവും ലഭ്യമാക്കണം. റിട്ടയർമെന്റ് ഹോമുകളിൽ താമസിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളെ നിരുത്സാഹപ്പെടുത്തുന്ന മക്കളുണ്ട്. മാതാപിതാക്കൾ വൃദ്ധസദനത്തിലാണെന്നു പറയാനുള്ള കുറച്ചിലാണ് ഇതിനു പിന്നിൽ. എന്നാൽ അവരെ നന്നായി പരിപാലിക്കുകയുമില്ല. മാതാപിതാക്കൾക്ക് സുരക്ഷിതവും സന്തോഷകരവുമായി കഴിയാനുള്ള ഇടമാണ് എവിടെയായാലും ഒരുക്കേണ്ടത്.
പ്രായമായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം
മിത രാജു
ഹെഡ്മിസ്ട്രസ്, അമല പബ്ലിക് സ്കൂൾ, വൈക്കം
വാർധക്യം അനിവാര്യമായ സത്യമാണ്. നഷ്ടങ്ങളുടെയും പോരായ്മകളുടെയും കാലം. ആരോഗ്യം ക്ഷയിക്കുന്നു, രോഗങ്ങൾ വരുന്നു, സംസാരം, ചലനം എന്നിവയിൽ സ്വാതന്ത്ര്യം കുറയുന്നു. കാഴ്ചയും കേൾവിയും പിണങ്ങുന്നു. മാനസികമായ പല രോഗങ്ങളും വാർധക്യത്തിൽ പിടിപെടാം. ഇവയിൽ പ്രധാനം ഏകാന്തതമൂലമുണ്ടാകുന്ന നിരാശാരോഗമാണ്. മുൻപ് പലപ്പോഴും ജീവിതത്തിലെ ഏകാന്തത അനുഭവിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും വാർധക്യത്തിലെ ഏകാന്തത താങ്ങാവുന്നതിനും അപ്പുറമാണ്. ‘‘എനിക്കു വയ്യാ, ഇനി എന്നെക്കൊണ്ട് ഒന്നുമാവില്ല മരിച്ചാൽ മതി. എന്തിനാണ് മറ്റുള്ളവർക്ക് ഭാരമാകുന്നത്’’ – ഈ നിരാശാബോധം അവരെ കാർന്നു തിന്നുന്നു. വൃദ്ധർക്ക് ആഗ്രഹങ്ങൾ ഉണ്ട്. മക്കളോടും കൊച്ചുമക്കളോടുമൊപ്പം അവരുടെ പരിചരണത്തിൽ താമസിക്കുന്നത് അവരുടെ അവകാശമാണ്. ആ അവകാശത്തെ നിഷേധിക്കുന്നത് പലർക്കും ഉൾക്കൊള്ളാനാവില്ല. എത്ര ജോലിത്തിരക്കുകൾ ഉണ്ടെങ്കിലും കുറച്ചുനേരം അവർക്കൊപ്പം ചെലവിടാൻ നാം ശ്രമിക്കണം. തങ്ങൾ ഒറ്റപ്പെടുന്നു എന്ന തോന്നൽഅവർക്ക് ഉണ്ടാകരുത്.
പ്രായമായവർ കഴിവതും സമൂഹത്തിൽ നിന്നും ഒഴിഞ്ഞു നില്ക്കാൻ ശ്രമിക്കുന്നത് കാണാം. ഭയം , അവഗണന തുടങ്ങിയവ കാരണമാവാം അത്. ഈ അവസ്ഥ പൂർണമായി ഒഴിവാക്കി പ്രായമായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ നാം ശ്രമിക്കണം. മാതാപിതാക്കൾക്ക് പ്രായമായാൽ* നമ്മൾ കുഞ്ഞായിരിക്കുമ്പോൾ അവർ പോറ്റിവളർത്തിയതുപോലെ സ്നേഹത്തോടെ, വാത്സല്യത്തോടെ, പരിഗണനയോടെ അവരെ ചേർത്തുപിടിക്കാൻ സാധിക്കണം. അപ്പോൾ അവരുടെ മുഖത്തിനും ജീവിതത്തിനും തിളക്കമുണ്ടാകും. ആ തിളക്കം വെളിച്ചമേകുന്നതാകട്ടെ നമ്മുടെ ജീവിതത്തിനും.
മാതാപിതാക്കളെ അവരുടെ വാർധക്യാവസ്ഥയിൽ നിഷ്കളങ്കമായ സ്നേഹത്തോടെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന മക്കളാവാൻ നമുക്കു സാധിക്കണം.
–സീമ മോഹൻലാൽ
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
Latest News
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
Latest News
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top