കാൻസറിനെ നേരിടാൻ ഇനി മുള്ളാത്തയും
കാൻസറിനെ നേരിടാൻ ഇനി മുള്ളാത്തയും
Saturday, August 13, 2016 5:08 AM IST
<യ> പന്ത്രണ്ടു തരം കാൻസർരോഗങ്ങൾക്ക് മുള്ളാത്ത ഫലപ്രദമാണെന്നാണ് പ്രാഥമിക പഠനം.

പണ്ട് നാട്ടിൻപുറങ്ങളിൽ വ്യാപകമായി കണ്ടിരുന്നതും ഇന്ന് അപൂർവമായി കാണുന്നതുമായ ഒരു ഫലവൃക്ഷമാണ് മുള്ളാത്ത. ഇവയുടെ പഴങ്ങൾക്കും ഇലകൾക്കും കാൻസറിനെ നിയന്ത്രിക്കാൻ കഴിവുണ്ടെന്ന് കണ്ടെത്തിയതോടെ ഈ ഫലവൃക്ഷത്തിന് ആവശ്യക്കാരേറി. നഴ്സറികളിൽ പണ്ടില്ലാത്ത ഡിമാൻഡും വിലയുമാണിപ്പോൾ മുള്ളാ ത്തത്തൈകൾക്ക്.

മുള്ളാത്തയെന്നും മുള്ളൻചക്കയെന്നും വിളിക്കുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്ര നാമം ‘അനോന മ്യൂരിക്കേറ്റ’ എന്നാണ്. ആത്തച്ചക്കയുടെ കുടുംബത്തിൽപ്പെട്ട ഇവയുടെ പുറം, മുള്ളുകളാൽ ആവരണം ചെയ്തവയാണ്. പഴത്തിന്റെ ഉൾഭാഗം ആത്തച്ചക്കയുടേതുമായി സാമ്യമുണ്ടെങ്കിലും രൂപത്തിൽ വ്യത്യസ്തത പുലർത്തുന്നു.

പന്ത്രണ്ടു തരം കാൻസർരോഗങ്ങൾക്ക് മുള്ളാത്ത ഫലപ്രദമാണെന്നാണ് പ്രാഥമിക പഠനം. കാൻസർ കോശങ്ങളെ ഇല്ലാതാക്കുവാൻ മുള്ളാത്തപ്പഴത്തിനും ഇലകൾക്കും അദ്ഭുതകരമായ ശേഷിയുണ്ടെന്നാണ് കണ്ടെത്തൽ. മെക്സികോയിൽ കണ്ടെത്തിയ ഈ ഔഷധവൃക്ഷം, ക്യൂബ, സെൻട്രൽ അമേരിക്ക, ബ്രസീൽ,ഫിലിപ്പീൻസ് എന്നിവിടങ്ങളിലും, പശ്ചിമേഷ്യയിലും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. മുള്ളാത്തയ്ക്ക് ആവശ്യക്കാരേറിയതോടെ തൈകൾ ഇറക്കുമതി ചെയ്ത് കർഷകർ, കേരളം, കർണാടക, തമിഴ്നാട് സംസ്‌ഥാനങ്ങളിലും കൃഷി ചെയ്യുന്നുണ്ട്.

മുള്ളാത്തയുടെ പഴങ്ങളിലും ഇലകളിലും ‘അസെറ്റോജെനിൻ’ എന്ന പദാർഥമടങ്ങിയിരിക്കുന്നതു കൊണ്ടാണ് ഇവയ്ക്ക് കാൻസറിനെ പ്രതിരോധിക്കാൻ സാധിക്കുന്നതെന്നാണ് കണ്ടെത്തലുകൾ. ആയതിനാൽ മുള്ളാത്തയുടെ ഇല തിളപ്പിച്ച വെള്ളം കുടിക്കുന്നതും കാൻസറിനെ തടയുമത്രേ. കീമോതെറാപ്പിയേക്കാൾ പലമടങ്ങ് ഫലപ്രദമാണ് മുള്ളാത്തപ്പഴത്തിന്റെ ഉപയോഗമെന്നാണ് വിദേശസർവകലാശാലയുടെ പഠന റിപ്പോർട്ടുകൾ പറയുന്നത്. കീമോതെറാപ്പിക് ഗുളികയായ അഡ്രിയാമൈസിനെക്കാൾ മികച്ച ഗുണം ലഭിക്കുന്നതാണ് മുള്ളാത്തപ്പഴമെന്നും പഠനമുണ്ട്. കാൻസറിനെ കൂടാതെ ഹൃദ്രോഗം, ആസ്ത്മ, കരൾരോഗം, രക്‌തസമ്മർദം എന്നീ ആരോഗ്യ പ്രശ്നങ്ങൾക്കും മുള്ളാത്തപ്പഴം ഫലപ്രദമാണെന്നാണ് കണ്ടെത്തൽ.
pt async id="AV600ec11b93b2aa185c6caed5" type="text/javascript" src="https://tg1.aniview.com/api/adserver/spt?AV_TAGID=600ec11b93b2aa185c6caed5&AV_PUBLISHERID=5eb7be27791eec2a0f7f2d49">

മൂന്നു മുതൽ ഏഴു മീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളാത്ത യുടെ വിത്താണ് പ്രചനനത്തിനായി ഉപയോഗിക്കാറുള്ളത്. 5–6 മാസം വരെ പ്രായമായ തൈകൾ 4–6 മീറ്റർ വരെ അകലത്തിൽ മാറ്റിനടാം. ഭാഗിക തണൽ ഇഷ്ടപ്പെടുന്ന മരമായതിനാൽ കേരളത്തിലെ വീട്ടുവളപ്പിൽ ഇടവിളയായും കൃഷിചെയ്യാം. മാറ്റി നട്ട തൈകൾ 2–3 വർഷത്തിനുള്ളിൽ പൂവിടും. വേനലാണ് മുള്ളാത്തയുടെ പ്രധാന പഴക്കാലം. പഴത്തിന്റെ മുള്ളുകൾ വളഞ്ഞു കണ്ടാൽ പഴം മൂപ്പെത്തിയെന്ന് മനസിലാക്കാം. മൂപ്പെത്തിയ പഴം പച്ചക്കറിയായോ പഴുപ്പിച്ചോ കഴിക്കാം. പഴങ്ങൾ പഴുത്തുതുടങ്ങുമ്പോൾ മഞ്ഞ നിറമാകുന്നതു കാണാം. പഴക്കാമ്പിന് വെള്ളയും കുരുക്കൾക്ക് കറുപ്പും നിറമാണ്. ഒരടി വരെ നീളത്തിൽ വളരുന്ന പഴങ്ങൾക്ക് 1–3 കിലോ വരെ തൂക്കം വരും. പഴുത്ത പഴത്തിന് മധുര ത്തോടൊപ്പം നേരിയ പുളിപ്പും ഇടകലർന്ന രുചിയാണ്. പഴത്തിൽ 67.5 ശതമാനം പൾപ്പടങ്ങിയിട്ടുണ്ട്. പഴക്കാമ്പിന് കൈതച്ചക്കയുടെ രുചിയുമായി സാമ്യമുണ്ട്. കൂടാതെ, ജീവകങ്ങളായ സി,ബി,ബി2,നാരുകൾ, കാർബോഹൈട്രേറ്റ്, മൂലകങ്ങളായ കാൽസ്യം, ഫോസ്ഫറസ് എന്നിവയും സമൃദ്ധമായിട്ടുണ്ട്.

മുള്ളാത്ത ഉൾപ്പെടുന്ന ജെനുസിലെ മറ്റു വൃക്ഷത്തൈകളെ അപേക്ഷിച്ച്, മുള്ളയുടെ പഴം മൂല്യവർധിത ഉത്പന്നങ്ങളായ ജാം, ജെല്ലി എന്നിവ തയാറാക്കാൻ യോജിച്ചതാണ്.

വിത്തുവഴി ഉത്പാദിപ്പിച്ച മുള്ളാത്തയുടെ തൈകൾ, തൈയൊന്നിന് 25 രൂപയ്ക്കും പഴത്തിന്, കിലോ 100 രൂപയ്ക്കും പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, അമ്പലവയലിലെ സെയി ൽസ് കൗണ്ടറിൽ ലഭ്യമാണ്.

മേൽപ്പറഞ്ഞ ഔഷധഗുണങ്ങളും മൂല്യവർധിത സാധ്യതകളുമുള്ള മുള്ളാത്തയെന്ന അദ്ഭുതഫലവൃക്ഷത്തെക്കുറിച്ച് ഇനിയുമേറെ പഠനങ്ങളും ഗവേഷണങ്ങളും നടത്തേണ്ടിയിരിക്കുന്നു. ഫോൺ– 04936 260 561. (സെയിൽസ് കൗണ്ടർ).

<യ> ഷഫ്ന കളരിക്കൽ
സബ്ജറ്റ് മാറ്റർ സ്പെഷലിസ്റ്റ്, ആർഎആർഎസ്, അമ്പലവയൽ

<യ> നിയാസ് പി.
അസി. പ്രഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് വുഡ് സയൻസ് * ടെക്നോളജി, കണ്ണൂർ യൂണിവേഴ്സിറ്റി.