Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മലയാള സിനിമക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ച...
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
പ്രഭാസ് അഥവാ ബാഹുബലി
സുഖമാണോ ദാവീദേ....
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
ചങ്ക്സ്
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പെണ്സിനിമകൾ പ്രിയങ്കരമാകുന്പോൾ
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു...
Previous
Next
Cinema
അഭിനയം, സംവിധാനം ദിലീഷ് തിരക്കിലാണ്
Thursday, July 7, 2016 4:48 AM IST
<യ> ലിജിൻ കെ. ഈപ്പൻ യ>
അഭിനേതാവായി നമ്മൾ കണ്ടു പരിചിതമായ പ്രതിഭകൾ സിനിമയുടെ ഇതര മേഖലയിലേക്കും വ്യാപിക്കുന്നത് സർവസാധാരണമാണ്. അവർ അവിടെ എത്രത്തോളം വിജയിക്കുന്നു എന്നതാണ് പ്രധാനകാര്യം. സോൾട്ട് ആൻഡ് പെപ്പറിലൂടെ അഭിനേതാവായി നമുക്കു മുന്നിലെത്തിയ ദിലീഷ് പോത്തൻ ഈ വർഷത്തെ ഏറ്റവും വലിയ വിജയമായി തിയറ്ററുകളിൽ 100 ദിവസം പിന്നിട്ട മഹേഷിന്റെ പ്രതികാരത്തിലൂടെ താനൊരു മികച്ച സംവിധായകനുമാണെന്നും തെളിയിച്ചിരിക്കുന്നു. ഇടുക്കിയുടെ ഇടിക്കഥയെ മലയാളി പ്രേക്ഷകരുടെ മുഴുവൻ കഥയാക്കി മാറ്റിയ ദിലീഷ് പോത്തന്റെ വിശേഷങ്ങളിലൂടെ...
സിനിമയിലേക്കുള്ള കടന്നു വരവ് എങ്ങനെയായിരുന്നു?
ചെറുപ്പം മുതലേ സിനിമയോടു വലിയ താല്പര്യമുണ്ടായിരുന്നു. സിനിമ കാണാമെന്നതിനപ്പുറം അതിലേക്ക് എത്തിപ്പെടാനാവുന്ന ഒരു സാഹചര്യം അന്നെനിക്കില്ലായിരുന്നു. പിന്നെ പഠനമൊക്കെ കഴിഞ്ഞ് ചെറിയ അഡ്വർടൈസ്മെന്റും ഷോർട്ട് ഫിലിമുമൊക്കെ ചെയ്താണ് 2008–09 കാലഘട്ടത്തിൽ ആദ്യമായി ഒരു സിനിമയിൽ വർക്കു ചെയ്യാനുള്ള സാഹചര്യം കിട്ടുന്നത്. സൈമൺ സംവിധാനം ചെയ്ത കെ.കെ.റോഡ്. അതിന്റെ അവസാന കുറച്ചു ഭാഗത്തും പോസ്റ്റ് പ്രൊഡക്ഷനിലും ഞാൻ വർക്കു ചെയ്തിരുന്നു. പല നാളുകളുടെ പരിശ്രമമാണ് ആ സിനിമയിലേക്കെത്തുന്നതും. അതു കഴിഞ്ഞു കുറച്ചേറെ സിനിമകളിൽ അസിസ്റ്റ് ചെയ്തു. ആ സമയത്തും എനിക്കു സിനിമയെന്ന കലയെപ്പറ്റി കൂടുതലായി ഒന്നും അറിയില്ല. ഞാൻ പഠിച്ചത് കംപ്യൂട്ടർ സയൻസാണ്. അങ്ങനെയാണ് കാലടി യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എയും എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫില്ലും ചെയ്തത്. അതിനിടയിൽ ത്രി ചാർ സൗ ബീസ്, റിംഗ് ടോൺ തുടങ്ങിയ ചിത്രങ്ങളിലും വർക്കു ചെയ്തിരുന്നു. ആ ചിത്രങ്ങളൊന്നും ഒരു കൊമേഴ്സ്യൽ സിനിമയോ ഇൻഡസ്ട്രിയിൽ സജീവമായതോ അല്ലായിരുന്നു. തിരക്കഥാകൃത്ത് ശ്യാം പുഷ്കറുമായും ദിലീഷ് നായരുമായുമൊക്കെ സൗഹൃദമാകുന്നത് അക്കാലഘട്ടത്തിലാണ്. അന്നൊക്കെ ഞങ്ങളൊന്നിച്ചാണ് സിനിമയിൽ പരിശ്രമിച്ചു കൊണ്ടിരിക്കുന്നതും വർക്കു ചെയ്തിട്ടുള്ളതും.
കാമറയുടെ മുന്നിലേക്ക് എത്തപ്പെട്ടത്?
ശ്യാമും ദിലീപും ചേർന്നാണ് ആഷിഖ് അബുവിന്റെ സോൾട്ട് ആൻഡ് പെപ്പറിന്റ തിരക്കഥ ഒരുക്കുന്നത്. അതിലേക്കെന്നെ അഭിനയിക്കാനായി വിളിച്ചു. അന്നാണ് ആഷിഖേട്ടനെ പരിചയപ്പെടുന്നത്. അതു ജീവിതത്തിലെ ഒരു ടേണിംഗ് പോയിന്റായി മാറി. പിന്നെ 2012 ൽ 22 ഫീമെയിൽ കോട്ടയത്തിൽ അസോസയേറ്റായി വർക്കു ചെയ്തു തുടങ്ങി. ആഷിഖേട്ടനൊപ്പമാണു കൂടുതൽ ചിത്രങ്ങളും ചെയ്തിട്ടുള്ളത്. അമൽ നീരദ്, നന്ദകുമാർ കാവിൽ തുടങ്ങിയവരുടെ ചിത്രങ്ങളിലും വർക്കു ചെയ്തിട്ടുണ്ട്. ആ സമയത്തും അഭിനയിക്കാനുള്ള അവസരവും കിട്ടിയിരുന്നു. എന്നാൽ കൂടുതൽ ദിവസങ്ങളിൽ അഭിനയിക്കാനുള്ള സാഹചര്യം കിട്ടില്ല. കാരണം മറ്റു സിനിമകളിൽ അപ്പോൾ നമ്മൾ കമ്മിറ്റായിരിക്കും. അഭിനയത്തിൽ വലിയൊരു ഭാവി ഞാനും പ്രതീക്ഷിച്ചിരുന്നില്ല. അവസരം കിട്ടി, അതു ചെയ്തു എന്നു മാത്രം.
സംവിധാനത്തിലേക്ക്?
എന്റെ ആഗ്രഹം എന്നും സിനിമ സംവിധാനം ആയിരുന്നു. 2012 ൽ ഞാനൊരു സിനിമ സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു. ദിലീഷ് നായരായിരുന്നു അതിന്റെ തിരക്കഥ ഒരുക്കിയതും. എന്നാൽ അതു സെറ്റായി വരാൻ രണ്ടു വർഷം സമയമെടുത്തപ്പോൾ അന്നിറങ്ങിയ ചില സിനിമകളുമായി അതിനു ചില സാമ്യം തോന്നി. കഥയിലെ സാമ്യമല്ല, അതിന്റെ ഒരു ഫ്രഷ്നെസ്സ്, പുതുമ നഷ്ടപ്പെട്ടതുപോലെ. ആ സിനിമ ഒന്നു മാറ്റി എഴുതാമെന്നു തീരുമാനിച്ചെങ്കിലും പിന്നീടത് കേന്ദ്രീകരിക്കാൻ പറ്റിയില്ല. അതിനു ശേഷമാണു മഹേഷിന്റെ പ്രതികാരത്തിന്റെ ത്രെഡിലേക്കെത്തുന്നതും അത് ആദ്യ ചിത്രമായി മാറുന്നതും.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലേക്കെത്തുന്നതെങ്ങനെയാണ്?
ഒരു ദിവസം വൈകുന്നേരം ശ്യാമിന്റെ നാട്ടിൽ, ചേർത്തലയിൽനടന്ന ഒരു സംഭവം തമാശയ്ക്കു പറഞ്ഞ കൂട്ടത്തിലാണ് തമ്പാൻ പുരുഷൻ എന്ന വ്യക്‌തിയെപ്പറ്റി പറയുന്നത്. അദ്ദേഹത്തിന്റെ പലകഥകളിൽ നിന്നുമാണ് ഇങ്ങനൊരു ഇടിക്കഥ പറയുന്നത്. അതിലെനിക്കൊരു താൽപര്യം തോന്നി. ഇതിൽ സിനിമയ്ക്കുള്ളൊരു ത്രെഡുണ്ടല്ലൊ എന്നൊരു വിശ്വാസം മനസിലുണ്ടായപ്പോൾ അതു ശ്യാമുമായി സംസാരിച്ചു. അന്നു രാത്രി അഞ്ചു മണിക്കൂറോളം ഞങ്ങളിരുന്നു സംസാരിച്ചു. ഞങ്ങളുടെ കുറച്ചനുഭവങ്ങളേയും അതിലേക്കു ഉൾക്കൊള്ളിച്ച് ഒരു സിനിമയ്ക്കുള്ള പ്ലോട്ടായിട്ട് അതിനെ മാറ്റിയെടുത്തു. ആ കഥ കേട്ടപ്പോൾ തോന്നിയ ആത്മവിശ്വാസം സിനിമയുടെ എല്ലാ സമയത്തും ഞങ്ങൾക്കുണ്ടായിരുന്നു.
ആഷിഖ് അബു സിനിമയുടെ പ്രൊഡ്യൂസറാകുന്നത് എങ്ങനെയാണ്?
സിനിമയെപ്പറ്റി അങ്ങനെയൊരു ഐഡിയ വന്നപ്പോൾ തന്നെ അത് ആഷിഖേട്ടനുമായി ചർച്ച ചെയ്തിരുന്നു. ഞാൻ ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ അതു സുഹൃത്തും ഗുരുനാഥനുമൊക്കെയായ ആഷിഖേട്ടനോട് ആദ്യമേ തന്നെ പറഞ്ഞിരുന്നു. ക്യാമറാമാൻ ഷൈജു ഖാലിദിനോടു പറയുന്നതും സൗഹൃദത്തിന്റെ പുറത്താണ്. ഐഡിയ കേട്ട ഉടൻ ആഷിഖേട്ടൻ, ഉഗ്രൻ സാധനമാണ്, നീ സിനിമ പിടിക്കു, നമുക്കിതു ചെയ്യാമെന്നു പറഞ്ഞു. കഥ കേട്ടപ്പോൾ തന്നെ ഷൈജുവും ഫഹദും തയ്യാറായി. അങ്ങനെ പ്രോജക്ട് തയ്യാറാവുകയായിരുന്നു.
ഫഹദിന്റെ വലിയൊരു തിരിച്ചുവരവാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് മഹേഷായി രൂപപ്പെടുന്നതെങ്ങനെയാണ്?
കഥയിൽ നിന്ന് ഒരു ചിത്രമായി രൂപപ്പെട്ടപ്പോൾ അതു വളരെ അഭിനയ സാധ്യത ഉള്ളൊരു കഥാപാത്രമായി മാറിയിരുന്നു. മഹേഷിന്റെ ജീവിതത്തിൽ അവനു നേരിടേണ്ടി
വരുന്ന സംഭവങ്ങളിൽ, സാഹചര്യങ്ങളിൽ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കേണ്ട വ്യക്‌തിയാണ്. അപ്പോൾ ആ വേഷം ചെയ്യുന്നത് നല്ല അഭിനയ ശേഷിയുള്ളൊരു താരമായിരിക്കണമെന്ന് എനിക്കാദ്യമേ നിർബന്ധമുണ്ടായിരുന്നു. ഫഹദുമായി എനിക്കു സൗഹൃദമുള്ളതാണ്. അപ്പോൾ ഈ വേഷം ഫഹദ് ചെയ്താൽ ഒരു സംവിധായകൻ എന്ന നിലയിൽ എനിക്കു കമ്മ്യൂണിക്കേറ്റു ചെയ്യാൻ വളരെ എളുപ്പമുള്ളതാകും. ഇയ്യോബിന്റെ പുസ്തകത്തിന്റെ ഷൂട്ടിംഗിനിടയിൽ വെച്ചാണ് ഫഹദിനോടു ഈ കഥ പറയുന്നത്. ഫഹദ് കേട്ട ഉടൻതന്നെ ഓകെ പറഞ്ഞു, അങ്ങനെയാണ് സിനിമ സെറ്റാകുന്നത്.
യഥാർത്ഥ സംഭവം നടന്നത് മറ്റൊരു സ്‌ഥലത്താണ്. എന്നാൽ അതിനെ ഇടുക്കിയിലെ പോലെ തന്നെ കഥ പറഞ്ഞിരിക്കുന്നതാണ് ചിത്രത്തിന്റെ വിജയമാകുന്നത്. ഇടുക്കിയെ മിടുക്കിയാക്കി കഥ പറയാൻ കാരണമെന്താണ്?
ഇടുക്കി ഗോൾഡിന്റെ ഷൂട്ടിംഗ് സമയത്താണ് ഈ കഥ ഞങ്ങൾ ആദ്യമായി സംസാരിക്കുന്നത്. അത് ഇടുക്കിയിൽ വച്ചായിരുന്നു. ആ ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ടിന്റെ ഭാഗമായി ഇടുക്കി നല്ലവണ്ണം ഞാൻ കറങ്ങിക്കണ്ടിരുന്നു. കോട്ടയം ജില്ലയിലെ കുറുപ്പുംതറയാണെന്റെ വീട്. അതുകൊണ്ടു തന്നെ തൊട്ടടുത്ത ജില്ലയായ ഇടുക്കിയെപ്പറ്റി എനിക്കു നല്ല ധാരണയുണ്ട്. ഈ കഥ ആൾക്കാരു തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ്; അവരുടെ ചെറിയ ഈഗോയുടെ, വിശ്വാസത്തിന്റെ കഥയാണ്. അപ്പോൾ ഇതു നടക്കേണ്ടത് ഒരു നാട്ടിൻ പുറത്താണ്. ചേർത്തല തുറവൂരു നടന്നതാണെങ്കിലും ആൾക്കാരു തമ്മിൽ അത്ര സഹകരണത്തിലും മനോഭാവത്തിലും ജീവിക്കുന്ന സമൂഹത്തിനിടയിലാണു ഈ കഥ നടക്കാൻ ഏറ്റവും സൗകര്യമെന്ന് എനിക്കു തോന്നി. ആ തോന്നലിൽ നിന്നുമൊക്കെയാണ് ഇടുക്കിയിലേക്കു കഥ മാറാൻ കാരണങ്ങളാകുന്നത്. ഇടുക്കിയുടെ മനോഹാരിതയും അവിടുത്തെ ആളുകളുടെ ജീവിതവും സാമൂഹിക അവസ്‌ഥയുമൊക്കെ ഈ കഥയിലെത്തുന്നുണ്ട്. ഇപ്പോൾ എറണാകുളത്തു ഞാൻ താമസിക്കുന്ന വീടിനു മുന്നിലിട്ട് ഒരാളെ തല്ലുന്ന സാമൂഹികാവസ്‌ഥയല്ല ഇടുക്കിയിലുള്ളത്. കാരണം അവിടെ ജനിച്ചു വളർന്ന മഹേഷിനെയാണ് അവരുടെ മുന്നിൽ കവലയിലിട്ടു തല്ലുന്നത്. ഇങ്ങനെയൊക്കെയുണ്ടായ പല തോന്നലിൽ നിന്നുമാണു ശ്യാം സംഭവം പറഞ്ഞ രാത്രിയിലെ ചർച്ചയിൽ തന്നെ ഈ കഥയെ ഇടുക്കി പശ്ചാത്തലത്തിൽ അവതരിപ്പിക്കാമെന്നു തീരുമാനിക്കുന്നത്.
പുതിയമുഖങ്ങൾ ഒരുപാട് ചിത്രത്തിലെത്തുന്നുണ്ട്. കഥാപാത്രങ്ങൾക്കനുസൃതമായി എങ്ങനെയായിരുന്നു തെരഞ്ഞെടുപ്പ് സാധ്യമായത്?
വളരെ ചെറിയെ ഒരു കഥയാണിത്. സിനിമ കാണുന്ന ഓരോ പ്രേക്ഷകനും അതു പരിചിതമായി തോന്നണം. അപ്പോൾ സിനിമയ്ക്കായി ഒരുങ്ങി നിൽക്കുന്നവരായി തോന്നാത്ത അഭിനേതാക്കളെയാണ് വേണ്ടത്. അവിടെ കാസ്റ്റിംഗ് വളരെ പ്രധാനപ്പെട്ടതായി മാറി. ഒരുപാട് സമയമെടുത്താണു പുതിയ ആൾക്കാരേയും സിനിമയിൽ നിന്നുള്ളവരെയുമായി കാസ്റ്റിംഗ് പൂർത്തിയാക്കിയത്. അതിനായി സിനിമയിൽ ചെറിയ വേഷത്തിലെത്തുന്നവരെപ്പോലും നോട്ടു ചെയ്തു. അത്ര ക്ലാരിറ്റിയായുള്ള തെരഞ്ഞെടുപ്പാണ് നടത്തിയത്. ഇടുക്കിയിലെ പത്രങ്ങളിലും മറ്റും പരസ്യം നൽകിയും സോഷ്യൽ മീഡിയ വഴിയൊക്കെയാണു കാസ്റ്റിംഗ് പൂർത്തിയാക്കിയത്. തിരക്കഥാകൃത്ത് ശ്യാമും ഞാനും മൂന്നുമാസക്കാലം ഇടുക്കി പ്രകാശ് സിറ്റിയിൽ പോയി റൂമെടുത്ത് താമസിച്ചിരുന്നു. എഴുത്തൊക്കെ അപ്പോഴാണ് നടത്തിയതും. പിന്നെ എന്റെ അസിസ്റ്റൻസും കാസ്റ്റിംഗിൽ വളരെ പണിപ്പെട്ടിരുന്നു. ഓഡിഷനിലേക്ക് ആൾക്കാരെ തെരഞ്ഞെടുത്ത് അവരാണ്. ഓഡിഷനിൽ വന്നവരെ മാത്രമെ ഞാനും കണ്ടുള്ളു. നായികയായ അപർണയെ പോലും തെരഞ്ഞെടുത്തത് മൂന്നുനാലു തവണ ഓഡിഷൻ ചെയ്തിട്ടായിരുന്നു. ചിത്രത്തിൽ എന്റെ വേഷം പോലും ആ സമയത്തു വേറൊരു മികച്ച കാസ്റ്റിംഗ് കിട്ടാഞ്ഞതുകൊണ്ടാണ് ചെയ്തതാണ്. കഥാപാത്രങ്ങൾക്കു പേരു നൽകുന്നതിൽ പോലും ഞങ്ങൾ വളരെയേറെ ശ്രദ്ധ കൊടുത്തിരുന്നു.
ബിജിപാലിന്റെ സംഗീതവും ഇടുക്കി പാട്ടും ചിത്രത്തിനു വലിയ മുതൽക്കൂട്ടായിരുന്നല്ലൊ?
എന്റെ ആദ്യത്തെ സിനിമ എന്ന നിലയിൽ എനിക്കു സൗഹൃദമുള്ള ബിജിപാലേട്ടനെയാണ് ഞാനാദ്യം സമീപിക്കുന്നത്. കാരണം അദ്ദേഹത്തിന്റെ സംഗീതത്തിൽ എനിക്കു പൂർണ വിശ്വാസമുണ്ട്. ബിജിപാലേട്ടനൊപ്പം ഞാൻ നേരത്തെ വർക്കു ചെയ്തിട്ടുള്ളതാണ്. സിനിമ ഷൂട്ടിനു മുമ്പേതന്നെ സംഗീതം ചെയ്യുന്നതിന്റെ ഭാഗമായി ബിജിപാലും റഫീക്ക് ജിയുമായി ഒരു ദിവസം വൈകുന്നേരം ഞങ്ങളിരുന്നു. അപ്പോഴാണ് ഇടുക്കി പാട്ടിലേക്കെത്തുന്നത്. സിനിമയിൽ കഥ പറയുന്ന ഇടുക്കിയെ പ്രേക്ഷകർ എല്ലാവർക്കും പരിചിതമാകാനാണ് ഇടുക്കി പാട്ടിനെ ഉപയോഗിച്ചത്. കാരണം ആ പാട്ടിൽ ഇടുക്കിയുടെ ജീവിതം ഉണ്ട്. ഇടുക്കിയെ മിടുമിടുക്കിയായി കാണിച്ചപ്പോൾ തന്നെ എനിക്ക് സിനിമയുടെ തെളിച്ചവും ധൈര്യവുമായി അതു മാറിയിരുന്നു. ഒരു പക്ഷെ ടൈറ്റിൽ സോംഗില്ലായിരുന്നെങ്കിൽ ഈ ചിത്രം മറ്റൊരു തരം സിനിമയായി മാറിയേനെ.
ആദ്യ ചിത്രം മെഗാഹിറ്റായി മാറിയിരിക്കുന്നു. പുതിയ പ്രോജക്ടുകൾ ഏതൊക്കെയാണ്?
പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നുണ്ട്. ആദ്യ സിനിമയുടെ തിരക്കു മാറി ഇപ്പോഴാണ് ഒന്നു സ്വസ്ഥമായത്. ഇപ്പോൾ കുറച്ചു സിനിമയിൽ അഭിനയിക്കുകയാണ്. അമൽ നീരദ്– ദുൽഖർ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. വരാനിരിക്കുന്ന മറ്റൊരു പ്രോജക്ട് ഗപ്പിയാണ്. ജോൺ പോളാണ് സംവിധാനം.
മലയാള സിനിമക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ചിങ്ങപ്പുലരി
മലയാള സിനിമയ്ക്കു പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും നാളെകളെ സമ്മാനിച്ചാണ് ഓണക്കാലത്തിന്റെ
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
മലയാളസിനിമയിലേക്ക് സ്വപ്നതുല്യമായ തുടക്കം. മലയാളത്തിന്റെ അഭിനയപ്രതിഭ മധുവിനൊപ്പം മലയ
പ്രഭാസ് അഥവാ ബാഹുബലി
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി കളക്ഷൻ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്പോൾ അതു ലോക ജനതയ്ക്കു പരിചയപ്പെടുത്തിയ താരമാ
സുഖമാണോ ദാവീദേ....
അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമലതകളെല്ലാം ദാവീദ് എന്ന ചെറുപ്പക്കാരന്റെ ചുമലിലായി. അച്ഛൻ തയ്യൽക്കാരനായിരുന്നെങ്
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കൂടിച്ചേരലുകളുടേയും പറുദീസയായിരുന്നു ആദ്യ പ്രേമമിഥുനങ്ങളായ ആദാമിന്റേയും ഹവ്വയുടേയും
ചങ്ക്സ്
ഒമർ ലുലു സംവിധാനംചെയ്യുന്ന ചങ്ക്സ് എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ഹാപ്പി വെഡ്ഡിംഗ
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പുത്തൻ സിനിമാരുചിക്കൂട്ടുകൾക്കിടയിൽ മറഞ്ഞുപോയ ചില കാഴ്ചകൾക്കു ഗൃഹാതുരത്വം തുളുന്പുന്ന ഓർമകൾ സമ്മാനിച്ച ചിത്രമാണ് രക്ഷാധ
പെണ്സിനിമകൾ പ്രിയങ്കരമാകുന്പോൾ
സിനിമയിൽ പലപ്പോഴും നായികമാരും സ്ത്രീകഥാപാത്രങ്ങളും അലങ്കാരത്തിനായി സൃഷ്ടിക്കപ്പെടുന്നവരാണ്. അതിന് അപവാദമായി പല ഭാഷകളിലു
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി സാമന്ത സിലന്പാട്ടം പഠിക്കുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി തമിഴ്നാട്ടില
രക്ഷാധികാരി ബിജു മേനോൻ
സൂപ്പർതാര പദവിയുടെ ഘനവും വിഷ്വൽ ഇംപാക്ടിന്റെ മാന്ത്രികതയും ചടുലതാളവുമില്ലാതെ വേറിട്ടൊരു പാതയിലാണ് ബിജു മേനോൻ ചിത്രങ്ങ
ഗോദ
കുഞ്ഞിരാമായണം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന ഗോദ മേയിൽ തിയറ്ററുകളിലെത്തുകയാണ്. രസകരവു
താരനിരയിലേക്ക് ദീപക്കും
വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ സമ്മാനിച്ച യുവതാരനിര ഏറെയാണ്. അവരിൽ ശ്രദ്ധേയമായ മുഖമായിരുന്നു ദീപക്കിന്റേത്. തട്ടത്തിൻ
ഹേമചന്ദ്രൻ (കാമറ സ്ലോട്ട്)
മലയാള ചലച്ചിത്രമേഖലയ്ക്ക് സുവർണശോഭ പകർന്ന എണ്പതുകളിൽ ഒട്ടേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച കാമറാമാനാണ് ഹേമചന്ദ്രൻ
ഇടവേളയ്ക്കുശേഷം നമിത
രണ്ടുവർഷത്തോളമാകുന്നു നമിതയെ മലയാളസിനിമയിൽ കണ്ടിട്ട്. ട്രാഫിക്കിലൂടെ എത്തി ഒരുപിടി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്
അലമാരയിലെ അതിഥി
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രം മലയാളത്തിനു സമ്മാനിച്ച പു
ഗ്രേറ്റ് ഫാദറിലൂടെ അഭിലാഷ് ഹുസൈൻ
ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ എസ്ഐ ശ്രീകുമാറിനെ പെട്ടെന്നാരും മറക്കില്ല. "മിസ്
റാണയുടെ സ്വപ്നങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി. പൗരുഷം നിറയുന്ന ശരീരഭാഷ കൊണ്ടും ആയോധന കല
പോക്കിരി സൈമണ്
തമിഴ് സൂപ്പർസ്റ്റാർ വിജയ്യുടെ കടുത്ത ആരാധകനായ യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ് ഒരു കടുത്ത ആരാധകൻ. ഡാർവി
പൂനം ബജ്വയുടെ കുപാത്ത രാജ
തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയതാരമായ പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ. ജി.വി പ്രകാശാണ
വിഷ്ണു നാരായണ് (കാമറ സ്ലോട്ട്)
മികച്ച ലോകസിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമുഖരായ സംവിധായകരോടൊപ്
ശിവപുരത്തെ ദിഗംബരൻ (സൂപ്പർ ക്യാരക്ടർ)
ദിക്കുകളെ അംബരമാക്കുന്നവനാണ് ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ ശിവനെയും ദിഗംബരനായാണ് അവതരിപ്പി
ക്യാപ്റ്റൻ: ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ
ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്റെ ജീവിതം സംഭവബഹുലമായ മുഹൂർത്തങ്ങളാക്കി ദൃശ്യവത
ത്രസിപ്പിക്കാൻ വീണ്ടും തമന്ന
മുഖ ശ്രീയാലും ആകാര മികവിനാലും സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹരമായി മാറിയ നായികയാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കില
തെന്നിന്ത്യന് സൗന്ദര്യം
ഓലഞ്ഞാലിക്കുരുവിയായി മലയാളി മനസിലേക്ക് പറന്നെത്തിയ തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണി തിക
പ്രൊഫസർ ഡിങ്കൻ
ഒരു സൂപ്പർസ്റ്റാർ പ്രധാന കഥാപാത്രമാകുന്ന ആദ്യത്തെ ത്രിഡി മലയാള ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജനപ്രിയ നായകൻ ദിലീപ് പ
ഏതു വേഷവും ചെയ്യും: ഇനിയ
ബിജുമേനോന്റെ സ്വർണക്കടുവയാണ് ഇനിയയെ മലയാളത്തിൽ ശ്രദ്ധേയയാക്കിയത്. അതിനു മുന്പ് ലാൽ നായകനായ അയാളിലെ കഥാപാത്രത്തിലൂടെ നട
ആകാശമിഠായി
പ്രശസ്ത തമിഴ്നടൻ സമുദ്രക്കനി സംവിധാനംചെയ്യുന്ന ചിത്രമാണ് ആകാശമിഠായി. തമിഴിലും സമുദ്രക്കനി ഈ ചിത്രം അപ്പാ എന്ന പേരിൽ സംവ
നാടകം, സിനിമ, ജീവിതം
സന്തോഷ് കീഴാറ്റൂർ എന്ന പേരിനേക്കാൾ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഈ കലാകാരൻ മലയാളികളുടെ മനസിൽ ഇടംനേടിയത്. ചെറുതും വലു
അന്നും ഇന്നും സെറീന
എണ്പതുകളിലെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മാ
ആമി
മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. ആമി എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ആണ
മലയാള സിനിമക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ചിങ്ങപ്പുലരി
മലയാള സിനിമയ്ക്കു പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും നാളെകളെ സമ്മാനിച്ചാണ് ഓണക്കാലത്തിന്റെ
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
മലയാളസിനിമയിലേക്ക് സ്വപ്നതുല്യമായ തുടക്കം. മലയാളത്തിന്റെ അഭിനയപ്രതിഭ മധുവിനൊപ്പം മലയ
പ്രഭാസ് അഥവാ ബാഹുബലി
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി കളക്ഷൻ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്പോൾ അതു ലോക ജനതയ്ക്കു പരിചയപ്പെടുത്തിയ താരമാ
സുഖമാണോ ദാവീദേ....
അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമലതകളെല്ലാം ദാവീദ് എന്ന ചെറുപ്പക്കാരന്റെ ചുമലിലായി. അച്ഛൻ തയ്യൽക്കാരനായിരുന്നെങ്
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കൂടിച്ചേരലുകളുടേയും പറുദീസയായിരുന്നു ആദ്യ പ്രേമമിഥുനങ്ങളായ ആദാമിന്റേയും ഹവ്വയുടേയും
ചങ്ക്സ്
ഒമർ ലുലു സംവിധാനംചെയ്യുന്ന ചങ്ക്സ് എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ഹാപ്പി വെഡ്ഡിംഗ
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പുത്തൻ സിനിമാരുചിക്കൂട്ടുകൾക്കിടയിൽ മറഞ്ഞുപോയ ചില കാഴ്ചകൾക്കു ഗൃഹാതുരത്വം തുളുന്പുന്ന ഓർമകൾ സമ്മാനിച്ച ചിത്രമാണ് രക്ഷാധ
പെണ്സിനിമകൾ പ്രിയങ്കരമാകുന്പോൾ
സിനിമയിൽ പലപ്പോഴും നായികമാരും സ്ത്രീകഥാപാത്രങ്ങളും അലങ്കാരത്തിനായി സൃഷ്ടിക്കപ്പെടുന്നവരാണ്. അതിന് അപവാദമായി പല ഭാഷകളിലു
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി സാമന്ത സിലന്പാട്ടം പഠിക്കുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി തമിഴ്നാട്ടില
രക്ഷാധികാരി ബിജു മേനോൻ
സൂപ്പർതാര പദവിയുടെ ഘനവും വിഷ്വൽ ഇംപാക്ടിന്റെ മാന്ത്രികതയും ചടുലതാളവുമില്ലാതെ വേറിട്ടൊരു പാതയിലാണ് ബിജു മേനോൻ ചിത്രങ്ങ
ഗോദ
കുഞ്ഞിരാമായണം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന ഗോദ മേയിൽ തിയറ്ററുകളിലെത്തുകയാണ്. രസകരവു
താരനിരയിലേക്ക് ദീപക്കും
വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ സമ്മാനിച്ച യുവതാരനിര ഏറെയാണ്. അവരിൽ ശ്രദ്ധേയമായ മുഖമായിരുന്നു ദീപക്കിന്റേത്. തട്ടത്തിൻ
ഹേമചന്ദ്രൻ (കാമറ സ്ലോട്ട്)
മലയാള ചലച്ചിത്രമേഖലയ്ക്ക് സുവർണശോഭ പകർന്ന എണ്പതുകളിൽ ഒട്ടേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച കാമറാമാനാണ് ഹേമചന്ദ്രൻ
ഇടവേളയ്ക്കുശേഷം നമിത
രണ്ടുവർഷത്തോളമാകുന്നു നമിതയെ മലയാളസിനിമയിൽ കണ്ടിട്ട്. ട്രാഫിക്കിലൂടെ എത്തി ഒരുപിടി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്
അലമാരയിലെ അതിഥി
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രം മലയാളത്തിനു സമ്മാനിച്ച പു
ഗ്രേറ്റ് ഫാദറിലൂടെ അഭിലാഷ് ഹുസൈൻ
ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ എസ്ഐ ശ്രീകുമാറിനെ പെട്ടെന്നാരും മറക്കില്ല. "മിസ്
റാണയുടെ സ്വപ്നങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി. പൗരുഷം നിറയുന്ന ശരീരഭാഷ കൊണ്ടും ആയോധന കല
പോക്കിരി സൈമണ്
തമിഴ് സൂപ്പർസ്റ്റാർ വിജയ്യുടെ കടുത്ത ആരാധകനായ യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ് ഒരു കടുത്ത ആരാധകൻ. ഡാർവി
പൂനം ബജ്വയുടെ കുപാത്ത രാജ
തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയതാരമായ പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ. ജി.വി പ്രകാശാണ
വിഷ്ണു നാരായണ് (കാമറ സ്ലോട്ട്)
മികച്ച ലോകസിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമുഖരായ സംവിധായകരോടൊപ്
ശിവപുരത്തെ ദിഗംബരൻ (സൂപ്പർ ക്യാരക്ടർ)
ദിക്കുകളെ അംബരമാക്കുന്നവനാണ് ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ ശിവനെയും ദിഗംബരനായാണ് അവതരിപ്പി
ക്യാപ്റ്റൻ: ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ
ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്റെ ജീവിതം സംഭവബഹുലമായ മുഹൂർത്തങ്ങളാക്കി ദൃശ്യവത
ത്രസിപ്പിക്കാൻ വീണ്ടും തമന്ന
മുഖ ശ്രീയാലും ആകാര മികവിനാലും സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹരമായി മാറിയ നായികയാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കില
തെന്നിന്ത്യന് സൗന്ദര്യം
ഓലഞ്ഞാലിക്കുരുവിയായി മലയാളി മനസിലേക്ക് പറന്നെത്തിയ തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണി തിക
പ്രൊഫസർ ഡിങ്കൻ
ഒരു സൂപ്പർസ്റ്റാർ പ്രധാന കഥാപാത്രമാകുന്ന ആദ്യത്തെ ത്രിഡി മലയാള ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജനപ്രിയ നായകൻ ദിലീപ് പ
ഏതു വേഷവും ചെയ്യും: ഇനിയ
ബിജുമേനോന്റെ സ്വർണക്കടുവയാണ് ഇനിയയെ മലയാളത്തിൽ ശ്രദ്ധേയയാക്കിയത്. അതിനു മുന്പ് ലാൽ നായകനായ അയാളിലെ കഥാപാത്രത്തിലൂടെ നട
ആകാശമിഠായി
പ്രശസ്ത തമിഴ്നടൻ സമുദ്രക്കനി സംവിധാനംചെയ്യുന്ന ചിത്രമാണ് ആകാശമിഠായി. തമിഴിലും സമുദ്രക്കനി ഈ ചിത്രം അപ്പാ എന്ന പേരിൽ സംവ
നാടകം, സിനിമ, ജീവിതം
സന്തോഷ് കീഴാറ്റൂർ എന്ന പേരിനേക്കാൾ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഈ കലാകാരൻ മലയാളികളുടെ മനസിൽ ഇടംനേടിയത്. ചെറുതും വലു
അന്നും ഇന്നും സെറീന
എണ്പതുകളിലെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മാ
ആമി
മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. ആമി എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ആണ
Latest News
നീയറിഞ്ഞോ...ഇനി ഇഷ്ടം പോലെ കുടിക്കാമല്ലോ; സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന
കണ്ണൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പിടികൂടി
തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് ബിനോയ് വിശ്വം
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി
Latest News
നീയറിഞ്ഞോ...ഇനി ഇഷ്ടം പോലെ കുടിക്കാമല്ലോ; സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന
കണ്ണൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പിടികൂടി
തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് ബിനോയ് വിശ്വം
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top