തെന്നിന്ത്യന്‍ സൗന്ദര്യം
തെന്നിന്ത്യന്‍ സൗന്ദര്യം
Tuesday, May 2, 2017 2:42 AM IST
ഓലഞ്ഞാലിക്കുരുവിയായി മലയാളി മനസിലേക്ക് പറന്നെത്തിയ തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണി തികഞ്ഞ സന്തോഷത്തിലാണ്. വിരലിൽ എണ്ണാവുന്ന മലയാള ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ളുവെങ്കിലും ചിത്രങ്ങളെല്ലാം ഹിറ്റായതാണ് നിക്കിയെ മലയാളത്തിന്‍റെ ലക്കി സ്റ്റാർ ആക്കിയത്. പരസ്യ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച നിക്കിയുടെ വിശേഷങ്ങളറിയാം...

നിക്കി മതി; ഗൽറാണി വേണ്ട

എന്‍റെ ശരിയായ പേര് നിക്കി ഗൽറാണി എന്നാണ്. ആദ്യമലയാള ചിത്രമായ 1983 യ്ക്കു ശേഷം എല്ലാവരും എന്‍റെ പേരു പറയുന്പോൾ നിക്കി ജിൽറാണി, ഗിൽറാണി എന്നൊക്കെയാണ്. തമിഴിലെ ആദ്യ ചിത്രമായ ഡാർലിംഗിൽ വന്നപ്പോഴും നിക്കി കൽറാണിയായി. അതുകൊണ്ട് എല്ലാവരും എന്നെ നിക്കി എന്നു വിളിച്ചാൽ മതി. ഗൽറാണി വേണ്ട.

സയൻസ് നിർത്തി അഭിനയത്തിലേക്ക്

എന്‍റെ അച്ഛനും അമ്മയ്ക്കും സയൻസ് പഠിപ്പിച്ച് എന്നെ ഡോക്ടറാക്കാനായിരുന്നു ആഗ്രഹം. അങ്ങനെ കോളജിൽ സയൻസ് ഗ്രൂപ്പിലാണ് ചേർന്നത്. ക്ലാസ് തുടങ്ങി കുറച്ചു ദിവസത്തിനുശേഷം ഞാൻ വീട്ടിൽ പ്രശ്നമുണ്ടാക്കി. സയൻസ് പഠിപ്പിച്ചാൽ ഞാൻ വീടുവിട്ടു പോകുമെന്നു പറഞ്ഞു. അങ്ങനെ എന്‍റെ ഇഷ്ടവിഷയമായ ഫാഷൻ ഡിസൈനിംഗിനു ചേർന്നു.

മോഡലിംഗിലെത്തിയത് യാദൃശ്ചികമായി

യാദൃശ്ചികമായിട്ടാണ് ഞാൻ മോഡലിംഗിൽ എത്തിയത്. ചേച്ചി സൻജന ഗൽറാണി ഈ ഫീൽഡിൽ ഉണ്ടെങ്കിലും ഞാൻ ആ രംഗത്തേക്ക് എത്തിപ്പെടുമെന്ന് കരുതിയതല്ല. പത്തു മാസംകൊണ്ട് 50 ഓളം പരസ്യ ചിത്രങ്ങൾക്ക് മോഡലായി. അതിലൂടെയാണ് സിനിമയിലെത്തിയതും.

വെള്ളിത്തിരയിലേക്ക്

കന്നട ചിത്രമാണ് ആദ്യം ചെയ്തതെങ്കിലും റിലീസ് ആയത് മലയാളം മൂവിയായ 1983 ആണ്. പത്തു മാസത്തിനുള്ളിൽ ഞാൻ 35 ഓളം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മലയാളത്തിൽ ഒന്പതു പരസ്യ ചിത്രങ്ങളാണ് ചെയ്തത്. ഇന്ദുലേഖ, കല്യാണ്‍സിൽക്സ്, എവിടി, അറ്റ്ലസ് ജ്വല്ലറി എന്നിവ അതിൽ ചിലതാണ്. ഈ പരസ്യചിത്രങ്ങൾ കണ്ടിട്ടാണ് 1983-ന്‍റെ സംവിധായകൻ എബ്രിഡ് ഷൈൻ എന്നെ വിളിക്കുന്നത്.

മറക്കാനാവില്ല മഞ്ജുളാ ശശിധരനെ

1983-ലെ ഞാൻ ചെയ്ത ക്യാരക്ടറിന്‍റെ പേര് മഞ്ജുളാ ശശിധരൻ എന്നായിരുന്നു. ഒരു പക്ക ഗ്രാമീണ പെണ്‍കുട്ടി. ഞാൻ ജനിച്ചതും വളർന്നതുമൊക്കെ ബംഗലൂരിലാണ്. അതുകൊണ്ടുതന്നെ വില്ലേജ് ലൈഫ് എന്താണെന്ന് അതുവരെ അറിയില്ലായിരുന്നു. വില്ലേജ് എന്നൊക്കെ കേൾക്കുന്പോൾ ഒരു ഡ്രീം പോലെയായിരുന്നു. പട്ടുപാവാടയൊക്കെ ഉടുത്ത് എണ്ണമയമുള്ള മുടിയൊക്കെയായിട്ടുള്ള പെണ്‍കുട്ടിയായിരുന്നു മഞ്ജുളാ. ഞാനും ശരിക്കും ആസ്വദിച്ചാണ് ആ കഥാപാത്രം ചെയ്തത്. ഷൂട്ടിന്‍റെ ഫോട്ടോ എന്‍റെ ഫ്രണ്ട്സിനെ കാണിച്ചപ്പോൾ അവരൊക്കെ ഷോക്ക്ഡ് ആയിപ്പോയി. ആ കഥാപാത്രത്തെ എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഇപ്പോഴും എവിടെ വച്ചു കണ്ടാലും ആളുകൾ ചോദിക്കും ഇതു നമ്മുടെ മഞ്ജുളാ ശശിധരൻ അല്ലേ എന്ന്. അതൊരു അച്ചീവ്മെന്‍റ് ആയിട്ടാണ് ഞാൻ കരുതുന്നത്. പ്രേക്ഷകരുടെ മനസിൽ മഞ്ജുളാ എന്ന കഥാപാത്രം എത്രമാത്രം പതിഞ്ഞിട്ടുണ്ടെന്നതിനുള്ള തെളിവാണത്.
nter>
1983 ചെയ്യുന്പോൾ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. അന്നെനിക്ക് മലയാളം തീരെ അറിയില്ലായിരുന്നു. ഇവിടെ ആരെയും പരിചയവുമില്ല. പക്ഷേ അതൊന്നും കണക്കാക്കാതെ എല്ലാവരും എന്നെ നന്നായി സപ്പോർട്ട് ചെയ്തു. ഫാമിലി മെംബറായിട്ടാണ് എല്ലാവരും എന്നെ കണക്കാക്കിയിരുന്നു. അത് എനിക്ക് നന്നായി ആത്മവിശ്വാസം തന്നു. ഗോൾഡ്സ് ഓണ്‍ കണ്‍ട്രി എനിക്ക് ഏറെ ഇഷ്ടമായി. മലയാളികളെയും.

ഗോസിപ്പ് മൈൻഡ് ചെയ്യാറില്ല

ഗോസിപ്പ് ഞാൻ മൈൻഡ് ചെയ്യാറേയില്ല. ഒരു നാണയത്തിന് രണ്ടു വശങ്ങളുണ്ട്. കറുപ്പും വെളുപ്പും പോലെ. എന്‍റെ സഹോദരി നടിയായതുകൊണ്ട് ഈ ഫീൽഡിനെക്കുറിച്ച് എനിക്ക് നന്നായി അറിയാം. എല്ലാ ആക്ടേഴ്സിനെക്കുറിച്ചും ഗോസിപ്പ് പറഞ്ഞു നടക്കുന്നവരുണ്ട്. പ്രൊഫെഷനും പേഴ്സണൽ ലൈഫും രണ്ടും രണ്ടാണെന്ന തിരിച്ചറിവ് ഉണ്ടാകുന്നത് നല്ലതാണ്.

ഡാർലിംഗ് വിശേഷങ്ങൾ

എന്‍റെ ആദ്യ തമിഴ് ചിത്രമാണ് ഡാർലിംഗ്. ജി.വി പ്രകാശ് സാർ ഉൾപ്പെടെയുള്ള ക്രൂ മെംബഴേസ് എന്നെ തുടക്കക്കാരിയായിട്ടല്ല കണക്കാക്കിയത്. എല്ലാവരും എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. ആത്മാവ് ആവാഹിക്കപ്പെട്ട നിഷ എന്ന പെണ്‍കുട്ടിയായിട്ടാണ് ഞാൻ അതിൽ എത്തുന്നത്.

ഗ്ലാമറസ് എന്നാൽ സ്കിൻ ഷോ അല്ല

ഗ്ലാമറസ് എന്നാൽ സ്കിൻ ഷോ അല്ല. ഞാൻ അഭിനയിച്ച ഒരു സിനിമ കുടുംബത്തോടൊപ്പം ഇരുന്ന് എനിക്ക് കാണണം. അതുപോലെതന്നെ പ്രേക്ഷകനും കുടുംബത്തോടൊപ്പമിരുന്നാണ് ചിത്രം കാണേണ്ടത്. ഡീസെന്‍റ് ലെവൽ വിട്ടു പോകാൻ ഞാൻ ഒരുക്കമല്ല. സ്കർട്ടും ഷോട്സുമൊക്കെ ധരിക്കാറുണ്ട്. എന്നാൽ വൾഗാരിറ്റിയുടെ ലെവൽ ക്രോസ് ചെയ്യാൻ ഞാൻ തയാറല്ല.

കല്യാണത്തിന് ഇനിയും സമയമുണ്ട്

കല്യാണം ഉടൻ ഇല്ല. ഇനിയും സമയമുണ്ട്. ഞാൻ എന്‍റെ കരിയർ സ്റ്റാർട്ട് ചെയ്തിട്ടേയുള്ളൂ. വിവാഹം ചെയ്യുന്നയാൾ എന്നെ മനസിലാക്കുന്ന ആളാവണമെന്നാണ് ആഗ്രഹം. ബോയ് ഷുഡ് ബി നൈസ്.

കുടുംബവിശേഷങ്ങൾ

അച്ഛൻ മനോഹർ ഗൽറാണി മുംബൈ സ്വദേശിയാണ്. അമ്മ രേഷ്മ ബംഗലൂർകാരിയും. എനിക്കൊരു ചേച്ചിയുണ്ട്. സൻജന ഗൽറാണി. നടിയാണ്. ഞങ്ങൾ ബംഗലൂരിലാണ് താമസം.

ചിത്രങ്ങൾ തെരഞ്ഞെടുക്കുന്പോൾ

സ്ക്രിപ്റ്റും കഥാപാത്രവും നോക്കിയാണ് ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നത്. പിന്നെ ഡയറക്ടറേയും കോ-സ്റ്റാർസിനേയും നോക്കാറുണ്ട്.

മലയാളത്തിൽ ഡബ്ബ് ചെയ്യണം

മലയാളത്തിൽ ഡബ് ചെയ്യണമെന്ന് ഒരു മോഹമുണ്ട്. പിന്നെ ഇപ്പോൾ ഞാൻ മലയാളത്തിൽ ഏറെ ബെറ്റർ ആയിട്ടുണ്ട്. കന്നടയിലും തമിഴിലുമൊക്കെ ഡബ് ചെയ്തിട്ടുണ്ട്. മലയാളത്തിലെ ആഗ്രഹം സാധിക്കുമെന്നാണ് പ്രതീക്ഷ.

സൂപ്പർ സ്റ്റാർസിനൊപ്പം അഭിനയിക്കാൻ മോഹം

മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിക്കാൻ അതിയായ ആഗ്രഹമുണ്ട്. അത് എന്‍റെയൊരു സ്വപ്നമാണ്. ആ സ്വപ്നം ഉടൻ സാധ്യമാകുമെന്നാണ് എന്‍റെ പ്രതീക്ഷ.

സീമ മോഹൻലാൽ