റബർ: നന്നായി ടാപ്പു ചെയ്താൽ ഉത്പാദനം വർധിക്കും
റബർ: നന്നായി ടാപ്പു ചെയ്താൽ ഉത്പാദനം വർധിക്കും
Monday, February 19, 2024 1:16 PM IST
നന്നായി ടാപ്പു ചെയ്യാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.

1. തോട്ടത്തിൽ ആദ്യമായി ടാപ്പിംഗ് തുടങ്ങാൻ പറ്റിയതു മാർച്ച്/ഏപ്രിൽ മാസങ്ങളാണ്.
2. മാർച്ചിൽ ടാപ്പിംഗ് ആരംഭിച്ചപ്പോൾ ആവശ്യത്തിന് വണ്ണമെത്താതിരുന്നതുകൊണ്ട് ടാപ്പു ചെയ്യാതെ വിട്ട മരങ്ങൾ അടുത്ത സെപ്റ്റംബറിൽ ആവശ്യത്തിനു വണ്ണമെത്തിയിട്ടുണ്ടെങ്കിൽ ടാപ്പുചെയ്തു തുടങ്ങാം.

3. ടാപ്പു ചെയ്യേണ്ടതു റബർ ടാപ്പിംഗിൽ വേണ്ടത്ര പരിശീലനം ലഭിച്ച ആളായിരിക്കണം.
4. നല്ല മൂർച്ചയുള്ള കത്തികൊണ്ടു വേണം ടാപ്പുചെയ്യേണ്ടത്.
5. റബർ കറ ശേഖരിക്കാൻ വയ്ക്കുന്ന പ്ലാസ്റ്റിക് ചിരട്ടകൾ വൃത്തിയായി സൂക്ഷിക്കണം.

6. സ്വാഭാവിക ഇലപൊഴിച്ചിൽ (വിന്‍ററിംഗ്) കാലത്ത് ലാഭകരമായ ആദായം ലഭിക്കുമെങ്കിൽ ടാപ്പിംഗ് തുടർന്നും നടത്തേണ്ടതാണ്.
7. ഹെഡ് ലൈറ്റിന്‍റെ സഹായത്തോടെ നേരം വെളുക്കുന്നതിനു മുന്പു തന്നെ ടാപ്പു ചെയ്താൽ വർധിച്ച ഉത്പാദനം ലഭിക്കും.
8. ടാപ്പു ചെയ്യാൻ ജബോംഗ് എന്ന കത്തിയാണ് മിച്ചിഗോലഡ്ജ് കത്തിയേക്കാൾ മെച്ചം.

9. വെട്ടുചാലും ചില്ലും തമ്മിലുള്ള അകലം ഏതാണ്ട് എട്ടു സെന്‍റീമീറ്റർ ആകുന്പോൾ ചില്ല് താഴോട്ടിറക്കി പിടിപ്പിക്കേണ്ടതാണ്.
10. അത്യുത്പാദനശേഷിയുള്ള റബറിനങ്ങൾ മൂന്നു ദിവസത്തിൽ ഒരിക്കൽ എന്ന രീതിയിൽ ടാപ്പുചെയ്യുന്ന അവസരങ്ങളിൽ ഒരു വർഷം നൂറു ടാപ്പിംഗ് ദിവസങ്ങളെങ്കിലും കിട്ടാൻ റെയിൻ ഗാർഡിംഗ് അത്യാവശ്യമാണ്.

11. ഒട്ടു മരങ്ങൾ ടാപ്പു ചെയ്തു തുടങ്ങണമെങ്കിൽ ഒട്ടു ബന്ധത്തിൽ നിന്നു 125 സെന്‍റീമീറ്റർ ഉയരത്തിൽ 50 സെന്‍റീമീറ്റർ വണ്ണം എത്തിയിരിക്കണം.
12. ബീജമരങ്ങൾക്ക് തര നിരപ്പിൽ നിന്നും 50 സെന്‍റീമീറ്റർ ഉയരത്തിൽ 55 സെന്‍റീമീറ്റർ വണ്ണം എത്തിയിരിക്കണം.

13. ഒട്ടുമരങ്ങൾ 125 സെന്‍റീമീറ്റർ ഉയരത്തിൽ നിന്നും ബീജമരങ്ങൾ 50 സെന്‍റീമീറ്റർ ഉയരത്തിൽ നിന്നുമാണ് ടാപ്പിംഗ് തുടങ്ങേണ്ടത്.
14. ഒട്ടുമരങ്ങളുടെ രണ്ടാമത്തെ വശം ആതായത് ബി-പാനൽ 125 സെന്‍റീമീറ്റർ ഉയരത്തിൽ തന്നെയാണു ടാപ്പുചെയ്തു തുടങ്ങേണ്ടത്. എന്നാൽ ബീജമരങ്ങളുടെ ബി-പാനൽ 100 സെന്‍റീമീറ്റർ ഉയരത്തിൽ നിന്നുമാണ് ടാപ്പുചെയ്തു തുടങ്ങേണ്ടത്.


എന്നാൽ, ബിജ മരങ്ങളുടെ ബി- പാനൽ 100 സെന്‍റിമീറ്റർ ഉയരത്തിൽ തന്നെയാണു ടാപ്പ് ചെയ്തു തുടങ്ങേണ്ടത്.

15. മരങ്ങൾ ടാപ്പ് ചെയ്യാനായി വെട്ടു ചാലുകൾ നിർമിക്കുന്പോൾ ഒട്ടുമരങ്ങൾക്ക് 30 ഡിഗ്രിയും ബീജ മരങ്ങൾക്ക് 25 ഡിഗ്രിയും ചരിവുണ്ടായിരിക്കണം.
16. വെട്ടുചാലുകൾ ഇടതു മുകളിൽ നിന്നും വലതുതാഴേയ്ക്ക് ചരിഞ്ഞിരിക്കത്തക്കവണ്ണം വേണം നിർമിക്കേണ്ടത്.

17. ഒട്ടുമരങ്ങളിൽ 30 ഡിഗ്രി ചരിവുള്ള ടെംപ്ലേറ്റും ബീജമരങ്ങളിൽ 25 ഡിഗ്രി ചരിവുള്ള ടെംപ്ലേറ്റും ഉപയോഗിച്ചാണ് വെട്ടുചാലുകൾ അടയാളപ്പെടുത്തേണ്ടത്.
18. പൊതുവേ പറഞ്ഞാൽ ഒട്ടുമരങ്ങൾ പുകുതി ചുറ്റളവിൽ ഒന്നിടവിട്ട ദിവസങ്ങളിലും ബീജമരങ്ങൾ പുകുതി ചുറ്റളവിൽ മൂന്നു ദിവസത്തിലൊരിക്കലുമാണു ടാപ്പ് ചെയ്യേണ്ടത്.

അത്യുത്പാദനശേഷിയുള്ള ഒട്ടുമരങ്ങൾ പകുതി ചുറ്റളവിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ടാപ്പുചെയ്യുന്പോൾ കൂടിയ തോതിൽ പട്ട മരവിപ്പിനു വിധേയമാകുന്നതായികണ്ടാൽ ടാപ്പിംഗിന്‍റെ കാഠിന്യം കുറയ്ക്കാൻ പകുതി ചുറ്റളവിൽ മൂന്നു ദിവസത്തിൽ ഒരിക്കൽ ടാപ്പുചെയ്യാനാണ് ശുപാർശ.

19. ഓരോ ടാപ്പിംഗിലും ശരിയായ കറയൊഴുക്കിന് ആവശ്യമായതിൽ കൂടുതൽ പട്ട അരിഞ്ഞുകളയുന്നതും ശരിയായ കറയൊഴുക്ക് ഉണ്ടാകാതിരിക്കത്തക്കവണ്ണം വളരെ കനം കുറച്ചുമാത്രം പട്ട അരിയുന്നതും നല്ലതല്ല.

ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി ചുറ്റളവിൽ ടാപ്പുചെയ്യുന്ന ഒരു മരത്തിന് ഒരു വർഷം പട്ടയുടെ ഉപഭോഗം 22 മുതൽ 23 സെന്‍റീമീറ്റർ വരെ ആയിരിക്കണം.

20. ഏറ്റവും കൂടുതൽ ആദായം ലഭിക്കാൻ തണ്ണി പട്ടയോട് ഒരു മില്ലിമീറ്റർ അടുത്തുവരെയുള്ള ആഴത്തിൽ ടാപ്പുചെയ്യേണ്ടതാണ്. ഇത്രയും ആഴത്തിൽ ടാപ്പുചെയ്യുന്പോൾ തണ്ണി പട്ടയ്ക്ക് മുറിവ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. തണ്ണിപട്ടയ്ക്ക് മുറിവേറ്റാൽ കായം ഉണ്ടാകും.

ഫോണ്‍: 82814 36960

കെ. കെ. രാമചന്ദ്രൻപിള്ള
റബർബോർഡ് (റിട്ട.)