കുരുമുളകിന് താങ്ങുമരമായി മലവേപ്പ്; തങ്കച്ചന് ഇത് അധിക വരുമാനം
കുരുമുളകിന് താങ്ങുമരമായി മലവേപ്പ്; തങ്കച്ചന് ഇത് അധിക വരുമാനം
Saturday, February 17, 2024 3:28 PM IST
കുരുമുളക് ചെടിക്ക് താങ്ങുമരമായി മലവേപ്പ് നട്ട് അധികവരുമാനം നേടുകയാണ് ഇടുക്കി മുരിക്കാശേരി പതിനാറാംകണ്ടം പതിക്കാട്ടിൽ പി.എം. അഗസ്റ്റിൻ എന്ന തങ്കച്ചൻ. ഹൈറേഞ്ചിൽ പൊതുവെ കുരുമുളക് ചെടി നട്ടു പരിപാലിക്കാൻ എളുപ്പമാണ്.

എന്നാൽ, താങ്ങുകാലുകൾ എന്നും കർഷകർക്ക് തലവേദന തന്നെയാണ്. ഇതിനു പ്രതിവിധിയായിട്ടാണു തങ്കച്ചൻ തന്‍റെ തോട്ടത്തിൽ മലവേപ്പ് നട്ടു വളർത്തി പരിഹാരം കണ്ടെത്തിയത്. കർണാടകയിലെ ഉടുപ്പിയിൽ നിന്നാണ് അദ്ദേഹം മലവേപ്പിന്‍റെ തൈകൾ കൊണ്ടുവന്നത്.

15-ാം വയസിൽ കുരുമുളക് കൃഷി ആരംഭിച്ച തങ്കച്ചൻ, പല തരത്തിലുള്ള താങ്ങ് കാലുകൾ പരീക്ഷിച്ചു നോക്കിയെങ്കിലും ഏറ്റവും ഗുണപ്രദമായി കണ്ടെത്തിയത് മലവേപ്പാണ്. മലവേപ്പ് ചതുപ്പ് നിലത്ത് അങ്ങനെ വളരില്ല. എന്നാൽ, നീർവാർച്ചയുള്ള മണ്ണിൽ നന്നായി വളരുകയും ചെയ്യും. ഹൈറേഞ്ച് അതിനു പറ്റിയ ഇടമാണ്.

മലവേപ്പിൻ തൈകൾ നേരത്തെ തന്നെ തവാരണയെടുത്തു നട്ടു വളർത്തും. മണ്‍സൂണ്‍ ആരംഭത്തോടെ ഒരടി താഴ്ചയിൽ കുഴിയെടുത്താണു തൈകൾ നടുന്നത്. ഇതിനോടൊപ്പം മലവേപ്പിൻ തൈയുടെ കിഴക്കു ഭാഗത്തായി കുരുമുളക് വള്ളിയും നടും.

പടിഞ്ഞാറൻ വെയിലിനെ പ്രതിരോധിക്കാനാണിത്. ആറു മാസം കഴിഞ്ഞാൽ കുരുമുളക് വള്ളികൾ മലവേപ്പിൻ തൈയോട് ചേർത്തു കെട്ടാം. കുരുമുളക് കൊടി കെട്ടുന്നതിനും ഇദ്ദേഹത്തിന് സ്വന്തമായൊരു രീതിയുണ്ട്.

മലവേപ്പ് വളരെ വേഗം വളരുന്നതിനാൽ കെട്ടുവള്ളി മുറുകി കുരുമുളക് ചെടിയുടെ ഇളം തണ്ടുകൾ മുറിഞ്ഞു പോകാനിടയുണ്ട്. അതിനാൽ മരം വളരുന്നതനുസരിച്ചു കെട്ടുന്ന വള്ളി അയഞ്ഞു പോകുന്ന രീതിയിലാണ് ഇദ്ദേഹം കുരുമുളക് ചെടി മരത്തോട് ചേർത്തു കെട്ടുന്നത്.

ഒരു വർഷം കൊണ്ട് ഇരുപതടിയിലധികം മരം ഉയരം വയ്ക്കുമെങ്കിലു 20 അടിയിൽ ഉയരം ക്രമീകരിക്കും. മുറിക്കുന്നിടത്തു മാത്രമെ മലവേപ്പിന് ശിഖരം മുളക്കാറുള്ളു. അതുകൊണ്ട് കൃഷിയിടത്തിൽ അധികമായി തണൽ ഉണ്ടാകില്ല.

മാത്രമല്ല, ഈ മരത്തിന്‍റെ ഇലയും തണ്ടും വളരെ വേഗം മണ്ണിൽ അലിഞ്ഞ് ചേരുന്നതിനാൽ നല്ല ജൈവ വളത്തിന്‍റെ ഗുണവും കിട്ടും. ഒറ്റത്തടിയായി വളരുന്ന മരമായതിനാൽ 7-8 അടി അകലത്തിൽ കുരുമുളക് ചെടി നട്ടു വളർത്താം.




മൂന്നു വർഷം പ്രായമായാൽ മരത്തിൽ ഏണി ചാരി കുരുമുളക് പറിച്ചെടുക്കുകയും ചെയ്യാം. വർഷങ്ങൾക്കു ശേഷം കുരുമുളക് ചെടി കേടായി നശിച്ചാലും താങ്ങ് കാല് വരുമാനം തരും. പ്ലൈ വുഡ് നിർമാണത്തിനാണ് മലവേപ്പ് പ്രധാനമായും ഉപയോഗിക്കുന്നത്. തെറ്റില്ലാത്ത വിലയും കിട്ടും.

മലവേപ്പ് ഉണങ്ങിയാലും മൂന്നു നാലു വർഷം വരെ വീഴാതെ നിൽക്കും. ഇതുമൂലം പുതിയ തൈ നട്ടു വളർത്തി കുരുമുളക് ചെടി നശിക്കാതെ സംരക്ഷിക്കാനും കഴിയും. മരത്തിൽ നിറയെ മൊരിയുള്ളതിനാൽ കുരുമുളക് ചെടിക്ക് അട്ടക്കാല് പിടിച്ചു പടർന്നു കയറാനും എളുപ്പമാണ്.

മാത്രമല്ല, ഇതിന്‍റെ പോള പൊളിയാറുമില്ല. നീളം കൂടിയ കോത്തലയുള്ള കുതിരവാലി ഇനം കുരുമുളക് ചെടിയാണ് തങ്കച്ചന്‍റെ തോട്ടത്തിലുള്ളത്. കുരുമുളക് അടർത്തിയെടുക്കാനും ഉതിർത്താനും വളരെ എളുപ്പമുള്ള ഇനമാണിത്.

തൂക്കവും വലിപ്പവും കൂടുതലുണ്ട്. മരം ചുറ്റി നിരന്നു കണ്ണി കുത്തി വളരുന്നതിനാൽ കൂടുതൽ ആദായവും കിട്ടും. ആവശ്യക്കാരേറിയതിനാൽ കുരുമുളക് വള്ളികൾ വിതരണം ചെയ്യുന്ന നഴ്സറിയും ആരംഭിച്ചിട്ടുണ്ട്. രണ്ടു തരം തൈകളാണു വിതരണം ചെയ്യുന്നത്.

തണ്ടു മുറിച്ചു പോളിത്തീൻ കവറിൽ തവാരണയിടുന്ന പൊതുരീതിയും മണ്ണും വളവും നിറച്ച പോളിത്തീൻ കവറുകൾക്കു മുകളിൽ കുരുമുളക് വള്ളി പതിപ്പിച്ച് മുളക്കുന്നതിനനുസരിച്ചു മുറിച്ചു മാറ്റുന്ന നാഗപ്പതി രീതിയിലും തൈകൾ തയാറാക്കുന്നു.

സാധാരണ കുരുമുളക് കൃഷിയിൽ നിന്നും വ്യത്യസ്ഥമായി വള പ്രയോഗത്തിലും കീട നിയന്ത്രണത്തിലും ഇദ്ദേഹം കാര്യമായ ശ്രദ്ധ പുലർത്തുന്നുണ്ട്. ഇസ്രയേലിൽ നിന്നു ഇറക്കുമതി ചെയ്ത വളങ്ങളാണ് കൂടുതലായും ഉപയോഗിക്കുന്നത്.

അതുകൊണ്ടു തന്നെ ഒന്നാം വർഷം ഏഴ് എട്ട് അടിയിലധികം വളരുന്ന ചെടിയിൽ നിന്നു നല്ല വരുമാനവും ലഭിക്കുന്നു. കുരുമുളകിനൊപ്പം തങ്കച്ചന് ജാതി കൃഷിയുമുണ്ട്.

ഫോണ്‍: 94468 68414.

ബിജു കലയത്തിനാൽ