Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
Previous
Next
Karshakan
സ്കൂള്‍ വിട്ടാല്‍ ബിന്ദു കൃഷിഭൂമിയില്‍ കര്‍ഷക താരോദയം
Thursday, September 22, 2022 4:15 PM IST
കോഴിക്കോട് ജില്ലയില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചെറിയൊരു സ്ഥലമാണു സൂപ്പിക്കട. രണ്ടോ മൂന്നോ കടകള്‍ മാത്രമുള്ള തനി നാടന്‍ ഗ്രാമം. പേരാമ്പ്രയാണു തൊട്ടടുത്ത പട്ടണം. അവിടെ നിന്നു കുറ്റ്യാടി റൂട്ടില്‍ എട്ടു കിലോമീറ്റര്‍ പിന്നിട്ടാല്‍ സൂപ്പിക്കടയായി.
ഇവിടെ റോഡിനോടു ചേര്‍ന്നു നില്ക്കുന്ന വീടും അതിനു ചുറ്റുമുള്ള നഴ്സറിയും ആരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കില്ല. വീടിന്റെ ടെറസിലും പറമ്പിലുമെല്ലാം വ്യത്യസ്ത വര്‍ണങ്ങളില്‍ നിറയെ പൂക്കള്‍. ഇതാണു രണ്ടുപ്ലാക്കല്‍ വീട്. ഈ വീട്ടിലേക്കാണു ബിന്ദു ജോസഫിലൂടെ കഴിഞ്ഞദിവസം ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ അന്ത്യോദയ ദേശീയ പുരസ്കാരമെത്തിയത്.
കുറ്റിക്കുരുമുളകിന്റെ ലോകം
വീടിനോടു ചേര്‍ന്ന 36 സെന്റ് സ്ഥലത്താണ് ബിന്ദുവിന്റെ നഴ്സറിയും ചെടികളും. കുറച്ചകലെ മീന്തുള്ളി പുഴയുടെ തീരത്തുള്ള മൂന്നേമുക്കാല്‍ ഏക്കറിലാണ് മറ്റു കൃഷികള്‍. തെങ്ങിന് തൈകള്‍ വളര്‍ത്തുന്നത് അവിടെയണ്. റബ്ബര്‍, ജാതി, കമുക്, തുടങ്ങിയവയുമുണ്ട്. മഞ്ഞള്‍, ഇഞ്ചി, മാങ്കോസ്റ്റിന്‍, റംബുട്ടാന്, അച്ചാചെറു, അബിയു, സ്റ്റാര്‍ ആപ്പിള്‍, ഞാവല്‍ എന്നിവയും കൃഷിയിടത്തെ സമ്പന്നമാക്കുന്നു.
ബിന്ദുവിന്റെ നഴ്സറിയില്‍ പ്രധാന ഇനം കുറ്റിക്കുരുമുളകാണ്. ബിന്ദുവും ദേശീയ പുരസ്കാര ജേതാവുമായ ഭര്‍ത്താവ് ജോജോയും ചേര്‍ന്നാണു നഴ്സറിയില്‍ തൈകള്‍ ഉത്പാദിപ്പിക്കുന്നത്. ചെറിയ കൂടുകളില്‍ നടുന്ന കുരുമുളക് വള്ളികള്‍ വേരുപിടിച്ചാല്‍ ഉടന്‍ ചട്ടികളിലേക്കു മാറ്റും. ഉയര്‍ന്ന ഗുണമേന്മയുള്ള തൈകളാണിത്. ഒരു വര്‍ഷം ശരാശരി പതിനായിരത്തോളം കുറ്റിക്കുരുമുളക് തൈകളാണ് ഇവര്‍ വില്‍ക്കുന്നത്. വര്‍ഷം മുഴുവന്‍ ഇതില്‍ തിരികളുണ്ടാകുമെന്നതാണു പ്രത്യേകത.
വെസ്റ്റ്കോസ്റ്റ് ടോള്‍ ഇനത്തില്‍പെട്ട കുറ്റ്യാടി തെങ്ങിന് തൈകളും ഇവിടെ മുളപ്പിച്ചെടുത്ത് വില്‍ക്കുന്നുണ്ട്. വര്‍ഷത്തില്‍ പതിനായിരത്തോളം തെങ്ങിന് തൈകളും വിറ്റഴിക്കപ്പെടുന്നു. ഡി ഇന്‍ടു ടി ഇനത്തില്‍പെട്ട തെങ്ങിന് തൈകള്‍ മൂന്നു വര്‍ഷം കൊണ്ടു കായ്ക്കും. ഇവയ്ക്കു നല്ല പ്രതിരോധ ശേഷിയുമുണ്ട്.
പ്രഗതി ഇനം മഞ്ഞളും വരദ ഇനം ഇഞ്ചിയും നഴ്സറിയില്‍ കിട്ടും. 30 ഗ്രാം മഞ്ഞള്‍ വിത്ത് ചട്ടിയില്‍ നട്ടു വളര് ത്തിയാല് മൂന്നു കിലോ വരെ വിള വുണ്ടാകുമെന്നു ബിന്ദു പറഞ്ഞു. വീടിന്റെ ടെറസിനു മുകളിലാണ് മഞ്ഞളും ഇഞ്ചിയും വളര്‍ത്തുന്നത്. ആറുമാസം കൊണ്ട് വിളവെടുക്കും. അതുകഴിഞ്ഞാല്‍ ടെറസ് ബോഗണ്‍ വില്ലയ്ക്കു വഴിമാറും. വര്‍ഷം മുഴുവന്‍ ടെറസില്‍ കൃഷിയാണ്.
വിവിധതരം മാവിന് തൈകളും ഇവിടെ വളര്‍ത്തുന്നുണ്ട്. റുമാനി, കോട്ടൂര്‍കോണം, കാലാപ്പാടി, അല്‍ ഫോണ്‍സ, മല്ലിക, മൂവാണ്ടന്‍ എന്നിവ ഇതില്‍പ്പെടും. കുരുവില്ലാത്ത തേന്‍ വരിക്ക ചക്കയും ഗ്രോ ബാഗില്‍ വളര്‍ത്തി ഒന്നരവര്‍ഷം കൊണ്ട് വിളവെടുക്കാവുന്ന വിയറ്റ്നാം സൂപ്പര്‍ ഏര്‍ളി പ്ലാവുകളുമുണ്ട്. മലേഷ്യന്‍ ഇനമായ ആപ്പിള്‍ ചാമ്പയാണ് വ്യത്യസ്തമായ മറ്റൊരിനം. ആപ്പിളിന്റെ മധുരവും നിറവും ചാമ്പങ്ങായുടെ രൂപവുമാണിതിന്. എല്ലാ സീസണിലും കായ്ക്കും. 18 എണ്ണം ഉണ്ടെങ്കില്‍ ഒരു കിലോ തൂക്കം വരുന്ന എന്‍ 18 റംബുട്ടാനും നഴ്സറിയിലുണ്ട്.
നിറച്ചാര്‍ത്ത് അണിഞ്ഞ് ബോഗണ്‍വില്ലകള്‍
സീസണായാല്‍ വസന്തം വിരിയി ക്കുന്നതാണു ബിന്ദുവിന്റെ വീട്ടുമുറ്റ ത്തെ ബോഗണ്‍ വില്ലകള്‍. 40 ഇനങ്ങളുണ്ട്. ടെറസിനു മുകളിലാണ് അവ യ്ക്ക് സ്ഥാനം. ഒരു ചെടിയില്‍ തന്നെ വ്യത്യസ്ത നിറമുള്ളവ. മള്‍ട്ടി കളര്‍ ഗ്രാഫ്റ്റഡ് ബോഗണ്‍ വില്ലകള്‍.
വരുമാനം കിട്ടുന്നതില്‍ പ്രധാന ഇനമാണ് ബോഗണ്‍വില്ലകള്‍. സെ ലേഷ്യ, ബോള്‍ അരേളിയ തുടങ്ങിയ ചെടികളും ഇലച്ചെടികളും ധാരാളം. ചെടികള്‍ സംരക്ഷിക്കുന്നതിലൂടെ മികച്ച വരുമാനമുണ്ടാക്കാന്‍ കഴിയു മെന്ന് പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്കൂളിലെ അധ്യാപിക കൂടി യായ ബിന്ദു ചൂണ്ടിക്കാട്ടി.
ജീവിതം മാറ്റിമറിച്ച വിവാഹം
വയനാട് ചുണ്ടയില്‍ കരുന്തയില്‍ ജോസഫിന്റെയും മേരിയുടെയും മൂന്നു മക്കളില്‍ ഏകമകളാണു ബിന്ദു. കോട്ടയം ജില്ലയിലെ ഭരണങ്ങാനത്തു നിന്നാണ് ജോസഫിന്റെ കുടുംബം ഇവിടേക്ക് കുടിയേറിയത്. ബത്തേരി സെന്റ് മേരീസ് കോളജില്‍ നിന്നാണ് ബിന്ദുവിന്റെ സാമ്പത്തിക ശാസ്ത്രത്തിലുള്ള എം.എ ബിരുദം.
അതിനു ശേഷം ബിഎഡുമെടുത്തു. ഇറ്റാലിയന്‍ സ്കൂളായ ബംഗളുരു എലിന ബെറ്റിനിയില് അധ്യാപികയായി ജോലിയിലിരിക്കെ 2002ലാണ് ജോജോ ജേക്കബുമായുള്ള വിവാഹം. മുഴുവന്‍ സമയ കര്‍ഷകനാണു ജോജോ. ഹോസ്റ്റലില്‍ താമസിച്ചായിരുന്നു ബിന്ദുവിന്റെ പഠനം മുഴുവന്‍. അതുകൊണ്ടു വീട്ടുജോലികളൊന്നും അത്ര ശീലമുണ്ടായിരുന്നില്ല. പിതാവിന്റെ കാര്‍ഷിക വൃത്തിയിലും സഹായിച്ചി രുന്നില്ല.
ജോജോയുടെ കുടുംബത്തില്‍ എട്ടു പെണ്മക്കള് അടക്കം 11 പേരുണ്ട്. ജേജോയുടെ അമ്മ ത്രേസ്യാമ്മ നല്ലൊരു കര്‍ഷകയായിരുന്നു. രാവിലെ ജോലിക്കാര്‍ക്കൊപ്പം കൃഷിയിട ത്തില്‍പോയി വൈകുന്നേരം തിരിച്ചെത്തുന്നതായിരുന്ന അമ്മയുടെ രീതി. വിവാഹം കഴിഞ്ഞെത്തിയ ബിന്ദുവിന് ജോജോയുടെ വീട്ടിലെ അന്തരീ ക്ഷവുമായി പെരുത്തപ്പെടാന്‍ ബുദ്ധി മുട്ട് അനുഭവപ്പെട്ടു.
എങ്കിലും പറിച്ചുനട്ട മണ്ണില്‍ വേരുപിടിക്കാതെ കരിഞ്ഞുപോകാന്‍ ബിന്ദു സമ്മതിച്ചില്ല. മണ്ണിലെ ഊര്‍ജം ആവോളം വലി ച്ചെടുത്ത് വന്ന സ്ഥലത്തു പുഷ് പിക്കാന് തീരുമാനിച്ചു. ത്രേസ്യാമ്മ യില്‍നിന്നു കൃഷി രീതികള്‍ പഠിച്ചു. അങ്ങനെ ബിന്ദുവും സാവധാനം ഒരു കാര്ഷകയായി മാറുകയായിരുന്നു.
പുരസ്കാരത്തിന്റെ വഴി
കര്‍ഷര്‍ക്ക് മികച്ച പരിശീലനം നല്കുന്ന കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ (ഐഐഎസ്ആര്‍) കീഴിലുള്ള പെരു വണ്ണാമൂഴി കൃഷിവിജ്ഞാന്‍ കേന്ദ്ര ത്തില്‍ (കെവികെ) എത്തുന്ന കര്‍ഷകര്‍ രണ്ടുപ്ലാക്കല്‍ നഴ്സറിയും അവിടുത്തെ കൃഷിരീതികളും കാണാതെ മടങ്ങാറില്ല.
കഴിഞ്ഞ വര്‍ഷം കെവികെ സന്ദര്‍ശിക്കാനെത്തിയ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) ഡയ റക്ടര്‍ ജനറല്‍ ഡോ. വെങ്കിടസുബ്രഹ്മണ്യവും ഇവിടെ എത്തിയിരുന്നു. വനിതയെന്ന നിലയില്‍ ബിന്ദുവിന്റെ കാര്‍ഷിക രംഗത്തെ ഇടപെടല്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു.
അഖിലേന്ത്യാ തലത്തില്‍ നടക്കാറുള്ള പവര്‍ പോയിന്റ് പ്രസന്റേഷനില്‍ പങ്കെടു ക്കാന്‍ അദ്ദേഹം ബിന്ദുവിനോട് പറഞ്ഞു. തന്റെ കാര്‍ഷിക രംഗത്തെ നേട്ടങ്ങള്‍ അവര്‍ ഭംഗിയായി അവത രിപ്പിച്ചു. പിന്നീട് ഐഐഎസ്ആര്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെ ബിന്ദുവിനെ നേരിട്ട് ദേശീയ പുരസ്കാരത്തിനു നാമനിര്‍ദേശം ചെയ്യുകയായിരുന്നു. കാര്‍ഷിക രംഗത്തെ പ്രോല്സാഹി പ്പിക്കുന്ന അഞ്ചു പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാരത്തിനു ബിന്ദു പരിഗണിക്കപ്പെട്ടത്.
ഇതില്‍ പ്രധാനം കൃഷി തന്നെ. കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും തൊഴില്‍രഹിത രായ യുവാക്കള്‍ക്കും നല്കുന്ന പരിശീലനമാണു മറ്റൊന്ന്. കര്‍ഷ കര്‍ക്ക് ഏറെ ഉപകാരപ്രദമായ യൂട്യൂബ് ചാനലും പുരസ്കാര നേട്ടത്തിനു വഴിതെളിയിച്ചു.
ഒരു ലക്ഷം വരിക്കാ രുള്ള 'ടെക് ഫ്ളോറ' എന്ന യൂട്യുബ് ചാനലും ബിന്ദുവിനുണ്ട്. രണ്ടു കൊല്ലമായി ഇതിലൂടെയാണ് കൃഷി രീതികള്‍ പ്രചരിപ്പിക്കുന്നത്. കര്‍ഷ കര്‍ക്കു വേണ്ടി ക്ലാസുകളും നല്കു ന്നുണ്ട്. വിദ്യാര്‍ഥികളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ സ്കൂളുകളിലും മറ്റും മോട്ടിവേഷന്‍ ക്ലാസുകളും നല്‍കുന്നുണ്ട്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്ര വുമടങ്ങുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ അന്ത്യോദയ ദേസീയ പുരസ്കാരം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറില്‍ നിന്ന് എറ്റുവാങ്ങിയ നിമിഷം ജീവിതത്തില്‍ എക്കാലത്തും നിറം പിടിച്ചു നില്ക്കുമെന്നു ബിന്ദു പറഞ്ഞു.
പുരസ്കാരം എറ്റുവാങ്ങിയ 56 പേരില്‍ 50 പേരും പ്രമുഖ ശാസ്ത്രജ്ഞരായിരുന്നു. ആറു പേര് മാത്രമായിരുന്നു കര്‍ഷകര്‍. അതില്‍ ഏക വനിത ബിന്ദുവായിരുന്നു. വനിതാ കര്‍ഷകയാണെന്നു പറഞ്ഞപ്പോള്‍ കൃഷിമന്ത്രി നേരിട്ടഭിനന്ദിച്ചത് അഭിമാനമുഹൂര്‍ത്തമായി.
സ്കൂളില്‍ നിന്നെത്തിയാല്‍ കൃഷിയിടത്തിലേക്ക്
വൈകുന്നേരം നാലരയ്ക്കാണ് സ്കൂളിലെ ക്ലാസ് കഴിഞ്ഞു സാധാരണ വീട്ടിലെത്തുക. അതിനുശേഷമാണു കാര്‍ഷിക രംഗത്തേക്കിറങ്ങുന്നത്. നനയും വളമിടീലുമൊക്കെ കഴിയുമ്പോള്‍ ഏറെ വൈകും. ഒരുമണി യൊടടുത്താവും ഉറക്കം. രാവിലെ ആറിന് ഉണരും. 'ഉറച്ച തീരുമാനത്തോടെ ഉണരുക, ആത്മസംതൃപ്തി യോടെ ഉറങ്ങുക' എന്നതാണ് ഈ യുവകര്‍ഷകയുടെ വിജയത്തിന്റെ മുദ്രാവാക്യം.
എം.എസ്സി സൈക്കോളജിക്ക് പഠിക്കുന്ന ബിന്ദു അടുത്ത വര്‍ഷം പിഎച്ച്ഡി ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഭര്‍ത്താവ് ജോജോയ്ക്ക് 2003ല്‍ യുവകര്‍ഷകനുള്ള സംസ്ഥാന പുരസ്കാരവും 2009 ല്‍ സംയോജിത കൃഷിക്ക് ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മക്കള്‍: ഇഷാന്, എമിലിയോ (ഇരുവരും വിദ്യാര്‍ഥികള്‍).
എം. ജയതിലകന്‍
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
Latest News
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
Latest News
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top