Choclate
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂപമാക്കി മാറ്റുക എന്നത് കൂട്ടുകാരിൽ പലരും ചെയ്യുന്ന ഒരു കാര്യമായിരിക്കും. ചിലർ അതു ശ്രദ്ധയോടെ മടക്കി നല്ല ഭംഗിയുള്ള രൂപങ്ങൾ ഉണ്ടാക്കുന്പോൾ മറ്റുചിലരത് അലസമായി മടക്കി, ചുരുട്ടിക്കൂട്ടി കളയുന്നു.

കടലാസുകല

കടലാസ് കണ്ടുപിടിച്ച കാലം മുതൽ അത് മടക്കി രൂപങ്ങൾ ഉണ്ടാക്കുന്ന ശീലം മനുഷ്യർക്ക് ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. പിൽക്കാലത്ത് പല പ്രദേശങ്ങളിലും ഇതൊരു കലാരൂപമായിത്തന്നെ വളർന്നുവന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും പിന്നീട് ലോകപ്രശസ്തമായതും ജപ്പാനിലെ കടലാസ് രൂപങ്ങളായിരുന്നു.

കടലാസ് മടക്കി രൂപങ്ങൾ ഉണ്ടാക്കുന്ന കലയ്ക്ക് ജപ്പാൻകാർ നൽകിയ പേരാണ് ഒറിഗാമി. ഒറി, ഗാമി എന്നീ രണ്ടു ജാപ്പനീസ് വാക്കുകളിൽനിന്നാണ് ഒറിഗാമി എന്ന വാക്കുണ്ടായത്. ഒറി എന്നാൽ മടക്കുക എന്നും ഗാമി എന്നാൽ കടലാസ് എന്നുമാണ് അർഥം.



മുറിക്കരുത്, ഒട്ടിക്കരുത്

കടലാസ് ഉപയോഗിച്ച് നിർമിക്കുന്ന എല്ലാ രൂപങ്ങളും ഒറിഗാമിയല്ല. ജാപ്പനീസ് പാരന്പര്യമനുസരിച്ച് ഒറിഗാമി രൂപങ്ങൾ ഉണ്ടാക്കാൻ കടലാസ് മുറിക്കുകയോ കൂട്ടി ഒട്ടിക്കുകയോ ഇല്ല. പകരം കടലാസ് കഷ്ണങ്ങൾ കൈകൾകൊണ്ടു സമചതുരമോ ദീർഘചതുരമോ ത്രികോണങ്ങളോ (ജ്യാമിതീയ രൂപങ്ങൾ) ആക്കി മടക്കിയാണ് രൂപങ്ങൾ ഉണ്ടാക്കുന്നത്.

അടിസ്ഥാനപരമായി വളരെ കുറച്ച് ഒറിഗാമി മടക്കുകൾ മാത്രമാണുള്ളത്. അവയെ പലരീതിയിൽ കൂട്ടിയോജിപ്പിച്ചാണ് രൂപങ്ങളാക്കി മാറ്റുന്നത്. കടലാസുകൾ മുറിച്ചും ഒട്ടിച്ചും രൂപങ്ങൾ ഉണ്ടാക്കുന്നതിനെ ജപ്പാൻകാർ കിറിഗാമി എന്നാണ് വിളിക്കുന്നത്.



ഒറിഗാമി കടലാസുകൾ

സാധാരണയായി ഒറ്റനിറത്തിലുള്ള ചതുര കടലാസുകളാണ് ഒറിഗാമി രൂപങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നത്. ചില കടലാസുകളുടെ വശങ്ങളിൽ മറ്റുനിറങ്ങളും ഡിസൈനുകളും നൽകിയിരിക്കും. കാമി എന്നു വിളിക്കപ്പെടുന്ന ഈ കടലാസുകളുടെ പലവലുപ്പത്തിലുള്ള പാക്കറ്റുകൾ കടകളിൽ ലഭ്യമാണ്. 2.5 സെന്‍റീമീറ്റർ മുതൽ 25 സെന്‍റീമിറ്റർ വരെ വലുപ്പമുള്ള ചതുര കടലാസുകൾ കിട്ടും.

നമ്മൾ സാധാരണ കോപ്പി എടുക്കാൻ ഉപയോഗിക്കുന്ന പേപ്പറുകളേക്കാൾ അൽപം ഭാരം കുറഞ്ഞവയാണ് ഈ പേപ്പറുകൾ. ജപ്പാനിൽ പരന്പരാഗതമായി ഉപയോഗിക്കുന്ന കാമിക്ക് വാഷി എന്നാണ് പറയുന്നത്.



വിവിധ തരം ഒറിഗാമി രൂപങ്ങൾ

ചാടും പറക്കും ഒറിഗാമികൾ

നിശ്ചല രൂപങ്ങൾ മാത്രമല്ല ചലിക്കുന്ന രൂപങ്ങളും ഒറിഗാമിയിൽ നിർമിക്കപ്പെടുന്നു. കടലാസുകൾകൊണ്ട് രൂപങ്ങൾ ഉണ്ടാക്കിയ ശേഷം അവയെ ഉൗതി വീർപ്പിച്ച് കൈയുടെ ഗതികോർജം ഉപയോഗിച്ച് അവയെ പറപ്പിക്കുന്ന വിദ്യകളൊക്കെ ജപ്പാൻകാർക്ക് അറിയാം.

മോഡുലാർ ഒറിഗാമി അഥവാ ത്രീഡി ഒറിഗാമി

കടലാസ് ഉപയോഗിച്ച് ഒരുപോലെയുള്ള നിരവധി രൂപങ്ങൾ നിർമിച്ചതിനുശേഷം അവയെയെല്ലാം കൂട്ടി പുതിയൊരു രൂപമുണ്ടാക്കുന്നതിനാണ് മോഡുലാർ ഒറിഗാമി എന്നുപറയുന്നത്. സാധാരണ ഇവയിലെ അടിസ്ഥാന രൂപങ്ങൾ ഉണ്ടാക്കാൻ എളുപ്പമായിരിക്കും. എന്നാൽ അവ കൂട്ടിയോജിപ്പിക്കുന്നത് അൽപ്പം വിഷമമായിരിക്കും.മോഡുലാർ ഒറിഗാമിക്ക് ത്രീഡി ഒറിഗാമി എന്നും പേരുണ്ട്.



വെറ്റ് ഫോൾഡിംഗ്

നനഞ്ഞ കടലാസ് ഉപയോഗിച്ച് രൂപങ്ങൾ ഉണ്ടാക്കുന്നതിന് വെറ്റ് ഫോൾഡിംഗ് എന്നാണ്് പറയുന്നത്. ഇവിടെ കടലാസുകൾ മടക്കുന്നതിന് പകരം അവയെ വളച്ചാണ് രൂപങ്ങൾ ഉണ്ടാക്കുന്നത്. നനഞ്ഞ കടലാസ് ഉണങ്ങിക്കഴിയുന്പോൾ അവയ്ക്ക് ശരിയായ രൂപം കൈവരും.

കൊക്കുകളും സഡാക്കോ സസാക്കിയും

രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക ആറ്റംബോംബ് ഇട്ടകാര്യം കൂട്ടുകാർക്ക് അറിയില്ലേ. അന്ന് ആ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ജാപ്പനീസ് പെണ്‍കുട്ടിയാണ് സഡാക്കോ സസാക്കി.

1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയിൽ ആറ്റംബോംബ് വർഷിക്കപ്പെടുന്പോൾ വെറും രണ്ടു വയസായിരുന്നു സഡാക്കോ സസാക്കിയുടെ പ്രായം. എന്നാൽ പത്താംവയസിൽ സസാക്കി ചുവന്ന രക്താണുക്കളെ ബാധിക്കുന്ന സിക്കിൾസെൽ അനീമിയ എന്ന രോഗത്തിന്‍റെ പിടിയിലായി.

ആറ്റംബോംബിന്‍റെ വായിൽനിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി എന്ന നിലയിൽ ലോകപ്രശസ്തയായ സസാക്കിയുടെ രോഗവിവരം ഏവരെയും കണ്ണീരിലാഴ്ത്തി. എന്നാൽ തന്‍റെ രോഗത്തിന് മുന്പിൽ കീഴടങ്ങാൻ ആ കൊച്ചുപെണ്‍കുട്ടി തയാറായിരുന്നില്ല.



തന്‍റെ രോഗക്കിടക്കയിൽ കിടന്ന് അവൾ ഒറിഗാമി കടലാസുകൾ മടക്കി കൊക്കിന്‍റെ രൂപമുണ്ടാക്കാൻ തുടങ്ങി. ജപ്പാൻകാരുടെ വിശ്വാസമനുസരിച്ച് പ്രത്യാശയുടെ അടയാളമാണ് കൊക്കുകൾ. തനിക്ക് 1000 കടലാസുകൊക്കുകളെ ഉണ്ടാക്കാൻ സാധിച്ചാൽ രോഗത്തിൽനിന്ന് വിമുക്തയാകാൻ കഴിയുമെന്ന് സസാക്കി വിശ്വസിച്ചു. എന്നാൽ ആയിരം കൊക്കുകളെ ഉണ്ടാക്കുന്നതിനു മുന്പ് അവൾ മരണത്തിനു കീഴടങ്ങി.

സസാക്കിയുടെ സങ്കടകഥ കേട്ടറിഞ്ഞ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ കൊക്കിന്‍റെ ഒറിഗാമി രൂപങ്ങൾ ഉണ്ടാക്കി ഹിരോഷിമയിലേക്ക് അയച്ചു. അവയെല്ലാം ഇപ്പോഴും സസാക്കിയുടെ കല്ലറയ്ക്കു സമീപം സൂക്ഷിച്ചിട്ടുണ്ട്. സസാക്കിയുടെ കഥയ്ക്ക് അമേരിക്കക്കാരുടെ ഇടയിൽ വൻ പ്രചാരമാണ് ലഭിച്ചത്. അമേരിക്കയിലും മറ്റു പാശ്ചാത്യരാജ്യങ്ങളിലും ഇതോടെ ഒറിഗാമി പ്രശസ്തമായി. ലില്ലിയാൻ ഒപ്പെൻഹെമിയെർ എന്ന അമേരിക്കക്കാരിയാണ് ഇതിന് ചുക്കാൻ പിടിച്ചത്.

ഒറിഗാമി യുഎസ്എ, ബ്രിട്ടീഷ് ഒറിഗാമി സൊസൈറ്റി എന്നിവ തുടങ്ങിയത് ലില്ലിയാൻ ആയിരുന്നു. അവരുടെ ജന്മദിനമായ ഒക്ടോബർ 24 മുതൽ ലോക ഒറിഗാമി ദിനത്തിന്‍റെ ആഘോഷങ്ങൾ തുടങ്ങും. രണ്ടാഴ്ച നീളുന്ന ആഘോഷങ്ങൾക്കൊടുവിൽ നവംബർ 11 ഒറിഗാമി ദിനമായി ആചരിക്കും.



റോസ് മേരി ജോൺ