Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
കുടുംബത്തെ സ്നേഹിക്കുന്നവരുടെ ശ്രദ്ധക്ഷണിച്ച് കെയർഫുൾ
15 വർഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിന്‍റെ പ്രിയപ്പെട്ട അഭിനേത്രി ജോമോൾ മടങ്ങിയെത്തുന്ന ചിത്രമാണു വി.കെ. പ്രകാശ് സംവിധാനം ചെയ്ത കെയർഫുൾ. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സാമൂഹിക സന്ദേശം ഉൾച്ചേർന്ന ഫാമിലി ഇമോഷണൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണു കെയർഫുൾ. കന്നട ചിത്രം യൂടേണിന്‍റെ സ്വതന്ത്രാവിഷ്കാരം. മൂലകഥ പവൻകുമാർ. രാജേഷ് ജയരാമനാണു കെയർഫുളിനു തിരക്കഥയും സംഭാഷണവുമൊരുക്കിയത്. വൈഡ് ആംഗിൾ ക്രിയേഷൻസിന്‍റെ ബാനറിൽ സുരേഷ് ബാലാജിയും ജോർജ് പയസും ചേർന്നു നിർമിച്ച കെയർഫുൾ മാക്സ് ലാബ് തിയറ്ററുകളിലെത്തിക്കുന്നു. കെയർഫുളിന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ വി.കെ. പ്രകാശ്.....



കെയർഫുൾ എന്ന സിനിമയിലൂടെ പറയുന്നത്...

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് കെയർഫുൾ. പക്ഷേ, ഈ സിനിമ അവസാനിക്കുന്നത് കുടുംബങ്ങളെ സ്പർശിക്കുന്ന ഒരു വൈകാരിക മുഹൂർത്തത്തിലാണ്. അതോടൊപ്പംതന്നെ ഈ ചിത്രം വളരെ പ്രധാന്യമുള്ള ഒരു സാമൂഹിക സന്ദേശം പങ്കുവയ്ക്കുന്നു. ഒരിക്കലും അതൊരു പ്രസംഗമല്ല. ഓർമപ്പെടുത്തൽ പോലെ ഒരു കാര്യം. നമ്മൾ അറിയാതെ തന്നെ ഒരുപാടു നിയമങ്ങൾ ലംഘിക്കാറുണ്ട്. പക്ഷേ, അതു നമ്മളുടെയോ മറ്റുള്ളവരുടെയോ ജീവിതത്തെ ബാധിക്കാം എന്ന കാര്യം. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസവും പോലീസ് ഇൻവെസ്റ്റിഗേഷനും ഈ സിനിമയിൽ സമാന്തരമായി വരുന്നുണ്ട്. പിന്നെ അതിവൈകാരിക സ്വഭാവമുള്ള പ്രമേയവും(ഹൈ വോൾട്ടേജ് ഇമോഷണൽ കണ്ടന്‍റ്). ചുരുക്കത്തിൽ, ഫാമിലി ഇമോഷണൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് കെയർഫുൾ.




കെയർഫുൾ - കഥാപശ്ചാത്തലം...

ഒരു ജേണലിസ്റ്റ് ഒരു പ്രത്യേക സാഹചര്യത്തിൽ അവൾപോലുമറിയാതെ ഒരു ട്രാപ്പിൽ അകപ്പെടുകയാണ്. തുടർന്ന് ആ ജേണലിസ്റ്റിന്‍റെ യാത്രകളിലൂടെയാണു സത്യം വെളിപ്പെടുന്നത്. സാമൂഹിക സന്ദേശമുള്ള, സസ്പെൻസുള്ള, ത്രില്ലടിപ്പിക്കുന്ന അന്വേഷണ രംഗങ്ങളുള്ള, അതിവൈകാരിക മുഹൂർത്തങ്ങളുള്ള ഒരു കഥയാണിത്. സന്ധ്യാരാജു എന്ന പ്രസിദ്ധയായ കുച്ചിപ്പുടി നർത്തകിയാണു ജേണലിസ്റ്റിന്‍റെ വേഷം ചെയ്തിരിക്കുന്നത്.



മറ്റു ത്രില്ലറുകളിൽനിന്നു കെയർഫുളിനെ വ്യത്യസ്തമാക്കുന്നത്...

അതിവൈകാരികതലത്തിലുള്ള പ്രമേയം തന്നെയാണ് മറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. സിനിമ കഴിഞ്ഞു പോകുന്പോൾ ത്രില്ലിനെക്കാൾ മനസിനെ സ്പർശിക്കുന്നത് കുടുംബത്തോടുള്ള വൈകാരികബന്ധം തന്നെയാവും. സാധാരണ ചിത്രങ്ങളിൽ ക്രൈമിനു പിന്നിലുള്ള ആളിനെ തേടി കണ്ടുപിടിക്കുന്നിടത്തു സിനിമ അവസാനിക്കും. ഇവിടെ അങ്ങനെയല്ല. കുടുംബത്തിൽ എങ്ങനെയാണ് അതിന്‍റെ സ്വാധീനമുണ്ടാകുന്നത് എന്നതാണ് ഈ സിനിമ.



വളരെ റിയലിസ്റ്റിക്കാണ് ഈ സിനിമ. ഏറെ റിയലിസ്റ്റിക്കായ ലൊക്കേഷനുകളിലാണ് ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. എറണാകുളം കത്രിക്കടവ് എന്ന സ്ഥലത്താണ് ഞാൻ ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. കഥ സംഭവിക്കുന്നതും അവിടെത്തന്നെയാണ്. റിയലിസ്റ്റിക് പ്ലാറ്റ്ഫോമിൽ റിയലിസ്റ്റിക്കായി ഷൂട്ട് ചെയ്ത സിനിമയാണിത്.

സിനിമയ്ക്കു പ്രചോദനമായതും റിയലിസ്റ്റിക് സംഭവങ്ങളാണ്. ഈ സിനിമയുടെ ഉള്ളടക്കം തന്നെ വ്യത്യസ്തമാണ്. എന്താണ് അന്വേഷിക്കുന്നത്, എങ്ങനെയാണ്, ഏതു തരത്തിലാണ് അതിന്‍റെ സഞ്ചാരം എന്നതിൽ തന്നെയാണു പുതുമ. സ്പീഡിന് ഈ സിനിമയിൽ ഏറെ പ്രാധാന്യമുണ്ട്. കാരണം ഇതു വളരെ ഫാസ്റ്റായ ഒരു സിനിമയാണ്.




ജോമോളും കെയർഫുളും...

ആ കാരക്ടർ ചെയ്യേണ്ടതു ജനങ്ങൾക്കിഷ്ടപ്പെട്ട ഒരു നടിയാകണമെന്നു തോന്നി. ഇപ്പോൾ സിനിമയിൽ സജീവമല്ലാത്തതും എന്നാൽ മുന്പു നമ്മൾ ഇഷ്ടപ്പെട്ടിരുന്നതുമായ ഒരു നടി. ഏറെ റിയലിസ്റ്റിക്കായ, സാധാരണ സ്വഭാവമുള്ള ഏറെ ഡൗണ്‍ ടു എർത്തായ നമ്മുടെ അയൽപക്കക്കാരിയെന്നു തോന്നിപ്പിക്കുന്ന ഒരു നടി. അങ്ങനെയാണു ജോമോളിലെത്തിയത്. ഞാൻ ജോമോളോടു കഥ പറഞ്ഞു. ഞങ്ങൾ തമ്മിൽ മുന്പുതന്നെ നല്ല സൗഹൃദമുണ്ടായിരുന്നു. എന്‍റെ സിനിമയായതിനാൽ അവർ ഇഷ്ടപ്പെട്ടു താത്പര്യത്തോടെ വന്നതാണ്.



വിനീത്കുമാറും ജോമോളും വീണ്ടും ഒരുമിച്ച് ഒരു പടത്തിൽ...

വിനീത് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ജേണലിസ്റ്റാണ്. ഇതിലെ അന്വേഷണത്തിന്‍റെ ഭാഗമാണ് അയാൾ. ജോമോളുടെ പെയറായിട്ടല്ല വിനീത് കുമാർ വരുന്നത്. ബാലതാരങ്ങളായിരിക്കെ ഇരുവരും ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതിനുശേഷം ഇപ്പോഴാണ് ഇരുവരും ഒരേ സിനിമയിൽത്തന്നെ വരുന്നത്.

ജോമോളുടെ കഥാപാത്രത്തെക്കുറിച്ച്...

സുജ എന്നാണ് ജോമോളുടെ കഥാപാത്രത്തിന്‍റെ പേര്. വീട്ടമ്മയാണു സുജ. സൈജു കുറുപ്പാണ് ജോമോളുടെ പെയറായി അഭിനയിച്ചിരിക്കുന്നത്. അവർക്ക് ഒരു കുട്ടി. ഒരു ഹാപ്പി ഫാമിലി. അവരുടെ സന്തോഷം നിറഞ്ഞ കുടുംബത്തിൽ സംഭവിക്കുന്ന ചെറിയ ഒരു സംഭവമാണ് ഈ സിനിമ പറയുന്നത്.




ജോമോൾക്ക് ഒപ്പമുള്ള അനുഭവങ്ങൾ..

വളരെ മധുരിതം. ജോമോൾക്ക് ഒപ്പം വർക്ക് ചെയ്തതു ഹൃദ്യമായ ഒരനുഭവമായിരുന്നു. അവർ സിനിമയെ മനസിലാക്കുകയായിരുന്നു. കാരണം അവർ സജീവമായിരുന്ന കാലഘട്ടത്തിൽ നിന്നു സിനിമ ഏറെ മാറിയല്ലോ. ആ മാറ്റം ജോമോൾ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. സിനിമയിലെ മാറ്റങ്ങളെ അവർ സ്വയം കണ്ടെത്തുകയായിരുന്നു. പുതിയ ഒരു ആക്‌ട്രസിനെ കിട്ടിയ സുഖമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം. കാരണം പുതിയ രീതിയിലേക്ക് അവരെ മോൾഡ് ചെയ്യാനായി എന്നതുതന്നെ. ഒരു നടിയെന്ന രീതിയിൽ ജോമോൾ വളരെ നാച്വറലാണ്. വളരെ ബ്യൂട്ടിഫുൾ ആണ്. ഇപ്പോൾ ജോമോളുടെ ഭംഗി കൂടിയിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്.




നായകൻ, നായിക സങ്കല്പത്തിൽ നിന്നു മാറിനിൽക്കുന്ന സിനിമയാണോ...?

കെയർഫുൾ ഒരു ഹീറോ - ഹീറോയിൻ സിനിമയല്ല. ഈ കഥയുടെയും ഇതിന്‍റെ തിരക്കഥയുടെയും പ്രത്യേകത കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. കുറേ കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന സിനിമയാണിത്. വിജയ്ബാബു, പാർവതി നന്പ്യാർ, ശ്രീജിത്ത് രവി, അശോകൻ, മുകുന്ദൻ എന്നിവരാണ് പോലീസ് ഇൻവെസ്റ്റിഗേഷൻ ടീമിലുള്ളത്. സന്ധ്യാരാജുവും വിനീത് കുമാറുമാണ് ജേണലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ നടത്തുന്നത്.

ലേലം, പത്രം, കന്മദം.. തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഭിനേത്രി ശ്രീജയ ഈ സിനിമയിലൂടെ മടങ്ങിവരുന്നു എന്നതാണ് കെയർഫുളിന്‍റെ മറ്റൊരു പ്രത്യേകത. 15 വർഷത്തിനു ശേഷമാണ് ശ്രീജയയും സിനിമയിൽ തിരിച്ചെത്തിയത്.




ഈ സിനിമയുടെ രചന...

എന്‍റെ ആദ്യത്തെ ഡിജിറ്റൽ സിനിമ മൂന്നാമതൊരാൾക്കു തിരക്കഥയൊരുക്കിയ രാജേഷ് ജയരാമനാണ് കെയർഫുളിന്‍റെ രചന നിർവഹിച്ചത്. പവൻകുമാറിന്‍റേതാണു കഥ. വാസ്തവത്തിൽ ഈ സിനിമ കന്നഡ ചിത്രം യൂ ടേണിന്‍റെ സ്വതന്ത്രാവിഷ്കാരമാണ്. ഏറെ ഹിറ്റായ കന്നഡ ചിത്രമായിരുന്നു യൂ ടേണ്‍. ഏറെ അന്തർദേശീയ ഫെസ്റ്റിവലുകളിൽ പോയ ചിത്രവുമാണ്. ആ സിനിമയുടെ ത്രഡിൽ പോലും മാറ്റങ്ങൾ വരുത്തിയിരുന്നു. ആ സിനിമയിലെ നല്ല അംശങ്ങൾ എടുത്തശേഷം നമ്മുടെ മലയാളത്തിനു പറ്റുന്ന ഒരു കഥയുണ്ടാക്കി. അതിന്‍റെ അടിസ്ഥാനത്തിലാണു രാജേഷ് ജയരാമൻ തിരക്കഥയും സംഭാഷണവുമൊരുക്കിയത്.



സംഗീതത്തിനു പ്രാധാന്യമുള്ള ചിത്രമാണോ...?

ഇതിൽ റീ റിക്കോർഡിഗിംനാണ് ഏറ്റവുമധികം പ്രാധാന്യം. കാരണം ഇതൊരു ത്രില്ലറാണല്ലോ. ദേശീയപുരസ്കാരം നേടിയിട്ടുള്ള അരവിന്ദ്, ശങ്കർ(ചെന്നൈ) എന്നിവരാണു സംഗീതം നല്കിയത്. ചിത്രത്തിൽ ഒരു പാട്ടാണുള്ളത്. പാടിയതു മഞ്ജരി. ഓർഡിനറി, അനാർക്കലി എന്നീ സിനിമകളുടെ നിർമാതാവും കണ്ണിന്നുള്ളിൽ നീ കണ്‍മണി...(ട്രിവാൻഡ്രം ലോഡ്ജ്), സുൻ സുൻ സുന്ദരിത്തുന്പീ(ഓർഡിനറി) തുടങ്ങിയ പാട്ടുകളുടെ രചയിതാവുമായ രാജീവ് നായരാണ് ഇതിലെ പാട്ടെഴുതിയത്.

സാങ്കേതിക പിന്തുണ...

എഡിറ്റിംഗ് ബാബു രത്നം. സത്യജിത് റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ധനേഷ് രവീന്ദ്രനാഥാണു സിനിമാട്ടോഗ്രഫി ചെയ്തത്. കോസ്റ്റ്യൂംസ് ലിജി പ്രേമൻ.



സന്ദേശം നല്കുന്നതാവണം സിനിമ എന്നു നിർബന്ധമുണ്ടോ...?

ഈ പടത്തിൽ ഒരു സാമൂഹിക സന്ദേശമുണ്ട്. എന്നാൽ സന്ദേശം നല്കുന്നതാവണം സിനിമ എന്നു നിർബന്ധമൊന്നുമില്ല. ബ്യൂട്ടിഫുളിൽ സോഷ്യൽ മെസേജില്ല. ട്രിവാൻഡ്രം ലോഡ്ജിനു സാമൂഹിക പ്രസക്തിയുണ്ട്. പക്ഷേ, അതിൽ സാമൂഹിക സന്ദേശമൊന്നുമില്ല. പക്ഷേ, നിർണായകത്തിൽ ഒരു സോഷ്യൽ മെസേജുണ്ട്. സാമൂഹിക പ്രതിബന്ധതയുള്ള ചിത്രത്തിനുള്ള ദേശീയപുരസ്കാരം നിർണായകം നേടിയിരുന്നു. താങ്ക് യു എന്ന സിനിമയിലും സാമൂഹിക പ്രസക്തിയുള്ള വിഷയമാണു ചെയ്തിരിക്കുന്നത്. അല്ലാതെ എന്‍റെ എല്ലാ സിനിമയും സാമൂഹിക പ്രസക്തിയുള്ളതല്ല.

പക്ഷേ, ഈ സിനിമ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ഒരു സാമൂഹിക സന്ദേശം നല്കുന്നുണ്ട്. ഈ പടം കണ്ടുകഴിഞ്ഞാൽ നമ്മൾ കുറച്ചു കെയർഫുൾ ആകും. ഒന്നു കെയർഫുൾ ആവണേ എന്നു സാധാരണ നാം പറയാറില്ലേ. എന്നാലും നമ്മൾ ഏറ്റവും കെയർലെസായി ഉപയോഗിക്കുന്ന വാക്കാണു കെയർഫുൾ.




പ്രേക്ഷകരോടു പറയാനുള്ളത്..

വലിയ പടങ്ങൾ ആഘോഷിക്കുന്നതോടൊപ്പം ചെറിയ പടങ്ങളും തിയറ്ററിൽപോയി കാണുക എന്ന സ്വഭാവം നമ്മളിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. വലിയ സിനിമകൾ കാണണം. അതേപോലെതന്നെ ചെറിയ സിനിമകളെയും പ്രോത്സാഹിപ്പിക്കണം. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്ന സിനിമ ഒരു ചെറിയ സിനിമയാണ്. അതിന്‍റെ സംവിധായകൻ മൂന്നുകൊല്ലം കഷ്ടപ്പെട്ടുണ്ടാക്കിയ സിനിമയാണത്. എന്തുകൊണ്ടാണ് അത്തരം ചെറിയ സിനിമകൾ ആളുകൾ കാണാത്തതെന്ന് എനിക്കു മനസിലാകുന്നില്ല.



മറ്റു സംസ്ഥാനങ്ങളിലൊക്കെ ചെറിയ സിനിമകളെ ആളുകൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. യൂടേണ്‍ എന്ന സിനിമ കന്നഡയിൽ നൂറു ദിവസത്തിലേറെ ഓടിയിരുന്നു. അതിൽ എല്ലാവരും പുതുമുഖങ്ങളായിരുന്നു. മലയാളത്തിൽ വിജയം നേടിയ പടങ്ങൾക്കൊക്കെ ഏതെങ്കിലും തരത്തിലുള്ള ബ്രാൻഡ് വാല്യു ഉണ്ടായിരുന്നു. അതില്ലാതെവന്നു വിജയം നേടിയ പടങ്ങളാണ് ഇതിഹാസയും ഹാപ്പി വെഡ്ഡിംഗും. കെയർഫുൾ എന്ന സിനിമയിലും വലിയ താരങ്ങളില്ല, വലിയ താരബഹളങ്ങളില്ല. ഉള്ളടക്കം, ഗുണനിലവാരം എന്നിവ നോക്കി സിനിമ കാണുന്ന രീതി നമുക്കുണ്ടാവണം. പോയി കണ്ടാലേ അതു നമുക്കു മനസിലാവുകയുള്ളു. ഒരു സിനിമ കണ്ടിട്ടു നന്നല്ല എന്നു പറയുന്നതും കാണാതിരിക്കുന്നതും രണ്ടും രണ്ടാണ്.

അടുത്ത പ്രോജക്ട്...

രണ്ടു മൂന്നു പ്രോജക്ടുകൾ ചർച്ചയിലാണ്. ഒന്നും തീരുമാനമായിട്ടില്ല.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.