Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
‘എന്താന്നറിയില്ല, എന്നെ എല്ലാവർക്കും ഭയങ്കര കാര്യാണ്’
‘‘എന്താന്നറിയില്ല, ഏത് ലൊക്കേഷനിൽ ചെന്നാലും എന്നെ എല്ലാവർക്കും ഭയങ്കര കാര്യാണ്* ഞാൻ ഭയങ്കര സംഭവമായത് കൊണ്ടാല്ലാട്ടോ അത്. കോഴിക്കോടൻ ഭാഷ ഞാൻ പറഞ്ഞുകേൾക്കുന്നതിലെ ഇഷ്‌ടം കൊണ്ടാണ്. ദൈവം അനുഗ്രഹിച്ച് തന്നെയാവും എന്നെ കോഴിക്കോട്ടുകാരനാക്കിയത്. അതുകൊണ്ടല്ലേ കുഞ്ഞുനാളിലെ സ്വപ്നം കണ്ട് നടന്ന സിനിമ ലോകത്തേക്ക് കോഴിക്കോടൻ ശൈലിയിലുള്ള ഭാഷ എനിക്ക് വഴി തുറന്നു തന്നത്.‘ ഒപ്പത്തിലും വെൽകം ടു സെൻട്രൽ ജയിലിലും ചുള്ളൻ കൗണ്ടറുകൾ കൊണ്ട് തിയറ്ററിൽ ചിരിമയം തീർത്ത ഹരീഷ് കണാരൻ തന്റെ സിനിമ വിശേഷങ്ങൾ ദീപികയോട് പങ്കുവെയ്ക്കുന്നു.

ലാലേട്ടനെ കാണാനുള്ള ഓട്ടത്തിനിടയിൽ

മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അദ്വൈതം സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് അച്ഛന്റെ കൈയും പിടിച്ച് ലാലേട്ടനെ കാണാൻ ഓടിപ്പിടിച്ച് പോയിട്ടുണ്ട്. എന്നാൽ അന്ന് ലാലേട്ടനെ കാണാൻ പറ്റിയില്ല. അന്ന് എന്നേക്കാളേറെ വിഷമമായത് അച്ഛനായിരുന്നു. പിന്നീട് കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ ലൊക്കേഷനിൽ ലാലേട്ടനെ കാണാൻ സുഹൃത്തുക്കളോടൊപ്പം തിക്കിത്തിരക്കി ചെന്നെങ്കിലും അന്നും നിരാശ തന്നെയായിരുന്നു ഫലം.

പിന്നീട് സ്റ്റേജ് ഷോകളിലും മറ്റും ലാലേട്ടൻ വരുന്നുണ്ടെന്നറിഞ്ഞാൽ പിന്നെ അങ്ങോട്ടായി ഓട്ടം. എന്നാൽ ഓടിയത് മാത്രം മിച്ചം. അടുത്ത് നിന്ന് പോയിട്ട് അകലെ നിന്നുപോലും ലാലേട്ടനെ ഒരുനോക്ക് കാണാൻ പറ്റിയിട്ടില്ല. ലാലേട്ടനെ കാണാൻ ഇത്രയെക്കെ ഓടിയത് കൊണ്ടാവാം ദൈവം ഒടുവിൽ ഒപ്പം സിനിമയിലേക്കെത്തിച്ചത്.

ഒപ്പം

ശരിക്കും പറഞ്ഞാൽ എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഓണത്തിന് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ലാലേട്ടനൊപ്പമുള്ള ഒപ്പം. ലൊക്കേഷനിൽ വന്ന് ആദ്യം കണ്ടപ്പോൾ എന്താണ് പറയേണ്ടതെന്നോ, ചിരിക്കണോ വേണ്ടയോ എന്നൊന്നും അറിയാത്തൊരു അവസ്‌ഥ. പക്ഷേ എന്റെ മുഖത്തെ ചിരി കണ്ടതോടെ ലാലേട്ടൻ എനിക്കുമൊരു ചിരിസമ്മാനിച്ചു. പിന്നെ പരിചയപ്പെടലായി, ചറപറാന്നുള്ള സംസാരമായി, ലാലേട്ടനെ കാണാൻ ഓടി നടന്ന സംഭവങ്ങളെല്ലാം പറഞ്ഞപ്പോൾ ലാലേട്ടൻ എന്നെ കെട്ടിപിടിച്ച് കുറച്ചുനേരം നിന്നു. ഇതൊന്നും സ്വപ്നമല്ലാന്ന് വിശ്വസിക്കാൻ കുറച്ചു സമയമെടുത്തു. പെരുത്ത് സന്തോഷം തന്ന അന്നത്തെ ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല.




ഒപ്പത്തിൽ വീരൻ

വീരൻ എന്ന സെക്യൂരിറ്റിക്കാരന്റെ വേഷമാണ് ഒപ്പത്തിലെനിക്ക്. ലൊക്കേഷനിൽ ഉണ്ടായിരുന്ന സ്വാതന്ത്ര്യം കൊണ്ടു തന്നെ നല്ല രീതിയിൽ അഭിനയിക്കാൻ പറ്റി. ചിത്രം തിയറ്ററിലെത്തി നിറഞ്ഞസദസിൽ ഓടുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. പണ്ട് ലാലേട്ടന്റെ സിനിമ കാണാൻ ടിക്കറ്റെടുക്കാൻ എത്ര ഇടികൊണ്ടിട്ടുണ്ടെന്നോ ഇന്നിപ്പോൾ ലാലേട്ടനൊപ്പം അഭിനയിച്ച ഒപ്പം കാണാൻ തിയറ്ററിൽ പ്രേക്ഷകർ ഇടികൂട്ടുന്നത് കാണുമ്പോൾ പഴയ ഓർമകളാണ് മനസിലേക്ക് ഓടിയെത്തുന്നത്. പ്രിയദർശൻ സാർ ടു കൺട്രീസിലെ എന്റെ വേഷം ഇഷ്‌ടപ്പെട്ടിട്ടാണ് ഒപ്പത്തിലെ സെക്യൂരിറ്റി വേഷം എനിക്കു തന്നത്. ഇതൊക്കെ ഒരു ഭാഗ്യമാണ് ആ ഭാഗ്യത്തിനൊപ്പമുള്ള ഓട്ടത്തിലാണ് ഞാൻ.

വെൽകം ടു സെൻട്രൽ ജയിൽ

ഓണത്തിന് രണ്ടു ചിത്രങ്ങൾ അതും രണ്ടു ജനപ്രിയ താരങ്ങളോടൊപ്പം. ഇതിൽപ്പരം സന്തോഷം വേറൊന്നുമില്ല. ദിലീപേട്ടനോടൊപ്പമുള്ള മൂന്നാമത്തെ ചിത്രമാണ് വെൽകം ടു സെൻട്രൽ ജയിൽ. ടു കൺട്രീസിലും കിംഗ് ലയറിലും ഞങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ പ്രേക്ഷകർ നന്നേ രസിച്ചിരുന്നു.

വെൽകം ടു സെൻട്രൽ ജയിലും തിയറ്ററുകളിൽ ചിരി ഉണർത്തുന്നുണ്ടെന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ. ജയിൽപുള്ളിയുടെ വേഷമാണ് ഈ ചിത്രത്തിൽ എന്റേത്. ഒപ്പത്തിനൊപ്പം ദിലീപ് ചിത്രവും പ്രേക്ഷകരുടെ മനം കവരുന്നു എന്നറിയുമ്പോൾ ചെറിയ വേഷങ്ങളാണെങ്കിലും ഞാനും ആ ചിത്രങ്ങളുടെ ഭാഗമായതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.





കോഴിക്കോടൻ ഭാഷാ ശൈലി പ്രശ്നക്കാരനാകുമോ*

ഇതുവരെ ഈ ശൈലിയാണ് എനിക്ക് ഭാഗ്യം സമ്മാനിച്ചത്. ഈ ശൈലിയില്ലെങ്കിൽ പിന്നെങ്ങനെ എന്റെ സ്വപ്നം സഫലമാകും. എനിക്കായി വേഷങ്ങൾ ഉണ്ടാകുന്നതും ഒരു സിനിമയിൽ നിന്നും മറ്റൊരു സിനിമയിലേക്ക് എന്നെ എത്തിക്കുന്നതും ഈ ശൈലി തന്നെയാണ്. കൂടപ്പിറപ്പിനെ പോലെ കൂടെയുള്ള ഈ ഭാഷ ശൈലി ഇതുവരെ എനിക്കൊരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. മറിച്ച് കൂടുതൽ കൂടുതൽ അവസരങ്ങൾ തന്നിട്ടേയുള്ളു.

സിനിമയിൽ തന്നെ ഒരുപാട് സുഹൃത്തുക്കളുണ്ടായത് ഈ ശൈലി അവർക്ക് ഏറെ ഇഷ്‌ടമായത് കൊണ്ടാണ്. ഇതുവരെ പ്രശ്നംഉണ്ടാക്കാത്ത കോഴിക്കോടൻ ശൈലി ഇനിയങ്ങോട്ടും ഒരു പ്രശ്നക്കാരനാകില്ലായെന്നാണ് മനസ് പറയുന്നത്.

അടിച്ചുപൊളി മനുഷ്യർ

മിമിക്രിയിൽ നിന്നും സിനിമയിലേക്ക് വന്നതോടെ പ്രമുഖരായ പല താരങ്ങളും നല്ല സുഹൃത്തുക്കളായി. സൗഹൃദം വേർതിരിക്കാനുള്ളതല്ലാലോ* അതുകൊണ്ടു തന്നെ ആരോടാണ് കൂടുതൽ ഇഷ്‌ടമെന്നു ചോദിച്ചാൽ എല്ലാവരേയും ഒരുപോലെ ഇഷ്‌ടമാണെന്നേ പറയാൻപറ്റൂ. ബിജുവേട്ടന്റെ(ബിജു മേനോൻ) കൂടെ സാൾട്ട് മാംഗോ ട്രീയിൽ അഭിനയിച്ചപ്പോൾ തന്നെ നല്ല കമ്പനിയായി. അതിനു ശേഷം മരുഭൂമിയിലെ ആനയിലും അഭിനയിച്ചു. ഡയലോഗ് പ്രസന്റേഷനിൽ എന്തെങ്കിലും കുറവ് കണ്ടാലോ മാറ്റം വരുത്തണമെങ്കിലോ ബിജുവേട്ടൻ പറഞ്ഞുതരാറുണ്ട്.

ദിലീപേട്ടൻ പിന്നെ ജോളി ടൈപ്പാണ്്. ദിലീപേട്ടന്റെ കൂടെ ഉള്ള കോമ്പിനേഷൻ രംഗങ്ങളെല്ലാം ജോറായിട്ട് അഭിനയിക്കാൻ പറ്റിയതും അദ്ദേഹം തന്ന പിന്തുണകൊണ്ടു തന്നെയാണ്. പിന്നെ ലാലേട്ടന്റെ കൂടെ ആദ്യമായിട്ടല്ലേ* ഒപ്പത്തിൽ ഒപ്പം അഭിനയിക്കാൻ പറ്റിയത് തന്നെ വലിയ കാര്യമാണ്. പ്രേക്ഷക ഹൃദയങ്ങളിൽ എന്നും സ്‌ഥാനമുള്ള ഇവരെല്ലാരും തന്നെ മലയാള സിനിമയിലെ അടിപൊളി മനുഷ്യരല്ലേ.അവർക്കൊപ്പം അഭിനയിക്കാൻ കിട്ടുന്ന അവസരം ഞാനും അടിപൊളിയാക്കാൻ ശ്രമിക്കാറുണ്ട്.





ഒരേശൈലിയിൽ തന്നെ മുഴുവൻ ചിത്രങ്ങളും

2014ൽ ഉത്സകമ്മിറ്റിയിൽ തുടങ്ങി വെൽകം ടു സെൻട്രൽ ജയിൽ വരെ അഭിനയിച്ച എല്ലാ ചിത്രങ്ങളിലും കോഴിക്കോടൻ ശൈലിയിലുള്ള ഭാഷ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരേ ശൈലിയാണന്നേയുള്ളു എന്നേ തേടിയെത്തുന്നതെല്ലാം വ്യത്യസ്തമായ കോമഡി വേഷങ്ങൾ തന്നെയാണ്. ഇതുവരെ മോശം അഭിപ്രായം വന്നിട്ടില്ല അത് സംവിധായകർ എനിക്കായി തരുന്ന കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ഇഷ്‌ടപ്പെടുന്നതു കൊണ്ടല്ലേ. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്.ഭാഷ ശൈലി ഒന്നാണെങ്കിലും കിട്ടുന്ന വേഷങ്ങൾ നല്ലരീതിയിൽ അവതരിപ്പിക്കണമെന്നു തന്നെയാണ് ആഗ്രഹം.

ശൈലി മാറ്റിയുള്ള അഭിനയം

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ജാലിയൻ കണാരൻ എന്ന കഥാപാത്രമാണ് എന്നെ സിനിമയിലെത്തിച്ചത്. അന്നു മുതൽ ഇന്നുവരെ തേടിയെത്തിയ ചിത്രങ്ങൾ അത്രയും എന്നോട് ഇതേ ശൈലി ആവർത്തിക്കാനാണ് പറഞ്ഞത്. അത് പ്രേക്ഷകർക്ക് ഇഷ്‌ടപ്പെടുന്നത് കൊണ്ടാവാം അത്തരത്തിലുള്ള വേഷങ്ങൾ എനിക്കായി സംവിധായകർ തരുന്നത്. ഇനി അങ്ങനെയല്ല മറ്റൊരു രീതിയിൽ അവതരിപ്പിക്കാൻ പറഞ്ഞാലും ഞാൻ ചെയ്യും. സിനിമ എന്റെ സ്വപ്നമാണ് അതിലേക്ക് എത്തപ്പെട്ടപ്പോൾ മുതൽ ഇങ്ങോട്ട് കിട്ടിയ വേഷങ്ങൾ അത്രയും നന്നാക്കാൻ ശ്രമിച്ചിട്ടേയുള്ളു. ഇനിയും അതുപോലെയായിരിക്കും. ഏതു തരത്തിലുള്ള വേഷങ്ങൾ വന്നാലും ചെയ്യാൻ ഞാൻ റെഡിയാണ്.

കെട്ടിപ്പിടിച്ചൊരു ഉമ്മ

കോഴിക്കോടെന്നു മാത്രമല്ല ഏതു ജില്ലയിൽ ഷൂട്ടിംഗിന് ചെന്നാലും പലരും അടുത്തുവെന്ന് ഫോട്ടോ എടുക്കാനും സംസാരിക്കാനും വരാറുണ്ട്. എല്ലാവരും എന്നെ ഇഷ്‌ടപ്പെടുന്നുവെന്നു പറയുന്നത് തന്നെ സന്തോഷം തരുന്ന കാര്യമല്ലേ. തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുന്ന അവസരത്തിൽ ഒരാൾ പെട്ടെന്ന് വന്ന് കെട്ടിപ്പിടിച്ചൊരു ഉമ്മ തന്നു. ശരിക്കും പറഞ്ഞാൽ ഞെട്ടിപ്പോയി. എന്താണ് സംഭവം എന്ന് അറിയില്ലല്ലോ* പിന്നെ കക്ഷി പറഞ്ഞു എന്നെ ഭയങ്കര ഇഷ്‌ടാണ്, സിനിമ നന്നായി ചെയ്യുന്നുണ്ടെന്നെല്ലാം* തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ എവിടെ ഷൂട്ടുണ്ടേലും അവിടെ ചെല്ലുമ്പോളെല്ലാം പരിസരവാസികളും മറ്റും അടുത്തുവന്ന് സംസാരിക്കാറുണ്ട്.ഇതൊക്കെ തന്നെ വലിയ കാര്യമല്ലേ.





നാട്ടിലും വീട്ടിലും താരമല്ല

നാട്ടിലൊക്കെ എന്ത് താരമെടോ* അന്നും ഇന്നും ഞാൻ അവരുടെ ഹരീഷ് തന്നെയാണ്. റിയാലിറ്റി ഷോ ചെയ്യാൻ തുടങ്ങിയത് മുതൽ ഇങ്ങോട്ട് അവർ എനിക്ക് തരുന്ന പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പിന്നെ വീട് അവിടുത്തെ അന്തരീക്ഷം* അഭിനയിച്ച ഓരോ കഥാപാത്രത്തിലേയും കുറ്റവും കുറവുമെല്ലാം ഒരു നിരൂപകയെ പോലെ ഭാര്യ സന്ധ്യ കൃത്യമായി എനിക്കു പറഞ്ഞു തരാറുണ്ട്.

മകൻ ധ്യാൻ കുട്ടിയാണെങ്കിലും ടിവിയിൽ എന്നേക്കാണുമ്പോൾ അവന്റെ മുഖത്ത് വിരിയുന്ന ചിരി ഒന്നു കാണേണ്ടതു തന്നെയാണ്. വീട്ടിലായാലും നാട്ടിലായാലും അന്നും ഇന്നും ഞാനൊരു സാധാരണക്കാരനാണ്.

കൈനിറയെ ചിത്രങ്ങൾ

അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം ബിജു ചേട്ടനോടൊപ്പമുള്ള സ്വർണക്കടുവയാണ്. പിന്നെ സംവിധായകൻ ബേസിൽ ജോസഫിന്റെ ഗോദ. ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിലാണ്. ദൈവഭാഗ്യം കൊണ്ട് ഒന്നിനു പുറകെ ഒന്നായി ചിത്രങ്ങൾ എന്നെ തേടിയെത്തുന്നുണ്ട് സിനിമയാണ് എന്റെ ലോകം അതാണ് എന്റെ ജീവിതവും. പ്രേക്ഷകർ തുടക്കം മുതൽ തരുന്ന പിന്തുണ തുടർന്നുമുണ്ടാകുമെന്നു തന്നെയാണ് വിശ്വാസം.

വി.ശ്രീകാന്ത്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവ
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്‍റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന്‍ മണികണ്ഠന്‍ ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍റിറ്റിയുണ്ടെന്നും സംവിധായകന്‍ ബ്ലെസി. 'ബെന്യാമിന്‍ നോവലില്‍ പറയാതെ പോയ കാര്യങ്
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹന്‍റെയും മകന്‍. സായികുമാറിന്‍റെ സഹോദരീപുത്രന്‍. വിനു മോഹന്‍റെ സഹോദരന്‍... കു
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്‍റെ ആകെയുള്ള അറിവ്. അങ്ങ
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്‍റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്‍റെ മനഃസാക്ഷിയെ പിടിച്ചുല
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുക
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാ
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു.

പോസ്റ്റ് പ്രൊ
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്‍റെ ‘പ്രേമലു’.

ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശര
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്‌സില
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്ര
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന്‍ ശിവരാജ്. സെറ്റില
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു. അ
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്‌സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന്‍ കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒ
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ്
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജിത്തിന്‍റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്‍റെ സമ്പൂര്‍ണവിജയമാ
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍ നരേന്‍ മകന്‍ ഒരു വയസുകാരന്‍ ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ച
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടനാണ് അർജുൻ രാധാകൃഷ്ണൻ. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരു
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്‍റര്‍ടെയ്‌നർ വാതില്‍, റാഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.