Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ഗ്ലാമറിനേക്കാൾ അമ്പരപ്പിക്കുന്നത് ചില കഥാപാത്രങ്ങൾ
മലയാളി പ്രേക്ഷകരുടെ നായികാ സങ്കൽപങ്ങൾ വിശാലമാണ്. അവിടെ ഭാഷാ അതിരുകളില്ലാതെ നായികമാരെ സ്വീകരിക്കാനും അവരുടെ ചിത്രങ്ങൾക്കായി കാത്തിരിക്കാനും ഓരോ പ്രേക്ഷകർക്കും കഴിയുന്നു. ചിത്രങ്ങളേതുമാകട്ടെ നായികമാരെ അവർ മനസിൽ പ്രതിഷ്ഠിക്കുന്നു. ഒറ്റ മലയാള ചിത്രം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസു കവർന്ന പുത്തൻ നായികാ സങ്കൽപമാണ് രാധിക ആപ്തെ.

2015ൽ ഫഹദ് ഫാസിലിന്റെ നായികയായി ഹരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തന്റെ സാന്നിധ്യം അറിയിച്ച രാധിക നാടകങ്ങളിലൂടെയാണ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയിലും നാടകങ്ങളിലും തന്റെ സാന്നിധ്യം തുടരുന്ന രാധിക ഈ വർഷം പുറത്തിറങ്ങിയ ഫോബിയ എന്നഹിന്ദി ചിത്രത്തിലൂടെയും കൃതി എന്ന ഷോർട്ട് ഫിലിമിലൂടെയും വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. അതിനു പിന്നാലെയാണ് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ നായികയായി കബാലിയിലൂടെ പ്രേക്ഷകന്റെ മുന്നിലേക്കെത്തുന്നത്. മാന്ത്രിക വിസ്മയം തീർത്ത കബാലിയുടെ വിജയാഘോഷത്തിനു പിന്നാലെ രാധിക തന്റെ മനസ് തുറക്കുന്നു.

റിക്കാർഡുകൾ തകർത്തു മുന്നേറുകയാണ് കബാലിയുടെ ബോക്സോഫീസ് വിജയം. രജനികാന്തിനൊപ്പമുള്ള അനുഭവം എങ്ങനെയായിരുന്നു?

ഒരു ദിവസം സംവിധായകൻ പാ രഞ്ജിത്ത് എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു, രജനികാന്ത് സാറുമായി ഒരു സിനിമ ചെയ്യുന്നു. അതിലേക്കു കാസ്റ്റ് ചെയ്യാൻ എന്നെ വിളിച്ചതാണെന്ന്. ആദ്യം കേട്ടപ്പോൾ തമാശയാണെന്നാണ് കരുതിയത്. പിന്നീട് ഗൂഗിളിൽ നോക്കിയപ്പോഴാണ് ചിത്രത്തെപ്പറ്റിയുള്ള കാര്യങ്ങളറിയുന്നത്. പിന്നീട് ഞാൻ എന്റെ മാനേജരെ വിളിച്ചു പറഞ്ഞു. ചെന്നൈയിലെത്തി സംവിധായകനെ കണ്ടു. ചിത്രം തുടങ്ങി ആദ്യ ദിവസം കണ്ട സമയം മുതൽ തന്നെ രജനിസാർ എന്നോടു നല്ല സൗഹൃദമായിരുന്നു. ഷൂട്ടു നടക്കുന്ന സമയത്തു പലപ്പോഴും ഞാൻ നേർവസായിപ്പോകാതിരിക്കാൻ നല്ല പിന്തുണ നൽകാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു തന്നെ ഒരു പ്രൊഫഷണൽ ആർട്ടിസ്റ്റിനെപോലെ അഭിനയിക്കാൻ എനിക്കു സാധിച്ചു.

ഞാൻ വർക്കു ചെയ്തിട്ടുള്ളതിൽ വെച്ചു ഏറ്റവും നല്ല മനുഷ്യൻ രജനിസാറാണ്. ഇത്ര വലിയ സ്റ്റാറായിരുന്നിട്ടും സിനിമയ്ക്കു വേണ്ടി കഠിനാധ്വാനമാണ് അദ്ദേഹം ചെയ്യുന്നത്. രജനി സാറിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടായിരുന്നു. ചിത്രം റിലീസാകുന്നതിന്റെ രാവിലത്തെ ആദ്യ ഷോ കാണാൻ പോകണമെന്നു ഞാൻ കരുതിയതാണ്. രജനികാന്ത് മാനിയ ആയിരുന്നു ചെന്നൈ പട്ടണമെങ്ങും. 6 മണിക്കുള്ള ഷോ കാണാനായി നാലു മണിക്കു തന്നെ ജനങ്ങൾ അവിടെയെല്ലാം തിങ്ങി നിറഞ്ഞിരുന്നു.

എല്ലായിടത്തും ഡാൻസും പാട്ടും ഫയർ വർക്ക്സും ബൈക്ക് റാലിയും പാലഭിഷേകവുമായി ആരാധകർ ആഘോഷിക്കുന്നത് കണ്ടു മടങ്ങേണ്ടി വന്നു. നിരാശയോടെ ഇരിക്കുമ്പോഴാണ് തലൈവർ ഫോൺ വിളിച്ച് എന്നെ അഭിനന്ദിക്കുന്നത്. ഏതെങ്കിലും സൂപ്പർസ്റ്റാർ അങ്ങ നെ ചെയ്യുമോ? ചിത്രം ജനങ്ങൾ ഏറ്റെടുത്തെന്നു പറഞ്ഞു. അത്രത്തോളം നല്ലൊരു മനസാണ് അദ്ദേഹത്തിന്റേത്.



നിരവധി ഭാഷാചിത്രങ്ങളിൽ അഭിനയിക്കുന്നതിനോടൊപ്പം തന്നെ നാടകങ്ങളിലും സ്‌ഥിരം സാന്നിധ്യമാണ്. രണ്ട് തലങ്ങളിലും അഭിനയത്തിൽ സംതൃപ്തി ലഭിക്കുന്നുണ്ടോ?

തീർച്ചയായും. സിനിമയും നാടകവും രണ്ട് മീഡിയമാണ്. നമ്മുടെ ജോലി രണ്ടിടത്തും ഒരുപോലെയാണെങ്കിലും അതു നൽകുന്ന സംതൃപ്തി വ്യത്യസ്തമാണ്. ഇതു രണ്ടും ഒരുപോലെ ബാലൻസ് ചെയ്താണ് മുന്നോട്ടു പോകുന്നത്. ബോളിവുഡ് ചിത്രങ്ങളും കബാലി പോലുള്ള മറ്റു ഭാഷാ ചിത്രങ്ങളും നമുക്കു കൂടുതൽ സ്പേസ് നൽകുന്നുണ്ടെങ്കിലും അതോടൊപ്പം നാടകവും ആക്ടീവായി ഞാൻ കൂടെ കൊണ്ടുപോകുന്നു. എന്റെ പുതിയ സംരംഭം മോഹിത് തകാർക്കർ സംവിധാനം ചെയ്യുന്ന ദി നെഥർ എന്ന നാടകമാണ്. നസറുദ്ദീൻ ഷായും അതിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഒരു വ്യത്യസ്ത അഭിനേതാവ് എന്ന നിലയിൽ ഗ്ലാമർ വേഷത്തിനോടുള്ള സമീപനം?

അഭിനയത്തോടു ചെറുപ്പം മുതൽ തന്നെ എനിക്ക് ഇഷ്ടമായിരുന്നു. തിയറ്റർ ആർട്ടിസ്റ്റായിരുന്ന സമയത്ത് സിനിമയിലെത്തുമെന്നു ഞാൻ കരുതിയിരുന്നില്ല. എങ്കിലും കാമറയ്ക്കു മുന്നിലെത്തിക്കഴിഞ്ഞപ്പോൾ അതിനെയും ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങി. ചെറുപ്പത്തിൽ ഞാൻ സിനിമയെ ഇഷ്ടപ്പെട്ടിരുന്നത് അതിന്റെ ഗ്ലാമർ കണ്ടിട്ടാണ്. സിനിമയിലെത്തിക്കഴിഞ്ഞപ്പോൾ ഗ്ലാമറിനെ ഒഴിച്ചു നിർത്തിയൊരു വളർച്ച നമുക്കു സാധ്യമല്ലെന്നു മനസിലായി.

എന്നാൽ ഗ്ലാമറിനുള്ള അതിർ വരമ്പ് സ്വയം കൽപിക്കുന്ന നിർവചനമാണ്. ഗ്ലാമറിന്റെ വ്യത്യസ്തമായ തലങ്ങളെ നമുക്കു ചുറ്റും കാണാം. ഞാൻ നോക്കുന്നത് അതിനുമപ്പുറം നമുക്ക് പ്രാഗൽഭ്യം തെളിയിക്കാനുള്ള അവസരങ്ങളെയാണ്. മേക്കപ്പും പുതുമയുള്ള ഡ്രസിംഗിലുമായുള്ള ഗ്ലാമറിനേക്കാൾ എന്നെ അമ്പരപ്പിക്കുന്നത് അത്തരം കഥാപാത്രങ്ങളാണ്.



സിനിമയിലെ കഥാപാത്ര നിർണയത്തിലെ വ്യത്യസ്തത മനപ്പൂർവമായി സൃഷ്ടിക്കുന്നതാണോ?

സിനിമയിൽ കഥാപാത്രങ്ങളിലെ തെരഞ്ഞെടുപ്പിൽ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ വർഷം ബംഗാളി ഭാഷയിൽ ചെയ്ത ഷോർട്ട് ഫിലിം അഹല്യ മികച്ചൊരു അനുഭവമായിരുന്നു. അഹല്യയുടെ കഥ എനിക്കു നേരത്തെ അറിയാമായിരുന്നു. എന്നാൽ അത്തരമൊരു കഥാപാത്രം എന്നെ തേടിവരുമെന്നു വിചാരിച്ചില്ല. പിന്നെ അതിന്റെ സംവിധായകൻ സുജോയ് ഘോഷിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നുള്ള ആഗ്രഹം രണ്ടാമതായും ഉണ്ടായിരുന്നു. എന്നാൽ കഥയ്ക്ക പ്പുറം സിനിമഭാഷ്യം എന്നെ വിസ്മയിപ്പിച്ചു എന്നതാണ് വാസ്തവം. ആ കഥാപാത്രത്തിന്റെ ഉത്തരവാദിത്വം വളരെ വലുതായിരുന്നു. 2015 ൽ ഇതു കൂടാതെ നാലു ചിത്രങ്ങൾ കൂടി പുറത്തിറങ്ങിയിരുന്നു. എന്നാൽ മറ്റൊന്നും അഹല്യയേക്കാൾ മികച്ചതായി എനിക്കു തോന്നിയിട്ടില്ല.

മുൻനിര സിനിമകളോടും നാടങ്ങളോടും ഒപ്പം ഷോർട്ട് ഫിലിമുകളിലും സ്‌ഥിരം സാന്നിധ്യകുന്നു?

അനുരാഗ് കശ്യപിനൊപ്പം രണ്ടു ഷോർട്ട് ഫിലിം പൂർത്തിയാക്കിയിരുന്നു. ദാറ്റ് ഡെ ആഫ്റ്റർ എവരിഡെ, മാഡ്ലി. ആറു ചെറു ചിത്രങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു മാഡ്ലി . അതു ട്രിബെക്ക ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ഈ ചിത്രങ്ങളൊക്കെ നാളെ എനിക്കു ഗുണകരമാകും എന്നോർത്തു ചെയ്യുന്നതല്ല. നമ്മളെ തേടി വരുമ്പോൾ അതു ചെയ്യുന്നു എന്നു മാത്രം.

മാഡ്ലിയിലെ കഥാപാത്രം ഇന്ന് ഇന്ത്യയിലെ സ്ത്രീകളുടെ വേദനയാണ് പറയുന്നത്. കബാലിയ്ലേക്കു വിളിച്ചപ്പോൾ അതു മറ്റൊരു ഭാഗ്യമായിത്തീർന്നു. വ്യത്യസ്തമായ കഥാപാത്രങ്ങൾ തേടി എത്തിയതാണ് ഒരു അഭിനേത്രി എന്ന നിലയിൽ എന്റെ പ്രതീക്ഷ. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഫോബിയ മറ്റൊരു തരത്തിൽ ത്രില്ലിംഗായ കഥാപാത്രമായിരുന്നു.




കഥാപാത്രത്തിനപ്പുറം രാധികയുമായി സാമ്യമുള്ള കഥാപാത്രം തേടിവന്നിട്ടുണ്ടോ? പ്രിയപ്പെട്ട കഥാപാത്രങ്ങൾ ഏതൊക്കെയാണ്?

ഞാൻ വളരെ പെട്ടെന്നു ദേഷ്യപ്പെടുന്നതും വേഗത്തിൽ ആകുലപ്പെടുന്നതുമായൊരു വ്യക്‌തിയാണ്. അത്തരമൊരു കഥാപാത്രത്തെ ആരെങ്കിലും തരുമെന്നണ് എന്റെ പ്രതീക്ഷ. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ ഷോർ ഇൻ ദ സിറ്റിയിലെ കഥാപാത്രം എനിക്കു ഏറെ പ്രിയപ്പെട്ടതാണ്. അതുപോലെതന്നെ ബദ്ലപൂരിലേതും എനിക്കു ബ്രേക്കു കിട്ടിയ കഥാപാത്രമായിരുന്നു. മറ്റൊന്ന് അഹല്യയിലെ കഥാപാത്രവും. ത്രില്ലർ ചിത്രങ്ങൾ ചെയ്തതുകൊണ്ടാകാം, ഇപ്പോൾ തേടി വരുന്നതിൽ മിക്കതും ഇങ്ങനെയുള്ള കഥാപാത്രങ്ങളാണ്. ഈ പാറ്റേണിനെ പൊളിച്ചെഴുതുന്ന ഒരു കഥാപാത്രത്തിനുവേണ്ടി കാത്തിരിക്കുകയാണ് ഞാനിപ്പോൾ.

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു വീഡിയോ വിവാദത്തെപ്പറ്റി എന്തു പറയുന്നു?

അതിനെപ്പറ്റി എനിക്കു പറയാനുള്ളത് ആ ചിത്രം എല്ലാവരും കാണുക എന്നതാണ്. അതിനോടു ഞാൻ പ്രതികരിച്ചില്ല എന്നതിനർത്ഥം ഞാൻ റിലാക്സ് ആണ് എന്നതല്ല. ആരും ആ സിനിമ ഇതുവരെ കണ്ടിട്ടില്ല. പ്രേക്ഷകർ ആ സിനിമ കാണാതെ ഞാൻ പ്രതികരിച്ചിട്ട് എന്തുകാര്യം? കാരണം ആ സിനിമ അതിനുള്ള മറുപടി നൽകുന്നുണ്ട്. ഞാൻ അതിനായി കാത്തിരിക്കുകയാണ്.

ഇന്നും നമ്മുടെ സമൂഹത്തിൽ സ്തീകളോടുള്ള കാഴ്ചപ്പാടിൽ ഒരുപാടം മാറ്റം സംഭവിക്കാനുണ്ട്. സ്ത്രീയെ ഒരു വസ്തുവായി കാണുന്ന സാമൂഹ്യചിന്തയിലാണ് ഇന്നു പലരും. അത് ഇന്ത്യയിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും അങ്ങനെയാണ്. എല്ലാവരും അങ്ങനെയാണ് എന്നല്ല അതിനർത്ഥം. പക്ഷെ, കൂടുതൽ ആൾക്കാരുടേയും ചിന്താഗതി അങ്ങനെയാണ്.



ഒരു സെലിബ്രിറ്റി എന്ന നിലയിൽ സമൂഹത്തിന്റെ ആ കാഴ്ചപ്പാടിനോട് പ്രതികരിക്കുകയല്ലെ വേണ്ടത്?

ഞാനൊരു കലാകാരിയാണ്, അഭിനേത്രിയാണ്. അതിനാണ് ഞാൻ മുൻഗണന നൽകുന്നത്. പിന്നീടു മാത്രമാണ് സാമൂഹ്യ പ്രവർത്തകയാകുന്നത്. ഞാൻ മുന്നോട്ടു പോകുന്നത് എന്റെ ചിന്താ രീതിയിലൂടെയും ആദർശങ്ങളിലൂടെയുമാണ്. അഭിനയ മേഖലയ്ക്കപ്പുറത്തേക്കു ഇപ്പോൾ എനിക്കു സഞ്ചരിക്കാനാവില്ല.

കബാലി സൂപ്പർഹിറ്റായി കുതിക്കുന്നു. പുതിയ പ്രോജക്ടുകൾ ഏതൊക്കെയാണ്?

തമിഴിൽ ഒരു ചിത്രം ചെയ്യുകയാണിപ്പോൾ. ഹിന്ദിയിലും രണ്ടു ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. പിന്നെയുള്ളത് രണ്ട് ഇംഗ്ലീഷ് ചിത്രങ്ങളാണ്.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവ
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്‍റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന്‍ മണികണ്ഠന്‍ ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍റിറ്റിയുണ്ടെന്നും സംവിധായകന്‍ ബ്ലെസി. 'ബെന്യാമിന്‍ നോവലില്‍ പറയാതെ പോയ കാര്യങ്
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹന്‍റെയും മകന്‍. സായികുമാറിന്‍റെ സഹോദരീപുത്രന്‍. വിനു മോഹന്‍റെ സഹോദരന്‍... കു
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്‍റെ ആകെയുള്ള അറിവ്. അങ്ങ
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്‍റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്‍റെ മനഃസാക്ഷിയെ പിടിച്ചുല
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുക
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാ
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു.

പോസ്റ്റ് പ്രൊ
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്‍റെ ‘പ്രേമലു’.

ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശര
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്‌സില
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്ര
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന്‍ ശിവരാജ്. സെറ്റില
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു. അ
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്‌സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന്‍ കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒ
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ്
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജിത്തിന്‍റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്‍റെ സമ്പൂര്‍ണവിജയമാ
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍ നരേന്‍ മകന്‍ ഒരു വയസുകാരന്‍ ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ച
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടനാണ് അർജുൻ രാധാകൃഷ്ണൻ. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരു
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്‍റര്‍ടെയ്‌നർ വാതില്‍, റാഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.