Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
സ്നേഹക്കടൽ പോലെ ഗപ്പി
ഗപ്പിമീനുകളെ വളർത്തി വിൽക്കുന്ന പയ്യന്റെ കഥയാണു ‘ഗപ്പി’. അതുകൊണ്ടുതന്നെ ആ പയ്യനെയും നാട്ടുകാർ വിളിക്കുന്നത് ഗപ്പിയെന്നു തന്നെ. ഗപ്പി ഒരു ഓൾറൗണ്ടറാണ്. പാറപ്പുറമെന്ന തീരദേശഗ്രാമത്തിലെ താരമാണവൻ. സൈക്കിളിൽ ചുറ്റി പത്രവിതരണം, പാപ്പന്റെ വഴിയോരക്കടയിൽ ചില്ലറ സഹായങ്ങൾ, പിന്നെ ഗ്രാമചുവരുകളിൽ ഡ്രോയിംഗ്.. അവൻ വരയ്ക്കുന്നതെല്ലാം ഗപ്പിമീനുകളെയാണെന്നു നാട്ടുകാരു പറയും. ബാൻഡ് മേളത്തിനൊപ്പം നാലു ചുവടുവയ്ക്കാൻ കിട്ടുന്ന അവസരം ഗപ്പി വിട്ടുകളയാറില്ല.

നാലു കാശുണ്ടാക്കാൻ പകലന്തിയോളം നെട്ടോട്ടമോടുന്ന ഗപ്പിയെ കാത്ത് വീട്ടിൽ എപ്പോഴും ഒരാളുണ്ടാവും...ഗപ്പിയുടെ അമ്മ. അസാധാരണ ജീവിത പശ്ചാത്തലമുള്ള ഒരമ്മയും പ്രായത്തിനപ്പുറമുള്ള ജീവിതം അനുഭവിച്ച ഒരു മകനും തമ്മിലുള്ള സ്നേഹത്തിന്റെ കടലു കാണാം നവാഗത സംവിധായകൻ ജോൺപോൾ ജോർജിന്റെ ‘ഗപ്പി’യിൽ. ആ സ്നേഹതീരത്ത്, സങ്കടങ്ങളുടെ ലവണരസമുള്ള കാറ്റിൽ രണ്ടര മണിക്കൂർ നമ്മളും ഗപ്പിയോടൊപ്പം, അവന്റെ കൊച്ചു മനസിലെ വലിയ നൊമ്പരങ്ങൾക്കും കൊച്ചു വലിയ സന്തോഷങ്ങൾക്കുമൊപ്പം.

ഗപ്പിയുടെ ജീവിതം അമ്മയ്ക്കു വേണ്ടിയാണ്. അവന്റെ തീരുമാനങ്ങളും നിലപാടുകളുമെല്ലാം അതിനെ സാധൂകരിക്കുന്നു. അവന്റെ യാത്രകളും അമ്മയ്ക്കു വേണ്ടിയാണ്. അവനൊരു വലിയ ലക്ഷ്യമുണ്ട്. അതു നേടിയൊടുക്കാനുള്ള യാത്ര കൂടിയാണു ‘ഗപ്പി’. അതിൽ ഒരിത്തിരി സസ്പെൻസുണ്ട്; അതു കണ്ടറിയേണ്ടതുതന്നെ.

********* ***************** ************

കൗതുകങ്ങളിൽ കണ്ണിമചിമ്മാതെ മനസുചേർത്താൽ നമുക്കും കുട്ടികളാവാം. ബാല്യത്തിന്റെ തീരങ്ങളിലേക്ക് ഒന്നു മടങ്ങാം. അവിടെയുണ്ടാവും ഒരു ചില്ലുപാത്രത്തിൽ കണ്ണാടിവെള്ളവും അതിൽ കൗതുകം വിടർത്തി പുളഞ്ഞുപായുന്ന ഗപ്പിമീനുകളും. ഒരു ഗപ്പിക്കുളത്തിന്റെ ഓരത്ത് എത്തിയ അനുഭവമാണ് ആദ്യാവസാനം ‘ഗപ്പി’.

സംഭാഷണങ്ങളുടെ ധാരാളിത്തമില്ലാതെ കാഴ്ചകളിലൂടെ, സ്വാഭാവിക ശബ്ദങ്ങളിലൂടെയാണ് ‘ഗപ്പി’യുടെ യാത്ര. വാക്കുകൾക്കപ്പുറം സ്നേഹം അനുഭവമാണല്ലോ. അതു പ്രത്യേകിച്ചും ഒരമ്മയും മകനും തമ്മിലുള്ള സ്നേഹമാകുമ്പോൾ. ഗപ്പിയിൽ ആ സ്നേഹം പ്രേക്ഷകന് അനുഭവമാകുന്നു.

‘മിശിഹായെ കാത്ത പോലെ കാത്തു കൊള്ളണേ എന്നുണ്ണിയെ..
മാലാഖമാരേ, ദേവഗണങ്ങളേ എന്റെ പൊന്നോമനയ്ക്കു കൂട്ടിനായി
ചെല്ലേണമേ...’ അമ്മയുടെ ഈ പ്രാർഥനയാണു ഗപ്പിക്കു തുണ.

കരുതലുകളിലൂടെയും കുറുമ്പു കലർന്ന ശാസനകളിലൂടെയും പകരംവയ്ക്കാനില്ലാത്ത ആ സ്നേഹം മുന്നേറുമ്പോൾ ചില നിമിഷങ്ങളിലെങ്കിലും ഗപ്പി നമ്മുടെ കണ്ണു നനയ്ക്കും. അതു മനസു നിറഞ്ഞുള്ള ഒഴുക്കാണ്, സ്നേഹമെന്ന തിരിച്ചറിവിലേക്കുള്ള തിരിഞ്ഞുനോട്ടം. അത്തരം തിരിഞ്ഞുനോട്ടങ്ങളില്ലെങ്കിൽ ജീവിതം വരണ്ടുപോകില്ലേ? അമ്മയുടെ കലർപ്പില്ലാത്ത സ്നേഹം ഓർമപ്പെടുത്തുന്ന സിനിമയാണു ‘ഗപ്പി’.

*************** ******************* *****************
പാറപ്പുറമെന്ന തീരദേശഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഗ്രാമത്തെ കീറിമുറിച്ച് റെയിൽപ്പാതയുണ്ട്. അവിടെയൊരു റെയിൽവേ ഗേറ്റും അവിടെ അതു സ്‌ഥാപിച്ച ദിവസം മുതൽ അതിന്റെ ഭാഗമായി ഒരു ഗേറ്റ് കീപ്പറും. ശ്രീനിവാസൻ അടുത്തിടെ ചെയ്ത വേഷങ്ങളിൽ നമ്മുടെ മനസു നിറയ്ക്കുകയാണ് ഗപ്പിയിലെ ഗേറ്റ് കീപ്പർ. അയാളുടെ കുടുംബവും അവരുടെ കഥയും അതിലെ സസ്പെൻസും ഗപ്പിയുടെ കാഴ്ചകളെ, അനുഭവങ്ങളെ സമ്പന്നമാക്കുന്നു.



അയാളുടെ കൊച്ചുമകൾ ആമിന– ഉപ്പൂപ്പയുടെ ആമിന! സദാ തട്ടമിട്ടു നടക്കണമെന്നാണ് ആമിനയ്ക്ക് ഉപ്പൂപ്പയുടെ നിർദേശം. ‘എന്റെ ആമിനയുടെ മൊഞ്ച് ഈ നാട്ടിലെ തെണ്ടിപ്പിള്ളേർ ഒരിക്കലും കാണാൻ പാടില്ല’ എന്നതാണ് ഉപ്പൂപ്പയുടെ വാശി. ആ തട്ടത്തിനുള്ളിലെ മുഖമൊന്നു കാണാൻ ഗപ്പിയുൾപ്പെടെയുള്ള നാട്ടിലെ കൗമാരസംഘം നടത്തുന്ന സാഹസങ്ങൾ ‘ഗപ്പിയെ’ രസകരമാക്കുന്നു. ആ തട്ടത്തിൻ മറയത്ത് ഇളംകാറ്റിലാടി നിൽക്കുന്ന ഒരു സസ്പെൻസുണ്ട്...അതറിയണമെങ്കിൽ ഗപ്പി കാണണം.

കോളനിയിലെ ഒറ്റ ആമ്പിള്ളാരെ അവളു നോക്കില്ല പാപ്പാ, അതിലാണ് എന്റെ ഒറ്റ പ്രതീക്ഷ... സ്കൂൾ യാത്രകളിൽ തന്നെമാത്രം കൗതുകത്തോടെ നോക്കി നടന്നുമറയുന്ന ആമിനയെക്കുറിച്ചുള്ള ഗപ്പിയുടെ കൗമാര കുതൂഹലങ്ങളിലുമുണ്ട് നിഷ്കളങ്കതയുടെ സംഗീതം. അത്തരം നിമിഷങ്ങളിലാണ് ഗപ്പി എന്ന സിനിമ ഒരനുഭവമാകുന്നത്.

****** ******* *********

പാറപ്പുറം ഗ്രാമത്തിൽ റെയിൽവേ മേൽപ്പാലം വരികയാണ്. അതിനുള്ള ഉത്തരവായി, അതോടെ റെയിൽവേ ഗേറ്റ് പഴങ്കഥയാകും. ഉത്തരവു നടപ്പാക്കാൻ എത്തുകയാണ് ഒരു എൻജിനീയർ. ടൊവിനോ തോമസാണ് എൻജിനിയറുടെ വേഷത്തിലെത്തുന്നത്. അയാളുടെ വരവിലും നോട്ടത്തിലും പ്രവൃത്തികളിലുമുണ്ട് ഒരു നിഗൂഢത. ആ ചിരിയിൽ പോലുമുണ്ട് അത്. അത്തരം സസ്പെൻസുകളാണ് ഗപ്പിയെ സൂപ്പർ ക്ലൈമാക്സിലെത്തിക്കുന്നത്. എല്ലാ നിഗൂഢതകൾക്കപ്പുറവും ഒളിഞ്ഞിരിക്കുന്ന ഇത്തിരി നന്മ ജീവിതത്തിനു പുതിയ വഴികാട്ടുമെന്നും അവിടെ ഒരു പുതുജീവിതം വിസ്മയം പോലെ നമ്മെ കാത്തിരിപ്പുണ്ടെന്നും ‘ഗപ്പി’ ഓർമിപ്പിക്കുന്നു.

പാലംപണിക്ക് അനുമതിയാകുന്നതോടെ അതിന്റെ രാഷ്്ട്രീയ ലാഭത്തിലും സാമ്പത്തിക ലാഭത്തിലും കണ്ണുംനട്ട് പാഞ്ഞടുക്കുന്ന രാഷ്്ട്രീയക്കാരും ഗപ്പിയുടെ കഥാപശ്ചാത്തലം വിപുലമാക്കുന്നു. ഇന്ന് ആരെ പറ്റിക്കാം എന്ന ആലോചനയുമായി നടക്കുന്ന നോബിയുടെ മോനച്ചൻ എന്ന കഥാപാത്രം തിയറ്ററുകളിൽ ചിരിയുടെ ആഘോഷമാകുന്നു. മോനച്ചനിലൂടെ നോബി മലയാളസിനിമയിൽ ചുവടുറപ്പിക്കുകയാണ്. വികസനത്തിന്റെ വീതംപറ്റുന്ന രാഷ്്ട്രീയക്കാരെ ഗപ്പി വെറുതേ വിടുന്നില്ല; പാവങ്ങളുടെ വിഹിതത്തിൽ കൈയിട്ടുവാരുന്ന ഉദ്യോഗസ്‌ഥരെയും.

*********** ****************** *******************

ഗപ്പിയിൽ പുതുമകൾ ഏറെയാണ്. ഗപ്പിയുടെ കഥാപശ്ചാത്തലം നമ്മെ മോഹിപ്പിക്കും. നിറങ്ങളിൽ നീരാടി നിൽക്കുന്ന തീരദേശ കോളനിയും പാറക്കെട്ടുകളിൽ തല്ലിച്ചിതറുന്ന അലകടലും. പിന്നെ കരൾ പിളർക്കുന്ന ഒരുപിടി സ്നേഹക്കാഴ്ചകളും.

മഹേഷിന്റെ പ്രതികാരമെന്ന സിനിമ നമുക്കു തന്നെ ദിലീഷ്പോത്തനാണ് ഗപ്പിയിലെ മറ്റൊരനുഭവം. ദീലീഷ് ഇവിടെ നടന്റെ റോളിലാണു വരുന്നത്. വില്ലേജ് ഓഫീസറായി. നോട്ടത്തിലും, സംഭാഷണത്തിലും ദീലീഷ് ഗപ്പിയിലെ നർമത്തെ ആഘോഷമാക്കുന്നുണ്ട്, തികച്ചും സാന്ദർഭികമായി മാത്രം. ഞാൻ കണ്ടു, ഞാനേ കണ്ടുള്ളൂ... എന്ന ദിലീഷിന്റെ ഡയലോഗിൽ മനസറിഞ്ഞു ചിരിക്കാനും ‘ഗപ്പി’ കാണണം. ലാലിച്ചൻ എന്ന കഥാപാത്രത്തിലൂടെ പഴയകാല നടൻ പൂജപ്പുര രവിയുടെ തിരിച്ചുവരവുകൂടിയാണ് ഗപ്പി. സുധീർ കരമനയുടെ കിമ്പളം മേടിക്കുന്ന സർക്കാർ ഉദ്യോഗസ്‌ഥനും സമകാലിക യാഥാർഥ്യങ്ങളുടെ നേർകാഴ്ച തന്നെ.



അലൻസിയറുടെ പാപ്പനാണ് ഗപ്പിയെ ശ്രദ്ധേയമാക്കുന്ന മറ്റൊരു നടനസാന്നിധ്യം. പുറമ്പോക്കിലെ ചായക്കട കൊണ്ടു ജീവിതം കണ്ടെത്തുന്ന ഗപ്പിയുടെ സ്വന്തം പാപ്പൻ. ഗപ്പിയോടു കളിപറയാനും അവനെ ശാസിക്കാനും ഉപദേശിക്കാനും സ്വാതന്ത്ര്യമുള്ള പാപ്പിയെ നാം എങ്ങനെ മറക്കും. ലുക്കിലും പേരുമാറ്റത്തിലും സസ്പെൻസുകളുമായി വന്ന ടൊവിനോ തോമസിന്റെ എൻജിനിയറും മാസ്റ്റർ ചേതന്റെ ടൈറ്റിൽ കഥാപാത്രം ഗപ്പിയും സിനിമയെ അനുഭവതീവ്രമാക്കുന്നു. തിയറ്റർ വിട്ടുപോരുമ്പൊഴും മനസിൽ നിന്നിറങ്ങാതെ വാശിപിടിച്ചു നിൽക്കുന്ന വേറെയും കഥാപാത്രങ്ങളുണ്ട് ഗപ്പിയിൽ. കോളനിയിലെ ദോശവിൽപ്പനക്കാരി മോളിചേച്ചി, കടക്കാരൻ ജോസഫിന്റെ സഹായി, ഗപ്പിയുടെ കൂട്ടുകാരനും മോളിച്ചേച്ചിയുടെ മകനുമായ പയ്യൻ... അങ്ങനെ കുറച്ചുപേർ. പിന്നെ ഗപ്പിയുടെ കൂട്ടുകാരും ആ ബാൻഡ് സംഘവും.

ഗപ്പിയിൽ നിറയെ കടലാണ്, കടലിന്റെ സംഗീതവും. നീലക്കടൽ നിറഞ്ഞു നിൽക്കുന്ന ഫ്രയിമുകൾ. കടൽത്തിര പോലെ ഉയരുന്ന സങ്കടത്തിര. പിന്നെ കടൽപോലെ അനശ്വരമായ മാതൃസ്നേഹവും.

************* ********************* *******************

തിരയുടെ താളവും തീരത്തിന്റെ ജീവിതവും ലയിക്കുന്ന ഗപ്പിയുടെ കഥയിൽ നിന്നു സംഗീതത്തിന് എങ്ങനെ വിട്ടുനിൽക്കാനാവും? തീരദേശ ഗ്രാമത്തിന്റെ വേദനയും ആഘോഷവുമെല്ലാം നിറയുന്ന സംഗീതം. വിഷ്ണു വിജയ് അതിൽ പുതുമ നിറച്ചു. പുല്ലാങ്കുഴൽനാദം പോലെ അതു മനസു നിറയ്ക്കും. ‘ഹൃദയരാഗതന്ത്രി മീട്ടി സ്നേഹഗീതമേകിയും...’ ഗപ്പിയിലെ ആ പഴയ പ്രാർഥാനാഗീതം ഓർമകളെ സ്കൂൾദിനങ്ങളിലെ അസംബ്ളിയിലെത്തിക്കും.

...ഹൃദയം കരകവിയും പ്രവാഹമായ്,
ഒഴുകുകയായ് അമൃതനദി അനാദിയായ്
ലതികയും വിജയ് യേശുദാസും ചേർന്നുപാടിയ ഗാനം. റഫീഖ് അഹമ്മദിന്റെ സ്നേഹാർദ്രമായ വരികൾ. പഴയകാല പിന്നണിഗായിക ലതികയുടെ തിരിച്ചുവരവുകൂടിയാണു ഗപ്പി. പാട്ടുകളിലും പശ്ചാത്തല സംഗീതത്തിലും വിസ്മയം വാരിവിതറി നമ്മെ മോഹിപ്പിക്കുകയാണു ജോൺപോൾ ജോർജിന്റെ ഗപ്പി.

ഗപ്പി ഒരു പ്രതീക്ഷയാണ്. ബന്ധങ്ങളുടെ ആഴവും മഹത്വവും വിലയും നമ്മെ ഓർമിപ്പിക്കുന്ന ചലച്ചിത്രാനുഭവം. അമ്മയും മകനും തമ്മിലുള്ള ബന്ധം. ചങ്ങാതികൾ തമ്മിലുള്ള ബന്ധം. അപ്പൂപ്പനും കൊച്ചുമകളും തമ്മിലുള്ള ബന്ധം. ബന്ധുത്വത്തിനപ്പുറം ആത്മസ്നേഹമുള്ളവർ തമ്മിലുള്ള ബന്ധം. ഒരേ കഥാപശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഇത്രയധികം ബന്ധങ്ങൾ തമ്മിൽ ഇഴചേർത്താണ് സംവിധായകൻ ജോൺ പോൾ ജോർജ് കഥ പറയുന്നത്.

ഗപ്പിയിൽ ‘കണ്ണീരുപ്പു’ണ്ട്. സ്നേഹത്തിന്റെ നിറചിരിയുണ്ട്. ഇല്ലായ്മകളുടെ വല്ലായ്മകളിലും പ്രതീക്ഷകളുടെ ആഘോഷമുണ്ട്. നഷ്‌ടബോധത്തിൽ നിറയുന്ന നിരാശയുണ്ട്, നിരാശയുടെ ഇരുട്ടിനെ വകഞ്ഞുമാറ്റുന്ന ‘ശുഭപ്രതീക്ഷയുടെ തിരിനാള’മുണ്ട്. അതേ, ഗപ്പി ജീവിതമാണ്. കടൽപോലെ ഒരു ജീവിതം.

ടി.ജി.ബൈജുനാഥ്
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോട്ടൈ വാലിബന്‍' തീയറ്ററുകളില്‍ എത്തി. എന്നാല്‍ ആദ്യ ഷോകള്‍ അവസാനിക്കുമ്പോള്‍ ചി
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍ തിരയുടെ തലോടല്‍ കാത്തുകിടപ്പുണ്ടാകും ഇതാണ് സപ്ത സാഗര ദാച്ചേ എല്ലോ സൈഡ് ബി എന്ന
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ്ങളാണ് ടിനു പാപ്പച്ചൻ ജോയ് മാത്യു കൂട്ടുകെട്ടിന്‍റെ "ചാവേർ" വെള്ളിത്തിരയിൽ അവത
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താകുമോ അതാണ് ഒരു ശരാശരി മലയാളി പ്രേക്ഷകന് ആറ്റ്ലി - ഷാറൂഖ് ഖാൻ ടീമിന്‍റെ "ജവാൻ'. "
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷകന് സമ്മാനിച്ചതെങ്കിൽ ഈ ഓണക്കാലത്ത് തീയറ്ററുകളിൽ നിറഞ്ഞോടുന്ന ആർഡിഎക്സ് മാ
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ചതച്ച് അവശരാക്കിയ ശേഷം വില്ലന്മാരെ "വിധിയുടെ വിളയാട്ടം' മൂലം വന്നെത്തുന്ന ആക്സി
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി എത്തുന്ന ചിത്രമാണ് ജയലാൽ ദിവാകരൻ സംവിധാനം ചെയ്ത "കുറുക്കൻ'.

സുന്ദരിയുടെ ക
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ലവ നായകന്‍റെ ഭരണകാലത്തിന്‍റെ അവസാന ലാപ്പിൽ നടക്കുന്ന ഒരു കൊലപാതകം. രാഷ്ട്രീ
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോളിവുഡിൽ സ്ഥിരം സാന്നിധ്യമാണ്. വിഷ്ണു വിശാലിന്‍റെ കരിയർ മാറ്റിമറിച്ച "രാക
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാണുമെന്നതിന്‍റെ ഉദാഹരണമാണ് സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത "ഏജന്‍റ്'. ലഹരിവസ്തുക്കള
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്ഞെടുക്കുന്നു എന്നത് എക്കാലവും കൗതുകം ഉണർത്തുന്ന ഒരു ചിന്തയാണ്. മലയാള ചലച്ചിത
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് മുഹഷിൻ സംവിധാനം ചെയ്ത "കഠിന കഠോരമീ ഈ അണ്ഡകടാഹം'. ജീവിതത്തിന്‍
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ടത്ത് വർക്കിക്ക് അഭിമാനിക്കാം. ഇതേ പേരിലുള്ള ചിത്രത്തിന്‍റെ ചലച്ചിത്രാവിഷ്കാരം സൃ
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവിതം ആസ്വദിക്കുന്നു. ആവോളം രസിക്കുന്നു. പാരവെപ്പും അല്പസ്വല്പം അലന്പുമൊക്കെയായി
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എന്ന റോ ഏജന്‍റിനോട് മാതൃവാത്സ്യലമുള്ള മേലധികാരി ഒരുവേള പറയുന്ന വാക്യമാണിത്.
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുക. അതാണ് ബിജു മേനോനും റോഷൻ മാത്യുവും പത്മപ്രിയയും നിമിഷ സജയനും ഒരു തെ
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ ബാക്കിയാക്കി വേണം ചിത്രം കണ്ടിറങ്ങാൻ. എവർഗ്രീൻ താരങ്ങളായ അരവിന്ദ് സ്വാമിയും കു
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്പുറം ശക്തമായ രാഷ്ടീയവും ചര്‍ച്ച ചെയ്യുന്ന സിനിമ. ഇതാണ് ചുരുക്കത്തില്‍ മൂന്ന് വര
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരിത്രവും അവതരിപ്പിക്കുന്ന "റോക്കട്രി' എന്ന ചിത്രം കാഴ്ചക്കാരന് മോശമല്ലാത്ത തിയേറ്
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീയ രംഗങ്ങള്‍. സംഭവബഹുലമായ ചില മുഹൂർത്തങ്ങൾ. ഇവയെല്ലാം ഒരേ അളവിൽ കോര്‍ത്തിണക്കിയ ചിത്രമാണ് പന്ത്രണ്ട്
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും. ശാന്തസുന്ദരമായ അന്തരീക്ഷവും കായല്‍പരപ്പും തഴുകി തലോടുന്ന ഗ്രാമം. എന്നാല്‍ ആ ഗ്രാമഭംഗിയുടെ നിഷ്കളങ്ക
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താരങ്ങളെത്തുന്നതോടെ സിനിമ വലുതാവുകയും കഥാസന്ദര്‍ഭങ്ങള്‍ വികസിക്കുകയും ചെയ്യും.
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തരും. ചിലപ്പോൾ ഏറെ പ്രിയങ്കരമായ മുഖത്തു നിന്നൊരു പുഞ്ചിരിയോ ആശ്ലേഷമോ ആകാം, അല
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവത്തിൽ നിന്നും പിന്നീട് ജീവിതം തന്നെ മാറിമറയാം. അതു മറയ്ക്കാൻ ഒരു കള്ളം പറയും. പി
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭദ്രമാണെന്ന് തെളിയിക്കുന്ന ചിത്രമാണ് നവാഗതനായ ആനന്ദ് മോനോന്‍ സംവിധാനം ചെയ്ത ഗൗ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോഫീസിലും സോഷ്യൽ മീഡിയയിലും വൈറലായി കഴിഞ്ഞിരിക്കുന്നു. മലയാളത്തിൽ പൊതുവേ കുറ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പൂരം. ആക്‌ഷന്‍ ചിത്രത്തിന്‍റെ എല്ലാവിധ ചേരുവകളും കോര്‍ത്തിണക്കി പ്രേക്ഷകര്‍ക്ക് ആ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതികരിക്കും. അതിന് സൂപ്പര്‍സ്റ്റാര്‍ എന്നോ ആരാധകനെന്നോ വ്യത്യാസമില്ല. അങ്ങനെ ഒരു സ
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശം കൂടിയാണ് മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മാമാങ്കം. പടവെട്ടിയും ജീവന്‍ഹോമിച്ച
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന ദുരന്തങ്ങളില്‍ കരയാന്‍ മാത്രം വിധിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ കഥപറയുന്ന സിനിമയാണ് സനല്‍ കുമാര്‍ ശ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.