Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
സമയമാകുമ്പോൾ രാഷ്ട്രീയത്തിലിറങ്ങും: അമൽ ഉണ്ണിത്താൻ
രാഷ്ട്രീയനേതാവും നടനുമായ രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ നായകനാകുന്ന ‘പോളേട്ടന്റെ വീട്’ തിയറ്ററുകളിലേക്ക്. സായികുമാർ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും പുതുമുഖം ദിലീപ് നാരായണൻ. ചിത്രത്തിൽ അമൽ എന്ന നായകകഥാപാത്രമായി വേഷമിടുന്ന അമൽ ഉണ്ണിത്താന്റെ സിനിമാവിശേഷങ്ങളിലേക്ക്...

‘പോളേട്ടന്റെ വീട്ടി’ലേക്കുള്ള വഴി...?

സ്കൂൾപഠനം പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ. ഡിഗ്രി ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ. സിനിമ ഒരിക്കലും എന്റെ സ്വപ്നമല്ലായിരുന്നു. എംബിഎ പഠനത്തിനു കാനഡയിൽ പോകാനിരുന്ന സമയത്താണ് ചാന്ദ്നിപാർക്ക് എന്ന തമിഴ് സിനിമയിൽ അഭിനയിക്കാനുള്ള ഓഫറുമായി പ്രദീപ് ബാബു വന്നത്. പക്ഷേ, ആ പ്രോജക്ട് പൂർത്തിയായില്ല. പിന്നീടാണ് ദിലീപ് നാരായണൻ എന്ന പുതുമുഖസംവിധായകനിൽ നിന്ന് പോളേട്ടന്റെ വീട് എന്ന സിനിമയിൽ നായകനായി അഭിനയിക്കാനുള്ള ഓഫർ വന്നത്.



അച്ഛൻ സിനിമയിലും താരമാണല്ലോ. മകനും പണ്ടേ അഭിനയസ്വപ്നങ്ങൾ ഉണ്ടാകണമല്ലോ..?

അഭിനയമെന്താണെന്ന് അറിയാത്ത ഒരു സമയമായിരുന്നു അത്. പക്ഷേ, ആർട്ടിസ്റ്റുകളെയൊക്കെ അറിയാമായിരുന്നു. ആർക്കും അങ്ങനെ എളുപ്പത്തിൽ എത്തിപ്പെടാനാകുന്ന ഒരു മേഖലയല്ല സിനിമ. സിനിമയിൽ വരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച ഒരു ലക്ഷ്യമൊന്നും എനിക്കില്ലായിരുന്നു. ഫിക്സ്ഡ് ഡ്രീം ഒന്നുമില്ലായിരുന്നു. ആദ്യം ഒരു തമിഴ്പടം വന്നപ്പോൾ അതു വലിയ അദ്ഭുതമായിരുന്നു.



രാജ്മോഹൻ ഉണ്ണിത്താൻ എന്ന നടനെക്കുറിച്ച് എന്താണ് അഭിപ്രായം...?

അച്ഛൻ അഭിനയിച്ച നാലഞ്ചു പടം കണ്ടിട്ടുണ്ട്. അച്ഛൻ കുഴപ്പമില്ലാതെ അഭിനയിക്കും.

പോളേട്ടന്റെ വീട് എന്ന സിനിമയുടെ പ്രമേയമെന്താണ്..?

ഇതൊരു ഫാമിലി സബ്ജക്ടാണ്. ഇതിൽ യംഗ് ജനറേഷനുണ്ട്. കുട്ടികളുണ്ട്. ഇത് ഒരു ഓൾ ജനറേഷൻ മൂവിയാണ്. അല്ലാതെ ന്യൂജനറേഷനൊന്നുമല്ല. ഫാമിലി മൂവിയുമാണ്. പോളേട്ടനായി വേഷമിടുന്നതു സായികുമാർ. പണം ധാരാളമായി ചെലവഴിക്കാൻ മടിയുള്ള ഒരു കഥാപാത്രമാണു പോളേട്ടൻ. പോളേട്ടനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു കഥയാണിത്.



ഈ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച്...?

അമൽ എന്നു തന്നെയാണ് ഇതിൽ എന്റെ കഥാപാത്രത്തിന്റെയും പേര്. കോളജ്, പ്രണയം എന്നിങ്ങനെയാണ് അമലിന്റെ ലോകം. അമലും പോളേട്ടനും തമ്മിലുള്ള ബന്ധം സസ്പെൻസാണ്. അതു തന്നെയാണ് ഈ സിനിമയെ ആകർഷകമാക്കുന്ന പ്രധാന ഘടകം. ത്രില്ലിംഗ് സസ്പെൻസാണുള്ളത്. ഫാമിലി സബ്ജക്ടാണെന്നു തോന്നിക്കുന്ന തരത്തിലാണ് പോസ്റ്റർ പോലും ഡിസൈൻ ചെയ്തിരിക്കുന്നത്.

സംവിധായകൻ ദിലീപ് നാരായണനെക്കുറിച്ച്..?

കഥയും സ്ക്രിപ്റ്റുമെല്ലാം അദ്ദേഹത്തിന്റേതു തന്നെയാണ്. അദ്ദേഹത്തിന്റെ ഇടപെടൽ ഈ ചിത്രത്തിന്റെ എല്ലാ മേഖലകളിലും ഉണ്ടായിട്ടുണ്ട്. പൂർണമായും ഒരു ദിലീപ് നാരായണൻ ചിത്രമാണ് പോളേട്ടന്റെ വീട്.

ഈ സിനിമയിലെ നായിക മാനസയെക്കുറിച്ച്...?

നായിക മാനസ രാധാകൃഷ്ണൻ. എറണാകുളം ചോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി. മാനസ മുമ്പ് ഒരു തമിഴ് സിനിമയിൽ അഭിനയിച്ചിരുന്നു. പോളേട്ടന്റെ വീട് മാനസയുടെ ആദ്യ മലയാളചിത്രമാണ്. എന്റെ പെയറായിട്ടാണു മാനസ വരുന്നത്. സാറ എന്നാണ് മാനസയുടെ കഥാപാത്രത്തിന്റെ പേര്.



സായികുമാറിനൊപ്പമുള്ള അനുഭവങ്ങൾ...?

സീനിയർ ആക്ടറാണ്. അനുഭവപരിചയമുള്ള നടനാണ്. അദ്ദേഹവുമായി ഒരുമിച്ച് അഭിനയിക്കാനായതു വലിയ ഭാഗ്യമെന്നു കരുതുന്നു. മൊയ്തീനുശേഷം വളരെ സെലക്ടീവാണ് അദ്ദേഹം. ജേക്കബിന്റെ സ്വർഗരാജ്യമാണ് പിന്നീട് അദ്ദേഹം ചെയ്തത്. ഇതിൽ ടൈറ്റിൽ റോളിലാണ് സായികുമാർ വരുന്നത്.



കെപിഎസി ലളിതയ്ക്കൊപ്പമുള്ള അഭിനയത്തെക്കുറിച്ച്...?

പോളേട്ടന്റെ അമ്മയായിട്ടാണു കെപിഎസി ലളിത ഇതിൽ അഭിനയിച്ചത്. എനിക്കു ലളിതാമ്മയുമായി കോംബിനേഷൻ സീനുകളില്ല. പക്ഷേ, മുൻപരിചയമുണ്ട്. മുൻഷി വേണു, കലാശാല ബാബു, കുളപ്പുള്ളി ലീല എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. ധാരാളം പുതുമുഖങ്ങളുമുണ്ട്.



സുധീർ കരമനയ്ക്കൊപ്പമുള്ള അനുഭവങ്ങൾ...?

ലക്കി ചാമാണ് സുധീർ കരമന. സിനിമയിൽ വരുന്നതിനു മുമ്പുതന്നെ എനിക്ക് അദ്ദേഹത്തെ അറിയാം. എന്റെ ഏറ്റവുമടുത്ത സുഹൃത്താണ്. അതിനാൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് അഭിനയമായി എനിക്കു ഫീൽ ചെയ്തില്ല. അഭിനയം വളരെ എളുപ്പമായി തോന്നി.

ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച്..?

ആദ്യ ഷെഡ്യൂളിനുശേഷം എനിക്കു ചിക്കൻ പോക്സ് പിടിപെട്ടു. തിരിച്ചുവന്നപ്പോഴേക്കും കാസ്റ്റും ക്രൂവുമൊക്കെ മാറി. കുന്നംകുളം, ഹാപ്പി വെഡ്ഡിംഗ് ഷൂട്ട് ചെയ്ത റോയൽ എൻജിനിയറിംഗ് കോളജ് എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. കർണാടകയിലെ ഉഡുപ്പിയിലായിരുന്നു ഒരു പാട്ട് ഷൂട്ട് ചെയ്തത്. 20 ദിവസത്തിനുള്ളിൽ ഷൂട്ടിംഗ് തീർത്ത ലോ ബജറ്റ് ചിത്രമാണ് പോളേട്ടന്റെ വീട്. പണ്ടേ കാമറ കണ്ടു വളർന്നതിനാൽ കാമറാ ഫിയർ ഒട്ടും ഉണ്ടായിരുന്നില്ല. പക്ഷേ, ആദ്യമായി കാമറയ്ക്കു മുന്നിൽ അഭിനയിക്കുന്നതിന്റെ ചില ബുദ്ധിമുട്ടുകൾ എനിക്കും ഉണ്ടായിരുന്നു. കുറച്ചു മസിലുപിടുത്തം ഉണ്ടായിരുന്നു. അതു സാവധാനം മാറിവന്നു.

പുതിയ പ്രോജക്ടുകളെക്കുറിച്ച്...?

ജനുവരിയിൽ രണ്ടു ചിത്രങ്ങൾ തുടങ്ങുകയാണ്. സെബാസ്റ്റ്യൻ മാളിയേക്കലിന്റെ പ്രോജക്ടാണ് ഒന്ന്. ഔസേപ്പച്ചൻ സാറാണു സംഗീതം. അതിൽ യേശുദാസ് പാടുന്ന ഒരു പാട്ടുണ്ട്. അതിനുശേഷം ഒരു ബിഗ് ബജറ്റ് ചിത്രത്തിലാണ് അഭിനയിക്കുന്നത്. മാർച്ചിലാണ് അതു തുടങ്ങുന്നത്.



സിനിമയുടെ ഭാഗമായപ്പോൾ എന്തുതോന്നുന്നു..?

സിനിമയിൽ പിടിച്ചുനിൽക്കണമെങ്കിൽ നല്ലരീതിയിൽ പോരാടേണ്ടിവരും. മത്സരബുദ്ധിയോടെയാണ് ആളുകൾ നിൽക്കുന്നത്. നിർമാതാക്കളില്ല എന്നതാണു ഇന്നു സിനിമ നേരിടുന്ന വലിയ പ്രതിസന്ധി. എല്ലാ നിർമാതാക്കൾക്കും സാറ്റലൈറ്റ് മൂല്യമുള്ള നടനെ മതി. സ്ക്രിപ്റ്റ് എന്താണെന്ന് ആരും ശ്രദ്ധിക്കാറില്ല. ഈ സിനിമയുടെ നിർമാതാവ് പുതുമുഖങ്ങളെ വച്ചു റിസ്കെടുത്തു തന്നെയാണു പടമെടുത്തിരിക്കുന്നത്.

അച്ഛനാണോ റോൾമോഡൽ..?

രാഷ്്ട്രീയപരമായി ഒത്തിരി കാര്യങ്ങൾ അച്ഛനിൽ നിന്നു പഠിച്ചിട്ടുണ്ട്. സെറ്റിൽ എല്ലാവരോടും നന്നായി ഇടപഴകണമെന്നും അച്ചടക്കം പാലിക്കണമെന്നുമൊക്കെ അച്ഛൻ പറഞ്ഞിരുന്നു. പക്ഷേ, സിനിമയിൽ ഒരു റോൾ മോഡലായി അദ്ദേഹത്തെ കരുതിയിട്ടില്ല. ആക്ടിംഗിൽ മോഹൻലാൽ തന്നെയാണു റോൾമോഡൽ.



ബോഡി ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കാറുണ്ട്, അല്ലേ..?

സിനിമയിൽ വരുന്നതിനു മുമ്പുതന്നെ ബോഡി ഫിറ്റ്നസിൽ താത്പര്യമുണ്ടായിരുന്നു. വർക്കൗട്ടും ഡയറ്റുമൊക്കെയായി പോകുന്നു. ഈ സിനിമയിൽ മസിലുപിടിത്തം വേണ്ടെന്നും അല്പം അയഞ്ഞ ബോഡിയാണു വേണ്ടതെന്നും സംവിധായകൻ ആദ്യംതന്നെ പറഞ്ഞിരുന്നു. സിനിമകളിലെ മസിൽമാൻമാരെ ആരെയും ഇതേവരെ അനുകരിച്ചിട്ടില്ല. എല്ലാ സിനിമകളിലും മസിലുമായി വരുന്ന ഒരു താരത്തെയും മലയാളികൾ ഇതേവരെ സ്വീകരിച്ചിട്ടില്ല.

ഷൂട്ടിംഗിനിടെയുള്ള അവിസ്മരണീയ നിമിഷങ്ങൾ...?

ഈ സിനിമയിൽ പ്രത്യേകമായി സ്റ്റണ്ട് മാസ്റ്റർ ഇല്ലായിരുന്നു. അതിനാൽ ഞങ്ങൾ തന്നെയാണ് എല്ലാം ക്രമീകരിച്ചത്. സ്റ്റണ്ടിനിടെ എനിക്കു വില്ലന്റെ കൈയിൽ നിന്ന് കുറച്ച് ഇടി കിട്ടി. അതു കാമറയിൽ പതിഞ്ഞിരുന്നു. എന്നെ ചവിട്ടി നിലത്തിടുന്ന ഒരു സീനുണ്ടായിരുന്നു. നിലത്ത് ആദ്യം ബെഡ് വച്ചിരുന്നു. പക്ഷേ, പിന്നീടതു മാറ്റിയതു ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെ നിലത്തുവീണു. കുറച്ചു പോറലൊക്കെ പറ്റി.

ഈ സിനിമയിലെ പാട്ടുകളെക്കുറിച്ച്...?

രണ്ടു പാട്ടുകളാണു സിനിമയിൽ. സംഗീതം വിഷ്ണു മോഹൻസിത്താര. പ്രസിദ്ധ സംഗീത സംവിധായകൻ മോഹൻ സിത്താര സാറിന്റെ മകനാണ്. വെയിൽച്ചില്ല പൂക്കും നാളിൽ പോലെയുള്ള പാട്ടുകളിൽ പ്രവർത്തിച്ച യുവസംഗീത സംവിധായകനാണ് വിഷ്ണു.

പോളേട്ടന്റെ വീടിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ..?

വിശ്വാസം അതല്ലേ എല്ലാം എന്ന സിനിമയുടെ കാമറ ചെയ്ത രജീഷ് രാമനാണ് ഇതിന്റെ ഛായാഗ്രഹണം. ലാലേട്ടന്റെ സ്പിരിറ്റ് എന്ന ചിത്രത്തിന്റെ എഡിറ്റർ സന്ദീപാണ് ഈ സിനിമയുടെ എഡിറ്റർ.

സിനിമകൾ കാണാറുണ്ടോ..?

സിനിമകൾ കാണുന്നതു വളരെ അപൂർവമായിരുന്നു. പക്ഷേ, ഇപ്പോൾ മിക്ക സിനിമകളും കാണാറുണ്ട്. പൃഥ്വിരാജിന്റെയൊക്കെ ആക്ടിംഗ് നന്നായി ശ്രദ്ധിക്കാറുണ്ട്. അതിൽ നിന്നൊക്കെ ഏറെ പഠിക്കാനുണ്ട്.

രാഷ്്ട്രീയത്തിൽ ഒരു കൈ നോക്കുമോ..?

മക്കൾ പഠിച്ചു നല്ല ഒരു നിലയിലെത്തണമെന്നാണ് ഏതൊരു മാതാപിതാക്കളെയുംപോലെ എന്റെ വീട്ടുകാരുടെയും ആഗ്രഹം. പക്ഷേ, രാജ്മോഹൻ ഉണ്ണിത്താൻ എന്ന അച്ഛന്റെ മകനായതുകൊണ്ടുതന്നെ സിനിമയും പൊളിറ്റിക്സും തന്നെയാണ് എനിക്കു താത്പര്യം. സമയമാകുമ്പോൾ പൊളിറ്റിക്സിൽ അച്ഛന്റെ പിൻഗാമിയായി വരാൻ സാധ്യതയുണ്ട്. അച്ഛൻ എല്ലാ കാര്യങ്ങളിലും സപ്പോർട്ടാണ്.



വീട്ടുവിശേഷങ്ങൾ...?

അമ്മ സുധാകുമാരി. രണ്ടു ചേട്ടന്മാരുണ്ട്. മൂത്ത ജ്യേഷ്ഠൻ അഖിൽ ഉണ്ണിത്താൻ വിവാഹിതനാണ്. കുവൈറ്റിൽ വർക്ക് ചെയ്യുന്നു. രണ്ടാമത്തെയാൾ അതുൽ ഉണ്ണിത്താൻ അയർലൻഡിൽ എംബിഎ ചെയ്തശേഷം ഇപ്പോൾ നാട്ടിലുണ്ട്. 25 വർഷമായി ഞങ്ങൾ തിരുവനന്തപുരത്തു സ്‌ഥിരതാമസമാണ്.

ടി.ജി.ബൈജുനാഥ്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവ
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്‍റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന്‍ മണികണ്ഠന്‍ ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍റിറ്റിയുണ്ടെന്നും സംവിധായകന്‍ ബ്ലെസി. 'ബെന്യാമിന്‍ നോവലില്‍ പറയാതെ പോയ കാര്യങ്
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹന്‍റെയും മകന്‍. സായികുമാറിന്‍റെ സഹോദരീപുത്രന്‍. വിനു മോഹന്‍റെ സഹോദരന്‍... കു
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്‍റെ ആകെയുള്ള അറിവ്. അങ്ങ
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്‍റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്‍റെ മനഃസാക്ഷിയെ പിടിച്ചുല
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുക
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാ
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു.

പോസ്റ്റ് പ്രൊ
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്‍റെ ‘പ്രേമലു’.

ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശര
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്‌സില
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്ര
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന്‍ ശിവരാജ്. സെറ്റില
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു. അ
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്‌സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന്‍ കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒ
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ്
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജിത്തിന്‍റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്‍റെ സമ്പൂര്‍ണവിജയമാ
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍ നരേന്‍ മകന്‍ ഒരു വയസുകാരന്‍ ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ച
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടനാണ് അർജുൻ രാധാകൃഷ്ണൻ. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരു
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്‍റര്‍ടെയ്‌നർ വാതില്‍, റാഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.