Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
സച്ചിൻ വരുന്നൂ, ‘ഇനി ആനന്ദമേ...’
തട്ടത്തിൻ മറയത്ത് എന്ന സിനിമയിലെ ‘മുത്തുച്ചിപ്പി പോലൊരു’..., ബാംഗളൂർ ഡെയ്സിലെ ‘തുടക്കം മാംഗല്യം..’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ യുവഗായകൻ സച്ചിൻ വാര്യർ സംഗീതസംവിധായനാകുന്ന ചിത്രമാണ് ‘ആനന്ദം’. വിനീത് ശ്രീനിവാസൻ നിർമാണവും ഗണേഷ് രാജ് സംവിധാനവും നിർവഹിക്കുന്ന ആനന്ദം തിയറ്ററുകളിലെത്തിക്കുന്നത് ലാൽ ജോസ്. ആനന്ദത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവുമൊരുക്കിയ സച്ചിൻ വാര്യർ പാട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

വിനീതിനൊപ്പമുള്ള സൗഹൃദത്തുടർച്ചയല്ലേ ആനന്ദം...?

വിനീതേട്ടന്റെ മലർവാടി ആർട്സ് ക്ലബിലാണ് എന്റെ തുടക്കം. മലർവാടിയിലേക്ക് പുതിയ പാട്ടുകാരെ തേടുന്ന പരസ്യം കണ്ട് ഞാൻ എന്റെ പാട്ടുകൾ അയച്ചുകൊടുത്തു. അതുകേട്ട് ഇഷ്‌ടപ്പെട്ട് ഷാനേട്ടനും വിനീതേട്ടനും ഓഡിഷനു വിളിച്ചു. മാന്യമഹാജനങ്ങളേ എന്ന പാട്ടിന്റെ ട്രാക്ക് പാടി. അങ്ങനെയാണ് വിനീതേട്ടനെ നേരിൽ കാണുന്നത്. ഫൈനൽ ഓഡിഷനും പാടി. അന്നുതൊട്ടേ ഉള്ള പരിചയമാണ്.

മാന്യമഹാജനങ്ങളേ...എന്ന ഗാനം ഞാനുൾപ്പെടെ നാലു പുതിയ ഗായകർ ചേർന്നു പാടി. തുടർന്ന് അവർക്കൊപ്പം ഷോകളിൽ പാടാൻ തുടങ്ങി. അന്നു മലവാടിക്കു സപ്പോർട്ട് ദിലീപായിരുന്നുവെങ്കിൽ ഇന്ന് ആനന്ദത്തിനു സപ്പോർട്ടായി വിനീതേട്ടനുണ്ട്; ഒരു പ്രൊഡ്യുസർ എന്ന നിലയിൽ. സംവിധായകൻ, സംഗീതസംവിധായകൻ, മുഖ്യ വേഷങ്ങളിലെത്തുന്നവർ... അങ്ങനെ കുറേപ്പേരുടെ ആദ്യചിത്രമാണ് ആനന്ദം.





ആനന്ദത്തിൽ സംഗീതസംവിധായകനായത്...?

സിനിമകളിൽ പാടുമ്പൊഴും ചില ആഡ് ജിംഗിൾസ് കംപോസ് ചെയ്തിരുന്നു. സിംപിളായ, ഹാപ്പിയായ ട്യൂണുകളാവും ആഡ് ജിംഗിൾസിൽ ഉണ്ടാവുക. അത്തരം മ്യൂസിക് ചെയ്യണമെന്നുള്ളതു വലിയ ആഗ്രഹമായിരുന്നു. ഗണേഷ് രാജും ഞാനും ഫിസാറ്റിൽ ഒന്നിച്ചു പഠിച്ചവർ. ഞങ്ങൾ ഇടയ്ക്കു കാണാറുണ്ടായിരുന്നു. രണ്ടു വർഷം മുമ്പ് ആനന്ദത്തിന്റെ സ്ക്രിപ്റ്റിംഗ് തുടങ്ങിയപ്പോൾ കംപോസ് ചെയ്യാൻ ആഗ്രഹമുണ്ടോ എന്ന് ഗണേഷ് എന്നോടു ചോദിച്ചു. ഞാൻ സമ്മതിച്ചു.

സ്ക്രിപ്റ്റിംഗ് പുരോഗമിക്കുന്നതോടൊപ്പം ഞാൻ ട്യൂണുകളും ബാക്ക്ഗ്രൗണ്ട് സ്കോറുകളും കംപോസ് ചെയ്തുതുടങ്ങി. ഫൈനൽ കംപോസിംഗ് ജനുവരിയിലാണു തുടങ്ങിയത്. സ്കിപ്റ്റിംഗ് സമയത്തും കംപോസിംഗ് സമയത്തും ആനന്ദം എന്ന പേര് ഫിക്സ് ചെയ്തിരുന്നില്ല. ഹാപ്പിയായ, വളരെ സിംപിളായ മ്യൂസിക്ക് വേണം, 18–19 വയസുള്ളവർക്കു റിലേറ്റ് ചെയ്യാൻ പറ്റിയ വാക്കുകളും വളരെ സിംപിളായ നോട്സും ഫ്രഷ് സൗണ്ടിംഗും ഉള്ള പാട്ടുകളായിരിക്കണം എന്നൊക്കെ നിർബന്ധമുണ്ടായിരുന്നു.





ആനന്ദത്തിലെ പാട്ടുകളെക്കുറിച്ച്...

ട്യൂണിട്ട ശേഷം എഴുതിയവയാണ് ഇതിലെ പാട്ടുകൾ. അനു എലിസബത്ത് ജോസ്, മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസൻ എന്നിവരാണു പാട്ടുകളെഴുതിയത്. ദൂരെയോ എന്ന പാട്ടെഴുതിയതു വിനീത് ശ്രീനിവാസൻ. ഈ സിനിമയിൽ കുപ്പി എന്ന കാരക്ടർ ചെയ്യുന്ന വിശാഖ് നായർ, സുജിത് സുരേശൻ, അശ്വിൻ ഗോപകുമാർ എന്നിവർ ചേർന്നാണു പാടിയത്. ദൂരെയോ എന്ന ഭാഗം ഞാനാണു പാടിയത്. നമ്മുടെ ജനറേഷനിൽ ഏറെ ഇഷ്‌ടമുള്ള ഗായകരിൽ ഒരാളാണു സുജിത്. ഇനി ആനന്ദമേ എന്നുള്ള ഭാഗത്താണു സുജിത്തിന്റെ ശബ്ദം വരുന്നത്.

റിക്കാർഡിംഗ് കാണണമെന്ന ആഗ്രഹത്തിൽ സ്റ്റുഡിയോയിൽ വന്നതായിരുന്നു വിശാഖ്. വിശാഖ് പഴയ ഇംഗ്ലീഷ് പാട്ടുകൾ പാടുമെന്ന് നേരത്തേ അറിയാമായിരുന്നു. പുതിയ വോയ്സ് വേണമെന്ന ആഗ്രഹത്തോടെ പാടിച്ചുനോക്കി. പാട്ടിന്റെ ആദ്യവരി അവന്റെ വോയ്സിലാണ്. കൊച്ചി, ബാംഗ്ലൂർ കേന്ദ്രമായ ‘വെൻ ചായ് മെറ്റ് ടോസ്റ്റ്’ എന്ന ബാൻഡിലെ അംഗമാണ് അശ്വിൻ ഗോപകുമാർ. അശ്വിൻ ഈ സിനിമയിൽ ആദ്യം പാടിയതു ‘പയ്യേ വീശും കാറ്റിൽ’ എന്ന പാട്ടാണ്. അശ്വിന്റെ ആദ്യ മലയാളം സോംഗ്. അതിനുശേഷമാണ് ദൂരെയോ എന്ന പാട്ടിൽ അശ്വിന്റെ വോയ്സ് വന്നത്.





‘പയ്യേവീശും കാറ്റിൽ’ ഡ്യൂയറ്റാണ്. അശ്വിനും എന്റെ സഹോദരി സ്നേഹാ വാര്യരും ചേർന്നാണ് അതു പാടിയത്. ‘ഒരു നാട്ടിൽ..’ എന്ന പാട്ടെഴുതിയതു മനു മഞ്ജിത്ത്. വിനീത് ശ്രീനിവാസനും അപൂർവ ബോസും ചേർന്നാണ് അതു പാടിയത്. മലർവാടിയിൽ അഭിനയിച്ചിട്ടുണ്ട് അപൂർവ. തട്ടത്തിൻ മറയത്തിലിൽ ഇഷയുടെ വോയ്സ് ഡബ്ബ് ചെയ്തത് അപൂർവയാണ്. അപൂർവയുടെ ആദ്യ ഗാനം.

എല്ലാ പാട്ടുകാരെയും കൊണ്ടും എല്ലാ പാട്ടുകളും പാടിച്ചു. അവരുടെ വോയ്സിന് ഏറ്റവും ബെസ്റ്റായ വരികൾ ഫൈനൽ മിക്സിംഗിൽ നിലനിർത്തി. നിലാവിൽ എല്ലാമേ... എന്ന പാട്ടാണ് ആനന്ദത്തിനു വേണ്ടി ആദ്യം ചെയ്തത്. അനുവാണ് ആ പാട്ടെഴുതിയത്. അതു ഞാനാണു പാടിയത്.

രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ രഘു ദീക്ഷിത് എന്ന ഗായകനാണ് ഖുലേ റസ്റ്റോം സെ(തുറന്നുകിടക്കുന്ന വഴികളിൽ) എന്നു തുടങ്ങുന്ന ഹിന്ദി ഗാനം പാടിയത്. ബാംഗ്ലൂർ ബേസ്ഡ് സിംഗറായ രഘു ദീക്ഷിതിന്റെ സാന്നിധ്യം വലിയ ഭാഗ്യമായി കരുതുന്നു. എനിക്ക് ഏറെ പ്രചോദനം നല്കുന്ന സിംഗർ. ഹിന്ദി പാട്ടിന്റെ വരികൾ ഞാനാണ് എഴുതിയത്. ദൂരേയ്ക്കു പോകാനാണ് ആഗ്രഹിക്കുന്നതെങ്കിൽ നമ്മൾ എല്ലാവരും ഒന്നിച്ചു പോകണം. വേഗം പോകാനാണെങ്കിൽ ഒറ്റയ്ക്കു പോയാൽ മതി എന്നതാണ് ഈ പാട്ടിന്റെ ആശയം.

ധാരാളം സംഗീതസംവിധായകരുടെ പാട്ടുകൾ പാടിയിട്ടുണ്ടല്ലോ. സംഗീതസംവിധാനത്തിൽ അവരിൽ നിന്നുള്ള പ്രചോദനം...?

ആനന്ദത്തിലെ പാട്ടുകൾ ചെയ്യുന്നതിനു മുമ്പ് ഷാനേട്ടനോടു ചോദിച്ചിരുന്നു.. ഞാനിപ്പോൾ ഇതു ചെയ്താൽ ശരിയാകുമോ എന്ന്. സംശയങ്ങളൊക്കെ ഷാനേട്ടനോടു ചോദിക്കാറുണ്ട്. ഗോപിയേട്ടന്റെയടുത്ത് ഓരോതവണ പോകുമ്പൊഴും കംപോസിംഗിന്റെയും ബാക്ക് ഗ്രൗണ്ട് സ്കോറിന്റെയും അപ്ഡേറ്റ്സ് അറിയിച്ചിരുന്നു. ചെറിയ തിരുത്തുകൾ ഗോപിച്ചേട്ടൻ പറഞ്ഞുതന്നിരുന്നു. ബിജിപാൽ സാറിനും ഞാൻ എന്റെ പാട്ടുകൾ അയച്ചുകൊടുത്തിരുന്നു. ഞാൻ ഇൻസ്പിറേഷനായി കാണുന്ന ആളുകളാണ് അവരെല്ലാം.





പാട്ടുകളുടെ കംപോസിംഗിൽ വിനീത് ശ്രീനിവാസന്റെ സാന്നിധ്യം എത്രത്തോളം...?

വരികളാകും മുമ്പ് ട്യൂൺ മാത്രമായി കംപോസ് ചെയ്ത ഒരു വേർഷൻ വിനീതേട്ടന് അയച്ചുകൊടുക്കാറുണ്ടായിരുന്നു; ശരിയായ ദിശയിലാണോ ഞങ്ങളുടെ യാത്ര എന്നറിയുന്നതിന്. അദ്ദേഹത്തിന്റെ ഫീഡ്ബാക്ക് സ്വീകരിക്കാറുണ്ടായിരുന്നു. സൗണ്ടിംഗിലൊക്കെ അദ്ദേഹത്തിന്റെ ഇൻപുട്സ് കിട്ടിയിട്ടുണ്ട്, പല പാട്ടുകളിലും. പക്ഷേ, വിനീതേട്ടൻ ഞങ്ങളെ ഞങ്ങളുടെ വഴിക്കു വിടുകയായിരുന്നു. പലപ്പോഴും ഞാൻ ഒരു ആശയം അവതരിപ്പിക്കുമ്പോൾ അതു കൃത്യമാണ് എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ചിരുന്നു. അനാവശ്യ ഇടപെടൽ ഒരിക്കലും ഉണ്ടായിട്ടില്ല. എല്ലാ അർഥത്തിലും എന്റെ ഒറിജിനൽ ആശയങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെയാണ് ഈ സിനിമയിൽ വിനീതേട്ടൻ ഞങ്ങളെ പിന്തുണച്ചത്.

ആനന്ദത്തിലെ പാട്ടുകൾ ഒരുക്കുന്നതിൽ ഗണേഷ് രാജിന്റെ പിന്തുണയെക്കുറിച്ച്...?

ഗണേഷ് രാജിന് മ്യൂസിക്കിനെ സംബന്ധിച്ച് ആഴത്തിലുള്ള ധാരണയുണ്ട്. വെസ്റ്റേൺ മ്യൂസിക്കിനെക്കുറിച്ചു നന്നായറിയാം. ഗണേഷ് വെസ്റ്റേൺ ബാൻഡുകൾ ഏറെ കേൾക്കാറുണ്ട്. ഒരു പാട്ടിന്റെ സൗണ്ടിംഗ്, അതിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയെക്കുറിച്ചു നല്ല ധാരണയുണ്ട്്. ഒരു മ്യൂസിക് ചെയ്തുകൊടുത്താൽ അതിൽ എന്താണു മിസിംഗ്, എന്താണ് ഇനി വരേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ കൃത്യമായ അഭിപ്രായമുണ്ട്. ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുമ്പോൾ ഇമോഷനുകൾക്കനുസരിച്ച് ഏതുതരം സൗണ്ടാണു വേണ്ടത് എന്നൊക്കെ കൃത്യമായി പറയാറുണ്ടായിരുന്നു. ഗണേഷിന്റെ മ്യൂസിക്കൽ സെൻസ് ഏറെ ഗുണകരമായിട്ടുണ്ട്, ആനന്ദത്തിന്റെ സംഗീതമൊരുക്കുന്നതിന്.

ബാക്ക്ഗ്രൗണ്ട് സ്കോറിൽ വിനീത് ശ്രീനിവാസന്റെ ശ്രദ്ധയും പങ്കാളിത്തവും എത്രത്തോളമായിരുന്നു..?

വലിയ ഉത്തരവാദിത്വമായിരുന്നു ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്യുക എന്നത്. രണ്ടു വർഷമായി സ്ക്രിപ്റ്റ് കേൾക്കുന്നതിനാൽ ചെറിയ കാരക്ടേഴ്സിന്റെ പോലും ഇമോഷൻസ് അറിയാം എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്യുമ്പോൾ വിനീതേട്ടനും ചിലപ്പോൾ ഒപ്പം ഇരിക്കാറുണ്ടായിരുന്നു. സീൻ കണ്ടുകൊണ്ടുതന്നെ ഒരു ഗിറ്റാറിലോ പിയാനോയിലോ എന്തെങ്കിലുമൊക്കെ വായിച്ച് എൻജോയബിൾ ആയിട്ടാണു ചെയ്തത്. ഡിഫിക്കൽറ്റായ ഒന്നു രണ്ടു സീനുകളിൽ വിനീതേട്ടന്റെ ഇൻപുട്സും ഹെൽപ്പും ഉണ്ടായിട്ടുണ്ട്. അപ്പോഴും വിനീതേട്ടന്റെ ആശയങ്ങൾ അടിച്ചേൽപ്പിക്കാതെ ഞങ്ങളെ പുഷ് ചെയ്യാനാണു ശ്രമിച്ചിട്ടുള്ളത്. വിനീതേട്ടന്റെ സപ്പോർട്ട് ബാക്ക്ഗ്രൗണ്ട് സ്കോറിലും ഉണ്ടായിട്ടുണ്ട്. വർക്കിംഗ് എക്സ്പീരിയൻസ് ഏറെ ഉള്ളതിനാൽ ചില സിറ്റ്വേഷനുകളിൽ ടെക്നിക്കലി എങ്ങനെ സമീപിക്കണമെന്ന് വിനീതേട്ടൻ പറഞ്ഞുതന്നിരുന്നു.





ആനന്ദം യുവത്വത്തിന്റെ ആഘോഷമാണല്ലോ. അതിനാൽ പാട്ടുകൾക്കു വെസ്റ്റേൺ ഫ്ളേവർ നല്കിയിട്ടുണ്ടോ..?

കൃത്യമായി വെസ്റ്റേൺ രീതിയിൽ മാത്രമേ ചെയ്യൂ എന്നൊന്നും പ്ലാൻ ചെയ്തിരുന്നില്ല. സിനിമയുടെ സിറ്റ്വേഷനും ലാംഗ്വേജിനും ഗ്രാമറിനും ചേരുന്ന പാട്ടുകൾ ചെയ്യാനാണു ശ്രമിച്ചത്. അല്ലാതെ ട്രെൻഡ്സെറ്ററാക്കണം എന്ന ആലോചനയോടെ ഒരു പാട്ടിനെയും സമീപിച്ചിട്ടില്ല. നമ്മൾ ഇത്രനാളും കേട്ട ഇന്ത്യൻ മ്യൂസിക്കിന്റെ ഹെറിറ്റേജ് നമ്മുടെ ഉള്ളിലുണ്ടാകുമല്ലോ. ഒപ്പം 18–21 ഏജ് ഗ്രൂപ്പ് കേൾക്കുന്ന വെസ്റ്റേൺ രീതികളിലുള്ള പാട്ടുകളും മനസിലുണ്ടായിരുന്നു. ഇവയുടെ കോംബിനേഷനാണ് ആനന്ദത്തിലെ സംഗീതം. ഇതിലെ ഹിന്ദി സോംഗ് പൂർണമായും ഇന്ത്യൻ സോംഗിന്റെ സ്ട്രക്ചറിലാണ്. പയ്യേ വീശും കാറ്റിൽ... എന്ന പാട്ടിൽ സിത്താറിന്റെ ഒരു ക്ലാസിക് എലമെന്റ് ഉപയോഗിച്ചിട്ടുണ്ട്.

ഇപ്പോൾ സ്വതന്ത്ര സംഗീതസംവിധായകനായി. ഇനി മറ്റു സംഗീതസംവിധായകരുടെ പാട്ടുകൾ പാടുമോ..?

കുറേക്കാലമായുള്ള ആഗ്രഹമായിരുന്നു കംപോസിംഗ്. മനസിലുള്ള കാര്യങ്ങൾ ചെയ്യാനായി. എന്റെ റേഞ്ചിനകത്തു നിൽക്കുന്ന പാട്ടുകൾ, എനിക്കു പറ്റുന്ന പാട്ടുകൾ ഇനിയും പാടണമെന്ന് ആഗ്രഹമുണ്ട്. അതുപോലെ തന്നെ കംപോസ് ചെയ്യാനും ആഗ്രഹമുണ്ട്. രണ്ടും എൻജോയബിൾ ആണ്. സംതൃപ്തി നല്കുന്നതും. രണ്ടിനോടും തുല്യ താൽപര്യമാണ്. രണ്ടിന്റെയും സംതൃപ്തി വേറേവേറെയാണ്. രണ്ടും ആസ്വദിക്കുന്നുണ്ട്. രണ്ടും ഇഷ്‌ടമാണ്. ഫിലിം മ്യൂസിക്കിൽ പറയനാകാത്തതും ഫിലിമിന്റെ ചട്ടക്കൂടിൽ വരാത്തതുമായ ചില തീംസ്.. ഉദാ. ഫിലോസഫിക്കലായ കാര്യങ്ങളും മറ്റും സംഗീതത്തിലൂടെ എക്സപ്ലോർ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. അതും ഫിലിം മ്യൂസിക്കിനു പാരലലായി ചെയ്യണം എന്നുണ്ട്.





അടുത്തിടെ പാടിയ പാട്ടുകളെക്കുറിച്ച്...?

ബാംഗളൂർ ഡെയ്സിന്റെ തമിഴിൽ ‘തുടക്കം മാംഗല്യം..’ എന്ന പാട്ടിന്റെ തമിഴ് വേർഷൻ. പ്രേമത്തിന്റെ തെലുങ്ക് വേർഷനിൽ ഗോപിസുന്ദറിന്റെ സംഗീതത്തിൽ ഒരു പാട്ടുപാടി. വള്ളീം തെറ്റി പുള്ളീം തെറ്റിയിലെ ‘അരേ തൂ ചക്കർ’. സൂരജ് എസ്. കുറുപ്പിന്റെ വരികളും സംഗീതവും. ആൻ മരിയ കലിപ്പിലാണ് എന്ന സിനിമയിൽ; ഷാൻ റഹ്മാന്റെ സംഗീതത്തിൽ ‘താരമായ്, തിങ്കളായ്’ എന്ന പാട്ട്.

ടി.ജി.ബൈജുനാഥ്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവ
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്‍റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന്‍ മണികണ്ഠന്‍ ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍റിറ്റിയുണ്ടെന്നും സംവിധായകന്‍ ബ്ലെസി. 'ബെന്യാമിന്‍ നോവലില്‍ പറയാതെ പോയ കാര്യങ്
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹന്‍റെയും മകന്‍. സായികുമാറിന്‍റെ സഹോദരീപുത്രന്‍. വിനു മോഹന്‍റെ സഹോദരന്‍... കു
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്‍റെ ആകെയുള്ള അറിവ്. അങ്ങ
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്‍റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്‍റെ മനഃസാക്ഷിയെ പിടിച്ചുല
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുക
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാ
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു.

പോസ്റ്റ് പ്രൊ
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്‍റെ ‘പ്രേമലു’.

ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശര
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്‌സില
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്ര
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന്‍ ശിവരാജ്. സെറ്റില
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു. അ
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്‌സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന്‍ കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒ
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ്
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജിത്തിന്‍റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്‍റെ സമ്പൂര്‍ണവിജയമാ
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍ നരേന്‍ മകന്‍ ഒരു വയസുകാരന്‍ ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ച
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടനാണ് അർജുൻ രാധാകൃഷ്ണൻ. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരു
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്‍റര്‍ടെയ്‌നർ വാതില്‍, റാഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.