പാക്കിസ്ഥാനിലെ പാളം തെറ്റിയ പ്രാങ്ക്; ആ യുവാക്കള്‍ക്ക് ഒടുവില്‍ സംഭവിച്ചത്
Friday, June 28, 2024 2:46 PM IST
ആളുകളെ പേടിപ്പിച്ചും ആശങ്കപ്പെടുത്തിയുമൊക്കെ തമാശ ഉണ്ടാക്കുക; ശേഷം അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് റീച്ച് നേടുക. ഇത്തരം "സൈക്കോത്തരം' ലോകത്തിന്‍റെ പലയിടങ്ങളിലും അരങ്ങേറാറുണ്ട്.

ഇതിന്‍റെ ലഘുരൂപത്തെ "പ്രാങ്ക്' എന്നൊക്കെ നെറ്റിസണ്‍സ് പറയാറുണ്ട്. പക്ഷേ ഇത്തരം കാര്യങ്ങള്‍ എല്ലായ്‌പ്പോഴും ശുഭപര്യവസായി ആകണമെന്നില്ല. അത്തരമൊരു ഉദാഹരണമാണിത്. സംഗതി നടന്നത് അങ്ങ് പാക്കിസ്ഥാനിലാണ്.

എക്‌സിലെത്തിയ ദൃശ്യങ്ങള്‍ പ്രകാരം കുറച്ച് ചെറുപ്പക്കാര്‍ ഒരു തടാകത്തിന്‍റെ തീരത്ത് നില്‍ക്കുന്നു. തൊട്ടടുത്തായി ഒരു റെയില്‍ പാളവും കാണാം. ഈ യുവാക്കള്‍ ട്രെയിന്‍ വരുന്നനേരം നോക്കി തങ്ങളുടെ ബൈക്ക് തടാകത്തിനടുത്തായി നിര്‍ത്തി കറക്കുകയാണ്. തത്ഫലമായി ട്രെയിനിലുള്ളവരുടെ ദേഹത്ത് വെള്ളം വീഴുന്നു.

"ട്രെയിനല്ലെ അങ്ങ് പൊയ്‌ക്കോളും' എന്ന ചിന്തയിലായിരുന്നു അവര്‍. പക്ഷേ ചെറിയൊരു ട്വിസ്റ്റുണ്ടായി. ലോക്കോ പൈലറ്റ് ട്രെയിനങ്ങ് ചവിട്ടി നിര്‍ത്തി. അതോടെ ആകെ നനഞ്ഞ് വെറളി പിടിച്ചിരുന്ന യാത്രക്കാര്‍ ചാടിയിറങ്ങി.

പിന്നെ ഇടിയോടിടി ആയിരുന്നു. റെയില്‍വേ പോലീസും രംഗത്തെത്തി. ആളുകള്‍ യുവാക്കളെ ട്രെയിനില്‍ കയറ്റി. മാത്രമല്ല അവരുടെ വാഹനവും ട്രെയിനിലാക്കി കൊണ്ടുപോയി. നിലത്ത് നിന്ന ചിലര്‍ ട്രെയിനില്‍ വുണ്ടും കല്ലെറിയുന്നതായി ദൃശ്യങ്ങളില്‍ കാണാം.

എന്തായാലും വലിയൊരു പാഠമാണ് പാക്കിസ്ഥാനിലെ പ്രാങ്കന്‍മാര്‍ക്ക് ലഭിച്ചത്. നമ്മുടെ നാട്ടിലും ഇത്തരക്കാരുടെ ശല്യം ഉണ്ടെന്നും ഇത്തരം ഷോക്ക് തിരിച്ച് നല്‍കേണ്ടി വരുമെന്നും നെറ്റിസണ്‍സ് പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.