Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന്ത്യയുടെതന്നെ പൗരാണികതയുടെ തിലകക്കുറിയായ ഉത്തർപാര ജയകൃഷ്ണ പബ്ലിക് ലൈബ്രറിയാണത്. നെടുനീളൻ തൂണുകളും കൊത്തുപണികളും വരാന്തകളുമൊക്കെയുള്ള ഗ്രന്ഥശാല രാജ്യത്തെതന്നെ ആദ്യത്തെ സൗജന്യ പുസ്തക വിതരണശാലയാണ്. 229 ഗ്രാന്റ് ട്രങ്ക് റോഡ് എന്ന വിലാസമുള്ള കെട്ടിടം അക്ഷരങ്ങളുടെയും ചരിത്രത്തിന്റെയും അക്ഷയഖനിയാണ്.
1859 ഏപ്രിൽ 15നാണ് ഉത്തർപാര ജയകൃഷ്ണ പബ്ലിക് ലൈബ്രറി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നത്. ജനങ്ങൾക്ക് മികച്ച വായനാ സൗകര്യം ഒരുക്കുകയെന്നതായിരുന്നു സ്ഥാപകനായിരുന്ന ജയകൃഷ്ണ മുഖർജിയുടെ ലക്ഷ്യം. ഉത്തർപാര പബ്ലിക് ലൈബ്രറി എന്നായിരുന്നു ആദ്യ പേര്. ഈശ്വർ ചന്ദ്ര വിദ്യാസാഗറിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് ജയകൃഷ്ണ മുഖർജി ലൈബ്രറി ആംരംഭിക്കാൻ ഇറങ്ങിത്തിരിച്ചത്. അതിനു മുൻപ് പ്രദേശത്ത് അദ്ദേഹം നിരവധി സ്കൂളുകളും ആരംഭിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ബംഗാൾ നവോത്ഥാനത്തിന്റെ പ്രതീകമായി ഇന്നും തലയെടുപ്പോടെ ഈ ലൈബ്രറി നിൽക്കുന്നു.
1856 ലാണ് ലൈബ്രറിയുടെ നിർമാണം ആരംഭിക്കുന്നത്. അന്ന് കെട്ടിടത്തിനും ചുറ്റുമുള്ള ഉദ്യാനത്തിനുമായി 85,000 രൂപയായിരുന്നു ചെലവായത്. 1850ലെ ലണ്ടൻ പബ്ലിക് ലൈബ്രറി നിയമത്തെ പിൻപറ്റിയും ദ്വാരകാനാഥ് ടാഗോറിന്റെ നിർദേശങ്ങൾ അനുസരിച്ചുമായിരുന്നു ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇംഗ്ലീഷിനു പുറമെ ഇന്ത്യൻ ഭാഷാ വൈവിധ്യത്തിന്റെ അക്ഷയഖനിയെന്നാണ് സർ വില്യം ഹണ്ടർ ഈ ഗ്രന്ഥശാലയെ വിശേഷിപ്പിച്ചിട്ടുള്ളത്.
ഉത്തർപാര പബ്ലിക് ലൈബ്രറിയിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റവ. ജയിംസ് ലോംഹ് ബംഗാളി പത്രങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും സൂചകംതന്നെ തയാറാക്കിയത്. 1866 ൽ പണ്ഡിറ്റ് ഈശ്വർ ചന്ദ്ര വിദ്യാസാഗർ ബ്രിട്ടീഷ് വിദ്യാഭ്യാസവിദഗ്ധ മേരി കാർപെന്ററുമൊത്ത് ലൈബ്രറി സന്ദർശിച്ചിരുന്നു. ഇന്നിവിടെ എത്തുന്നവർക്ക് തങ്ങൾക്ക് മുൻപ് ഇവിടം സന്ദർശിച്ച വിശിഷ്ട വ്യക്തികളുടെ പേരുകൾ മുൻവശത്ത് എഴുതിവച്ചിരിക്കുന്നത് കാണാം. സർ എഡ്വിൻ ആർനോൾഡ്, ഡഫ്റിൻ മാർക്വിസ്, സുരേന്ദ്രനാഥ് ബാനർജി, ബിപിൻ പാൽ, കേശബ് സെൻ ഇങ്ങനെ പോകുന്നു സന്ദർശകരുടെ പേരുകൾ.
പ്രമുഖ കവി മൈക്കൽ മധുസൂദൻ ദത്ത രണ്ടു തവണ ഈ ലൈബ്രറി വസതിയാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിൽനിന്നു മടങ്ങിയെത്തിയ അദ്ദേഹത്തിന് ലൈബ്രറിയിൽ താമസമൊരുക്കാൻ ഈശ്വർചന്ദ്ര വിദ്യാസാഗറാണ് നിർദേശം നൽകിയത്. 1869ലും 1873ലുമായാണ് മൈക്കൽ ദത്ത ഇവിടെ താമസിച്ചത്. അദ്ദേഹം അന്നു താമസിച്ചിരുന്ന മുറി ഒരു മൈക്രോ മ്യൂസിയമാക്കി ലൈബ്രറി മന്ദിരത്തിനുള്ളിൽ സംരക്ഷിച്ചിട്ടുണ്ട്. അരബിന്ദോ ജയിൽ മോചിതനായശേഷം ആദ്യമായി പൊതുസമൂഹത്തെ അഭിസംബോധന ചെയ്തത് ഈ ലൈബ്രറിയുടെ പുൽത്തകിടിയിൽ വച്ചായിരുന്നു. 1909ൽ ആ പ്രസംഗം കേൾക്കാൻ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്.
നിലവിൽ 55,000 കൃതികളുടെ ശേഖരം ലൈബ്രറിയിലുണ്ട്. പഴയകാല മാസികകളുടെയും പത്രങ്ങളുടെയും മറ്റു പ്രസിദ്ധീകരണങ്ങളുടെയും ശേഖരം വേറെയുമുണ്ട്. ആദ്യ ബംഗാളി മാസികയായിരുന്ന ദിക്ദർശന്റെ ലഭ്യമായ ഏക പ്രതി സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. പിന്നിട്ട മൂന്നു നൂറ്റാണ്ടുകളിൽ അച്ചടിച്ച പുസ്തകങ്ങളുടെ ശേഖരവുമുണ്ട്്. ഉത്തർപാര പബ്ലിക് ലൈബ്രറിയുടെ കാറ്റലോഗ് ലണ്ടനിലെ ഇന്ത്യ ഓഫീസ് ലൈബ്രറിയേക്കാൾ വിശാലമാണെന്നാണ് ഈ രംഗത്തുള്ളവർ വിലയിരുത്തിയിട്ടുള്ളത്.
വില്യം കാരി, ജോണ്‍ ക്ലാർക്ക്, മാർഷ്മാൻ, വാൾട്ടർ വാൽഷ്, നഥാനിയേൽ ബ്രാസി, ഹാൽഹാഡേ, രാജാ റാം മോഹൻ റോയ്, മോഹൻപ്രസാദ് ടാഗോർ തുടങ്ങിയ പ്രമുഖരുടെ മറ്റൊരിടത്തും ലഭ്യമല്ലാത്ത കൃതികളും ഇവിടെയുണ്ട്. ബൈബിളിന്റെ സംസ്കൃത പരിഭാഷ, മാക്സ് മുള്ളറുടെ കത്തുകൾ, പഴയകാല സർക്കാർ റിപ്പോർട്ടുകൾ, ചാർട്ടറുകൾ, ഉടന്പടികൾ, രഹസ്യരേഖകൾ തുടങ്ങിയവയും സൂക്ഷിക്കുന്നു.
1964ൽ ലൈബ്രറിയുടെ നടത്തിപ്പു ചുമതല പശ്ചിമബംഗാൾ സർക്കാർ ഏറ്റെടുത്തു. ഇതിനോട് ചേർന്നുണ്ടായിരുന്ന ഒരു സെമീന്ദാറുടെ ബംഗ്ലാവുകൂടി ലൈബ്രറിയോട് കൂട്ടിച്ചേർത്ത് റീഡിംഗ് റൂമാക്കി. ഈ വിജ്ഞാനപ്പുരയുടെ 150-ാം വാർഷികത്തോട് അനുബന്ധിച്ച് കുട്ടികൾക്കു മാത്രമായി ഒരു ലൈബ്രറിയും സർക്കാർ സ്ഥാപിച്ചിരുന്നു. ഹൂഗ്ലി ജില്ലാ ലൈബ്രറി ഓഫീസർ ഇന്ദ്രജിത്ത് പാൻ ആണ് ഉത്തർപാര പബ്ലിക് ലൈബ്രറിയുടെ ഇപ്പോഴത്തെ ലൈബ്രറേറിയൻ ഇൻ ചാർജ്. പ്രതിദിന പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത് ലൈബ്രറേറിയൻ അർപിത ചക്രവർത്തിയാണ്. വായനക്കാർക്കും വിദ്യാർഥികൾക്കുമായി സൗജന്യ വൈഫൈ സൗകര്യവും ശീതീകരിച്ച മുറികളും ഒരുക്കിയിട്ടുണ്ട്.
ലൈബ്രറിയുടെ സ്ഥാപകൻ ജയകൃഷ്ണ മുഖർജിയായിരുന്നു പ്രദേശത്ത് ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വ്യക്തി. അദ്ദേഹം ഉർദുവിലും പാണ്ഡിത്യം നേടി. 1840 ൽ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ഒരുമിച്ചിരുന്നു പഠിക്കാൻവേണ്ടി അദ്ദേഹം തത്വബോധിനി പാഠശാല ആരംഭിച്ചു. ഭൂവുടമയായിരുന്ന മുഖർജി റോഡുകളും പാലങ്ങളും ആരോഗ്യ കേന്ദ്രങ്ങളും നിർമിക്കുന്നതിനും മുൻകൈ എടുത്തിരുന്നു.
1854 ൽ ഉത്തർപാരയിൽ ഒരു ലൈബ്രറി ആരംഭിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ബുർദ്വാൻ ഡിവിഷണൽ കമ്മീഷണർക്ക് അപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ടു. പിന്നീട് സ്വന്തം നിലയിൽ ലൈബ്രറി സ്ഥാപിക്കുകയായിരുന്നു. 1888ൽ അദ്ദേഹം അന്തരിച്ചശേഷം മക്കൾ ലൈബ്രറി നോക്കി നടത്തി. ഉത്തർപാര ലൈബ്രറിയുടെ പുസ്തകപ്രൗഢിയെക്കുറിച്ച് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിൽവരെ വിശദമായ പരാമർശമുണ്ട്.
സെബി മാത്യു
ഇങ്ങനെയും ഒരു അപകടം; അവിശ്വസനീയം!
"പെട്ടെന്ന്, ഒരു വലിയ ശബ്ദം, സ്ഫോടനം പോലെ... ശക്തമായ മർദമാറ്റം അനുഭവപ്പെട്ടു. ഞാൻ മുന്നിലേക്കു നോക്കി, വിമാനത്തിന്റെ മു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ഇങ്ങനെയും ഒരു അപകടം; അവിശ്വസനീയം!
"പെട്ടെന്ന്, ഒരു വലിയ ശബ്ദം, സ്ഫോടനം പോലെ... ശക്തമായ മർദമാറ്റം അനുഭവപ്പെട്ടു. ഞാൻ മുന്നിലേക്കു നോക്കി, വിമാനത്തിന്റെ മു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
Latest News
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്: സതീശൻ
തമിഴ്നാട്ടിലെ ആദ്യ ബിജെപി എംഎൽഎ വേലായുധൻ അന്തരിച്ചു
കാനഡയിൽ മലയാളി യുവതി മരിച്ച നിലയിൽ
ജീവനക്കാരുടെ സമരം; എയർ ഇന്ത്യ എക്പ്രസിനു ലേബർ കമ്മീഷണറിന്റെ രൂക്ഷ വിമർശനം
കണ്ണൂരിൽ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു
Latest News
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്: സതീശൻ
തമിഴ്നാട്ടിലെ ആദ്യ ബിജെപി എംഎൽഎ വേലായുധൻ അന്തരിച്ചു
കാനഡയിൽ മലയാളി യുവതി മരിച്ച നിലയിൽ
ജീവനക്കാരുടെ സമരം; എയർ ഇന്ത്യ എക്പ്രസിനു ലേബർ കമ്മീഷണറിന്റെ രൂക്ഷ വിമർശനം
കണ്ണൂരിൽ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top