ഇടുക്കി: ശാന്തൻപാറ, ചിന്നക്കനാൽ പ്രദേശങ്ങളിൽ ജനങ്ങൾക്ക് ശല്യം സൃഷ്ടിക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ മെരുക്കാനൊരുങ്ങി സർക്കാർ. കൊമ്പനെ മയക്കുവെടി വച്ച് നിയന്ത്രിക്കാൻ ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ഉത്തരവ് നൽകി.

മയക്കുവെടി വയ്ക്കുന്ന ആനയെ കോളർ ഘടിപ്പിച്ച് സ്ഥിരം നിരീക്ഷണത്തിലാക്കുകയോ ഉൾക്കാട്ടിലേക്ക് മാറ്റുകയോ ചെയ്യാനാണ് വനം വകുപ്പിന്‍റെ നീക്കം.

ജനുവരി 31-ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍റെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിന്‍റെ തുടർനടപടിയായി ആണ് ഈ തീരുമാനം എടുത്തത്.