കൊച്ചി: ഒരു ബാച്ചില്‍ 25 വിദ്യാര്‍ഥികള്‍ ഇല്ലെങ്കില്‍ ആ ബാച്ചുകളില്‍ സ്ഥിര അധ്യാപക നിയമനം ഇല്ല എന്ന സര്‍ക്കാര്‍ തീരുമാനം നടപ്പിലായാല്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സര്‍ക്കാര്‍/എയ്ഡഡ് വിഭാഗങ്ങളിലെ 153 ബാച്ചുകളിലായി ഒട്ടേറെ അധ്യാപക തസ്തികകള്‍ ഇല്ലാതായേക്കും.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 133 ബാച്ചുകളിലും എയ്ഡഡ് മേഖലയില്‍ 20 ബാച്ചുകളിലും 25 ല്‍ താഴെ വിദ്യാര്‍ഥികള്‍ മാത്രമേ ഉള്ളൂ. 447 അണ്‍ എയ്ഡഡ് ബാച്ചുകളില്‍ ചട്ടപ്രകാരമുള്ള വിദ്യാര്‍ഥികളില്ല. 2024ല്‍ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് എഎച്ച്എസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മനോജിന് ലഭിച്ച വിവരാവകാശ രേഖയിലാണ് കുട്ടികളുടെ കുറവ് വ്യക്തമാക്കുന്ന കണക്കുകള്‍ ലഭിച്ചത്.

2024 ജൂണില്‍ പ്ലസ് വണ്‍ ക്ലാസില്‍ അഡ്മിഷന്‍ എടുത്തത് 3,65,043 വിദ്യാര്‍ഥികളാണ്. മെറിറ്റ് സീറ്റുകളില്‍ 20,117 ഉം മാനേജ്‌മെന്‍റ് സീറ്റുകളില്‍ 3,751 അണ്‍ എയ്ഡഡ് ബാച്ചുകളില്‍ 27,517 സീറ്റുകളും ഒഴിഞ്ഞു കിടന്നു. സംസ്ഥാനത്തെ 25 താഴെ വിദ്യാര്‍ഥികള്‍ ഉള്ള ബാച്ചുകള്‍ ഗവണ്‍മെന്‍റ് സ്‌കൂളുകളില്‍ 133, എയ്ഡഡ് മേഖലയില്‍ 20 ബാച്ചുകളും ആണ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ കുറവുള്ള ഗവണ്‍മെന്‍റ് സ്‌കൂളുകള്‍ ആലപ്പുഴയില്‍ 22, പത്തനംതിട്ടയില്‍ 21, കോട്ടയത്ത് 17, എറണാകുളം 16 എന്നിങ്ങനെയാണ്.

അണ്‍ എക്കണോമിക് ആയിട്ടുള്ള എയ്ഡഡ് ബാച്ചുകള്‍ ഏറ്റവും കൂടുതല്‍ പത്തനംതിട്ട ജില്ലയിലാണ്. ഇവിടെ എട്ടും കോട്ടയത്ത് മൂന്നും ഇടുക്കി, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ രണ്ട് വീതവും കണ്ണൂര്‍, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ ഒന്ന് വീതവുമാണ്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലുള്ള ഏകീകരണ നീക്കവും, കീം പരീക്ഷയിലെ മാര്‍ക്ക് സമീകരണവുമായി ബന്ധപ്പെട്ട് കേരള ഹയര്‍ സെക്കന്‍ഡറിയിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ പിന്തള്ളപ്പെടുന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ കൊണ്ടാണ് പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറയുന്നത് എന്ന് അധ്യാപകര്‍ പറയുന്നു.