വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കടുത്ത ന്യൂമോണിയ ബാധിച്ചതായി വത്തിക്കാന്‍. ഇത് അദ്ദേഹത്തിന്‍റെ ആരോഗ്യനില കൂടുതൽ സങ്കീർമാക്കിയെന്നും വത്തിക്കാൻ അറിയിച്ചു.

88-കാരനായ മാർപാപ്പ കഴിഞ്ഞ ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുകയാണ്. പോളി മൈക്രോബിയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇന്ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിവാര സദസ് റദ്ദാക്കിയിട്ടുണ്ട്.

ആരോഗ്യാവസ്ഥ തൃപ്തികരമല്ലെങ്കിലും അദ്ദേഹം സന്തോഷവാനാണെന്നും വത്തിക്കാന്‍ അറിയിച്ചു. വി. കുര്‍ബാന സ്വീകരിച്ച മാര്‍പാപ്പ പ്രാര്‍ഥനയിലും വായനയിലുമായാണ് സമയം ചെലവഴിക്കുന്നത്.

എല്ലാവരുടെയും പിന്തുണയ്ക്ക് മാര്‍പാപ്പ നന്ദി അറിയിച്ചതായും തുടര്‍ന്നും അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാര്‍ഥന തുടരണമെന്നും വത്തിക്കാന്‍ അറിയിച്ചു.