ചേർത്തല: ഡോക്ടേഴ്സ് ദമ്പതിമാരില്‍ നിന്ന് ഓൺലൈനിലൂടെ ഏഴരക്കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് ചൈനീസ് പൗരന്മാർ അറസ്റ്റിൽ. ഗുജറാത്ത് പോലീസ് പിടികൂടിയ അന്താരാഷ്ട്ര കുറ്റവാളികളായ വെയ് ചുംഗ് വാൻ, ഷെൻ വെയ് ഹോ എന്നിവരെ ആലപ്പുഴ പോലീസിന് കൈമാറി.

ഓഹരി വിപണിയിൽ അമിതലാഭം വാഗ്ദാനം ചെയ്ത് കഴി‍ഞ്ഞ ജൂണിലാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. കേസിൽ ഇതര സംസ്ഥാനക്കാർ ഉൾപ്പടെ അഞ്ചുപേർ നേരത്തെ അറസ്റ്റിലായിരുന്നു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, പ്രവീഷ്, അബ്ദുൾ സമദ് എന്നിവരാണ് ആദ്യം പിടിയിലായത്.

ഇവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാനക്കാരനായ ഭഗവാൻ റാമിനെയും നിർമൽ ജെയിനെയും പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ ചൈന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു റാക്കറ്റാണ് തട്ടിപ്പ് നടത്തിയതെന്ന് ചേർത്തല പോലീസ് കണ്ടെത്തിയിരുന്നു.

തുടർന്നാണ് ചൈനീസ് പൗരൻമാർ ഗുജറാത്ത് പോലീസിന്‍റെ പിടിയിലായത്. പ്രതികളെ ബുധനാഴ്ച ചേർത്തല കോടതിയിൽ ഹാജരാക്കും.