കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളജില്‍ ജൂനിയര്‍ വിദ്യാർഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഗേറ്റിന് മുന്നില്‍ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. എന്നാല്‍ ഇത് മറികടന്ന് പ്രവര്‍ത്തകര്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രവര്‍ത്തകര്‍ ഇപ്പോഴും ഇവിടെനിന്ന് പിരിഞ്ഞുപോകാന്‍ തയാറായിട്ടില്ല. വിദ്യാർഥികൾ റാഗിംഗിന് ഇരയായ സംഭവത്തിൽ കോളജ്,ഹോസ്റ്റല്‍ അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

കേരള ഗവ.സ്റ്റുഡന്‍സ് നേഴ്‌സസ് അസോസിയേഷന്‍റെ നേതാവാണ് പ്രതികളില്‍ ഒരാളായ രാഹുല്‍ രാജ്. ഇത് ഇടത് അനുകൂല സംഘടനയാണ്. ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ടവരാണ് റാഗിംഗിന് നേതൃത്വം കൊടുക്കുന്നതെന്ന് കെഎസ്‌യു ആരോപിച്ചു.

നേരത്തേ എബിവിപി പ്രവര്‍ത്തകരും കോളജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കോളജ് വളപ്പില്‍ കയറിയ നാല് എബിവിപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു.