കാസർഗോഡ്: പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ. കാസർഗോട്ടെ പത്മ ആശുപത്രിക്കെതിരെയാണ് ആരോപണം.

ചേറ്റുക്കുണ്ട് സ്വദേശിനി ദീപയും കുഞ്ഞുമാണ് മരിച്ചത്. ഗർഭിണിയായത് മുതൽ ദീപ കാസർഗോഡ് പത്മ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്.

എന്നാൽ പ്രസവത്തിലെ അപകടസാധ്യത ഡോക്ടർ പറഞ്ഞില്ലെന്നും കുട്ടി മരിച്ച വിവരം അധികൃതർ മറച്ചുവച്ചുവെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. എന്നാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളാണ് യുവതിയുടെ മരണ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

സംഭവത്തിൽ ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും യുവതിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.