തിരുവനന്തപുരം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ആർഎസ്എസാണെന്ന് പി.വി.അൻവർ പ്രചരിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പി.ശശിക്കെതിരായ അൻവറിന്‍റെ പരാതിയിൽ കാതലായ പ്രശ്നം ഒന്നുമില്ല.

പി.ശശിയെ ബോധപൂർവം അപമാനിക്കാനുള്ള പ്രയോഗം മാത്രമാണ് നടത്തുന്നത്. ശശിക്കെതിരായ പരാതിയിൽ പാർട്ടിക്ക് പരിശോധിക്കാൻ ഒന്നുമില്ല. വസ്തുതയില്ലാത്ത കാര്യങ്ങളാണ് പരാതിയിലുള്ളത്. എല്ലാ വിശ്വാസികൾക്കും അവിശ്വാസികൾക്കും കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാം.

മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐയിൽ പ്രവർത്തിക്കുമ്പോഴാണ് എംഎൽഎ ആയതും പിന്നീട് മന്ത്രിയായതും. സിപിഎമ്മിൽ ഉൾപാർട്ടി ജനാധിപത്യം ഇല്ല എന്നത് പച്ചക്കള്ളമാണ്. ജമാഅത്തെ ഇസ്‌ളാമി നേതാവ് ആരിഫ് അലി ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തി. എന്തിനായിരുന്നു ആ ചർച്ച എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.