കോഴിക്കോട്: താമരശേരി ചുരത്തിൽ ലോറി ഡ്രൈവർക്ക് മർദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. എട്ട് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. കാറിലെത്തിയ യുവാക്കൾ ലോറി ഡ്രൈവറെ മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു.

വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ ചുരത്തിന് മുകളിൽ വച്ച് തർക്കമുണ്ടായിരുന്നു. തുടർന്ന് ഇവിടെ നിന്നും മടങ്ങിയ ഇവർ വ്യൂ പോയിന്‍റിൽ വച്ച് വീണ്ടും കണ്ടുമുട്ടുകയും കാർ യാത്രികർ ലോറി തടയുകയും ചെയ്തു.

ലോറി ഡ്രൈവർ പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് യുവാക്കൾ കാറിന്‍റെയും ലോറിയുടെയും മുകളിൽ കയറിയാണ് ആക്രമണം നടത്തിയത്. മർദനത്തിൽ ലോറി ഡ്രൈവറുടെ മുഖത്തും ശരീരത്തും പരിക്കേറ്റിരുന്നു. മറ്റൊരു വാഹനത്തിലെ യാത്രികർ പകർത്തിയ ദൃശ്യങ്ങളിൽ നിന്നുമാണ് പോലീസ് ഇരുകൂട്ടരെയും തിരിച്ചറിഞ്ഞത്.