തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ പി.വി. അൻവർ എംഎല്‍എയുടെ പരാതികളില്‍ നടക്കുന്ന അന്വേഷണ റിപ്പോർട്ട്‌ മൂന്ന് ദിവസത്തിനുള്ളില്‍ സർക്കാരിന് നല്‍കാനൊരുങ്ങി സംസ്ഥാന പോലീസ് മേധാവി.

ഇതിനൊപ്പം ആർഎസ്‌എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്‍റെ റിപ്പോർട്ടും സമർപ്പിച്ചേക്കും. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ നീക്കണോ എന്നതില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുക.

ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ എഡിജിപിയെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനമാകുമെന്നാണ് സൂചന.

ക്രമസമാധാനചുമതലയുള്ള എഡിജിപി സ്ഥാനത്ത് എം.ആർ. അജിത് കുമാർ തുടരുമോ ഇല്ലയോ എന്നത് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി നേരിട്ടാണെങ്കിലും അതിനെ സ്വാധീനിക്കാൻ ശേഷിയുള്ള അന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കേണ്ടത് സംസ്ഥാന പോലീസ് മേധാവിയാണ്. പി.വി. അൻവർ എംഎല്‍എ നല്‍കിയ പത്തോളം പരാതികളിലെ അന്വേഷണം പൂർത്തിയായിക്കഴിഞ്ഞു.