ലക്നോ: കാൺപൂരിൽ റെയിൽവേ ട്രാക്കിൽ നിന്ന് ഗ്യാസ് സിലിണ്ടർ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഡൽഹി - ഹൗറ റെയിൽ പാതയിലെ പ്രേംപൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിൽ നിന്നാണ് ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്.

കാൺപൂരിൽ നിന്ന് ലൂപ്പ് ലൈൻ വഴി പ്രയാഗ്‌രാജിലേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിലെ ലോക്കോ പൈലറ്റാണ് ട്രാക്കിന് നടുവിൽ ഗ്യാസ് സിലിണ്ടർ കണ്ടത്. തുടർന്ന് ട്രെയിൻ നിർത്തിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ആർപിഎഫും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇരുമ്പ് ദണ്ഡുകൾ ഉൾപ്പെടെ വിവിധ സാധനങ്ങൾ സ്ഥാപിച്ച് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിക്കുന്ന നിരവധി സംഭവങ്ങള്‍ അടുത്തിടെ യുപിയിൽ ഉണ്ടായിട്ടുണ്ട്. കാൺപൂരിൽ സമീപകാലത്ത് നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.

ദിവസങ്ങൾക്ക് മുൻപ് കാൺപൂർ - കാസ്ഗഞ്ച് റെയിൽ പാളത്തിൽ എൽപിജി സിലിണ്ടർ സ്ഥാപിച്ച് കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാൻ ശ്രമം നടന്നിരുന്നു.





.