പാറ്റ്ന: ബിഹാറിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി)യിലെ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാറ്റ്നയിലെ ബിഹ്തയിൽ സ്ഥിതി ചെയ്യുന്ന കാമ്പസിലെ ഹോസ്റ്റൽ മുറിയിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയുടെ മൃതദേഹം ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. സംഭവം കണ്ടതിന് പിന്നാലെ യുവതിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെയും വ്യക്തമല്ല. സംഭവ വിവരം അറിഞ്ഞതോടെ വിദ്യാർഥികൾ ക്യാമ്പസിന് പുറത്ത് തടിച്ചുകൂടി അധികൃതർക്കെതിരെ മുദ്രാവാക്യം വിളിച്ചു.