ഫ്‌ളോറിഡ: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ മികവില്‍ ഇന്‍റര്‍മയാമിക്ക് ജയം. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ മത്സരത്തില്‍ ഫിലാഡെല്‍ഫിയയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തു. മെസി രണ്ട് ഗോളുകള്‍ നേടി .

മത്സരത്തില്‍ ഫിലാഡെല്‍ഫിയയാണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം മിനിറ്റില്‍ തന്നെ മൈക്കല്‍ ഉറെയിലൂടെ അവര്‍ ഗോള്‍ നേടി. എന്നാല്‍ വിശ്രമത്തിന് ശേഷം തിരിച്ചെത്തിയ മെസി 26-ാം മിനിറ്റില്‍ ഇന്‍റര്‍മയാമിയെ ഒപ്പമെത്തിച്ചു.

നാല് മിനിറ്റിന് ശേഷം മെസി വീണ്ടും ഗോള്‍ നേടി. ഇതോടെ രണ്ടേ ഒന്നിന് മയാമി മുന്നിലെത്തി. പിന്നീട് മികച്ച മുന്നേറ്റങ്ങള്‍ ഇരു ടീമുകളും നടത്തിയെങ്കിലും ആദ്യം പകുതിയിന്‍ പിന്നെ ഗോള്‍ വന്നില്ല.

മത്സരം തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി ലൂയി സുവാരസ് ഗോള്‍ നേടിയതോടെ ഇന്‍റര്‍മയാമി മൂന്നേ ഒന്നിന് മുന്നിലെത്തി. ഇതേ നിലയില്‍ മത്സരം അവസാനിച്ചു. 28 മത്സരങ്ങളില്‍ നിന്ന് 19 വിജയം നേടിയ ഇന്‍റര്‍മയാമിക്ക് 65 പോയന്‍റായി. ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സില്‍ മെസിയും സംഘവും തന്നെയാണ് ഒന്നാം സ്ഥാനത്ത്.