തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിന് നാലു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കൊച്ചി 17 ഓവറില്‍ 84 റണ്‍സിന് എല്ലാവരും പുറത്തായി. 85 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ തൃശൂര്‍ 17.5 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

തൃശൂരിനു വേണ്ടി 31 പന്തില്‍ പുറത്താകാതെ പി.കെ.മിഥുന്‍ 23 റണ്‍സ് നേടി. കൊച്ചിയുടെ മുന്‍നിര മുതല്‍ വാലറ്റം വരെയുള്ള ബാറ്റസ്മാൻമാർ തൃശൂരിന്‍റെ ബൗളര്‍മാര്‍ക്കു മുന്നില്‍ വേഗത്തില്‍ കീഴടങ്ങി. ഓപ്പണര്‍ ആനന്ദകൃഷ്ണനു മാത്രമാണ് രണ്ടക്കം കടക്കാനായത്.

26 പന്തില്‍ 28 റണ്‍സ് നേടിയ ആനന്ദിനെ അക്ഷയ് മനോഹറിന്‍റെ പന്തില്‍ അഹമ്മദ് ഇമ്രാന്‍ പുറത്താക്കി. തൃശൂരിന്‍റെ മുഹമ്മദ് ഇഷാക്കിന്‍റെ പന്തുകള്‍ക്ക് മുന്നില്‍ കൊച്ചി താരങ്ങൾക്ക് അടിപതറുന്ന കാഴ്ചയാണ് കാര്യവട്ടത്ത് കണ്ടത്.

നാല് ഓവറില്‍ 12 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകൾ വീഴ്ത്തിയ ഇഷാക്കിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 23 എന്ന നിലയിലായിരുന്നു തൃശൂര്‍.

14-ാം ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 61 എന്ന നിലയിലായി. തുടര്‍ന്ന് വിക്കറ്റുകള്‍ നഷ്ടമാകാതെ മിഥുന്‍ - ഏദന്‍ ആപ്പിള്‍ ടോം സഖ്യം തൃശൂരിനെ വിജയത്തിലെത്തിച്ചു.