തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ മൂന്നു വിക്കറ്റിന് തകർത്ത് കൊല്ലം സെയ്‌ലേഴ്സിന് ജയം. 173 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ കൊല്ലം ഒരു പന്ത് ബാക്കിനില്‍ക്കേ വിജയം സ്വന്തമാക്കി.

ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. ഒമര്‍ അബൂബക്കര്‍ - രോഹന്‍ കുന്നുമ്മല്‍ ഓപ്പണിംഗ് ജോഡി 77 റൺസ് നേടി. 28 പന്തില്‍നിന്ന് രണ്ട് സിക്സും ഏഴു ബൗണ്ടറിയും ഉള്‍പ്പെടെ 47 റണ്‍സെടുത്ത ഒമര്‍ അബൂബക്കറിനെ ആഷിക് മുഹമ്മദ് പുറത്താക്കി.

സല്‍മാന്‍ നിസാറുമായി ചേര്‍ന്ന് രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റിന്‍റെ സ്‌കോര്‍ 135 ലെത്തിച്ചു. 48 പന്തില്‍ നിന്ന് 61 റണ്‍സെടുത്തു നിൽക്കെ രോഹന്‍ കുന്നുമ്മലിനെ എന്‍.എം.ഷറഫുദീന്‍ പുറത്താക്കി. കൊല്ലത്തിനായി ആഷിക് മൂന്ന് ഒവറില്‍ 21 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി.

173 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്ലം തകർച്ചയോടെയാണ് തുടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 24 പന്തില്‍ നാലു സിക്സും നാലു ബൗണ്ടറിയും ഉള്‍പ്പെടെ 44 റണ്‍സ് നേടിയ അരുണാണ് കൊല്ലത്തിന്‍റെ ടോപ് സ്‌കോറര്‍.

പത്ത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 84 എന്ന നിലയിലായിരുന്നു കൊല്ലം. അവസാന ഓവറില്‍ വിജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന കൊല്ലം ഒരു പന്തു ബാക്കിനിൽക്കെ വിജയം സ്വന്തമാക്കി. കൊല്ലത്തിന്‍റെ എന്‍.കെ.ഷറഫുദ്ദീനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.