തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്ത് കുമാറിനെ ചുമതലയിൽനിന്ന് മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ. എന്തിനാണ് നിരന്തരമായി എഡിജിപി ആർഎസ്എസിന്‍റെ നേതാക്കളെ കാണുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചോദിച്ചു.

എഡിജിപിക്കെതിരായ അന്വേഷണത്തിന് സമയം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ അത് മനസിലാക്കാം. അതിനർത്ഥം അന്വേഷണം അനന്തമായി നീണ്ടുപോകാമെന്നല്ല.

കേരളത്തിലെ ക്രമസമാധാനചുമതലയുള്ള എഡിജിപിക്ക് ആര്‍എസ്എസിന്‍റെ മേധാവികളെ ഊഴമിട്ട് പോയി കാണേണ്ടകാര്യമെന്താണ്. എല്‍ഡിഎഫിനും ആര്‍എസ്എസിനുമിടയില്‍ പുതുതായി യാതൊന്നുമില്ല.

ആര്‍എസ്എസിന്‍റെ ആശയത്തെയും പ്രത്യയശാസ്ത്രത്തെയും നിരന്തമായി എതിര്‍ക്കുന്ന രാഷ്ട്രീയചേരിയാണ് എല്‍ഡിഎഫ്. ആ എല്‍ഡിഎഫ് നേതാക്കള്‍ക്ക് ആര്‍എസ്എസുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.