തൃശൂര്‍: ഹോട്ടലില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരേ വീണ്ടും കേസ്. വടക്കാഞ്ചേരി പോലീസാണ് കേസെടുത്തത്.

ഭാരതീയ ന്യായ സംഹിത 354,294 ബി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസില്‍ നോട്ടീസ് നൽകി മുകേഷിനെ വിളിപ്പിക്കും.

നേരത്തേ ലൈംഗിക ‌പീഡന പരാതി ഉന്നയിച്ച കൊച്ചിയിലെ നടിയുടെ പരാതിയില്‍തന്നെയാണ് മുകേഷിനെതിരേ വീണ്ടും കേസെടുത്തത്. 2011ലാണ് കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിംഗിനെത്തിയപ്പോൾ വടക്കാഞ്ചേരിക്ക് അടുത്തുള്ള ഹോട്ടലില്‍വച്ച് മുകേഷ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.