ഭുവനേശ്വർ: ഒഡീഷയിലെ അഞ്ച് ജില്ലകളിൽ ഞായറാഴ്ച ഇടിമിന്നലേറ്റ് ആറ് പേർ മരിച്ചു. ഇതോടെ, ഒഡീഷയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശനിയാഴ്ച റിപ്പോർട്ട് ചെയ്ത ഒമ്പത് മരണങ്ങൾ ഉൾപ്പെടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 15 ആയി.

മുഖ്യമന്ത്രി മോഹൻ ചരൺ മാജി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി മാജ്ഹി അറിയിച്ചു.

കേന്ദ്രപാര ജില്ലയിൽ രണ്ട് പേർ മരിച്ചു, ബാലസോർ, ഭദ്രക്, ജാജ്പൂർ, സുബർണാപൂർ എന്നിവിടങ്ങളിൽ ഞായറാഴ്ച മിന്നലാക്രമണത്തിൽ ഒരാൾ വീതം മരിച്ചു. ഇടിമിന്നലിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ ചിലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അതേസമയം, കാലാവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജില്ലാ ഭരണകൂടങ്ങൾ നിരന്തരം ശ്രദ്ധപുലർത്തുന്നുണ്ടെന്ന് റവന്യൂ, ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.