ന്യൂഡൽഹി: സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. സെബി ചെയർപേഴ്സൺ ആയിരിക്കെ ഏഴു വർഷം കൊണ്ട് ഇവർ നേടിയത് 3.71 കോടി രൂപയെന്നാണ് റിപ്പോർട്ട്.

മാധബി കൺസൾട്ടൻസി സ്ഥാപനങ്ങൾ നടത്തി ചട്ടവിരുദ്ധമായി മറ്റൊരു കമ്പനിയിൽ നിന്നുമാണ് ഈ വരുമാനം നേടിയതെന്നും വെളിപ്പെടുത്തലിൽ പറയുന്നു. മാധബിക്കും ഭർത്താവിനും 99 ശതമാനം ഓഹരി പങ്കാളിത്തമുള്ള അഗോറ അഡ്വൈസറി എന്ന സ്ഥാപനത്തിൽനിന്നാണ് ഇവർ ഇത്തരത്തിൽ വരുമനം നേടിയത്.

മറ്റ് കമ്പനികളിൽ നിന്നും ലാഭമോ ഫീസോ വാങ്ങരുതെന്ന ചട്ടം ഇവർ ലംഘിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വാർ‌ത്ത ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഹിൻഡൻബർഗ് വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.