കണ്ണൂര്‍: പെട്രോള്‍ പമ്പില്‍ അതിക്രമം നടത്തിയ പോലീസുകാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. എആര്‍ ക്യാമ്പ് ഡ്രൈവര്‍ കെ.സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തളാപ്പില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.

കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്ന സംഭവം. തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലേക്ക് സന്തോഷ് സ്വന്തം കാറിലെത്തുകയും 2,100 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ ജീവനക്കാരനോട് ആവശ്യപ്പെടുകയുമുണ്ടായി. ശേഷം പണം മുഴുവന്‍ നല്‍കാതെ പോകാന്‍ ശ്രമിച്ചു.

ഇയാളെ പമ്പ് ജീവനക്കാരനായ പള്ളിക്കുളം സ്വദേശി അനില്‍ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു വധശ്രമം. കാര്‍ തടഞ്ഞ അനിലിനെ ബോണറ്റിലിരുത്തി സന്തോഷ് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. 600 മീറ്റര്‍ ദൂരമാണ് കാറിന്‍റെ ബോണറ്റിലിരുന്ന് അനിലിന് സഞ്ചരിക്കേണ്ടി വന്നത്.

ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതിന് പിന്നായെ പ്രതിയെ ഐജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തതിരുന്നു. നിലവില്‍ വധശ്രമത്തിനാണ് സന്തോഷിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ പെട്രോള്‍ അടിച്ചതിന്‍റെ പണത്തിന്‍റെ ബാക്കി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അനില്‍ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറില്‍ കാല്‍ടെക്സിലെ പെട്രോള്‍ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചു കയറ്റിയ കേസിലും സന്തോഷ് പ്രതിയാണ്.