മുംബൈ: വോര്‍ളിയില്‍ അമിതവേഗത്തിലെത്തിയ ബിഎംഡബ്ല്യു കാര്‍ ഇടിച്ച് 45കാരി മരിച്ച സംഭവത്തില്‍ ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് രാജേഷ് ഷായെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് റിമാന്‍ഡ് ചെയ്തത്.

രാജേഷ് ഷായുടെ മകനും പ്രധാന പ്രതിയുമായ മിഹിര്‍ ഷാ ഒളിവിലാണ്. മിഹിറിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതിയെ കണ്ടെത്താന്‍ പോലീസ് ലൂക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയട്ടുണ്ട്.

കാവേരി നഖാവ് എന്ന സ്ത്രീയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികളും ദമ്പതിമാരുമായ പ്രദീപ് നഖാവും കാവേരി നഖാവും സാസൂണ്‍ ഡോക്കില്‍നിന്ന് മത്സ്യവും വാങ്ങി തിരികെ പോകും വഴി കോലിവാഡയില്‍ വെച്ചായിരുന്നു അപകടത്തില്‍പെടുന്നത്.

അമിത വേഗത്തിലെത്തിയ കാര്‍, ബൈക്കില്‍ ഇടിച്ചതോടെ ബൈക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഉടന്‍ തന്നെ പ്രദീപ് നഖാവ് ബൈക്കില്‍നിന്ന് ചാടിയിറങ്ങി.

എന്നാല്‍ കൈയില്‍ അമിതഭാരം ഉണ്ടായിരുന്നതിനാല്‍ കാവേരിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ കാവേരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.