തൃശൂര്‍: ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായ യുവാവിനെ സീന്‍ മഹസര്‍ എടുക്കാനെന്ന പേരില്‍ സംഭവസ്ഥലത്ത് എത്തിച്ച് പോലീസിന്‍റെ ക്രൂരത. കിടപ്പുരോഗിയായ ഇയാളെ സ്‌ട്രെച്ചറിലാണ് സംഭവസ്ഥലത്തെത്തിച്ചത്.

എടക്കഴിയൂര്‍ സ്വദേശി ഹസന്‍ ബസാരിക്കാണ് ദുരനുഭവം ഉണ്ടായത്. ജൂണ്‍ 25നാണ് പത്ത് പേര്‍ ചേര്‍ന്ന് ഇയാളെ ആക്രമിച്ചത്. ബീച്ചിലേക്ക് വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നു.

ഇവരുടെ ഭീഷണി ഭയന്ന് ഇയാള്‍ ആദ്യം ഇക്കാര്യം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് നാട്ടുകാര്‍ ഇടപെട്ടാണ് പോലീസില്‍ പരാതി നല്‍കിയത്. ആദ്യഘട്ടം മുതല്‍ പരാതിയുമായി മുന്നോട്ട് പോകേണ്ട എന്ന് പറഞ്ഞ് പോലീസ് നിരുത്സാഹപ്പെടുത്തിയെന്നും ആരോപണമുണ്ട്.

ഇതിന് പിന്നാലെയാണ് ഡോക്ടര്‍ മൂന്ന് മാസത്തേക്ക് പൂര്‍ണവിശ്രമം പറഞ്ഞ ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് മഹസര്‍ തയാറാക്കിയത്.